മൂന്നു മാസം മുതൽ ആശുപത്രി വാസം; രണ്ടാം വയസിൽ കിഡ്നി മാറ്റം; ഇതുവരെ 35ഓളം ചെറുതും വലുതുമായ സർജിക്കൽ പ്രക്രിയ; വേദന ശരിക്കറിഞ്ഞ ആ കുരുന്നു മനസ് മറ്റുള്ളവരുടെ വേദനയും തിരിച്ചറിഞ്ഞു; ഗൂഗിൾ വഴി ചെറിയ കുട്ടികൾക്കുള്ള ജോലി അന്വേഷിച്ച ആൽവിൻ പണമുണ്ടാക്കുന്നത് ജീവകാരുണ്യത്തിന്; മലയാളി കായിക മേളയിൽ ബോണ്ടയും പഴംപൊരിയും വിറ്റ് നാലാം ക്ലാസുകാരൻ നേടിയത് 20,000 രൂപ; അങ്കമാലി എംഎൽഎ റോജി ജോണിന്റെ സഹോദരി പുത്രൻ യുകെ മലയാളികൾക്കിടയിൽ താരമാകുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ചിന്തയിൽ നിറയുന്നത് എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും? സാധാരണ ഗതിയിൽ വിഡിയോ ഗെയിം, പുതുതായി വിപണിയിൽ എത്തുന്ന കളിക്കോപ്പുകൾ, വീട്ടുകാരും ഒത്തു പ്ലാൻ ചെയ്തിട്ടുള്ള വിനോദ സഞ്ചാര പരിപാടികൾ, പുതുതായി എത്തുന്ന ഡിസ്നി സിനിമ എന്നിവ ഒക്കെ ആയിരിക്കും. എന്നാൽ കെന്റിലെ ജില്ലിൻഹം നിവാസിയായ റോബെർട്ടിന്റെയും റിൻസിയുടെയും നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ആൽവിന് ഇതൊന്നും ചിന്തിക്കാൻ അധികം സമയമില്ല. ചെറുപ്പത്തിലേ ഗുരുതരമായ കിഡ്നി രോഗം പിടിപെട്ട ആൽവിൻ പിതാവിന്റെ കിഡിനിയുമായാണ് ജീവിക്കുന്നത്. ഇക്കാലമത്രയും വേദനിക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും മുഖങ്ങളാണ് ആൽവിൻ അധികവും കണ്ടിരിക്കുന്നത്.
കാരണം രണ്ടു വയസു മുതൽ മിക്കവാറും ആശുപത്രി വാസം പരിചിതമാണ് ഈ കുരുന്നു മനസിന്. കണ്ണൂർ സ്വദേശിയായ റോബെർട്ടിന്റെയും അങ്കമാലി സ്വദേശിനീ റിൻസിയുടെയും നാലു മക്കളിൽ മൂന്നാമൻ ആണ് ആൽവിൻ. അങ്കമാലി എം എൽ എ റോജി ജോണിന്റെ സഹോദരി കൂടിയാണ് റിൻസി. മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്ത ഒരുപക്ഷെ ആൽവിന് കുടുംബപാരമ്പര്യം കൂടി ആയിരിക്കണം. ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ കേരളത്തിൽ ദുരിതം നേരിട്ടവർക്കു ഏറ്റവും അധികം സഹായം എത്തിച്ച എം എൽ എ മാരിൽ ഒരാൾ കൂടിയാണ് റോജി ജോൺ. അനവധി വീടുകളാണ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി അങ്കമാലിയും പരിസര പ്രദേശത്തുമായി പൂർത്തിയായിരിക്കുന്നത്.
അടുത്ത നാളിൽ ലണ്ടനിലെ കുട്ടികളുടെ എവ്ലിനാ ഹോസ്പിറ്റലിൽ നിന്നും പതിവ് ചെക് അപ് കഴിഞ്ഞു വന്ന ആൽവിൻ വീട്ടിൽ എത്തി ആദ്യം ചെയ്തത് 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് എന്ത് ജോലി ചെയ്യാൻ പറ്റും എന്നതാണ്. വലിയ ഗൗരവത്തിൽ ഇവൻ എന്തെടുക്കുന്നു എന്ന് സഹോദരങ്ങൾ തിരക്കിയപ്പോഴാണ് ആൽവിൻ തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്. എത്രയും വേഗം ഒരു ജോലി കണ്ടെത്തണം, കുറേപ്പേരെ എങ്ങനെ എങ്കിലും സഹായിക്കണം. പെട്ടെന്ന് എന്താ ഇങ്ങനെ തോന്നാൻ എന്ന് തിരക്കിയപ്പോൾ അതിനും ഉത്തരം വന്നു. പതിവായുള്ള ആശുപത്രി വാസത്തിനിടയിലാണ് ഒരിക്കൽ ഹോസ്പിറ്റലിൽ ചിൽഡ്രൻ ഇൻ നീഡ് പ്രോഗ്രാം നടക്കുന്നത്. അവിടെ ഉണ്ടായിരുന്ന ആരോ ആണ് ആൽവിന് ചാരിറ്റിയെ പരിചയപ്പെടുത്തുന്നത്. അപ്പോൾ മുതൽ ചാരിറ്റിക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ആൽവിനെ പിടികൂടിയത്.
