സുപ്രീം കോടതി വിധി നടപ്പിലാക്കി ജനവികാരം മനസിലാക്കാത്ത സർക്കാരിനെതിരെ ഭക്തരുടെ 'വിമർശനശരം' ഉയരുമ്പോൾ ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് 'അയ്യപ്പദോഷം' ഉണ്ടാകുമെന്ന് ഇ.പി ജയരാജൻ ! ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ചുമതലയുണ്ടെന്ന് തുടർച്ചയായി പറയുമ്പോഴും ക്ഷേത്രാചാരങ്ങളും വിശ്വാസവും ആര് സംരക്ഷിക്കുമെന്ന ചോദ്യവുമായി ഭക്തർ; കോടതി വിധി ചരിത്രപരമാണെന്നാണ് കോൺഗ്രസ് പറയുന്നതെന്നും ജയരാജൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള തർക്കവും രൂക്ഷമാവുകയാണ്. ഇതിനിടെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിനെതിരെ വിമർനശരങ്ങളും ഉയരുന്നത്. ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്ന വേളയിൽ മന്ത്രി ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന അടുത്ത വിമർശനം സൃഷിക്കുമോ എന്ന ആശങ്കയും ഉയരുകയാണ്.
ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് നേരെ 'അയ്യപ്പദോഷം' ഉണ്ടാകുമെന്നാണ് മന്ത്രി ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടത്. ഇപ്പോൾ നിലയ്ക്കലിലും മറ്റും ഉണ്ടാകുന്ന പ്രതിഷേധങ്ങളെകുറിച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അവർ ചെയ്യുന്നത് പാപമാണെന്നും നാശമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിന്മാറണമെന്നും പ്രതിഷേധക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞു.
സർക്കാരിന് എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും ജയരാജൻ പറഞ്ഞു. സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ജയരാജൻ വ്യക്തമാക്കി.
ശബരിമലയിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ടും കൽപിച്ച് സർക്കാർ
ശബരിമല സംഘർഷഭരിതമാകുമെന്ന് സൂചനകൾക്കിടെ യുവതീ പ്രവേശനം നടന്നുവെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടൽ. ശബരിമല അവലോകനയോഗം ഇത്തവണ സന്നിധാനത്താണ് വിളിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അമ്പത് വയസ്സിൽ താഴെയുള്ള ഉദ്യോഗസ്ഥകൾ പമ്പയിൽ എത്തിയിട്ടുണ്ട്. ഇവരെ ജോലിക്കെന്ന രീതിയിൽ മലകയറ്റാനാണ് തീരുമാനം. ഇതോടെ സ്ത്രീകൾ ശബരിമല ചവിട്ടുമെന്ന് സർക്കാർ തന്നെ ഉറപ്പിക്കും. സാധാരണ തുലാമാസ പൂജകൾക്കിടെ അവലോകന യോഗങ്ങൾ നടക്കാറില്ല. ഇത്തരത്തിൽ നടന്നാലും അത് പമ്പയിൽ നടത്തുകയാണ് പതിവ്. ഇത് തെറ്റിച്ചാണ് സന്നിധാനത്ത് അവലോകന യോഗം നടക്കുന്നത്.
ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും മലകയറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പമ്പയിൽ 45ഓളം വനിതാ പൊലീസുകാരും എത്തിയിട്ടുണ്ട്. കൂടുതൽ പേരെ പമ്പയിൽ എത്തിക്കാനും നീക്കമുണ്ട്. ഇവരിൽ പലരേയും മലകയറ്റാനും സാധ്യതയുണ്ട്. ഏതായാലും പമ്പയിലെ നാമജപയജ്ഞം നിർണ്ണായകമാകും. 50 വയസ്സിന് താഴെയുള്ള സ്ത്രീകളെ ആരേയും സന്നിധാനത്തേക്ക് കടത്തി വിടില്ലെന്നാണ് അയ്യപ്പ സംരക്ഷണ സേനയുടെ നിലപാട്. കൂടുതൽ പ്രവർത്തകർ രാവിലെ മുതൽ പമ്പയിൽ എത്തുമെന്നാണ് അവർ നൽകുന്ന സൂചന. പന്തളം രാജപ്രതിനിധിയുടെ പമ്പയിലെ കേന്ദ്രത്തിന് അടുത്താകും പ്രതിഷേധം. രാവിലെ 9 മണിമുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുക.
