മുസ്ലിം നേതാക്കളെ സാഷ്ടാംഗം പ്രണമിച്ച് മാതൃഭൂമി തടിയൂരാൻ ശ്രമിച്ചിട്ടും പുലിവാല് തീരുന്നില്ല; പത്രം തന്നോടും മാപ്പു പറയണമെന്ന് ജസ്റ്റിസ്. കമാൽ പാഷ; സാമൂഹ്യ വിരുദ്ധന്റെ കുറിപ്പ് പ്രസിദ്ധീകരിച്ച് എന്റെ ചെലവിൽ ആരും ഖേദം പ്രകടിപ്പിക്കേണ്ട
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഏതാനും ദിവസങ്ങളായി കേരളത്തിലെ മുസ്ലിം നേതാക്കളുടെയെല്ലാം കാലു പിടിച്ച് മാപ്പു പറയുകയാണ് മാതൃഭൂമി. പത്രത്തിലെ ഒന്നാം പേരിൽ മാപ്പപേക്ഷ നൽകിയ ശേഷം ചാനലിലൂടെയും മത നേതാക്കളുടെ പ്രസ്താവന സ്ഥിരമായി പ്രസിദ്ധീകരിച്ചു. ഒരു വിധത്തിൽ വിഷയം ഒന്നടങ്ങി വന്ന വേളയിലാണ് വീണ്ടും വിവാദം പത്രത്തെ പിന്തുടരുന്നത്. മാതൃഭൂമി മാപ്പ് പറഞ്ഞത് തന്റെ പേരിലാണെന്നും അതുകൊണ്ട് തന്നോടും മാപ്പു പറയണമെന്ന ആവശ്യവുമായി ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയതാണ് പത്രത്തിന് വീണ്ടും തലവേദനായയത്.
മാതൃഭൂമി തന്നോടും മാപ്പ് പറയണമെന്ന് പറഞ്ഞ ഹൈക്കോടതി ജഡ്ജി കമാൽ പാഷ തന്റെ ചെലവിൽ ആരും ഖേദം പ്രകടിപ്പിക്കേണ്ടെന്നും വ്യക്തമാക്കി. 'ഒരു സാമൂഹികവിരുദ്ധൻ സോഷ്യൽ മീഡിയയിൽ എഴുതിയ വാക്കുകൾ അതേപോലെ പത്രത്തിൽ കൊടുക്കുകയും അത് വിവാദമായപ്പോൾ പത്രാധിപർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഖേദപ്രകടനത്തിൽ എന്റെ പേര് ഉപയോഗിച്ചത് ശരിയായില്ല. അതിൽ പത്രം ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.
കേരള വികലാംഗ ക്ഷേമ സംഘടനയുടെ നാലാമത് സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്തപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 'ഞാൻ അടിയുറച്ച മതവിശ്വാസിയാണ്. അക്കാര്യം എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും കമാൽ പാഷ പരഞ്ഞു. അതേസമയം ഏകീകൃത സിവിൽ കോഡിൽ അടക്കം തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്നും അദ്ദേഹം പരാതിപ്പെട്ടു. എന്റെ വാക്കുകൾ അടർത്തിയെടുത്ത് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് ശരിയല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് തിരക്കുകൾ മാറ്റിവച്ച് ഈ ചടങ്ങിനത്തെിയത്. പീഡിതരുടെ വേദന കാണുമ്പോൾ മനസ്സ് വിഷമിക്കാറുണ്ട്. അപ്പോൾ പ്രതികരിക്കും. ക്ഷേമ പെൻഷൻ ബാങ്ക് വഴിയാക്കിയപ്പോൾ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രയാസം വകുപ്പ് മേധാവികളെ ബോധ്യപ്പെടുത്തണം. നിർത്താതെ കരയുന്ന കുട്ടികൾക്ക് മാത്രമാണ് പാല് കിട്ടുന്നത്' അദ്ദേഹം ഓർമിപ്പിച്ചു.
മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിൽ മാതൃഭൂമിക്കെതിരെ വലിയ തോതിലാണ് പ്രചരണം നടന്നത്. പ്രവാചകനെ അപമാനിച്ച മാതൃഭൂമി പത്രം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ കുറിപ്പുകളിൽ പത്രം ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മുസ്ലിം സംഘടനകളോട് പ്രതിഷേധം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചും പ്രശ്നം ഒരുവിധം തീർപ്പിലാക്കാനുള്ള ശ്രമത്തിനിടെയാണ് കമാൽ പാഷയുടെ പ്രതികരണം. പത്രത്തിൽ ഖേദം പ്രകടിപ്പിച്ചുള്ള കുറിപ്പിൽ മാതൃഭൂമി കമാൽപാഷയുടെ പേര് എടുത്തുപറഞ്ഞിരുന്നു.
മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകൾക്ക് വിവേചനമെന്ന ജസ്റ്റീസ് കമാൽ പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ആരോ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് അതേപടി എടുത്തുകൊടുത്തതാണ് മാതൃഭൂമിക്കെതിരെ വിമർശനമുണ്ടാകാൻ കാരണം. പത്രത്തിന്റെ കോഴിക്കോട്, തൃശൂർ എഡീഷൻ നഗരം പേജിലാണ് ഇത് പ്രസിദ്ധീകരിച്ചത്. സോഷയ്ൽ മീഡിയയിൽ നിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്ന ആപ്പ്സ്ടോക്ക് എന്നൊരു വിഭാഗത്തിൽ കമാൽ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ പ്രതികരണങ്ങളുമാണ് പത്രം പ്രസിദ്ധീകരിച്ചത്.
ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സംഘപരിവാർ പ്രവർത്തകർ വർഗീയത ഇളക്കിവിടുന്നതിനും മുസ്ലിംങ്ങളെ അപമാനിക്കുന്നതിനും ഉപയോഗിക്കുന്ന വാദങ്ങളാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ചിലർ ആക്ഷേപിക്കുന്നു. വിവാദം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പത്രത്തിന്റെ ഇപേപ്പറിൽനിന്നും വിവാദ പരാമർശങ്ങൾ അടങ്ങുന്ന പേജ് നീക്കം ചെയ്യുകയും പത്രത്തിന്റെ ഇന്നത്തെ പതിപ്പിൽ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലിലും ഓൺലൈനിലും പരസ്യമായി ഖേദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
വിവാദം ശമിപ്പിക്കാൻ വേണ്ടി സൗദി പത്രങ്ങൾക്ക് പോലും പ്രധാന വാർത്തയല്ലാത്ത ഉംറ കർമ്മത്തിന്റെ ചിത്രം ഇന്നലത്തെ പത്രത്തിന്റെ ഗൾഫ് എഡിഷനിൽ ഒന്നാം പേജിൽ നൽകുകയും ചെയ്തു മാതൃഭൂമി. വിവാദ പരാമർശം വന്നതിനുശേഷം ഖേദപ്രകടനം നടത്തിയതിന്റെ നാലാംദിവസമാണ് ഈ ചിത്രം വന്നത്. ഉംറ തീർത്ഥാടനത്തിനെത്തിയ വിശ്വാസികൾ മക്കയിൽ കഅബക്ക് വലംവെക്കുന്ന നാലുകോളം ചിത്രമാണ് മാതൃഭൂമി കൊടുത്തത്. ഖേദപ്രകടനത്തിനുശേഷം ഡോ. ഹുസൈൻ മടവൂരിന്റെ 'ഇസ്ലാം സർവമതസ്ഥർക്കും നീതി ഉറപ്പുവരുത്തുന്ന മതം' എന്ന ലേഖനം പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നും മാതൃഭൂമിക്കെതിരെയുള്ള ബഹിഷ്കരണവും, ക്യാംപെയ്നുകളും, പ്രതിഷേധ പ്രകടനങ്ങളും പലയിടത്തും അരങ്ങേറി. അതിനിടെയാണു മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ട്, സമസ്ത, കെഎൻഎം എന്നീ സംഘടനകളുടെ നേതാക്കന്മാർ പറഞ്ഞത്. മാതൃഭൂമി ന്യൂസ് ചാനലിലൂടെയും പത്രത്തിലൂടെയും, ഓൺലൈൻ പതിപ്പിലൂടെയും ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് ഉംറ ചിത്രം ഗൾഫ് എഡിഷന്റെ ഒന്നാംപേജിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
മാതൃഭുമിക്കെതിരായ പ്രതിഷേധം നിർത്തുന്നു എന്ന് എല്ലാ നേതാക്കളുടെയും വീഡിയോ അടക്കമാണ് ഓൺലൈനിലും നൽകിയത്. പ്രവാചകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് അതേപടി പ്രസിദ്ധീകരിക്കാൻ ഇടയായ സംഭവത്തിൽ മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടും സമസ്തയും അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാർ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.അബ്ദുൾ ഹമീദ്, കേരള നദുവത്തുൽ മുജാഹിദ്ദീൻ അധ്യക്ഷൻ ടി.പി അബ്ദുള്ളക്കോയ മദനി എന്നിവർ മാതൃഭൂമിക്കുവേണ്ടി സംസാരിച്ചു.
ഇതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു മാതൃഭൂമി പുറത്താക്കിയ മൂന്നു ജീവനക്കാരുടെ ജീവനു ഭീഷണി ഉണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഒരു ഭീകരസംഘടന ജീവനക്കാരെ കണ്ടെത്താനും പ്രതികാരം ചെയ്യാനും ശ്രമിച്ചതായാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്താകാതിരിക്കാൻ പരമാവധി കരുതൽ എടുക്കുന്നുണ്ടെങ്കിലും ചില പേരുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