വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി; മെയ് 21 കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന നിലപാടിൽ എസ്പിയും ബിഎസ്പിയും തൃണമൂലും; 140 കടക്കുമെന്ന് പ്രതീക്ഷയില്ലാതായതോടെ കർണാടകാ മോഡലിനും കോൺഗ്രസിൽ ചർച്ച; മമത, മായാവതി, അഖിലേഷ്...തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എല്ലാ കണ്ണുകളും ഈ ത്രിമൂർത്തികളിൽ
മറുനാടൻ ഡെസ്ക്
ഡൽഹി: വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് വൻ തിരിച്ചടി. മെയ് 21 ന് കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കൾ അറിയിച്ചതോടെയാണ് വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ മങ്ങുന്നു. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന മുൻ നിലപാടിൽ തന്നെയാണ് നേതാക്കൾ ഇപ്പോഴും. ത്രിശങ്കു സഭയാണ് വരുന്നതെങ്കിൽ തങ്ങളുടെ പ്രധാനമന്ത്രിപദമെന്ന സ്വപ്നം പൂവണിയുമെന്നാണ് നേതാക്കൾ കരുതുന്നത്.
ബിജെപിയോടുള്ള രാഷ്ട്രീയമായ എതിർപ്പിനെ പോലെ തന്നെ കോൺഗ്രസിനോട് ആശയപരമായ വിയോജിപ്പും പുലർത്തുന്നവരാണ് പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടികൾ എല്ലാം തന്നെ. എഎപിയും തൃണമൂലും തുടങ്ങി ഇടതുപക്ഷം വരെ ഈ വിയോജിപ്പ് കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്തരം വിയോജിപ്പിനെക്കാളേറെയാണ് പ്രാദേശിക നേതാക്കളുടെ അധികാര മോഹം. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ആ അവസരം ഉപയോഗിച്ച് പ്രധാനമന്ത്രി പദം ആവശ്യപ്പെടാൻ മമത ബാനർജിയും മായാവതിയും അഖിലേഷ് യാദവും മടിക്കില്ല. അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ ത്രിമൂർത്തികൾ തീരുമാനിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ എഴുതിയത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനർജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളിൽ ഇവർ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം സമവായത്തിന് മറ്റ് വഴികൾ കോൺഗ്രസ് തേടുന്നുണ്ട്.
അധികാരമോഹികൾ ഒട്ടേറെ
പ്രധാനമന്ത്രിയാകാൻ പ്രതീക്ഷവെക്കുന്ന ഒന്നിലധികം ആളുകളാണ് പ്രതിപക്ഷ നിരയിലുള്ളത്. മായവതി, മമത, അഖിലേഷ, ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമായും പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവർ. ഇവരെക്കൂടാതെ നിർണായക എണ്ണം സീറ്റുകളുമായി എത്തുന്ന എൻസിപിയും ബിജു ജനതാ ദളും ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക കക്ഷികളും ഉണ്ട്.
ഇതിനിടയിൽ രാഹുലിനെ പ്രധാനമന്ത്രിയായി പ്രതിപക്ഷ ഐക്യനിര അംഗീകരിക്കില്ലെങ്കിൽ പാർട്ടിയിൽ നിന്നു തന്നെ മറ്റാരെയെങ്കിലും നിർദ്ദേശിക്കണം എന്ന അഭിപ്രായവും കോൺഗ്രസിനുള്ളിലുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അങ്ങനെ വന്നാൽ പാർട്ടി ആദ്യം മുന്നോട്ടു വെക്കുക കഴിഞ്ഞ അഞ്ചു കൊല്ലം പാർലമെന്റിൽ പാർട്ടി നേതാവായിരുന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ പേരാകും. കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും തൊഴിൽ മന്ത്രിയുമൊക്കെയായി ഭരണപരിചയവും മല്ലികാർജുനുണ്ട്. കർണ്ണാടകത്തിൽ നിന്നുള്ള ദളിത് നേതാവാണ് എന്നതും മല്ലികാർജുന് തുണയാകുന്നു. അഞ്ചു പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഖാർഗെ പരാജയപ്പെട്ടിട്ടില്ല. നിയമസഭയിലേക്ക് ഒമ്പത് തവണയും ലോക്സഭയിലേക്ക് രണ്ടു തവണയും വിജയിച്ച ചരിത്രമാണ് ഖാർഗെയ്ക്കുള്ളത്.