ഈ സമയത്തിന് മുമ്പ് തന്നെ അയ്യപ്പ സംരക്ഷണ സേന ഇവിടെ നിലയുറപ്പിക്കുമെന്നാണ് സൂചന. രാഹുൽ ഈശ്വറും സംഘവും പമ്പയിൽ എത്തിയിട്ടുണ്ട്.പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് നിലയ്ക്കലിൽ സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. ഇതിനൊപ്പമാണ് പമ്പയിലും സുരക്ഷ കർശനമാക്കുന്നത്. സ്ത്രീ പൊലീസുകാരെ കൂടുതലായി അവിടെ എത്തിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ്.തുലാമാസ പൂജയ്ക്കായി ബുധനാഴ്ച നടതുറക്കാനിരിക്കേ, ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശ വിഷയത്തിൽ സമവായത്തിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന സുപ്രീകോടതിയുടെ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നതിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിൽത്തട്ടിയാണ് ബോർഡിന്റെ സമവായശ്രമം പാളിയത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിലെയും പ്രതിനിധികളുടെ ആവശ്യം. എന്നാൽ, 19-ന് നടക്കുന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജിക്കാര്യവും മറ്റു നിയമനടപടികളും ആലോചിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.
സ്ത്രീപ്രവേശനം : മുൻകരുതലുമായി ദേവസ്വം ബോർഡും
ശബരിമലയിൽ 50 വയസ്സ് തികയാത്ത ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിന്റേയും മുൻകരുതൽ. ദേവസ്വം മന്ത്രി കടകംപള്ളി വിളിച്ച സന്നിധാനത്തെ അവലോകന യോഗത്തിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കടത്തി വിട്ടത് പ്രായം പരിശോധിച്ച് മാത്രമാണ്. പമ്പാ ഗണപതി കോവിലിന് അടുത്തെ ദേവസ്വം ബോർഡിന്റെ ഗാർഡ് റൂമിൽ ഇവരിൽ നിന്നും വയസ് എഴുതി വയ്ക്കുകയും ചെയ്തു. 51 വയസ്സായ രണ്ട് ഉദ്യോഗസ്ഥരേയും അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. പ്രായം തെളിയിക്കാനുള്ള രേഖകളും പരിശോദിച്ചു. ഇതിന് ശേഷം പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് അടുത്ത് കൂടിയിട്ടുള്ള വിശ്വാസികളും ഡോക്ടർമാരുടെ പ്രായം പരിശോധിച്ചു.
അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. 50 തികയാത്ത സർക്കാർ ജീവനക്കാരികളെ ഒരു കാരണവശാലും മല ചവിട്ടാൻ അനുവദിക്കില്ലെന്നാണ് ഭക്തരുടെ പക്ഷം.യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ മല കയറിയിരുന്നു. അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്. ഒരു രീതിയിലും സ്ത്രീകളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
സമരക്കാരുടെ നിർദ്ദേശ പ്രകാരം ഗാർഡുമാർ പ്രായം എഴുതി വാങ്ങിയതാണ് പ്രശ്നത്തിന് കാരണം. സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന ദേവസ്വം ബോർഡിലെ ജീവനക്കാർ ഇത് ചെയ്തതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകിയത്. ശരണംവിളികളുമായി ഗാർഡ് റൂമിന് മുന്നിൽ കുത്തിയിരിക്കുകയാണിപ്പോൾ സമരക്കാർ ഇപ്പോഴും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