ഒടുവിൽ പതിവ് പോലെ പ്രശ്നം അമ്മയുടെ അടുത്തെത്തി. പയ്യൻ സീരിയസ് ആണെന്ന് കണ്ടപ്പോൾ എല്ലാവരും ആലോചനയായി. ചെറിയ കുട്ടികൾക്ക് ജോലി ചെയ്തു പണം കണ്ടെത്താൻ പറ്റില്ലെന്ന് ഉറപ്പായി. എങ്കിൽ അടുത്തുള്ള പാർക്കിൽ പോയി ലെമണേയ്ഡ് വിറ്റാലോ എന്നായി ആൽവിന്റെ ചിന്ത. അതൊന്നും നടക്കുന്ന കാര്യം അല്ലെന്നും പട്ടികളുമായി നടക്കാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടു ആകാൻ ഇടയുള്ള കാര്യമാണെന്നും ആൽവിൻ തന്നെ കണ്ടെത്തി. ഈ ഘട്ടത്തിലാണ് മലയാളി അസോസിയേഷന്റെ കായിക മേള വന്നെത്തുന്നത്. ആൽവിനും സഹോദരങ്ങളും ഇതൊരവസരമായി എടുത്തു. പ്രശ്നം വീണ്ടും അമ്മക്ക് മുന്നിൽ എത്തി. അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചപ്പോൾ അവർക്കു നൂറു സമ്മതം. പിന്നെ കാര്യങ്ങൾ വേഗത്തിലായി. നൂറിലേറെ ബോണ്ടയും പഴപൊരിയും ഒക്കെ അമ്മയും മക്കളും കൂടി തയ്യാറാക്കി.
സ്റ്റാളിൽ ചെറുകടികൾ എടുത്തു വയ്ക്കും മുന്നേ സാധനം തീരുന്ന അവസ്ഥ. ഏതായാലും തണ്ണിമത്തനും വീട്ടിലെ കേക്കും ഐസ് ക്രീമും കുടിവെള്ളവും ഒക്കെ വിറ്റ് ചെലവ് കഴിഞ്ഞു കിട്ടിയ ലാഭം എണ്ണി നോക്കിയപ്പോൾ ആൽവിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ വിടർന്നു. മൊത്തം കിട്ടിയ ലാഭം 203 പൗണ്ട്( ഏതാണ്ട് 20,000 രൂപ). ആരോടും ചോദിക്കാതെ താൻ ആദ്യമായി സമ്പാദിച്ച പണം. അതിനി ധൈര്യമായി എവ്ലിൻ ഹോസ്പിറ്റലിലെ കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകാം. തന്നെക്കൊണ്ട് ഇത്രയൊക്കെ സാധിച്ചല്ലോ എന്ന് ആൽവിൻ പറയുമ്പോൾ സമൂഹത്തിനു അതൊരു ചൂണ്ടുവിരൽ കൂടിയായി മാറുകയാണ്.
എത്ര പണം കയ്യിൽ ഉണ്ടെങ്കിലും ഒരു നയാ പൈസ മറ്റൊരാളെ സഹായിക്കാൻ മടിയുള്ളവർ ഇപ്പോഴും ധാരാളമാണ്. അവർക്കിടയിൽ ഉദിച്ചു നിൽക്കുന്ന സുവർണ താരമാണ് ആൽവിനെ പോലെയുള്ള അസാധാരണ പ്രതിഭകൾ. ഫുഡ് സ്റ്റാളിൽ പണം വാങ്ങാനും സാധനങ്ങൾ എടുത്തു നൽകാനും ഒക്കെ ആൽവിൻ കാട്ടിയ മിടുക്കു അമ്പരപ്പിക്കുന്നതാണ്. സാധാരണ ഈ പ്രായത്തിലെ കുട്ടികൾ നാണം കുണുങ്ങികൾ ആയി മാറി നിൽക്കെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കഷ്ടപ്പെടാൻ തയാറായ ആൽവിന് സ്നേഹം കൂടി പകുത്തു നൽകിയാണ് സ്റ്റാളിൽ എത്തിയവർ ഭക്ഷണം വാങ്ങി പിന്തുണ നൽകിയത്. ബോണ്ടയും പഴംപൊരിയും ഒക്കെ കഴിച്ചവർ നല്ല ടെയ്സ്റ്റ് എന്ന് കൂടി പറഞ്ഞതോടെ ആൽവിൻ ആ ക്രെഡിറ്റ് മൊത്തം അമ്മയ്ക്ക് നൽകിയിരിക്കുകയാണ്.
