മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് അടിച്ചു ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു; മനോരമ വാർത്ത കണ്ടു കഴക്കൂട്ടത്തെയും പോത്തൻകോട്ടെയും ശ്രീകാര്യത്തെയും പൊലീസ് അറസ്റ്റു ചെയ്തത് ആരെയെന്ന് അറിയാൻ നെട്ടോട്ടത്തിൽ; അടിച്ചു കിന്റായ കള്ളനെ ഇനിയും കണ്ടെത്താനായില്ലെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് പൊലീസ്; വായനക്കാരെ രസിപ്പിക്കാൻ വേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ എന്നറിയാൻ ഇത് വായിക്കുക
ആർ പീയൂഷ്
തിരുവനന്തപുരം: ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയാൽ പിന്നെ ഭക്ഷണം പാചകം ചെയ്ത് ആസ്വദിച്ച് അത് കഴിച്ച ശേഷം ഏറ്റവും ഒടുവിൽ മാത്രം പണവും പണ്ടവും മോഷ്ടിച്ചു കടക്കുന്ന കള്ളന്മാരെ കുറിച്ചുള്ള സിനിമകൾ നാം കണ്ടിട്ടുണ്ട്. ആ സിനിമാ രംഗങ്ങൾ കണ്ട് നാം പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം രാവിലെ പത്രം വായിച്ച് അങ്ങനെ പൊട്ടിച്ചിരിക്കാൻ വായനക്കാർക്ക് അവസരം ഉണ്ടാക്കിക്കൊടുക്കു എന്നത് ഒരു തെറ്റാണോ!? സംഗതി സത്യമായും നടന്ന കാര്യമാണെങ്കിൽ അതിൽ യാതൊരു തെറ്റും പറയാൻ സാധിക്കില്ല. എന്നാൽ, മറിച്ചായാൽ തമാശക്കഥ അൽപ്പം സീരിയസും ആയേക്കാം.
ഇന്നലെ രാവിലെ തലസ്ഥാനത്തെ പത്രവായനക്കരെ ത്രസിപ്പിച്ചൊരു വാർത്ത മലയാള മനോരമയുടെ മെട്രോ മനോരമയിൽ അച്ചടിച്ചു വന്നിരുന്നു. മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് മദ്യപിച്ചു ഫിറ്റായി ഉറങ്ങി. രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എന്നതാണ് ഈ വാർത്തയുടെ ഉള്ളടക്കം. അഞ്ച് കോളം രേഖചിത്രം സഹിതമായിരുന്നു വാർത്ത. ഈ വാർത്ത വായിച്ച് വായനക്കാർ ശരിക്കും പൊട്ടിച്ചിരിച്ചു. ആരാടാ ആ കള്ളൻ പരമു.. എന്നോർത്ത് ഊറിച്ചിരിച്ചു. എന്നാൽ, വാർത്ത തലസ്ഥനത്തെ പൊലീസുകാർ ശരിക്കുമൊന്ന് ഞെട്ടി..!! ഇങ്ങനെയൊരു കള്ളന്റെ കഥ ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നായി അവരുടെ ചിന്ത. ഇനി വേരെ പൊലീസ് സ്റ്റേഷൻ ആകുമെന്ന് കരുതി വിട്ടുകളയുകയും ചെയ്തു.
ഇതിനിടെ പത്രവാർത്ത കണ്ട് മറുനാടൻ നിജസ്ഥിതി അറിയാൻ പല പൊലീസ് സ്റ്റേഷനുകളിലും മാറി മാറി വിളിച്ചു. കഴക്കൂട്ടം പ്രദേശത്തായിരുന്നു സംഭവമെന്നായിരുന്നു വാർത്തയിൽ. വാർത്തയെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ ആ കള്ളൻ ആരാകുമെന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കയാണെന്നും ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഇതോടെ വാർത്തയെ കുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് മെട്രോ മനോരമക്കാർ സൃഷ്ടിച്ച വ്യാജ വാർത്തയായിരുന്നു.
ഇന്നലത്തെ മനോരമ പത്രത്തിനൊപ്പമുണ്ടായിരുന്ന മെട്രോ മനോരമയിലെ മുൻ പേജ് വാർത്തയിൽ വാസ്തമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മോഷണ ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മദ്യം കുടിച്ച് കള്ളൻ അടിച്ചു ഫിറ്റായി ബോധം കെട്ടുറങ്ങിയെന്നും രാവിലെ ആളുകൾ കൂടുകയും മോഷ്ടാവിനെ പിടികൂടുകയും ചെയതു എന്നായിരുന്നു വാർത്ത. കഴക്കൂട്ടം പാങ്ങാപ്പാറയിലുള്ള ഒരു റിട്ട.സൈനികന്റെ വീട്ടിലാണ് സംഭവം എന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. വാർത്ത കണ്ട് ശ്രീകാര്യം കഴക്കൂട്ടം എസ്.എച്ച്.ഒമാർ ഞെട്ടി. ഇങ്ങനെയൊരും സംഭവം തങ്ങളുടെ പരിധിയിൽ നടന്നിട്ടില്ലല്ലോ. ഞെട്ടൽ വിട്ടുമാറും മുൻപ് സ്പെഷ്യൽ ബ്രാഞ്ചിന്റെ വിളി. എന്താണ് സംഭവം എന്തുകൊണ്ട് റിപ്പോർട്ട് ചെയ്തില്ല. എന്താണ് സംഭവമെന്നറിയാതെ പൊലീസുകാർ നെട്ടോട്ടമോടി. സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവമില്ല. ഇതോടെയാണ് വ്യാജ വാർത്തയാണ് ഇതെന്ന് മനസ്സിലായത്.
