പെന്മസാലയിൽ മന്ത്രിയായി വേഷമിട്ട് കൈയടി നേടുന്നത് പിണറായി കാബിനെറ്റിലെ 'ടിപി'; പ്രകൃതി ദുരന്തത്തിൽ നിന്നും നാടിനെ രക്ഷിക്കുകയെന്ന സന്ദേശമുള്ള ചിത്രത്തിൽ മന്ത്രിയുടെ അഭിനയം പ്രതിഫലം കൈപ്പറ്റാതെ; യുകെ മലയാളിയുടെ സിനിമാ വിശേഷങ്ങളിൽ താരം രാമകൃഷ്ണൻ തന്നെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ടി പി എന്ന രണ്ടക്ഷരം കേൾക്കുമ്പോൾ സാദാ മലയാളികൾ ഒരു രാഷ്ട്രീയ കൊലയെ കുറിച്ചാണ് പേടിയോടെ ഓർക്കുന്നതെങ്കിൽ കോഴിക്കോട്ടെ മാർക്സിറ്റ് അംഗങ്ങൾക്ക് അതൊരു രക്ഷയുടെ മന്ത്രമാണ്. അഞ്ചു വർഷം മുൻപ്, ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് അരും കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി ഒന്നാകെ ആടി ഉലഞ്ഞെങ്കിലും കൊലയുടെ പ്രഭവ കേന്ദ്രമായ കോഴിക്കോട് പാർട്ടിയുടെ പങ്കായം തുഴഞ്ഞു സുരക്ഷിത തീരത്തു എത്തിച്ചത് മറ്റൊരു ടി പിയാണ്, ടി പി രാമകൃഷ്ണൻ.
അതിനുള്ള പ്രതിഫലവും പേരാമ്പ്രയിൽ നിന്നും തിരഞ്ഞെടുപ്പ് ജയിച്ചു വന്ന ടി പിക്ക് പാർട്ടി നൽകി. രണ്ടാം വട്ട എംഎൽഎആയ ടി പിയുടെ കരുത്തുറ്റ ജില്ലാ നേതൃത്വത്തിലൂടെ കോഴിക്കോട്ടെ തകർപ്പൻ വിജയത്തിന് നൽകാൻ പാർട്ടി കരുതിയ സമ്മാനമാണ് മന്ത്രി പദം. അതും ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന തൊഴിൽ, എക്സൈസ് അടക്കമുള്ള പ്രധാന വകുപ്പുകൾ. യുഡിഎഫ് സർക്കാരിനെ അടിമുടി ഉലച്ചു കളഞ്ഞ ബാർ കോഴ വിവാദ ശേഷം അധികാരത്തിൽ വരുന്ന സർക്കാരിന്റെ മദ്യ നയം അത്ര എളുപ്പം പിടിച്ച പണി ആയിരിക്കില്ല എന്നറിഞ്ഞു തന്നെയാണ് ടിപിയുടെ ചുമലിൽ പാർട്ടി ആ റോൾ ഏൽപ്പിച്ചതും.
ഇതിനിടയിൽ തന്നിലൊരു കലാകാരൻ ഉണ്ടെന്നു നാട്ടിലെ അടുത്ത സഹപ്രവർത്തകർ പോലും തിരിച്ചറിയും മുമ്പേയാണ് യുകെ മലയാളിയായ ന്യൂകാസിൽ സ്വദേശി ജിബി ഗോപാലൻ നിർമ്മാതാവാകുന്ന പെൻ മസാല എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിൽ അദ്ദേഹം മന്ത്രിയായി വേഷമിടുന്നത്. മാർച്ച് ആദ്യ വാരം മന്ത്രിയുടെ റോളുകൾ അഭിനയിച്ചു തീർത്ത ഉടനെയാണ് ടി പി രാമകൃഷ്ണൻ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി വാസത്തിലാകുന്നത്. ഇതോടെ സിനിമാ അണിയറ പ്രവർത്തകരും ആശങ്കയിൽ ആയെന്നു ജിബി ഗോപാലൻ പറയുന്നു.
