'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'; മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ 'മീശ'യിലെ പരാമർശം ഡിസി ബുക്സിൽ എത്തിയപ്പോൾ അൽപ്പം മയപ്പെടുത്തി; സംഘപരിവാരിനെ ചൊടിപ്പിച്ച ഡയലോഗിന് പിന്നാലെ 'മണ്ടത്തരം പറയാതെ' എന്നു കൂട്ടിച്ചേർത്ത് രവി ഡിസിയുടെ രക്ഷാപ്രവർത്തനം; വിവാദങ്ങൾക്കിടെ കച്ചവടം കൊഴുപ്പിച്ച് പ്രസാധകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെയും മലയാളം സാംസ്കാരിക മണ്ഡലത്തിന്റെയും പ്രധാന ചർച്ചാ വിഷയം. ക്ഷേത്രത്തിൽ സ്ത്രീകൾ പോകുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതം അറിയിക്കാനാണെന്ന് നോവലിലെ ഒരു കഥാപാത്രം പറഞ്ഞതിനെതിരെ സംഘപരിവാർ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് നോവൽ വിവാദമായത്. ഇതോടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ പിൻവലിച്ചിരുന്നു. പിന്നാലെ ഡിസി ബുക്സ് നോവൽ പ്രസിദ്ധീകരിച്ചു.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നോവലിൽ വെള്ളം ചേർക്കാനും രവി ഡി സി തയ്യാറായി. സംഘപരിവാർ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡിസി ബുക്ക്സ് നോവലിൽ വെള്ളം ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയത്. നോവൽ ആദ്യം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായത് ഒരു കഥാപാത്രം സ്ത്രീകളുടെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളാണ്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. വിവാദമായ മൂന്നാം ഭാഗത്തിൽ 'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ' എന്നാണ് ഒരു കഥാപാത്രം പറയുന്നത്. അതിന് ശേഷം മറ്റൊരു കഥാപാത്രം 'ഞാൻ ചിരിച്ചു' എന്നു മാത്രമാണ് പറയുന്നത്. എന്നാൽ, ഇതേഭാഗം വിവാദങ്ങൾക്ക് ശേഷം ഡിസി പ്രസിദ്ധീകരിച്ചപ്പോൾ ഒറ്റ വാക്കു കൊണ്ട് വിവാദങ്ങളെ തള്ളിക്കളഞ്ഞു. മണ്ടത്തരം പറയാതെ.. ഞാൻ ചിരിച്ചു.. എന്നാക്കി മാറ്റുകയാണ് ചെയ്തത്. എസ് ഹരീഷിന്റെ അറിവോടെ തന്നെയാണ് തിരുത്തൽ എന്നായിരുന്നു അറിയുന്നത്.
ചുരുക്കത്തിൽ മാതൃഭൂമിയേക്കാൾ ധീരന്മാരാണ് തങ്ങളെന്ന് വരുത്താൻ വേണ്ടി വിവാദ നോവൽ പ്രസിദ്ധീകരിച്ച ഡി സി ബുക്സ് തങ്ങൾ വിവാദത്തിലാകാതിരുക്കാൻ വേണ്ടി മുൻകരുതലും കൂട്ടിച്ചേർക്കലും നടത്തിയെന്ന് വ്യക്തം. ഡിസി നടത്തിയ 'മണ്ടത്തരം പറയാതെ' എന്ന ഡയലോഗോടെ ഈ ഭാഗം വീണ്ടും വിവാദത്തിലായില്ല. എന്നാൽ, വിവാദത്തിലായതാകട്ടെ മറ്റൊരു ഭാഗമാണ് താനും. എന്തായാലും വിവാദം കൊഴിപ്പിച്ചു കച്ചവടം കൂടുതൽ ഉഷാറാക്കുകയാണ് പ്രസാദകർ ചെയ്തത്. നോവൽ പുറത്തിറങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ പുസ്തകം വാങ്ങി കത്തിക്കുകയും നോവലിൽ എന്താണ് ഉള്ളതെന്നറിയാൻ വേണ്ടി മറ്റുള്ളവരും നോവൽ വാങ്ങിയതോടെ കച്ചവടം കൊഴുക്കുകയായിരുന്നു.
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനേക്കാൾ രൂക്ഷമായ പരാമർശങ്ങളോടെയും സ്ത്രീത്വത്തെയാകെ അവഹേളിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചാണ് മീശ നോവൽ പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നോവലിനെതിരേ കനത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ആഴ്ചപ്പതിപ്പിൽ നിന്നും പിൻവലിച്ച നോവൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച രാവിലെയോടെ പൂർണരൂപത്തിൽ പുറത്തിറങ്ങിയ നോവലിന്റെ, 294ാം പേജാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇതിൽ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളാണ് കഥാപാത്രം അവതരിപ്പിക്കുന്നത്.
ആഴ്ചപ്പതിപ്പിൽ ജൂലൈ 15നു പുറത്തിറങ്ങിയ നോവലിന്റെ മൂന്നാം ഭാഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ നോവൽ പൂർണമായി എഴുതിക്കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു എസ്, ഹരീഷ് വിമർശനങ്ങളെ പ്രതിരോധിച്ചത്. തുടർന്ന് പ്രതിഷേധം കനത്തതോടെ ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും എഴുത്തുകാരൻ പിൻവാങ്ങി. മലയാളി സമൂഹത്തിന്റെ മനസ് നോവൽ വായിക്കാൻ തക്ക പക്വത ആർജിക്കുമ്പോൾ പ്രസിദ്ധീകരിാക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ നോവൽ പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഡി സി തയ്യാറാകുകയും നോവൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വിവാദ ഭാഗം
ക്ഷേത്രത്തിൽ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണ്ടൈന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ പ്രഖ്യാപനം. ഡിസി ബുക്സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജിൽ അശ്ലീലമാണെന്ന് പറഞ്ഞ് പിന്നീട് വിവാദം ഉണ്ടായിരിക്കുന്നത്. നോവലിൽ നിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികൾ.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......ഉം ഒത്തുകിട്ടിയാൽ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.'' ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലിൽ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവർ (സ്ത്രീകൾ) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' എന്നിങ്ങനെയായിരുന്നു 294 -ാം പേജിലെ പരാമർശങ്ങൾ.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഭാഗം
ഡിസിക്ക് പറയാനുള്ളത്..
വളരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് എസ് ഹരീഷിന്റെ നോവൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്. എല്ലാ എഴുത്തുകാരും പരമ്പരയായി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ നിന്നും വ്യത്യസ്തത വരാണ്ട് നോവൽ പുസ്തക രൂപത്തിലാക്കുമ്പോൾ. ആ വിധത്തിലുള്ള മാറ്റം മാത്രമാണ് മീശയിലും വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഗ്രന്ഥകാരന്റെ സ്വാതന്ത്ര്യമുണ്ടെന്നം ഡിസി ബുക്സ് പറഞ്ഞു. മീശ പ്രസിദ്ധീകരിക്കാൻ തങ്ങൾ തയ്യാറായത് ഒരു നിലപാടിന്റെ ഭാഗമായിട്ടാണെന്നും പ്രസാദകർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