സംഭവം വ്യാജമാണെന്നറിഞ്ഞ് ശ്രീകാര്യം എസ്.എച്ച്.ഒ എസ്. സനോജിനെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മനോരമയുടെ ലേഖകൻ വിളിച്ച് ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന സംഭവത്തെ പറ്റി ചോദിച്ചിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ എന്താണ് ഇങ്ങനെയൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തയെപറ്റി ലേഖകനോട് വിളിച്ച് അന്വേഷിച്ചപ്പോൾ അയാൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞതായും എസ്.എച്ച.ഒ പറഞ്ഞു.
മോഷ്ടിക്കാൻ കയറിയ കള്ളനു മദ്യം കണ്ട് മനം മാറ്റം. ഫുൾബോട്ടിൽ അകത്താക്കി ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് പൊക്കി എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. മോഷണ ശ്രമത്തിനിടെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടതും കള്ളനൊരു പൂതി; രണ്ടെണ്ണം അടിച്ചാലോ എന്ന്. ഒട്ടും വൈകാതെ ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്തു. അപ്പോഴാണു ഫ്രിഡ്ജിലെ മുട്ടയുടെ നിര കണ്ണിൽപ്പെട്ടത്. പിന്നെ അതെടുത്തു ടച്ചിങ്സും റെഡിയാക്കി. ബോട്ടിൽ പൊട്ടിച്ച് രണ്ടെണ്ണം വിട്ടു, നല്ല പിടിത്തം! പിന്നെ കുപ്പി തിരികെ വയ്ക്കാൻ തോന്നിയില്ല.
അങ്ങനെ കവർച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരിപ്പിനു ഫുൾ ബോട്ടിൽ മദ്യം അകത്താക്കി. ഒടുവിൽ ലഹരി തലയ്ക്കു പിടിച്ച് അന്തം വിട്ടുറങ്ങി. നേരം പുലർന്നപ്പോൾ കള്ളൻ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാൾ വിട്ടുമാറാത്ത ഹാങ്ങോവറിൽ പൊലീസിനോട് തൊഴുതു പറഞ്ഞു.- 'ഇനി മദ്യപിക്കില്ല സാറേ'.കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയിൽ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം.
പിടിയിലായ കള്ളൻ പൊലീസിനോട് പറഞ്ഞതിങ്ങനെ: വീട്ടുകാർ കൊച്ചിയിലെ ബന്ധുവീട്ടിൽ പോയതറിഞ്ഞാണു കക്കാൻ കയറിയത്. രാത്രി 12ന് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി. പണവും സ്വർണവും തിരയുന്നതിനിടെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടു. ഇതോടെ സ്വർണത്തിനായുള്ള തിരച്ചിൽ നിർത്തി മദ്യപാനത്തിലേക്കു കടന്നു.
അടുക്കളയിൽ ഒംലെറ്റും പാചകം ചെയ്തു കഴിച്ചു. മദ്യം തലയ്ക്കു പിടിച്ചപ്പോൾ ഹാളിൽ വന്നു തുണിവിരിച്ചു കിടന്നു. നേരം പുലരും മുൻപു സ്ഥലംവിടുകയായിരുന്നു ലക്ഷ്യം.പക്ഷേ, എഴുന്നേറ്റപ്പോൾ എട്ടു മണികഴിഞ്ഞു. രാത്രി പൊളിച്ച വാതിൽ അടച്ചതുമില്ല. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ അയൽപക്കത്തെ മുറ്റത്തു ഒരു സ്ത്രീ നിൽക്കുന്നു. പുറത്തേക്ക് ഇറങ്ങാൻ നിർവാഹമില്ല. രണ്ടും കൽപ്പിച്ചു ബ്രെഷ് എടുത്തു പല്ലുതേച്ചു അപ്പോഴാണു വീടിനു ചുറ്റും ആളുകളുടെ ബഹളം കേട്ടത്. പൊലീസും വന്നു. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ കള്ളനെ പൊലീസ് കോടതിയിൽ ഹാജരാക്കി. എന്നായിരുന്നു വാർത്ത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