എന്നാൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി മന്ത്രി രാമകൃഷ്ണൻ വീണ്ടും ഓഫീസിലെത്തി ഫയലുകൾ നോക്കി തുടങ്ങിയതോടെ മന്ത്രി കഥാപാത്രമാകുന്ന സിനിമക്കും ജീവൻ വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മറ്റു തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ പെൻ മസാല അടുത്ത മാസം തിയേറ്റർ റിലീസിന് തയ്യാറാകും. നിർമ്മാതാവായ ജിബി ഗോപാലനും മക്കളായ ഭവ്യ, ഭരത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സിനിമയിൽ സർക്കിൾ ഇൻസ്പക്റ്ററുടെ റോളിൽ ആണ് ജിബി എത്തുന്നത്.
ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം നേടിയ സുനീഷ് നീണ്ടൂരാണ് ചിത്രത്തിന്റെ സംവിധാനം. കേരളത്തിലെ സാമൂഹിക ജീവിതത്തിൽ ഉണ്ടായ മാറ്റം മൂലം നേരിടാൻ ഇടയുള്ള ഒരു പ്രകൃതി ദുരന്തം വരച്ചു കാട്ടുന്ന ചിത്രം മലയാളികൾക്ക് ചിന്തിക്കാൻ ഉള്ള അവസരം കൂടിയാണ് തുറന്നിടുന്നത്. ഇത്തരം ചിത്രങ്ങൾക്ക് വേണ്ടി പണം മുടക്കാൻ താൻ ഒട്ടും മടിക്കുന്നില്ലെന്നു കഴിഞ്ഞ വർഷം ഓണത്തിന് വേനൽപ്പൂക്കൾ എന്ന ടെലിഫിലിം ചെയ്ത ജിബി വ്യക്തമാക്കുന്നു. കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഈ ഹ്ര്വസ ചിത്രം ദൂരദർശൻ ഓണനാളുകളിൽ സംപ്രേഷണം ചെയ്തിരുന്നു.
യുകെയിൽ അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ പത്തു മിനിട്ടു ദൈർഘ്യം ഉള്ള സ്മാർട്ട് ഫോൺ എന്ന ടെലിഫിലും മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശമായാണ് ജിബി അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമ അനുഭവങ്ങളാണ് മുഴു നീള ചിത്രമായ പെൻ മസാലയിലേക്കു ഇദ്ദേഹത്തെ എത്തിച്ചതും എന്നതും പറയാതിരിക്കാനാകില്ല. കാലിക പ്രസക്തിയുള്ള, കുടുംബ പ്രേക്ഷകർക്കു ഇഷ്ടപെടുന്ന ഇതി വൃത്തമാണ് പെൻ മസാലയുടെത്. മന്ത്രി ആയാണ് ടി പി സിനിമയിൽ അഭിനയിക്കുന്നത് എന്നതിനാൽ സ്വാഭാവികത ഒട്ടും നഷ്ടമാകുന്നില്ല. വെറുതെ മുഖം കാട്ടുന്നതിനു പകരം അഭിനേതാവിനു തിളങ്ങാൻ കഴിയും വിധം ഒട്ടേറെ രംഗങ്ങളിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യം പെൻ മസാലയെ സജീവമാക്കുന്നുണ്ട്.
ഗൗരവമുള്ള കഥാപാത്രം എന്ന നിലയിൽ പ്രത്യേക ഭാവാഭിനയം കൂടാതെ മന്ത്രി രാമകൃഷ്ണന് കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്നും ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തത്തിലേക്ക് നയിക്കപ്പെടുന്ന ഒരു ജനതയെ രക്ഷിക്കാനുള്ള മന്ത്രിയുടെ ഇടപെടലുകൾ ആണ് സിനിമയുടെ വഴിത്തിരിവ്. തികച്ചും ഒരു പൊലീസ് സ്റ്റോറി കൂടിയാണ് പെൻ മസാല. തികച്ചും ജനകീയനായി അറിയപ്പെടുന്ന മന്ത്രി രാമകൃഷ്ണന് സിനിമയിലും അതേ റോളിൽ തന്നെ എത്താൻ കഴിയുന്നു എന്നതും പ്രത്യേകതയാണ്. ഇതിനു മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗം ആയിരുന്ന ഗണേശ് കുമാർ ആണ് മന്ത്രി പഥത്തിൽ ഇരിക്കെ സിനിമയിൽ മുഖം കാണിച്ച വ്യക്തി. ഇപ്പോഴത്തെ സർക്കാരിൽ സിനിമ രംഗത്ത് നിന്നും ഗണേശും മുകേഷും ഉണ്ടെങ്കിലും അവരെ കടത്തി വെട്ടിയാണ് പ്രത്യേക അഭിനയ സിദ്ധി വശം ഇല്ലാത്ത രാമകൃഷ്ണൻ മന്ത്രിയുടെ റോളിലേക്ക് നിർദ്ദേശിക്കപ്പെടുന്നത്. ആദ്യം മടിച്ചു നിന്ന അദ്ദേഹം സിനിമയുടെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞാണ് അഭിനയിക്കാൻ സമ്മതം മൂളുന്നതും.
