പ്രേംനസീറും സത്യൻ മാഷും വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ മലയാളത്തിലെ ഏക നടൻ മധുവായിരുന്നു; താരരാജാവായി വാഴാമായിരുന്നിട്ടും ഫാൻസ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിച്ചതാണ് സവിശേഷതയെന്ന് അടൂർഗോപാലകൃഷ്ണൻ; മധു ജീവിതത്തിൽ നിറങ്ങൾ നൽകിയ വ്യക്തിയെന്ന് ശ്രീകുമാരൻ തമ്പിയും; 86ന്റെ നിറവിലെത്തിയ നടനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ
എം എസ് ശംഭു
തിരുവനന്തപുരം: മലയാളത്തിന്റെ ഭാവചക്രവർത്തി മുതിർന്നനടൻ മധുവിന്റെ 86ാം ജന്മദിനത്തിൽ സ്ഹോദരവുമായി തിരുവനന്തപുരത്തെ മാധ്യമ കൂട്ടായ്മ. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മധുരം തിരുമധുരം'എന്ന പരിപാടിയിലൂടെയാണ് സിനിമാപ്രവർത്തകരുടേയും തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടേയും സ്നേഹ വായ്പ്പ് അദ്ദേഹം ഏറ്റുവാങ്ങിയത്. പ്രസ്ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. മധുവിനെ നായകനാക്കി മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച അടൂർഗോപാലകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ പട്ടികയിൽ ഇടം നേടേണ്ട അഭിനയ ചക്രവർത്തിയായിരുന്നു മധുവെന്നാണ് മന്ത്രി എ.കെ ബാലൻ പ്രതികരിച്ചത്.
മധുവിന്റെ അഭിനയ ശൈലിക്ക് പകരക്കാരെ നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. സംവിധാന ജീവിതത്തിലേക്ക് കാൽവയ്ക്കുന്നത് മധുവിനെ നായകനാക്കിയിട്ടാണെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. മലയാളത്തിലെ ഫാൻസ് അസോസിയേഷനുകളിൽ ഇടം പിടിക്കാത്ത നടനാണ് അദ്ദേഹം. മധുവിനെ ആരാധിക്കുന്ന ആരാധകവൃന്ദം ചുറ്റിനുമുള്ളപ്പോൾ പോലും അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചിട്ടില്ല. പ്രേം നസീറും സത്യൻ മാഷുമടക്കം മലയാളത്തിൽ രണ്ട് സൂപ്പർ താരങ്ങൾ നിലനിൽക്കുമ്പോഴാണ് നിണമണിഞ്ഞ കാൽപാടുകൾ എന്ന ചിത്രത്തിലൂടെ മധു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാൽവച്ചത്. പിന്നീടിങ്ങോട്ട് പല പുതുമുഖ സംവിധായകരും അദ്ദേഹത്തെ നായകനാക്കി സിനിമകൾ എടുത്തു. നടൻ എന്നതിലുപരി നിർമ്മാതാവ് എന്ന രീതിയിലും ഈ കലാകാരന്റെ സംഭാവനകൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
മധുചേട്ടൻ തന്റെ മൂത്ത ജേഷ്ടനാണെന്നാണ് സംവിധായകനും ഗാനരചയിതാവുമായിട്ടുള്ള ശ്രീകുമാരൻ തമ്പി പ്രതികരിച്ചത്. 'ഞാൻ മുപ്പത് സിനിമകൾ സംവിധാനം ചെയ്തതിൽ 12 ലധികം സിനിമകളിലും മധുചേട്ടനാണ് നായകനായത്. നിർമ്മാതാവ് എന്നതിലുപരി ഉമാ സ്റ്റുഡിയോയുടെ വളർച്ചയും ഉമ സ്റ്റുഡിയോ മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ള സംഭാവനയും മികച്ചതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ സ്ഹേവായ്പ്പിനൊപ്പം നടന്ന ചടങ്ങിൽ മധുവിന്റെ പേരിൽ പുറത്തിറങ്ങുന്ന ഒഫീഷ്യൽ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമം സുഹൃത്തും സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരൻ തമ്പി നിർവഹിച്ചു.
മധു സാറും ഉമാ സ്റ്റുഡിയോയും മലയാളികൾക്ക് എന്നും വിസ്മയമാണെന്നായിരുന്നു നടൻ മുകേഷിന്റെ പ്രതികരണം. പരിപാടിയിലേക്ക് ക്ഷണം നൽകാനായി വിളിച്ച സ്ത്രീ ശബ്ദം അദ്ദേഹത്തിന്റെ മകൾ ഉമയുടേത് ആണെന്ന് അറിഞ്ഞപ്പോൾ ഉമാ സ്റ്റുഡിയോ എന്ന പേരാണ് ആദ്യം മനസിലേക്ക് ഓടിയെത്തിയെതെന്ന് മുകേഷ് പ്രതികരിച്ചത്. എംഎൽഎ വി എസ് ശിവകുമാർ നടൻ ഇന്ദ്രൻസ്, നിർമ്മാതാവ് സുരേഷ് കുമാർ, മേനകാ സുരേഷ്, സുധീർ കരമന, സംവിധായകൻ ഷാജി.എൻ കരുൺ എന്നിവരുടെ സാന്നിധ്യത്തിന് പുറമേ, സിനിമാ, ടെലിവിഷൻ താരങ്ങളും ചടങ്ങിൽ ശ്രദ്ധേയസാന്നിധ്യം വഹിച്ചു. ഒ. രാജഗോപാൽ, ടി.കെ. രാജീവ് കുമാർ, അമ്പിളി, കെ. മധു, സുരേഷ് ഉണ്ണിത്താൻ, സുരേഷ് ബാബു, ജി.എസ്. വിജയൻ, പി. ചന്ദ്രകുമാർ, മജിഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവവർ സന്നിഹിതരായിരുന്നു.
എൺപത്തിയാറിന്റെ നിറവിലെ മധുരം നന്ദി അറിയിച്ച് ഭാവചക്രവർത്തി
തലസ്ഥാനത്ത് മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച ജന്മദിന ആദരവിൽ ഒറ്റവാക്കിൽ നന്ദി അറിയിച്ചാണ് അദ്ദേഹം വാക്കുകൾ ചുരുക്കിയത്. മലയാളത്തിൽ സിനിമകൾ ചെയ്യാൻ അവസരം ഇനിയും ലഭിച്ചാൽ താൻ ചെയ്യുമെന്നും അദ്ദേഹം മറുനാടനോട് പ്രതികരിച്ചു. ലൂസിഫറിലടക്കം തനിക്ക് റോളുകൾ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ വീണ്ടും സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും, നിർമ്മാതാവായും നടനായും തനിക്ക് മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടേയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സെപ്റ്റംബർ 23 നാണ് മധു ജനിച്ചത്.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദിയിൽ ബിരുദം നേടി. നാഗർകോവിലിലെ ഹിന്ദു കോളേജിലും അവിടുത്തെ തന്നെ സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ലക്ചറായി ജോലി ചെയ്തു.അഭിനയമോഹം കാരണം ആ ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അഭിനയം സാങ്കേതികമായും അക്കാദമികമായും അഭ്യസിച്ച ആദ്യത്തെ മലയാള നടനെന്നും മധുവിനെ വിശേഷിപ്പിക്കാം. രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന ചിത്രത്തിലൂടെയാണ് മധു മലയാള സിനിമയിലെത്തിയെങ്കിലും 1963-ൽ കെ.എൻ.പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാൽപ്പാടുകളാണ് 'ആദ്യം പ്രദർശനത്തിനെത്തിയത്.മാധവൻനായർക്ക് 'മധു' എന്ന പേര് നൽകിയത് തിക്കുറിശ്ശി സുകുമാരൻ നായരാണ്.
ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവൻനായർ മലയാളസിനിമയിലെ അനിഷേധ്യ സാന്നിധ്യമായത്. ചെമ്മീനിലൂടെയാണ് ഏതു വേഷവും കൈകാര്യം ചെയ്യാൻ കഴിവുള്ള സമർത്ഥനായ അഭിനേതാവ് എന്ന അംഗീകാരം മധു കരസ്ഥമാക്കിയത്.സ്വയംവരം, ഭാർഗ്ഗവീ നിലയം, മുറപ്പെണ്ണ്, അശ്വമേധം, തുലാഭാരം, അദ്ധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതിൽ, പ്രിയ, ഉമ്മാച്ചു,ആഭിജാത്യം തുടങ്ങിയവയുൾപ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.കെ.എ.അബ്ബാസ് ഒരുക്കിയ 'സാഥ് ഹിന്ദുസ്ഥാനി'എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചു.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- ശ്രീകുമാരൻ തമ്പി വിവാദം സ്വയം കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ പിണറായി
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