പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നല്ലോ ദൈവമേ എന്ന് ചോദിച്ച് കൃഷ്ണൻ; അവർക്കവരുടെ മക്കൾ മാത്രം സ്വസ്ഥമായി ജീവിച്ചാൽ മതിയെന്ന് പറഞ്ഞ് സത്യനാരായണൻ; ഇരുവരേയും ചേർത്ത് പിടിച്ച് മുഹമ്മദ്; സിപിഎം ഭീകരതയ്ക്കെതിരായി മക്കളെ നഷ്ടപ്പെട്ട മൂന്ന് അച്ഛന്മാർ ഒരുമിച്ച് ചേർത്ത് പിടിച്ചപ്പോൾ ഇടനെഞ്ച് പൊട്ടുക്കരഞ്ഞ് ബന്ധു ജനങ്ങളും സുഹൃത്തുക്കളും
മറുനാടൻ മലയാളി ബ്യൂറോ
പെരിയ (കാസർകോട്) : സംസ്ഥാനത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറി ദിവസങ്ങൾ പിന്നിടുമ്പോഴും പുത്രവിയോഗത്താൽ തളർന്നിരിക്കുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തെ ഓർത്ത് നീറുകയാണ് നാമേവരും. പുത്ര വിയോഗത്തിന്റെ കനലെരിയുന്ന ആ മൂന്ന് മനസുകൾ ഒന്നിച്ച് കണ്ടപ്പോൾ മക്കളുള്ള ഏതൊരു മനസും മഞ്ഞു പോലെ ഉരുകിയിരിക്കാം. രാഷ്ട്രീയ കൊലക്കത്തിക്ക് മുൻപിൽ ജീവൻ ബലി കഴിക്കേണ്ടി വന്ന് മൂന്ന് അച്ഛന്മാർ കണ്ടുമുട്ടിയത് നമുക്കേവർക്കും ഒരു ഓർമ്മപ്പെടുത്തലും പ്രാർത്ഥനയും കൂടിയാണ്.
മൂന്ന് കുടുംബത്തിലെ ഏക ആൺമക്കളെ ഇല്ലാതാക്കിയതിന് പിന്നാലെ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ദൈവത്തിന്റെ സ്വന്തം മണ്ണിൽ ഉണ്ടാകരുതേ എന്ന് നിറകണ്ണുകളോടെ മനസിൽ പ്രാർത്ഥിക്കാത്തവരുണ്ടാകില്ല. ഏതാനും ദിവസം മുൻപ് കൊല്ലപ്പെട്ട പെരിയ കല്ല്യോട്ടെ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ, ശരത്ലാലിന്റെ അച്ഛൻ സത്യനാരായണൻ, മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ ഉപ്പ എസ്പി. മുഹമ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം ഒന്നിച്ചു കണ്ടത്. രണ്ട് യുവാക്കൾ പെരിയ കല്യോട്ട് കൊല്ലപ്പെട്ടെന്ന വാർത്തയറിഞ്ഞ ആ നിമിഷം മുൽ തന്റെ മനസിനെ തളർത്തിയ അതേ ദുഃഖത്തിലൂടെ കടന്നു പോകുന്ന ആ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ മുഹമ്മദ് കല്യോട്ടെത്തുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ക്രൂരമായി കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവാണ് മുഹമ്മദ്. വെറും ഒരുമുറി മാത്രമുള്ള കൃപേഷിന്റെ വീട്ടിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. ഇനി എന്ത് ചെയ്യുമെന്നറിയാതെ വീടിന്റെ ഷെഡിന്റെ മുൻപിൽ കരഞ്ഞ് തളർന്നിരിക്കുന്ന കൃഷ്ണനോട് ആദ്യം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് നിറകണ്ണുകളോടെ നിന്ന മുഹമ്മദിന് അറിയില്ലായിരുന്നു.
