Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിഷേധം ഫലിച്ചു; ന്യൂനപക്ഷ മെഡിക്കൽ കോളേജുകൾക്കും പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് പിണറായി സർക്കാർ; സംവരണ സീറ്റിൽ ഫീസ് ആരു നൽകുമെന്നതിൽ ഇപ്പോഴും അനിശ്ചിത്വം; മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും വരെ സീറ്റ് കൂട്ടാൻ അനുമതി; സാമ്പത്തിക സംവരണത്തിൽ എല്ലാവരേയും തൃപ്തിപ്പെടുത്താൻ ഉത്തരവ് സർക്കാർ തിരുത്തുമ്പോൾ

പ്രതിഷേധം ഫലിച്ചു; ന്യൂനപക്ഷ മെഡിക്കൽ കോളേജുകൾക്കും പത്ത് ശതമാനം അധിക സീറ്റ് അനുവദിച്ച് പിണറായി സർക്കാർ; സംവരണ സീറ്റിൽ ഫീസ് ആരു നൽകുമെന്നതിൽ ഇപ്പോഴും അനിശ്ചിത്വം; മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും വരെ സീറ്റ് കൂട്ടാൻ അനുമതി; സാമ്പത്തിക സംവരണത്തിൽ എല്ലാവരേയും തൃപ്തിപ്പെടുത്താൻ ഉത്തരവ് സർക്കാർ തിരുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംബിബിസ് സീറ്റ് വർധന സംബന്ധിച്ച വിവാദ ഉത്തരവ് തിരുത്തി സർക്കാർ. ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകളിലും സീറ്റുകൾ കൂട്ടിയാണ് സർക്കാർ ഉത്തരവ് തിരുത്തിയത്. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനാണ് സീറ്റുകൂട്ടിയത് . 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാനാണ് അനുമതി നൽകിയത്. എന്നാൽ ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകൾക്ക് ഇതിന് അനുമതി നൽകിയില്ല. ഇതോടെ ന്യൂനപക്ഷ സംഘടനകൾ എതിർപ്പുമായി എത്തി. നീതി നിഷേധിച്ചെന്നും കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ തിരുത്തലും വന്നു.

ആദ്യ ഉത്തരവ് വിവാദമായതിനെ തുടർന്നാണ് തിരുത്തൽ. സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയ നടപടിയാണ് വിവാദത്തിലായത്. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയായിരുന്നു തീരുമാനം. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് തിരുത്തൽ. എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്.

ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിരുന്നു. എന്നിട്ടും ന്യൂനപക്ഷ കോളേജുകളെ ഒഴിവാക്കി. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിച്ചത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളേജുകൾ അവകാശപ്പെട്ടത്. ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നായിരുന്നു സർക്കാർ ആദ്യ വാദം. എന്നാൽ ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന തിരിച്ചറിവിൽ ഉത്തരവ് സർക്കാർ പിൻവലിക്കുകയും ചെയ്തു.

10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. സാമ്പത്തിക സംവരണം വരുമ്പോൾ ജനറൽ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റുകൾ കുറവുവരരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്. സുപ്രീംകോടതി ഉത്തരവാണ് ഇതിന് കാരണം. സംവരണ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നാൽ അത് സുപ്രീംകോടതി വിധിക്ക് എതിരാകും. അതിനാൽ മെഡിക്കൽ കോളേജുകളിൽ 25 ശതമാനം സീറ്റുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിന്റെ നടപടികളുമായി മുന്നോട്ടുപോകവെയാണ് എട്ട് സ്വാശ്രയ കോളേജുകൾക്ക് കൂടി തീരുമാനം ബാധകമാക്കിയത്.

25 ശതമാനം സീറ്റുവർധനയോടെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. പക്ഷെ സംവരണ സീറ്റിലെ ഫീസ് ആര് നൽകുമെന്നതിലുള്ള ആശയക്കുഴപ്പം ഈ ഉത്തരവിന് ശേഷം നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP