സ്വന്തം ശരീരം മുറിച്ചുനൽകി ദരിദ്രയുവതിയുടെ ജീവൻ രക്ഷിച്ച മിനി മാത്യുവിന് ഉണ്ടാക്കിയ മാനക്കേടിന് ആര് സമാധാനം പറയും? രമ്യയെന്ന യുവതിക്ക് ടീച്ചർ നൽകിയത് തന്റെ ഇടതുവൃക്കയെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്; വൃക്ക നൽകിയില്ലെന്ന് പറഞ്ഞ് അപമാനിച്ചവരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി പാറാമ്പുഴയിലെ കായികാധ്യാപിക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വന്തം ശരീരം മുറിച്ചുനൽകി ഒരു ദരിദ്ര യുവതിയുടെ പ്രാണൻ രക്ഷിച്ച അദ്ധ്യാപികയെ കള്ളിയെന്നും തട്ടിപ്പുകാരിയെന്നും പറഞ്ഞ് അധിക്ഷേപിച്ചവർക്ക് മറുപടിയായി ടീച്ചറുടെ മെഡിക്കൽ റിപ്പോർട്ട് എത്തി. കൊട്ടാരക്കര സ്വദേശിനി രമ്യയ്ക്ക് വൃക്ക ദാനം ചെയ്ത കോട്ടയം പാറാമ്പുഴ ഹോളി ഫാമിലി സ്കൂളിലെ കായികാധ്യാപിക മിനി മാത്യു വൃക്ക നൽകിയിട്ടില്ലെന്നും തട്ടിപ്പു നടത്തിയതാണെന്നും ആക്ഷേപിച്ചവരുടെ കണ്ണുതുറപ്പിക്കുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മിനി മാത്യുവിന്റെ ഇടതുവൃക്ക നീക്കംചെയ്തതായി ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി വാർത്തകൾ അനുദിനം പുറത്തുവരുന്നതിനിടെയാണ് നല്ല മനസ്സോടെ ഒരു ദരിദ്ര യുവതിക്കായി വൃക്ക നൽകാൻ തയ്യാറാകുകയും ശസ്ത്രക്രിയക്ക് പോലും പണമില്ലാതെ വന്നപ്പോൾ സ്വന്തം നിലയിലും സുമനസ്സുകളുടെ സഹായം തേടിയും വൃക്കമാറ്റത്തിന് തുക സ്വരുക്കൂട്ടി വൃക്കദാനം നടത്തിയ ഒരു മനുഷ്യസ്നേഹിക്ക് അതിന്റെ പേരിൽ രണ്ടുവർഷത്തോളമായി മാനക്കേടും അധിക്ഷേപവും നേരിടേണ്ടിവന്നത്. വൃക്ക ദാനംചെയ്തിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ തന്നെ അപമാനിച്ചവരെ വെറുതെവിടില്ലെന്ന പ്രതിജ്ഞയുമായി രംഗത്തിറങ്ങുകയാണ് മിനി മാത്യു.
2014 നവംബറിലാണ് കൊട്ടാരക്കര മൈത്രീ നഗർ ചെറുവിള പുത്തൻപുരക്കൽ രമ്യയെന്ന ഇരുപത്തേഴുകാരിക്ക് മിനി ടീച്ചർ വൃക്കനൽകുന്നത്. ഇതിനു കാരണമായ സംഭവങ്ങൾ തുടങ്ങുന്നതാകട്ടെ 2014 ജൂലൈ 27 ന് ഏറണാകുളത്തു വച്ച് രമ്യയെ ആദ്യമായി ടീച്ചർ കാണുന്നതോടെയാണ്. വൈറ്റിലയിലെ ഒരു വെയിറ്റിങ് ഷെഡ്ഡിൽ മഴ നനഞ്ഞു പനിയും പിടിച്ചു വിറച്ചു നിൽക്കുന്ന മെലിഞ്ഞ പെൺകുട്ടി. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയയാവുകയായിരുന്നു രമ്യയപ്പോൾ. ഒരു പച്ചക്കറിക്കടയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് രമ്യയുടെ ഭർത്താവ് കലേഷ്. നേരത്തെ വൃക്ക ദാനം ചെയ്ത അച്ഛനും, അമ്മയും, രോഗിയായ സഹോദരനും അടങ്ങിയ കുടുംബം മകളുടെ രോഗത്തിന്റെ മുൻപിൽ പകച്ചു നിൽക്കുമ്പോഴാണ് ഒരു മാലാഖയെപ്പോലെ മിനി ടീച്ചർ എത്തുന്നത്.
ബന്ധുവായ ഒരു സ്ത്രീ വൃക്ക വാഗ്ദാനവുമായി എത്തിയിരുന്നു. ആ നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി ഓപ്പറേഷന് തൊട്ട് മുൻപത്തെ പരിശോധനയിൽ അവർ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ പ്രതീക്ഷയും മങ്ങി വിഷമിച്ചിരിക്കുന്ന രമ്യയുടെ കുടുംബത്തിന്റെ കഥ കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ ഡേവിസ് ചിറമേൽ ആണ് മിനി ടീച്ചറോട് പറയുന്നതും. അവർ തമ്മിൽ എറണാകുളത്ത് കൂടിക്കാഴ്ച നടക്കുന്നതും. ഡേവിസ് അച്ചനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം അച്ചനെ വിളിച്ച് കിഡ്നി നല്കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു മിനി ടീച്ചർ.
