മാധ്യമപ്രവർത്തകരുടെ ജോലിസമയം വർധിപ്പിക്കാൻ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു മാതൃഭൂമി മാനേജ്മെന്റ്; ഡെസ്ക്സ് ജോലി രണ്ടു മണിക്കൂർ കൂട്ടിയാൽ കാന്റീൻ സൗജന്യമാക്കാമെന്നു വാഗ്ദാനം; വേജ്ബോർഡും വർക്കിങ് ജേർണലിസ്റ്റ് നിയമവും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എതിർപ്പുമായി പത്രപ്രവർത്തകർ; നിമയവിരുദ്ധമെന്നു മനസിലായിട്ടും എതിർക്കാതെ യൂണിയൻ നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ പറയുന്ന ജോലിസമയം വർധിപ്പിക്കാൻ സമ്മർദതന്ത്രവുമായി മാതൃഭൂമി മാനേജ്മെന്റ്. കാന്റീനിലൂടെ സൗജന്യമായി ഭക്ഷണം വാഗ്ദാനം ചെയ്ത് എഡിറ്റോറിയൽ ജീവനക്കാരുടെ ജോലിസമയം രണ്ടു മണിക്കൂർ വർധിപ്പിക്കാനാണ് നീക്കം. ഏപ്രിൽ ഒന്നിന് മാനേജ്മെന്റ് വിളിച്ചുചേർത്ത ജേർണലിസ്റ്റ്-നോൺ ജേർണലിസ്റ്റ് യൂണിയനുകളുടെ ഭാരവാഹിയോഗത്തിലാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
നിയമവിരുദ്ധമെന്ന് മനസ്സിലായിട്ടും മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികൾ ഇതിനെ എതിർത്തിട്ടില്ല. പകരം മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം അറിയുന്നതിന് ഏപ്രിൽ 11-നകം എല്ലാ യൂണിറ്റുകളിലും യോഗം ചേർന്ന് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പത്രപ്രവർത്തകർക്ക് പൊതുവായുള്ള വർക്കിങ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം കൊണ്ടുവന്നതെന്ന് പറയുന്നു. യൂണിയൻ നേതാക്കൾക്ക് വാക്കാലുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്്. കമ്പനി ഔദ്യോഗികമായി ഇതുസംബന്ധിച്ച്്് ഒരു അറിയിപ്പും പുറത്തുവിട്ടിട്ടില്ല.
ഏപ്രിൽ ഒന്നിന് കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗത്തിൽ കമ്പനി ഡയറക്ടറും എച്ച്.ആർ.ജനറൽ മാനേജർ ജി.ആനന്ദുമാണ് പങ്കെടുത്തത്. ആദ്യം നോൺ ജേർണലിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ് യോഗത്തിനെത്തിയത്. ഇവർ സമർപ്പിച്ച നിവേദനങ്ങൾ അംഗീകരിച്ച് വിഷുവിന് 5000 രൂപ ബോണസ് നൽകാനും പത്തു വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് സ്ഥാനക്കയറ്റം നൽകാനും മാനേജ്മെന്റ് സമ്മതം അറിയിച്ചു. ഇതോടൊപ്പം കാന്റീൻ വഴി സൗജന്യഭക്ഷണം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചർച്ചയിലാണ് എട്ടു മണിക്കൂർ ജോലിയെടുത്താൽ ഇക്കാര്യം പരിഗണിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചത്. നിലവിൽ നോൺ ജേർണലിസ്റ്റുകളുടെ ജോലി സമയം ഏഴുമണിക്കൂറാണ്. ജേർണലിസ്റ്റുകളുടേത് ആറ് മണിക്കൂറും.
രാജ്യത്തെ പത്രപ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും 1955-ൽ നിലവിൽവന്ന വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ എഡിറ്റോറിയൽ ജീവനക്കാരുടെ ജോലി സമയത്തെക്കുറിച്ചും ലീവിനെക്കുറിച്ചും കൃത്യമായി നിർവചിക്കുന്നുണ്ട്.
'No Working Journalist shall be required or allowed to work in any newspaper establishment for more than 144 hours during any period of four consecutive weeks, exclusive of the time for meals. Every working journalist shall be allowed during any period of seven consecutive days rest for a period of not less than 24 consecutive hours, the period between 10 p.m and 6 a.m being included therein'.
രാത്രിയും അസമയത്തും ജോലി ചെയ്യുന്ന തൊഴിൽ മേഖല എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജോലി സമയം നിശ്ചയിച്ചത്്. ഇതുപ്രകാരം ദിവസം 6 മണിക്കൂറാണ് ജോലി സമയം. ഡസ്ക് ഡ്യൂട്ടി മാത്രമാണ് ആറ് മണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത്. ബ്യൂറോകളിൽ എട്ടുമണിക്കൂർ വരെ ജോലി ചെയ്യുന്നു.ഡസ്ക് ഡ്യൂട്ടി പലപ്പോഴും ഏഴും എട്ടും മണിക്കൂർ വരെ നീളാറുണ്ട്. ബ്യൂറോകളിൽ പത്ത് മണിക്കൂർവരെയും. ആവശ്യവും തിരക്കും പരിഗണിച്ച് ഇതെല്ലാം ജീവനക്കാർ സ്വാഭാവികമായി അംഗീകരിക്കുന്നുമുണ്ട്. ഇതിന്് ജേർണലിസ്റ്റുകൾ അധികവേതനം പറ്റുന്നുമില്ല. സേവന സന്നദ്ധമായി ചെയ്യുന്ന ഈ പ്രവൃത്തി തൊഴിലാളിയുടെ ബാധ്യതയും ഉത്തരാവാദിത്തവും ആക്കി മാറ്റാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത്്് രാജ്യത്ത്്് നിലവിലുള്ള വർക്കിങ്് ജേർണലിസ്റ്റ് ആക്ടിന് വിരുദ്ധവുമാണ്.
