അമ്മയോട് പിണങ്ങി കായംകുളത്തെ ബന്ധുവിട്ടീലേക്ക് നാടുവിട്ട ഒൻപതാം ക്ലാസുകാരൻ മുസ്തഫ; നിലമ്പൂരിൽ നിന്ന് സഹപാഠിയുമായി മുങ്ങിയ ഒൻപതാം ക്ലാസുകാരാന്മാരായ ഷെഹീനും അജിൻഷയും; കേരളാ പൊലീസിനെ ഒരുരാത്രി ഭയപ്പാടിൽ നിർത്തിയത് നാല് മിസ്സിങ് കേസുകൾ; കൊല്ലത്ത് നിന്ന് കാണാതായ ദേവനന്ദയ്ക്കൊപ്പം കേരളം പ്രാർത്ഥിച്ചത് മറ്റ് മൂന്ന് കുട്ടികൾക്കുമായി; സ്ഥിരമായി നാടുവിടുന്ന ഷെഹീനെ കണ്ടെത്തിയത് സുഹൃത്തിനൊപ്പം തമ്പാനൂരിൽ നിന്ന്; കേരളത്തെ ഭയപ്പാടിൽ നിർത്തിയ ഒരുരാത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തരപുരം: നിലമ്പൂരിൽ നിന്നും ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ എരഞ്ഞിമങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീനെയും സഹപാഠി അജിൻഷാദിനെയുമാണ് ഇന്നലെ തന്നെ നിലമ്പൂരിൽ നിന്നും കാണാതായത്. രണ്ടു പേരും ഒരേ ക്ലാസിലെ സഹപാഠികളും സുഹൃത്തുക്കളുമാണ്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്.
രാവിലെ സ്കൂളിലേക്ക് പോയ ഷഹീൻ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷഹീനൊപ്പം സഹപാഠിയായ അജിൻഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് പേരെയും റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇരുവരേയും റെയിൽവേ പൊലീസ് പിന്നീട് ചൈൽഡ് ലൈനിന് കൈമാറി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി നിലമ്പൂർ പൊലീസിന് ലഭിച്ചത്. രാവിലെ സ്കൂളിൽ രണ്ടുപേരും എത്തിയിരുന്നു. ഉച്ചവരെ ക്ലാസിലുമുണ്ടായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾ ക്ലാസിൽ വന്നില്ല. ക്ലാസിൽ വിദ്യാർത്ഥികൾ എത്താത്ത കാര്യം വീട്ടുകാരും അറിഞ്ഞില്ല. കുട്ടികൾ വീട്ടിലേക്ക് പോയെന്ന ധാരണയാണ് സ്കൂൾ അധികൃതർക്കുണ്ടായിരുന്നത്.
സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെക്കുറിച്ച് വീട്ടുകാരും ചിന്തിച്ചില്ല. ഷഹീൻ സ്കൂൾ വിട്ടു കഴിഞ്ഞാൽ എത്തുന്നത് വൈകീട്ട് ആറുമണിയോടെയാണ്. സ്കൂൾ വിട്ടാൽ കളിക്കാൻ പോകും. അത് കഴിഞ്ഞു തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലും പോകാറുണ്ട്. അതുകൊണ്ട് തന്നെ വൈകീട്ട് ഷഹീൻ എത്താതായപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയില്ല. പക്ഷെ ആറു മണി കഴിഞ്ഞും ഷഹീൻ എത്താതായതോടെയാണ് അന്വേഷണം തുടങ്ങിയത്. അമ്മായിയുടെ വീട്ടിലും എത്തിയിട്ടില്ലെന്ന് അവരും പറഞ്ഞു. ഇതോടെ തീവ്രമായ അന്വേഷണമായി.
സ്കൂളിൽ അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷം രണ്ടുപേരും ക്ലാസിൽ എത്തിയിട്ടില്ലെന്നു സ്കൂളിൽ നിന്നും അറിയിക്കുകയും ചെയ്തു. ഷഹീനു ഒപ്പം ഇതേ ക്ലാസിലെ അജിൻഷാദിനെയും കാണാനില്ലെന്നു ബന്ധുക്കൾക്ക് പെട്ടെന്ന് തന്നെ മനസിലായി. അജിൻഷാദിനെ കാണാനില്ലെന്ന് മനസിലായപ്പോൾ അവരും തിരച്ചിൽ തുടങ്ങിയിരുന്നു. രണ്ടു വീട്ടുകാരും പരാതിയുമായി നിലമ്പൂർ സ്റ്റേഷനിൽ ഇവർ എത്തുകയും ചെയ്തു. വിദ്യാർത്ഥികൾ എവിടെയുണ്ടെന്നു ആർക്കുമറിയില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് നിലമ്പൂർ പൊലീസ് മറുനാടനോട് പറഞ്ഞു. ഷഹീനെ ആദ്യമായാണ് കാണാതാകുന്നത്. പക്ഷെ ഒപ്പമുള്ള അജിൻഷാദിനെ ഇടയ്ക്ക് കാണാത്ത പ്രശ്നം വരാറുണ്ട്. അജിൻഷാദിനു ഇടയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടിയിരുന്നു.