ഒപ്പം വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബിന്റെ ഉപ്പയാണെന്ന് കൃഷ്ണനോട് പറഞ്ഞപ്പോൾ മുഹമ്മദിന്റെ കൈകൾ അദ്ദേഹം ചേർത്തു പിടിച്ചു. തോളിൽ ചാഞ്ഞു കിടന്ന് കൃഷ്ണൻ പറഞ്ഞ വാക്കുകൾ കേട്ടാൽ ഏവരുടേയും ചങ്കു പിടയും ''നമ്മുടെ വിധി ഇങ്ങനെയായല്ലോ... ഇങ്ങനെ കൊന്നിട്ട് അവർ എന്തു ചെയ്യാനാ...പണിക്കു പോയി അവനെ പോറ്റിയതു കൊലയ്ക്കു കൊടുക്കാനായിരുന്നില്ലല്ലോ. കൊന്നവരേയും കൊല്ലിച്ചവരേയും കൊല്ലാൻ പണം കൊടുത്തവരേയും പിടികൂടണം''
ശരത്ലാലും ഷുഹൈബിനെപ്പോലെ തന്നെയായിരുന്നെന്നു മുഹമ്മദിനെക്കണ്ടപ്പോൾ ബന്ധുക്കൾ ഓർത്തെടുത്തു. നാട്ടിലെ എല്ലാ ആവശ്യങ്ങളിലും മുന്നിലുണ്ടായിരുന്നു. അവനെയൊന്നു കാണാൻ പോലും കിട്ടാറുണ്ടായിരുന്നില്ലെന്നു പറഞ്ഞു ശരത്തിന്റെ അച്ഛൻ സത്യനാരായണൻ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. 'അവർക്ക് അവർ മാത്രം വളർന്നാൽ മതി, മറ്റാരെയും വളരാൻ അവർ അനുവദിക്കില്ല' കൊലപാതകത്തിനു പിന്നിലുള്ളവരെക്കുറിച്ചു മുഹമ്മദ് രോഷം കൊണ്ടു.
ഇനി സിപിഎമ്മിൽ വിശ്വാസമില്ലെന്നും ആ പാർട്ടിയിലേക്ക് ഞാനില്ലെന്നും കൃഷ്ണൻ
മകന്റെ മരണവാർത്തയറിഞ്ഞ് സിപിഎം അനുഭാവിയായ കൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളികളുടെ കാതിൽ മുഴങ്ങുന്നത്. 'ഇനി പാർട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാർട്ടിയിൽ വിശ്വാസമില്ല'. നെഞ്ചുപൊട്ടുമാറ് ഉറക്കെ കരഞ്ഞുകൊണ്ടാണ് കൃഷ്ണൻ തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ സിപിഎം അനുഭാവിയായിരുന്നു. കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നതിൽ നിന്നും കൃപേഷിനെ അച്ഛൻ തടഞ്ഞിരുന്നതുമില്ല.
കൃഷ്ണന്റെ വാക്കുകൾ
'പെരിയ ആലക്കോടാണു ഞാൻ ജനിച്ചത്. പാർട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാർട്ടി പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ കെഎസ്യുവിൽ ചേരുന്ന കാര്യം മകൻ ചോദിച്ചിരുന്നു. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്നാണു ഞാൻ മറുപടി നൽകിയത്.
സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസിൽ പാർട്ടിക്കാർ നൽകിയ പരാതിയിൽ കൃപേഷിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ സംഭവസമയം അവൻ സ്ഥലത്തിലാത്തതിനാൽ കേസിൽ നിന്ന് പൊലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയിൽ അവനുണ്ടായിരുന്നു. അതുകൊണ്ടാണ്.......' 'ഇത്രയും കാലം ഞാൻ പാർട്ടി അനുഭാവിയായിരുന്നു. ഇനി പാർട്ടിയുടെ ഒരു പരിപാടിക്കുമില്ല. പാർട്ടിയിലുള്ള വിശ്വാസം എനിക്കു നഷ്ടമായി'
തുടക്കം വെറും ഫ്ളെക്സ് തർക്കത്തിൽ നിന്നും
ഏകദേശം ഒരു വർഷം മുൻപ് ഫ്ളെക്സ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണു നാടിനെ നടുക്കിയ കൊലപാതകത്തിലേക്കു നയിച്ചത്. കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ചു സ്കൂളിനു മുൻപിൽ സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് ചിലർ എടുത്തുമാറ്റിയിരുന്നു. അതാണു കഴിഞ്ഞ ദിവസം കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിൽ കലാശിച്ച സംഘർഷ പരമ്പരയ്ക്കു തുടക്കമിട്ടത്.
ഫ്ളെക്സ് നീക്കിയതു കോൺഗ്രസുകാരാണെന്നാരോപിച്ചു സ്കൂളിനു സമീപത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫിസിനു സിപിഎം പ്രവർത്തകർ തീയിട്ടു. സമീപത്തെ ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് തുടർച്ചയായി കോൺഗ്രസുകാർ തകർത്തു. ഇരുകൂട്ടർക്കുമെതിരെ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അനുരഞ്ജന ചർച്ചയിലൂടെ പരിഹരിച്ചു.
