പാക്കിസ്ഥാന് 20ബില്ല്യൺ ഡോളറിന്റെ നിക്ഷേപം ഉറപ്പിച്ചപ്പോൾ ഇന്ത്യയ്ക്ക് 10 ബില്ല്യണിന്റേത് മാത്രം; സൗദി തടവറയിലെ 2000 പാക്കിസ്ഥാനികൾക്ക് മാപ്പു കൊടുത്തപ്പോൾ 850 ഇന്ത്യാക്കാർക്ക് മാത്രം മോചനം; മോദി എനിക്ക് ജേഷ്ഠനെ പോലെ എന്ന് പറയുമ്പോഴും പുൽവാമയെ കുറിച്ച് ഒന്നും മിണ്ടാതെ മടക്കം; സൗദിക്ക് ഇന്ത്യയേക്കാൾ വലുത് പാക്കിസ്ഥാൻ എന്ന് സ്ഥിരീകരിച്ച സന്ദർശനം കഴിഞ്ഞ് കിരീടാവകാശിയുടെ മടക്കയാത്ര
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സൗദി അറേബ്യയ്ക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൂടുതൽ താൽപ്പര്യം പാക്കിസ്ഥാനോട് തന്നെ. ഇമ്രാൻ ഖാനുമൊത്ത് വിമാനത്താവളത്തിൽ നിന്നുള്ള കാർ യാത്രയ്ക്ക് തന്നെയാണ് സൽമാൻ കൂടുതൽ പ്രാധാന്യം നൽകിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജേഷ്ഠ സഹോദരനെന്ന് പുകഴ്ത്തി തന്റെ നിലപാട് വ്യക്തമാക്കിയാണ് സൽമാൻ രാജകുമാരൻ പാക്കിസ്ഥാനിലേയും ഇന്ത്യയിലേയും സന്ദർശനങ്ങൾ അവസാനിപ്പിച്ചത്.
അങ്ങനെ എംബിഎസിന്റെ പാക്കിസ്ഥാൻ സന്ദർശനം വൻ വിജയമായിരുന്നുവെന്ന ഇമ്രാന്റെ വിലയിരുത്തൽ ശരിയാവുകയാണ്. സൗദി ജയിലുകളിൽ കഴിയുന്ന 2000ത്തിൽ അധികം തടവ് പുള്ളികളെ വിട്ടയക്കണമെന്ന പാക്കിസ്ഥാന്റെ അഭ്യർത്ഥന അനുഭാവ പൂർവം പരിഗണിക്കാണെന്ന് എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 2000 കോടി ഡോളറിന്റെ
നിക്ഷേപം പാക്കിസ്ഥാനിൽ നടത്താനും എംബിഎസ് സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്ന് സൗദിയിലെത്തി അവിടെ നിന്ന് ഇന്ത്യയിൽ വന്ന സൽമാൻ ഇതിൽ പകുതി മാത്രമാണ് മോദിക്ക് നൽകുന്നത്. സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാനാണ് സൽമാന്റെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി. വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കൂടാതെ, ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹജ് ക്വോട്ടാ രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനിച്ചതായി രവീഷ് കുമാർ അറിയിച്ചു. ഇതിനപ്പുറം 10 ബില്ല്യൺ ഡോളറിന്റെ(1000 കോടി ഡോളർ) നിക്ഷേപവും ഇന്ത്യയ്ക്ക്. അതായത് പാക്കിസ്ഥാന് കൊടുത്തതിന്റെ പകുതി മാത്രം.
ഇത് ഇന്ത്യയ്ക്ക് ഏറെ നിരാശയാണ് നൽകുന്നത്. പുൽവാമയിലെ ഭീകരാക്രമണത്തെ കുറിച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സൽമാൻ ഒന്നും പറഞ്ഞില്ല. മോദിയാകട്ടെ തന്റെ പ്രസ്താവനയിൽ പലവട്ടം പുൽവാമയും ഭീകരതയും ചർച്ചയാക്കി. ഇതിനെ ചിരിച്ചു തള്ളിയ സൽമാൻ രാജകുമാരൻ പാക്കിസ്ഥാനെ തള്ളി പറയാതെ നയതന്ത്രം വ്യക്തമാക്കി. ഇത് തന്നെയാണ് മറ്റ് പ്രഖ്യാപനങ്ങളിലും ഉള്ളത്. നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാൽ ഇത്രയും വികാരവും അടുപ്പവുമൊന്നും കാട്ടാതെയായിരുന്നു സൽമാൻ മാധ്യമങ്ങളെ കണ്ടത്.
രാജ്യാന്തര സൗരോർജ സഖ്യത്തിൽ പങ്കാളികളാകാൻ സൗദിയെ ക്ഷണിക്കുകയാണ്. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശിയുമായുള്ള ചർച്ചയിൽ ഭീകരവാദവും അതിനു പാക്കിസ്ഥാൻ നൽകുന്ന പിന്തുണയും ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ചർച്ച നടക്കുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാനെതിരെ തെളിവ് നൽകിയിട്ട് പോലും അവരെ പരസ്യമായി തള്ളിപ്പറയാൻ സൽമാൻ രാജകുമാരൻ തയ്യാറായില്ല.
പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷമാണ് സൽമാൻ ഇന്ത്യയിലെത്തിയതെന്നതിനാൽ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇന്ത്യ സശ്രദ്ധം ചെവിയോർത്തിരുന്നു്. അതായത് പുൽവാമയിൽ പാക്ക് ഭീകരൻ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് പട്ടാളക്കാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് എംബിഎസ് പ്രതികരിക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കാനായിരുന്നു ഇത്. എന്നാൽ അതിനെക്കുറിച്ച് രാജകുമാരൻ ഒരക്ഷരം ഉരിയാടിയിട്ടില്ല. പാക്ക് സന്ദർശന വേളയിൽ രാജ്യത്തെ ഏറ്റവും വലിയ ദേശീയ അംഗീകാരവും സ്വർണത്തോക്കും സമ്മാനിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എംബിഎസിനെ വിലയ്ക്കെടുത്തോ എന്ന ചോദ്യവും ഇതോടെ പ്രസക്തമായി. എംബിഎസ് പാക്ക് ഭീകരതാ വിഷയത്തിൽ മൗനം തുടർന്നത് ഇന്ത്യയ്ക്ക് കടുത്ത തിരിച്ചടിയായി. ചോദ്യത്തിനുള്ള മറുപടിയെന്ന നിലയിൽ പോലും പാക്ക് ഭീകരതയെ എംബിഎസ് തള്ളി പറഞ്ഞില്ല.
പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും കടുത്ത സംഘർഷാവസ്ഥയിൽ നിലകൊള്ളുമ്പോഴാണ് എംബിഎസ് ഇരു രാജ്യങ്ങളും സന്ദർശിച്ചത്. ജെയ്ഷ് ഇ മുഹമമദ് ഭീകരൻ പുൽവാമയിൽ നടത്തിയ കൂട്ടക്കുരുതിയെ തുടർന്ന് പാക്കിസ്ഥാനുമായി അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. അതായത് ഗുജറാത്ത്, അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിഎസ്എഫ് കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം. എന്നാൽ സൗദിക്ക് ഇതൊന്നും ബോധ്യപ്പെടുന്നില്ല. പുൽവാമ ഭീകരാക്രമണവും അതിൽ പാക്കിസ്ഥാന്റെ പങ്കാളിത്തവും ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചിരുന്നു. പുൽവാമ ആക്രമണത്തെ ഇരുരാജ്യങ്ങളും അപലപിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ അടിവരയിട്ട് പറഞ്ഞതായി വിദേശകാര്യമന്ത്രാലയത്തിലെ സാമ്പത്തികാര്യവിഭാഗം സെക്രട്ടറി ടി.എസ്. തിരുമൂർത്തി പിന്നീട് പത്രസമ്മേളനത്തിൽ പറയുകയും ചെയ്തു.
വാണിജ്യ പങ്കാളിയായി മാത്രമേ ഇന്ത്യയെ സൗദി കാണുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ സൗദി ഇന്ത്യയുമായി ഒപ്പിട്ടു. അതിന് അപ്പുറത്ത് ഒന്നും സൗദി ഇന്ത്യയ്ക്ക് നൽകില്ല. അങ്ങനെ വെറുമൊരു ചടങ്ങ് മാത്രമായി സൽമാൻ രാജകുമാരന്റെ ഇന്ത്യൻ സന്ദർശനം മാറുകായണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് ആരാധനയാണെന്ന് സൽമാൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്നും രാഷ്ട്രപതി ഭവനിലെ ചർച്ചയ്ക്കിടെബിൻ സൽമാൻ മോദിയെ പുകഴ്ത്തിയതെന്നാണ് റിപ്പോർട്ട്. 'ഞാൻ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാൻ അനുജനെപ്പോലെയും' എം.ബി.എസ് പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും സംയുക്ത പ്രസ്താവനയിൽ പ്രതിഫലിച്ചില്ല. ചൊവ്വാഴ്ച വൈകുന്നേരം ന്യൂഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു.
കൂടിക്കാഴ്ച്ചയിൽ ഉഭയകക്ഷി, വാണിജ്യം, ഊർജം, ശാസ്ത്രം, സാങ്കേതികം, കൃഷി, ബഹിരാകാശം, സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചയായി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ കുറിച്ചുള്ള ചർച്ച ഇന്ത്യക്ക് നിർണായകമാണ്. പുൽവാമ ആക്രമണത്തെ അപലപിച്ച് നേരത്തെ സൗദി അറേബ്യ പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് അപ്പുറത്തേക്ക് പാക്കിസ്ഥാനെ സൽമാൻ ഇപ്പോഴും ഭീകരതയുടെ പേരിൽ തള്ളി പറയുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്