പക്ഷേ, സുമനസ്സുകളുടെ സഹായത്തോടെ എങ്ങനെ എങ്കിലും വൃക്ക നല്കി ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം സജീവമാക്കിയപ്പോൾ ആണ് ചികിത്സയ്ക്കും ഓപ്പറേഷനും പോലൂം ആ പെൺകുട്ടിക്ക് പണം ഇല്ലെന്ന് ടീച്ചർ തിരിച്ചറിയുന്നത്. സ്വന്തം കിടപ്പാടും പണയം വച്ച് ലോണെടുത്തുമാണ് പിന്നീട് ടീച്ചർ വൃക്ക നല്കുന്ന പെൺകുട്ടിയെ സഹായിക്കാൻ ഇറങ്ങിയത്. ഇതിനായി പതിനഞ്ചു ലക്ഷത്തോളം സ്വരൂപിക്കേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായി മറുനാടൻ കുടുംബത്തിലെ വായനക്കാരിലൂടെ സ്വരൂപിച്ച മൂന്നുലക്ഷം രൂപയും നൽകിയിരുന്നു. അങ്ങനെയാണ് 2014 നവംബറിൽ ആ വൃക്ക ദാനം നടന്നത്.
പക്ഷേ, ശഌഘനീയമായ ആ മനുഷ്യസ്നേഹത്തിനെ അപകീർത്തിപ്പെടുത്താൻ ചിലർ കച്ചകെട്ടിയിറങ്ങിയതോടെ ടീച്ചർ ഒരു തട്ടിപ്പുകാരിയും കള്ളിയുമെല്ലാമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. ടീച്ചർ വൃക്കദാനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മൂന്നുമാസം അവധി നേടിയത് അന്വേഷിക്കണമെന്നുമെല്ലാം പറഞ്ഞ് ടീച്ചർ ചെയ്ത നല്ലകാര്യത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നു ചിലർ.
ടീച്ചർ വൃക്കദാനം നടത്തിയോ എന്നറിയാൻ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്താനം വെങ്ങിണിക്കൽ തങ്കമ്മ ഭാസി നൽകിയ പരാതി അന്വേഷിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം മെഡിക്കൽബോർഡ് പരിശോധന ഇപ്പോൾ നടന്നത്. ഇടതുവൃക്ക നൽകിയതായി മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മെഡിക്കൽ കോളേജിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലും ബോധ്യപ്പെട്ടതായി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കി.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽവച്ചാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത്. എ്ന്നാൽ മിനിമാത്യു വൃക്കദാനം നടത്തിയിട്ടില്ലെന്നും 2007ൽ രമ്യയുടെ വൃക്ക തകരാറിലായപ്പോൾ അവരുടെ പിതാവിന്റെ വൃക്കയാണ് രമ്യ സ്വീകരിച്ചതെന്നും മിനി വ്യാജപ്രചരണം നടത്തുകയാണെന്നുമെല്ലാം പറഞ്ഞായിരുന്നു ടീച്ചറെ അപകീർത്തിപ്പെടുത്തുന്നതിന് ശ്രമം നടന്തന്. ചില സംഘടനകളും വ്യക്തികളും ഈ നാണംകെട്ട പ്രചരണത്തിനായി കച്ചകെട്ടി ഇറങ്ങുകയും ചെയ്തു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ടീച്ചർ വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മിനി മാത്യുവിന്റെ തീരുമാനം.
ഒരു വൃക്കദാനത്തിൽ മാത്രമൊതുങ്ങുന്നതല്ല മിനി ടീച്ചറുടെ നന്മകൾ. ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചുപോയ, മൂന്ന് പെൺമക്കളുമായി താമസിച്ചിരുന്ന ഒരു സ്്്ത്രീയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച കപടസദാചാരക്കാരെ നേരിട്ടും സമൂഹത്തിലെ അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചും നീങ്ങുന്ന മിനി ടീച്ചർക്ക് അതുകൊണ്ടുതന്നെ നാട്ടിൽ ഏറെ ശത്രുക്കളുമുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഇവർക്കെതിരായി ഉയർന്ന കപട പ്രചരണങ്ങൾ. ടീച്ചർ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുവീഴ്ത്തി അപായപ്പെടുത്താൻ നിരവധി തവണ ശ്രമങ്ങളുണ്ടായി.
സെൻസസിന് വേണ്ടി കണക്കെടുക്കാൻ പോയ സമയത്ത് അടച്ച് പൂട്ടപ്പെട്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി രാഷ്ട്രപതിയുടെ അവാർഡ് വരെ വാങ്ങിയിട്ടുണ്ട് മിനി ടീച്ചർ. അങ്ങനെയുള്ള ഒരു യഥാർത്ഥ മനുഷ്യസ്നേഹിക്കെതിരെ വ്യാജപ്രചരണം നടത്തിയവർക്ക് മുഖമടച്ച് കിട്ടിയ അടിയായി മാറുകയാണ് ടീച്ചറുടെ അഗ്നിശുദ്ധി തെളിയിച്ച് പുറത്തുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
കോട്ടയം ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ മിനി ടീച്ചർ വർഷങ്ങളായി വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് കോളനി നിവാസികളെ പുനരധിവസിപ്പിക്കുക, നിർദ്ധനരായ യുവതികളെ വിവാഹം കഴിപ്പിച്ചയക്കുക, സ്റ്റുഡന്റ് പൊലീസ് ഓഫീസറായി കുട്ടികളെ നേർ വഴി നടത്തുക എന്നിവ ടീച്ചറുടെ പ്രവർത്തന മേഖലകളിൽ ചിലത് മാത്രം. കിഡ്നി ദാനം ചെയ്യാനുള്ള മിനി ടീച്ചറുടെ തീരുമാനത്തിനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും ഭർത്താവ് പി. ജെ. എബ്രഹാമും മക്കളായ കിരൺ, എലിസബത്ത്, ആൻസ് എന്നിവരും പൂർണ പിന്തുണയും നൽകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്