ബിജെപി നേരിടുന്നത് വെല്ലുവിളികൾ മാത്രം
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആദ്യ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്ന അധികാര സ്വപ്നവും ആത്മവിശ്വാസവും നഷ്ടപ്പെട്ട് കോൺഗ്രസും ബിജെപിയും. ബാലാക്കോട്ട് ആക്രമണത്തിന്റെ നേട്ടം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് മുഖ്യമായും വെല്ലുവിളി ഉയർത്തുന്നത് പ്രാദേശിക പാർട്ടികളുടെ മുന്നേറ്റമാണ്. അതേ സമയം പ്രതിപക്ഷ ഐക്യനിരയുടെ കരുത്തിൽ പ്രതീക്ഷയർപ്പിച്ച കോൺഗ്രസിന് വെല്ലുവിളിയാകുന്നതും പ്രതിപക്ഷ ചേരിയിലെ ഭിന്നത തന്നെയാണ്. എന്നാൽ, പ്രധാനമന്ത്രി പദം മോഹിക്കുന്ന ഒരുപാട് പ്രാദേശിക പാർട്ടി നേതാക്കളുടെ മനസ്സ് ഇനിയും തുറന്നിട്ടില്ല എന്നതിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. ഇരുപാർട്ടികളുടെയും ആശങ്കയും ഇതു തന്നെയാണ്.
ഫിർ ഏക്ബാർ മോദി എന്ന ഒറ്റ വാചകം കൊണ്ട് അധികാരത്തുടർച്ച ലക്ഷ്യമിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മോദി പ്രഭാവത്തിൽ ഒരു തവണകൂടി രാജ്യത്തിന്റെ അധികാരം കയ്യാളാനാകും എന്നായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ചിത്രം ആകെ മാറുകയായിരുന്നു. രാഹുലും പ്രിയങ്കയും ചേർന്നു നയിച്ച കോൺഗ്രസ് പ്രചരണത്തെ നേരിടാൻ മോദിയുടെ പ്രതിച്ഛായ കൊണ്ടു മാത്രം കഴിഞ്ഞില്ല. ഒരിക്കൽ തങ്ങൾ പപ്പുമോൻ എന്നു വിളിച്ചു കളിയാക്കിയ രാഹുൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റയ്ക്കു നിന്നു പടനയിക്കാനെത്തിയപ്പോൾ തന്ത്രവും തന്റേടവും നൽകി പ്രിയങ്കയും ഒപ്പം കൂടി. ഇവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാനാകാതെ കുഴങ്ങിയ മോദി രാഹുലിന്റെ അച്ഛനെയും അപ്പൂപ്പനെയും കള്ളനെന്നു വിളിച്ചാണ് പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. അതിനിടെ ചില അഭിമുഖങ്ങളിൽ പ്രധാനമന്ത്രി നടത്തിയ യുക്തിക്കു നിരക്കാത്ത പ്രസ്താവനകളും മോദിയുടെ പ്രതിച്ഛായയെ പിന്നോട്ടിച്ചു.
2014 ൽ 282 സീറ്റ് നേടിയ ബിജെപി ഇക്കുറി 170 കടക്കുമോ എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് പോലും ഉറപ്പില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80 സീറ്റിൽ 71 ഉം ബിജെപി പിടിച്ചിരുന്നു. ഇത്തവണ എസ്പി - ബിഎസ്പി സഖ്യത്തിനു മുന്നിൽ ബിജെപിക്ക് എത്രസീറ്റ് നേടാനാകും എന്നതാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും ചെറുതല്ലാത്ത ഭീഷണിയാണ് ബിജെപിക്ക് ഉയർത്തുന്നത്. രാജസ്ഥാനിൽ 25 ൽ 25 ഉം ഗുജറാത്തിൽ 26ൽ 26 ഉം മദ്ധ്യപ്രദേശിൽ 29 ൽ 27 ഉം ചത്തിസ്ഗഡിൽ 11 ൽ പത്തും ഡെൽഹിയിൽ ഏഴിൽ ഏഴും നേടിയ ആ പ്രകടനം ഇക്കുറി ബിജെപി ആവർത്തിക്കുമെന്ന് സാക്ഷാൽ നരേന്ദ്ര മോദിയും അമിത്ഷായും പോലും കരുതുന്നുണ്ടാവില്ല. ഉത്തരേന്ത്യയിൽ സീറ്റ് കുറയുകയും ദക്ഷിണേന്ത്യയിൽ കാര്യമായ മുന്നേറ്റമൊന്നും നടത്താനാവാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടം നികത്താൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു കിട്ടിയേക്കാവുന്ന സീറ്റുകൾ കൊണ്ടാവില്ലെന്നും ബിജെപിക്കറിയാം.