ചാരിറ്റിക്ക് ഇറങ്ങിയതിനു അറിയാതെ ലഭിച്ച സമ്മാനം എന്നോണമാണ് ഇന്നലെ സ്കൂളിൽ നിന്നും മികച്ച വിദ്യാർത്ഥിക്കുള്ള മെറിറ്റ് അവാർഡും ആൽവിനെ തേടിയെത്തിയത്. ഇതോടെ പയ്യൻ ഇരട്ടി സന്തോഷത്തിലാണ്. ആൽവിൻ പഠിക്കുന്ന ബെയ്റോൺ പ്രൈമറി സ്കൂളിലെ ചെറു വി ഐപി കൂടിയാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ സ്കൂളിലെ ഏറ്റവും കരുണയും സ്നേഹവും ആർദ്രതയും ഉള്ള കുട്ടിയാരെന്ന അന്വേഷണം ചെന്നെത്തിയത് ആൽവിനിലേക്കാണ്. അന്ന് ഹാർട്ട് ഓഫ് ബെയ്റോൺ എന്ന സമ്മതപത്രം നൽകിയാണ് സ്കൂൾ ആൽവിൻ ആദരിച്ചത്. ആൽവിൻ ചെയ്ത നന്മയെക്കുറിച്ചറിഞ്ഞ കെന്റിലെ ഇംഗ്ലീഷ് പ്രാദേശിക പത്രവും ചാരിറ്റി പ്രവർത്തനത്തെക്കുറിച്ചു ചോദിച്ചറിഞ്ഞിട്ടുണ്ട്. ആൽവിന് പിന്തുണയായി മികച്ച റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിക്കും എന്നാണ് പത്രത്തിന്റെ വാഗ്ദാനം.
ആൽവിൻ സമാഹരിച്ച പണം ദേശ വ്യാപകമായി അവയവ മാറ്റം നടത്തിയവരുടെ ദേശീയ കായിക മേളയിലേക്കാണ് ചിലവഴിക്കുക. ആൽവിനും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ജനിച്ചു മൂന്നു മാസം മുതൽ ആശുപത്രി വാസം ആരംഭിച്ച ആൽവിൻ രണ്ടു വയസിൽ കിഡ്നി മാറ്റത്തിനു വിധേയനായ ശേഷം ഇതുവരെ 35 ഓളം ചെറുതും വലുതുമായ സർജിക്കൽ പ്രക്രിയയിലൂടെ കടന്നു പോയിരിക്കുകയാണ്. വേദന എന്തെന്നു ശരിക്കറിഞ്ഞ ആ കുരുന്നു മനസിന് മറ്റുള്ളവരുടെ വേദന എങ്ങനെ കാണാതിരിക്കാനാകു . ആൽവിൻ ഏറ്റെടുത്ത നന്മ തിരിച്ചറിഞ്ഞു കെന്റ് മലയാളി സമൂഹം തങ്ങൾക്കിടയിലെ ഹീറോയായാണ് ഇപ്പോൾ ആൽവിനെ കാണുന്നത്. മറ്റുള്ളവർക്ക് തോന്നാത്തത്, ചെയ്യാൻ കഴിഞ്ഞ മനസിന്റെ ഉടമ പ്രായം കൊണ്ടല്ല, മനസിന്റെ വലിപ്പം കൊണ്ടാണ് ആദരിക്കപ്പെടേണ്ടതെന്നു കൂടിയാണ് കെന്റ് മലയാളി സമൂഹം ഇപ്പോൾ തിരിച്ചറിയുന്നത്.
Stories you may Like
- ചാനൽ മാറുന്നു, വേഷം മാറുന്നു, വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു!
- കാലടി സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസ്
- കെ എസ് യു പ്രവർത്തകരെ ലോക്കപ്പിൽ നിന്ന് മോചിപ്പിച്ച് കോൺഗ്രസ് നേതാക്കൾ
- അയർലൻഡിൽ മരിച്ചത് പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്സ്
- സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് നന്ദിയെന്ന് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്