കൊല്ലപ്പെട്ട കൃപേഷിനെ ഈ കേസിലും സിപിഎമ്മുകാരുടെ പരാതിപ്രകാരം പ്രതിചേർത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മുന്നാട് പീപ്പിൾസ് കോളജിൽ കല്യോട്ടെ കെഎസ്യു പ്രവർത്തകനു മർദനമേറ്റത് കോൺഗ്രസ് സിപിഎം ബന്ധം വീണ്ടും വഷളാക്കി.
വീണ്ടും ചോര മണക്കുന്ന ഫെബ്രുവരി
ഒരു വർഷും അഞ്ചു മാസവും മുൻപാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്പി. ഷുഹൈബ് കൊല്ലപ്പെട്ടത്. ഇപ്പോൾ സംസ്ഥാനത്ത് നടന്ന ഇരട്ടകൊലപാതകത്തിനും ഷുഹൈബ് വധവുമായി ഒട്ടേറെ സമാനതകളുണ്ട്. ക്യാംപസിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണു ഇരു കൊലപാതകങ്ങളുടേയും തുടക്കം. മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർത്ഥിയും കല്യോട് സ്വദേശിയുമായ കെഎസ്യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിലെ സംഘർഷം തുടങ്ങിയത്.
ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായ ശരത്ലാലാണു പെരിയയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ. മട്ടന്നൂർ എടയന്നൂർ സ്കൂളിൽ കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐക്കാർ നശിപ്പിച്ചതിനെത്തുടർന്നുള്ള സംഘർഷമാണു ഷുഹൈബിന്റെ വധത്തിലേക്കു നയിച്ചത്. സ്കൂൾ ക്യാംപസിലെ സംഘർഷം പുറത്തേക്കു പടരുകയും ഷുഹൈബ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരും 2 സിപിഎം പ്രവർത്തകരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമാണു ഷുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചത്.സിപിഎം പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്കിൽ അതേ വിധി തന്നെയായിരുന്നു ശരത്ലാലിനും. ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്ലാൽ കൊല്ലപ്പെട്ടത്.
ഇരു സ്ഥലങ്ങളിലും പ്രത്യേക സംഘം രൂപീകരിച്ച്, ഇരകളെ വാഹനത്തിൽ പിന്തുടർന്ന ശേഷമാണു കൃത്യം നടപ്പാക്കിയത്. ഷുഹൈബിന്റെ ശരീരത്തിലേറ്റതു 37 വെട്ടാണെങ്കിൽ അതിൽ അധികവും മുട്ടിനു താഴെയായിരുന്നു. പെരിയയിൽ ശരത്ലാലിന്റെ ശരീരത്തേറ്റ 20 വെട്ടിൽ പകുതിയും മുട്ടിനുതാഴെയാണ്.
പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും അവസാനമായി കാണാനും അന്തിമോപചാരമർപ്പിക്കാനും പാതയോരങ്ങളിൽ കണ്ണീരോടെ കാത്തിരുന്നത് ആയിരങ്ങളാണ്. പരിയാരത്തു നിന്നുള്ള വിലാപ യാത്ര മുതൽ സംസ്കാര ചടങ്ങുകൾ തീരും വരെ ഇടമുറിയാതെ ജനമെത്തി.ഇരുവരും ആക്രമിക്കപ്പെട്ടതിനു തൊട്ടടടുത്തുള്ള ഭൂമിയിലാണ് ചിതയൊരുക്കിയത്. ശരത്ലാലിന്റെ പിതൃസഹോദരൻ ഗോവിന്ദന്റെ ഉടമസ്ഥതയിൽ കല്ല്യോട്ട് ഗവ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്ന് ഒരു സെന്റ് ഇതിനു വേണ്ടി കോൺഗ്രസിനു കൈമാറുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും ഏറ്റുവാങ്ങി പാർട്ടി പതാക പുതപ്പിച്ചു. പിന്നീട് 2 ആംബുലൻസുകളിലായി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂർ ടൗണിലായിരുന്നു ആദ്യ പൊതുദർശനം. നൂറു കണക്കിന് ആളുകളാണ് ജില്ലാ അതിർത്തിയായ ഒളവറയിൽ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നത്.
തൃക്കരിപ്പൂരിലെ പൊതുദർശനത്തിനു ശേഷം കാലിക്കടവിലെത്തിയപ്പോൾ അവിടെയും വൻജനാവലി കാത്തുനിന്നു. 2.30ന് സിപിഎം ശക്തികേന്ദ്രമായ ചെറുവത്തൂരിലേക്ക് വിലാപയാത്രയെത്തി. നൂറു കണക്കിനാളുകൾ ഇവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് ശക്തി കേന്ദ്രമായ മയിച്ചയിലും ആയിരങ്ങൾ ഒത്തുകൂടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്