ട്വന്റി പ്രൊഡക്ഷൻസ് 'കൃഷ്ണ യക്ഷ' എന്ന ചിത്രത്തിന് ശേഷം നിർമ്മിക്കുന്ന പെന്മസാലയുടെ രചന, സംവിധാനം, ഗാനരചന നിർവഹിക്കുന്നത് സുനീഷ് നീണ്ടൂരാണ്. ബോളിവുഡ് നടൻ ശൗര്യ സിങ് കളക്ടർ രാജ് പുരോഹിത് ആയി അഭിനയിക്കുന്നു. സജി ഗോപു ആണ് ചിത്രത്തിൽ ഉപനായകൻ. എസ് ഐ സുരേഷ് ഗോപൻ എന്ന കഥാപാത്രതെ ആണ് സജി ഗോപു അവതരിപ്പിക്കുന്നത്. പ്രവാസി മലയാളി ജിബി ഗോപാലൻ സി ഐ റിജോ വർഗീസായും, രാജേഷ് ശ്രീരംഗ് എസ് പി ശിവനാരായൺ ആയും സുരേഷ് പുത്തൂർ ഡിവൈഎസ്പി ഗൗതം ആയും വേഷമിടുന്നു. സൈജു സണ്ണി കോൺട്രാക്ടർ മാത്തുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എം കെ ആർ പെരുമ്പക്കാട്ട്, പി ജെ പൗലോസ്, അർജുൻ രാജ്, സുനിൽ കൈപ്പുഴ, ഉണ്ണി ചിറ്റൂർ, ടി ആർ രാജേഷ്, ജിബിൻ, ആനന്ദൻ നമ്പ്യാർ, ലെനീഷ്, അഡ്വ: രാജഗോപാൽ, ജേക്കബ്, മാത്യു തോമസ്, എം സി സാബു, ദിലീപ്, സൈഫു, മനു, ലിജോ, ദിലീപ് കല്ലറ, അനുഷ് ഭട്ട്, എസ്തപ്പാൻ, ശ്രീരാജ്, മുരളീധർ, ഷിജു രാജപ്പൻ, അധ്വിത സതീശൻ, ജോസ്, ജോയ്, ഗോവിന്ദ് രാജഗോപാൽ, ഭരത് ഗോപാൽ, രിഷത്താൻ, തങ്കപ്പൻ, മനോജ്, അനിൽ, സോമൻ, അപർണ, കാരി അമ്മിണി, കൃഷ്ണപ്രിയ, മിനി, സോമ, ഭവ്യ ഗോപാൽ, ശിവനന്ദന, അന്ന, തുടങ്ങിയവരോടൊപ്പം സംവിധായകൻ സുനീഷ് നീണ്ടൂരും അഭിനയിക്കുന്നു.
ലൈൻ പ്രൊഡ്യൂസർ ജിബി ഗോപാലൻ, ക്യാമറ റെജി വി കുമാർ, സംഗീതം ഇമ്മാനുവേൽ ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ കണ്ണൻ ചിത്രാഞ്ജലി, അസോസിയേറ്റ് ഡയറക്ടർ ഉണ്ണി ചിറ്റൂർ, എഡിറ്റർ സോബി എഡിറ്റ്ലൈൻ, സൗണ്ട് അനിൽ എസ് നായർ, ഫിനാൻസ് കൺട്രോളർ അനൂപ് പി എ, അസിസ്റ്റന്റ് ഡയറക്ടർ രേതീഷ് കണ്ടിയൂർ, ആർട്ട് പ്രമോദ് കൈനകരി, മെയ്ക്കപ്പ് പ്രഭീഷ്, കോസ്റ്റ്യൂമർ രാജൻ രാജേഷ്, മാനേജർ അനിൽമനു സാഗിരീഷ്, പിആർഒ അയ്മനം സാജൻ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