ഇന്നു രാവിലെ ഇവരെ തമ്പാനൂരിൽ നിന്ന് കണ്ടെന്നു ഒരു യുവതി വിളിച്ചു പറഞ്ഞതായി ഷഹീന്റെ ബന്ധുവായ മുഹ്സിൻ മറുനാടനോട്
മുൻപ് പ്രതികരിച്ചത്. പക്ഷെ എവിടെ കണ്ടെന്നോ തുടർന്ന് ഇവർ എങ്ങോട്ട് പോയെന്നോ ഒരു വിവരവും ഇല്ല. കണ്ടെന്നല്ലാതെ യുവതി കൂടുതൽ ഒന്നും പറഞ്ഞില്ലെന്നും മുഹ്സിൻ പറഞ്ഞു. നിലമ്പൂർ എരഞ്ഞിമങ്ങാട് അകമ്പാടം ബാബു ഷരീഫിന്റെയും സുബൈദയുടെയും മൂന്നു മക്കളിൽ രണ്ടാമത് മകനാണ് ഷഹീൻ. മൂത്തത് പെൺകുട്ടിയാണ്. താഴെയുള്ളത് ഒരാൺകുട്ടിയാണ്. ഷഹീനെ കാണാതായതിൽ കുടുംബം വിഷമത്തിലാണ്. എവിടെ പോയി എന്ന കാര്യത്തിൽ ഒരറിവും ഇല്ല. സമയം വൈകുന്തോറും ഞങ്ങൾക്ക് അസ്വസ്ഥതയും കൂടുകയാണ്- മുഹ്സിൻ പറയുന്നു.
ദേവനന്ദയെ കാണാനില്ലാത്ത സമയത്ത് തന്നെയാണ് രണ്ടു സ്കൂൾ വിദ്യാർത്ഥികളും മിസ്സിങ് ആയിരിരുന്നത്. ദേവനന്ദയെ കാണാതായപ്പോൾ കുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണം ഇപ്പോൾ ഷഹീന് വേണ്ടിയും നടക്കുന്നിരുന്നു. ഷഹീന്റെ ചിത്രവും വിവരങ്ങളും സഹിതമാണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.ഇന്നലെ തന്നെ തിരുവനന്തപുരം കമലെശ്വരത്ത് നിന്നും മറ്റൊരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥിയായ മുസ്തഫയെയാണ് കാണാതായത്. മുസ്തഫയെ പക്ഷെ ഇന്നലെ രാത്രി പത്തോട് കൂടി ചിറയിൻകീഴ് വെച്ച് കണ്ടു കിട്ടിയിരുന്നു. അമ്മയോട് പിണങ്ങി കായംകുളത്തുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര തിരിക്കവെയാണ് മുസ്തഫ ചിറയിൻകീഴ് വെച്ച് കണ്ടുപിടിക്കപ്പെടുന്നത്. ഫോൺ വിളിക്കാൻ ഒരു കടയുടമയെ സമീപിച്ചപ്പോൾ കാര്യം മനസിലാക്കി കടയുടമ മുസ്തഫ തന്ന നമ്പറിൽ നിന്ന് വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇതോടെ രാത്രി പത്തു മണിയോടെ വീട്ടുകാർ എത്തി മുസ്തഫയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
എന്തായാലും സംസ്ഥാനത്ത് കുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. 2017 നുശേഷം കുട്ടികളെ കാണാതാകുന്ന കേസുകൾ വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ നൂറു കുട്ടികളെയാണു തട്ടിക്കൊണ്ടുപോയതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2016 മെയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. ആലപ്പുഴയാണ് ഇത്തരം കേസുകളുടെ കാര്യത്തിൽ മുന്നിൽ. തിരുവനന്തപുരം സിറ്റി 34, തിരുവനന്തപുരം റൂറൽ40, കൊല്ലം സിറ്റി32,കൊല്ലം റൂറൽ3, പത്തനംതിട്ട8, ആലപ്പുഴ59, കോട്ടയം38, ഇടുക്കി18, എറണാകുളം സിറ്റി27, എറണാകുളം റൂറൽ46, തൃശൂർ സിറ്റി10, തൃശൂർ റൂറൽ32, പാലക്കാട്45, മലപ്പുറം22, കോഴിക്കോട് സിറ്റി39, കോഴിക്കോട് റൂറൽ45, വയനാട്32, കണ്ണൂർ21, കാസർകോട്24, റെയിൽവേ3 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