ഉത്തരേന്ത്യയിൽ കോൺഗ്രസും ദക്ഷിണേന്ത്യയിൽ ഡിഎംകെയും ജനതാ ദളും ചന്ദ്രബാബു നായിഡുവും ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളും മോദിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ശക്തരായ എതിരാളികളുണ്ട് എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി. തകർന്നടിഞ്ഞു പോകുന്ന ഇടതു പക്ഷത്തു നിന്നും ഒരു'ചെറുക്കൻ' വരെ- കനയ്യകുമാർ- എഴുന്നേറ്റു നിന്നു ബിജെപിയെ ബീഹാറിൽ വിറപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ എങ്കിലും അത് അധികാരം നിലനിർത്താൻ പര്യാപ്തമാകില്ല. പശ്ചിമ ബംഗാളിൽ കാലുകുത്താൻ പോലും അനുവദിക്കാതെ തങ്ങൾക്കെതിരെ കലി തുള്ളുന്ന മമതയെ എങ്ങനെ മെരുക്കണം എന്നുപോലും ബിജെപിക്ക് തീരുനമാനിക്കാനാകുന്നില്ല.
കർണാടക മോഡലിനും കോൺഗ്രസിൽ ചർച്ച
വോട്ടെടുപ്പ് പൂർത്തിയില്ലെങ്കിലും നിലവിലെ കണക്കുകൂട്ടലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. പരമാവധി 120 മുതൽ 140 സീറ്റുവരെയെ കോൺഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സർവേയിൽ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകൾ അവലോകനം ചെയ്താണ് കണ്ടെത്തൽ. 140 സീറ്റിൽ കൂടുതൽ നേടിയാൽ മാത്രം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ മതിയെന്ന തീരുമാനത്തിലായിരുന്നുപാർട്ടി. എന്നാൽ പ്രധാനമന്ത്രി പദ മോഹികളായ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക അത്ര എളുപ്പവുമാകില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാതെ വന്നാൽ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാർട്ടികൾക്ക് വിട്ടുനൽകി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കർണാടക മോഡലിൽ സർക്കാരിൽ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുക. എന്നാൽ ആഭ്യന്തര സർവേയിൽ പിന്നോക്കം പോയ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ സർക്കാരിൽ പങ്കാളിയാകും. 1996 ൽ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചതിന്റെ ദുരനുഭവം മുൻനിർത്തി പുറമേ നിന്ന് പിന്തുണയ്ക്കാതെ സർക്കാർ പങ്കാളിയാകും.
ഇടമില്ലാതെ ഇടതുപക്ഷം
രാജ്യത്ത് നടക്കുന്ന അധികാര ചർച്ചകളിലൊന്നും ഇടതുപക്ഷത്തിന് ഇക്കുറി കാര്യമായ ഒരു റോളും ഉണ്ടാകാനിടയില്ല. യെച്ചൂരിക്കും കാരാട്ടിനും വല്ല ദൂതന്റെയോ മധ്യസഥന്റെയോ റോൾ കോൺഗ്രസ് നൽകിയാൽ മാത്രമാകും ഇടതുനേതാക്കൾ ചർച്ചകളിൽ പോലും ഉണ്ടാകുക. കഴിഞ്ഞ തവണത്തേതിനേക്കാൾ ദുർബലമായിരിക്കും ഇത്തവണ പാർലമെന്റിൽ ഇടതു അംഗബലം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, കനയ്യ കുമാർ ബീഹാറിൽ നിന്നും വിജയിച്ചു വരികയും ബിജെപി അധികാരം നിലനിർത്തുകയും ചെയ്താൽ പാർലമെന്റിനകത്തും പുറത്തും നടക്കുക കനയ്യ-മോദി പോരാകും എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും പിന്നീട് കുറച്ചു കാലത്തും തരംഗം സൃഷ്ടിച്ച ആം ആദ്മി പാർട്ടിയും ഇത്തവണയോടെ അപ്രസക്തമായേക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്