സൗന്ദര്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ മെറിൻ ജോസഫ് കുറ്റാന്വേഷണ മികവിലും ശ്രദ്ധനേടുന്നു; ഒരു ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 10,000 നൽകാമെന്ന് പറഞ്ഞത് അഞ്ച് കോടിയോളം തട്ടിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന യുവതിയെ പിടികൂടുന്നത് മെറിന്റെ പിഴവുകൾ ഇല്ലാതെ ആസൂത്രണ വൈദഗദ്ധ്യം മൂലം; ദുബായിലേക്ക് മുങ്ങിയ സലാഹയെ പൊക്കിയത് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ചുരുങ്ങിയ സർവീസ് കാലയിളവ് കൊണ്ട് ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് മെറിൻ ജോസഫ് ഐപിഎസ്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടിയ ഈ യുവ ഐപിഎസുകാരി പിന്നീട് ക്രമസമാധാന പാലനരംഗത്തെ ഇടപെടൽ കൊണ്ടും ശ്രദ്ധേയ ആയി. ഇതിനിടെ നിവിൻ പോളിക്കൊപ്പം നിന്ന് സെൽഫിയെടുത്തതോടെ സോഷ്യൽ മീഡിയയിലെ വിവാദങ്ങളും മെറിൻ ജോസഫിന്റെ പിന്നാലെയായി. എന്നാൽ, ഇത്തരം വിവാദങ്ങളെയെല്ലാം അതിജീവിച്ച് കുറ്റാന്വേഷണ മികവു കൊണ്ടും ശ്രദ്ധ നേടുകയാണ് ഈ മിടുക്കിയായ ഉദ്യോഗസ്ഥ.
ഇരിങ്ങാലക്കുട എസിപിയായി ചാർജ്ജെടുത്ത ശേഷം പ്രദേശത്തെ ക്രമസമാധാന പാലന രംഗത്തും കുറ്റാന്വേഷണ രംഗത്തും ശ്രദ്ദേയയായ മെറിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് നൂറ് കണക്കിന് നിക്ഷേപകരം കബളിപ്പിച്ച് അഞ്ച് കോടി രൂപയുമായി വിദേശത്ത് കടന്ന യുവതിയെ വിദഗ്ധമായി പിടികൂടാൻ സാധിച്ചു എന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപ നൽകാമെന്ന് പഞ്ഞാണ് യുവതി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഇതിന് ശേഷം വിദേശത്തേക്ക മുങ്ങിയ യുവതിയെ സമർത്ഥമായി കുടുക്കിയതിന് പിന്നിൽ എസിപി മെറിൻ ജോസഫ് ഐപിഎസിനും നിർണ്ണായക റോളുണ്ട്.
മാള പുത്തൻചിറ കാര്യാപ്പിള്ളി വീട്ടിൽ ഷംസുദ്ദീൻ മകൾ സലാഹ(29)യാണ് അറസ്റ്റിലായത്. കോണത്തുകുന്നിലുള്ള ഇൻവെസ്റ്റ്മെന്റ് സൊലൂഷൻ സർവീസ് സ്ഥാപനത്തിന്റെ എം.ഡിയായി തൃശൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്നു വിദേശമലയാളികളായ നിക്ഷേപകരെയുംമറ്റും കണ്ടെത്തി കമ്പനിയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരിൽനിന്നു വൻതുക തട്ടിയെടുത്തത്. ആദ്യമാസങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയതിലൂടെ ജനങ്ങളുടെ കൂടുതൽ വിശ്വാസം ആർജിച്ചാണ് കൂടുതൽ പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ചത്. ഷെയർമാർക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്.
