സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടുവെച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് ഗ്രോ വാസു; കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായത്; തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്ന് സി പി റഷീദ്; സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും; സംസ്ക്കാരം ജന്മനാടായ പാണ്ടിക്കാട്ട്
കെ എം സന്തോഷ്
കോഴിക്കോട്: വയനാട് വൈത്തിരിയിൽ പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീന്റെ കൊല്ലപ്പെട്ടതിൽ വിവാദം കൊഴുക്കുന്നു. സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു പറഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ജലീലിന്റെ മൃതദേഹം ക്ാണാനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്നും പൊലീസ് വ്യക്തമായ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി പി റഷീദും പറഞ്ഞു.
പിടികൂടുകയായിരുന്നില്ല കൊല്ലുക തന്നെയായിരുന്നു അവരുടെ ലക്ഷ്യംമെന്ന് ഗ്രോവാസു വ്യക്തമാക്കി. പിടികൂടാനായിരുന്നുവെങ്കിൽ കാലിനോ അരക്കു താഴെയോ വെടിവെച്ച് അവർക്ക് പിടികൂടാമായിരുന്നു. തണ്ടർബോൾട്ടിന് അതിനു പറ്റുന്ന അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളുമുണ്ട്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയപ്പോൾ പ്രത്യാക്രമണം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇത് പച്ചക്കള്ളമാണ്. വെടിയേറ്റു മരിച്ച ജലീലിന്റെ സമീപത്ത് നിന്ന് ലഭിച്ച നാടൻ തോക്ക് പൊലീസ് കൊണ്ടു വച്ചതാണ്. യഥാർത്ഥത്തിൽ മാവോയിസ്റ്റുകളുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളത്.
ആ ചരിത്രം നന്നായി അറിയുന്നയാളാണ് ഞാൻ. വർഗീസിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ജലീലിനെയും കൊലപ്പെടുത്തിയത്. ഇവിടെയും ഒരു നാടൻ തോക്ക് കൊണ്ടു വച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഇവിടെ ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് ഗവൺമെന്റാണെന്നാണ് നമ്മളൊക്കെ ധരിച്ചിരിക്കുന്നത്. ആ കമ്യൂണിസ്റ്റ് ഗവൺമെന്റാണ് ഇത്തരത്തിൽ ക്രൂരമായി ഒരു യുവാവിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ഗവൺമെന്റോ, ബിജെപി ഗവൺമെന്റോ ആണ് ഇതു ചെയ്തതെങ്കിൽ മനസിലാക്കാം. എങ്ങോട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ പോക്ക്. പൊലീസ് പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാവുന്നതല്ല. നിലമ്പൂരിൽ കുപ്പു ദേവരാജനും, അജിതയും കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ പോലും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിച്ചിട്ടില്ല. അത്തരം നിലപാടു തന്നെയാണ് ഇവിടെയും കാണുന്നതെന്നും ഗ്രോ വാസു പറഞ്ഞു.
തണ്ടർ ബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളാണെന്ന് സി.പി. റഷീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ്് മോർച്ചറിക്കു സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസേർട്ടിൽ എന്താണ് സംഭവിച്ചതെന്ന് റിസോർട്ട് മാനേജർ തന്നെ വെളിപ്പെടുത്തയിട്ടുണ്ട്. തണ്ടർബോൾട്ടാണ് കൊലയാളികൾ എന്ന് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമായിട്ടുണ്ട്. റിസോർട്ടിൽ ഒരു ഏറ്റുമുട്ടലുണ്ടായിട്ടില്ല. പൊലീസ് വ്യക്തമായ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നിൽ വെടിയേറ്റ് കമി്ഴ്ന്നാണ് മൃതദേഹം കിടക്കുന്നത്. അങ്ങിനെ ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിനെല്ലാം കേരളാ പൊലീസും തണ്ടർ ബോൾട്ടും ഉത്തരം പറയേണ്ടിയിരിക്കുന്നുവെന്നും റഷീദ് പറഞ്ഞു.
ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പുരോഗമിക്കുന്നു. ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും എന്നാണ് ഏറ്റവും ഒടുവിൽ പൊലീസ് പറയുന്നത്. ഉച്ചയോടെ ജലീലിന്റെ മൃതദേഹം വിട്ടു നൽകും. സഹോദരൻ സി.പി. റഷീദ് മൃതദേഹം ഏറ്റുവാങ്ങും. അതിനായി രാവിലെ തന്നെ റഷീദ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയിട്ടുണ്ട്. മുണ്ടോത്ത് രാവുണ്ണി, ഗോരാ വാസു എന്നിവരുൾപ്പെടെ മനുഷ്യാവകാശ പ്രവർത്തകുടെ വൻ നിര തന്നെ മോർച്ചറിക്ക് സമീപം തടിച്ചു കൂടിയിട്ടുണ്ട്.
വൻ സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും മൃതദേഹം ജലീലിന്റെ ജന്മദേശമായ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടേക്ക് കൊണ്ടു പോകുക. മൃതദേഹം കൊണ്ടു പോകുന്ന റൂട്ടുകളിലൊക്കെ സുരക്ഷാ സംവിധാനം ശക്തമാക്കാൻ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹം മൃതദേഹത്തെ അനുഗമിക്കുകയും ചെയ്യും. അതിനിടെ ജലീലിനെ കൊലപ്പെടുത്തിയതാണെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെടതല്ലെന്നുമുള്ള വാദം ശക്തമാകുകയാണ്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്പി സുനിൽ കുമാറിനാണ് അന്വേഷണ ചുമതല.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- എന്തായിരുന്നു ഗ്രോ വാസുവിനെതിരായ കേസ്?
- അടിയുറച്ച നിലപാടിൽ ഗ്രോ വാസു; ജാമ്യമെടുക്കില്ലന്ന് കോടതിയെ അറിയിച്ചു;
- 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ പിണറായി സർക്കാർ വെടിവച്ചിട്ടു'
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