കാന്റീൻ സൗകര്യം സൗജന്യമാക്കാമെന്നാണ് മാനേജ്മെന്റിന്റെ പ്രധാന വാഗ്ദാനം. വലിയ വ്യവസായശാലകളിൽ സബ്സിഡി നിരക്കിൽ ഭക്ഷണം നൽകണമെന്ന് തൊഴിൽ നിയമത്തിൽ പറയുന്നുണ്ട്്്. ഇതുപ്രകാരമുള്ള കാന്റീൻ സൗകര്യമാണ് മാതൃഭൂമിയിൽ ഉണ്ടായിരുന്നത്്.എന്നാൽ മാതൃഭൂമിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1997 മുതൽ ഇത്്്് സൗജന്യമാക്കിയിരുന്നു. അന്ന് മാനേജിങ് ഡയറക്ടർ എംപി.വീരേന്ദ്രകുമാർ കേന്ദ്രമന്ത്രിയുമായിരുന്നു. മാതൃഭൂമിയിൽ സൗജന്യഭക്ഷണം നൽകുന്നത്് വലിയൊരു മഹത്കർമ്മമായാണ് മാനേജ്മെന്റ് പറഞ്ഞിരുന്നത്്. എന്നാൽ 2014-ൽ വേജ് ബോർഡ് നടപ്പാക്കേണ്ടി വന്നപ്പോൾ പ്രതികാരമെന്ന നിലയ്ക്ക് കാന്റീൻ തന്നെ നിർത്തിയിരുന്നു. കുറച്ചുകാലം കാന്റീൻ സൗകര്യം പോലും ഉണ്ടായിരുന്നില്ല. പിന്നീട് തുറന്നപ്പോൾ സൗജന്യവും സബ്സിഡിയും എടുത്തു കളഞ്ഞ് നല്ല വിലയും ഈടാക്കി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സൗജന്യഭക്ഷണം എന്ന വാഗ്ദാനം ഉയർന്നിട്ടുള്ളത്. അതിനുവേണ്ടി രണ്ടു മണിക്കൂർ അധികജോലി ചെയ്യണമെന്ന വാദം തന്നെ തൊഴിൽ നിയമത്തിന് വിരുദ്ധമാണ്.
പത്തുവർഷം പൂർത്തിയായവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് മജീദിയ വേജ് ബോർഡിൽ എടുത്തുപറയുന്നുണ്ട്.അത് ജീവനക്കാരുടെ അവകാശമാണ്. ഇതുപോലും നടത്താൻ കമ്പനി തയ്യാറായിട്ടില്ല. ഇതിൽ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നിരിക്കെ വേജ്ബോർഡിൽ വെള്ളം ചേർക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വേജ്ബോർഡ് സമരത്തെ തുടർന്ന് ഒരു വിഭാഗം പത്രപ്രവർത്തകരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വരെ നാടുകടത്തിയ പശ്ചാത്തലം നിലനിൽക്കുന്നതിനാൽ ആരും പ്രതികരിക്കില്ലെന്ന ധാരണയിലാണ് മാനേജ്മെന്റ്.
മാതൃഭൂമി ജേർണലിസ്റ്റ് യൂണിയനാവട്ടെ വർഷങ്ങളായി പ്രവർത്തിക്കുന്നുമില്ല.മാനേജ്മെന്റിന് താൽപ്പര്യമുള്ള ഒരു വിഭാഗമാണ് നേതൃത്വത്തിലുള്ളത്. ഇവരെ ഭൂരിഭാഗം അംഗീകരിക്കുന്നുമില്ല. കഴിഞ്ഞ രണ്ടുസംസ്ഥാന സമ്മേളനങ്ങളിലും 500 അംഗങ്ങളുള്ളതിൽ 50-ൽ താഴെ പേരാണ് പങ്കെടുത്തത്. മിക്ക യൂണിറ്റുകളിലും സെല്ലുകളില്ല. മെമ്പർഷിപ്പ് പുതുക്കിയിട്ട് വർഷങ്ങളായി. ഈ പശ്ചാത്തലത്തിൽ യൂണിറ്റുകളിൽ യോഗം വിളിച്ച് മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം തേടുന്നത് സാധ്യമല്ല. ആരും പങ്കെടുക്കാനും സാധ്യതയില്ല. ഇത് മുന്നിൽകണ്ട് യൂണിയൻ നേതൃത്വത്തിലുള്ളവർ തന്നെ മാനേജ്മെന്റിന് അനുകൂലമായ തീരുമാനം നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. വർക്കിങ് ജേർണലിസ്റ്റ് നിയമത്തിന് വിരുദ്ധമായുള്ള മാനേജ്മെന്റ് നീക്കത്തിൽ ഭൂരിഭാഗം പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