കോണത്തുകുന്ന് കൂടാതെ കൂർക്കഞ്ചേരി, കൊടുങ്ങല്ലൂർ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകൾ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരുകോടി അമ്പതുലക്ഷം രൂപ തട്ടിയെടുത്തതിന് ഓഗസ്റ്റിൽ ഇരിങ്ങാലക്കുട പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ നിന്നാണ് വൻതട്ടിപ്പ് കഥകൾ പുറത്തു വന്നത്. സാലിഹയ്ക്കെതിരേ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മതിലകം, മണ്ണുത്തി, തൃശൂർ, കാട്ടൂർ, മാള തുടങ്ങിയ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാലിഹയെ പിടികൂടിയെന്നറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗത്തുനിന്നും തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിക്കുന്നുണ്ട്. സാലിഹയുടെ തട്ടിപ്പിനിരയായി പരാതി നൽകാത്തവർ എത്രയും പെട്ടെന്ന് പൊലീസിനെ സമീപിക്കേണ്ടതാണെന്ന് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ എം.കെ. അറിയിച്ചു. എല്ലാ പരാതിയും ലഭിച്ചതിനുശേഷം മാത്രമേ സാലിഹയുടെ തട്ടിപ്പിന്റെ യഥാർഥ ചിത്രം വ്യക്തമാകൂ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് മെറിനും സംഘവും.
സംസ്ഥാനത്ത് കുറച്ചുനാൾ മുമ്പുതന്നെ ടോട്ടൽ ഫോർ യു മോഡൽ തട്ടിപ്പാണ് സാലിഹ നടത്തിവന്നത്. അതുകൊണ്ട് തന്നെ അതീവ പ്രാധാന്യമുള്ള കേസാണിത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തൃശൂർ നഗരമധ്യത്തിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും കോണത്തുകുന്നിൽ ഒരു വീടും സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച് ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. ഇരിങ്ങാലക്കുട പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് അപകടം മണത്തറിഞ്ഞ് സാലിഹ സംസ്ഥാനത്തിനു പുറത്ത് കടക്കുകയും അവിടെനിന്ന് ദുബായിലേക്ക് രക്ഷപ്പെടുകയും ആയിരുന്നു.
പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതോടെ നാട്ടിലെത്തിയാൽ പിടകൂടാനുള്ള പദ്ധതികൾ മെറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. വിദേശത്തു വച്ച് പിടികൂടാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. എന്നാൽ, നാട്ടിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സാലിഹ നാട്ടിലേക്ക് എത്താൻ ശ്രമിച്ചു. ഇതോടെയാണ് മെറിനും സംഘവും പ്രതിയക്കായി വലവിരിച്ചത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോയമ്പത്തൂർ എയർപോർട്ടിൽ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരെത്തി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായിരുന്നു. ഈ കേസിൽപ്പെട്ട മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതിനാൽ കൂട്ടുപ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചനയുണ്ട്.
ഇരിങ്ങാലക്കുട എ.സി.പി: പി. മെറിൻ ജോസഫ്, ഇരിങ്ങാലക്കുട സി.ഐ: സുരേഷ് കുമാർ എം.കെ. എന്നിവർ ചേർന്ന സംഘമാണ് കോയമ്പത്തൂർ എയർപോർട്ടിൽ നിന്നും സലാഹയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട അഡീഷണൽ എസ്.ഐ: വി.വി. തോമസ്, എഎസ്ഐമാരായ അനിൽതോപ്പിൽ, സുരേഷ് തച്ചപ്പിള്ളി, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, ജയപാൽ എം.ജെ., ജെന്നിൻ കെ.എ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ് വി.ബി, വിനോഷ് എ.വി, വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിവ, തെസ്സിനി, ആഗ്നസ് എന്നിവരും ഉണ്ടായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ സമർത്ഥമായി കോർത്തിണക്കി കൊണ്ടു പോകുന്നതിനും മെറിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ സുപ്രധാനമായ കേസുകൾ അന്വേഷിക്കുന്നതിൽ വനിതാ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. അത്തരത്തിൽ പ്രഗത്ഭരായ വനിതാ ഉദ്യോഗസ്ഥരുടെ പട്ടികയയിലേക്ക് മെറിൻ ജോസഫ് ഐപിഎസും എത്തുന്നു എന്നു തന്നെയാണ് വ്യക്തമാകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