Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൾ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്; മരുമകൻ പാർട്ടി ജില്ലാ കമ്മറ്റി അംഗവും സഹകരണ ബാങ്ക് പ്രസിഡന്റും; വൈദ്യുത ബോർഡിന് സർക്കാർ പാട്ടത്തിന് കൊടുത്ത 71 ഏക്കറിൽ 21 ഏക്കർ ഭൂമി ഉപ പാട്ടത്തിന് കൊടുത്തത് മകളുടെ ഭർത്താവിന്റെ സഹകരണ സംഘത്തിന്; പൊന്മുടി അണക്കെട്ടിന് സമീപത്തെ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണ വിവാദത്തിൽ തന്നെ തകർക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി എംഎം മണിയും; ആരോപണത്തിന് നിറയുന്നത് രാഷ്ട്രീയം മാത്രമെന്ന് കുഞ്ഞുമോനും; മണിയുടെ കുടുംബം വീണ്ടും ചർച്ചകളിൽ

മകൾ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്; മരുമകൻ പാർട്ടി ജില്ലാ കമ്മറ്റി അംഗവും സഹകരണ ബാങ്ക് പ്രസിഡന്റും; വൈദ്യുത ബോർഡിന് സർക്കാർ പാട്ടത്തിന് കൊടുത്ത 71 ഏക്കറിൽ 21 ഏക്കർ ഭൂമി ഉപ പാട്ടത്തിന് കൊടുത്തത് മകളുടെ ഭർത്താവിന്റെ സഹകരണ സംഘത്തിന്; പൊന്മുടി അണക്കെട്ടിന് സമീപത്തെ അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണ വിവാദത്തിൽ തന്നെ തകർക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി എംഎം മണിയും; ആരോപണത്തിന് നിറയുന്നത് രാഷ്ട്രീയം മാത്രമെന്ന് കുഞ്ഞുമോനും; മണിയുടെ കുടുംബം വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം കെഎസ്ഇബിയുടെ കൈവശമുള്ള 21 ഏക്കർ ഭൂമി വൈദ്യുതി മന്ത്രി എം.എം. മണിയുടെ മരുമകൻ പ്രസിഡന്റായ സഹകരണ ബാങ്കിനു പാട്ടത്തിനു നൽകിയത് ക്രമവിരുദ്ധമായി തന്നെ. മന്ത്രി എം.എം. മണി അധ്യക്ഷനായിരുന്ന യോഗങ്ങളിലായിരുന്നു സർക്കാർ ഭൂമി പാട്ടത്തിനു നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. സിപിഎം നിയന്ത്രണത്തിലുള്ള രാജാക്കാട് സർവീസ് സഹകരണ ബാങ്കിനാണു പൊന്മുടി അണക്കെട്ടിനു സമീപത്തെ സർക്കാർ ഭൂമി പാട്ടത്തിനു നൽകിയത്. മന്ത്രി മണിയുടെ സഹോദരൻ ലംബോദരന്റെ അനധികൃത സ്വത്ത് കേസ് സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരുമകന് ഭൂമി കൊടുത്ത വിവാദം.

ഫെബ്രുവരി 28 നു ചേർന്ന കെഎസ്ഇബിയുടെ ഫുൾ ബോർഡ് യോഗമാണ് തീരുമാനം എടുത്തത്. കെഎസ്ഇബിക്കു കീഴിലുള്ള ഹൈഡൽ ടൂറിസത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ഈ നടപടി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി.എ. കുഞ്ഞുമോനാണ് ബാങ്ക് പ്രസിഡന്റ്. മന്ത്രി എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭർത്താവാണു കുഞ്ഞുമോൻ. മുൻ ഭരണസമിതിയുടെ കാലയളവിലാണ് ടെൻഡർ നടപടികളും മറ്റു തീരുമാനങ്ങളും ഉണ്ടായതെന്നും ഇതു സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് വി.എ. കുഞ്ഞുമോൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമി രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയതിൽ ക്രമക്കേടില്ലെന്ന് മന്ത്രി എം.എം മണി നേരത്തെ പ്രതികരിച്ചിരുന്നു. വ്യക്തികൾ ലാഭമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് സഹകരണ സംഘങ്ങൾക്ക് ഭൂമി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രക്ഷോഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മണിയുടെ മകളുടെ ഭർത്താവ് ബി.എ. കുഞ്ഞുമോനാണ് ബാങ്കിന്റെ പ്രസിഡന്റ്. 21 ഏക്കർ ഭൂമിയാണ് ബാങ്കിന് പാട്ടത്തിന് നൽകിയത്. ഇത് ക്രമവിരുദ്ധമാണെന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും മുൻ ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് ആരോപിച്ചു.

ഹൈഡൽ ടൂറിസം പദ്ധതിയുടെ ചെയർമാൻ ഞാനാണ്. വ്യക്തികൾ ലാഭമുണ്ടാക്കാതിരിക്കാനാണ് സഹകരണ സംഘങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. നാട്ടിൽ ആർക്കെങ്കിലും ജോലി കിട്ടാനും അത് സഹായിക്കും. ടെൻഡറൊക്കെ വിളിച്ചാണ് ഇതൊക്കെ ചെയ്തത്. ഇത്ര ശതമാനം ഹൈഡൽ ടൂറിസത്തിനും ഇത്ര ശതമാനം വൈദുതി വകുപ്പിനും പണം നൽകണമെന്നും വ്യവസ്ഥയുണ്ട്- മന്ത്രി എം.എം മണി പറഞ്ഞു. ഉടുമ്പൻചോല താലൂക്ക് ഓഫീസിലെയും ബേസിക് ടാക്സ് രജിസ്റ്ററിലെയും രേഖകൾ പ്രകാരം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൈദ്യുതി ബോർഡ് ഉപ പാട്ടത്തിനു നൽകിയതിൽ അപാകമുണ്ടെന്നാണ് ആക്ഷേപം. സർക്കാർ ഭൂമി എന്താവശ്യത്തിനായി കൈമാറിയോ അതിനു മാത്രമേ ഉപയോഗിക്കാവൂ എന്നാണു വ്യവസ്ഥ. ഇതു നിലനിൽക്കെയാണ് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മാണത്തിനായി 15 വർഷത്തേക്ക് ഭൂമി വിട്ടുനൽകിയത്.

ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിനു സമീപം വൈദ്യുതിബോർഡിന്റെ കൈവശം 76 ഏക്കർ സ്ഥലമുണ്ടെന്നും അതിൽ ഉൾപ്പെട്ട 21 ഏക്കറിൽ അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങാനാവുമെന്നും ഹൈഡൽ ടൂറിസം സെന്റർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതനുസരിച്ചാണ് അഞ്ചുമുതൽ പത്തുവരെ കോടിരൂപ ചെലവ് വരുന്ന പദ്ധതിക്കായി ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്. ടെൻഡറിൽ പങ്കെടുത്ത മൂന്നു സഹകരണ സംഘങ്ങളിൽനിന്നാണ് രാജാക്കാട് സഹകരണസംഘത്തെ പദ്ധതിക്കായി തിരഞ്ഞെടുത്തത്. 20 ശതമാനം വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. ഇതിനായി ഹൈഡൽ ടൂറിസം സെന്ററിന്റെ ആവശ്യപ്രകാരം വൈദ്യുതി ബോർഡ് ഭൂമി അവർക്കു കൈമാറുകയായിരുന്നു. എന്നാൽ ടെൻഡറിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടതുമില്ല.

കെഎസ്ഇബിക്കു കീഴിൽ, വിനോദസഞ്ചാര സാധ്യതയുള്ള കേന്ദ്രങ്ങളുടെ സംരക്ഷണം ഹൈഡൽ ടൂറിസത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ വിനോദസഞ്ചാര വികസനത്തിൽ പങ്കാളികൾ ആക്കണമെന്നു കഴിഞ്ഞ വർഷം മെയ്‌ 5 നു ചേർന്ന ഹൈഡൽ ടൂറിസത്തിന്റെ ഗവേണിങ് ബോഡി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജാക്കാട് സഹകരണ ബാങ്കിനു ഭൂമി കൈമാറിയത്.

രാജാക്കാട് സർവീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം വാഗ്ദാനം ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവിധ സഹകരണ സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചു എന്നും ഇതു സംബന്ധിച്ച് പുറത്തുവിട്ട ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ടെൻഡർ സമർപ്പിച്ചത് ഏതൊക്കെ സ്ഥാപനങ്ങൾ ആണെന്നോ ക്വോട്ട് ചെയ്ത തുക എത്രയാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആകെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡൽ ടൂറിസത്തിനു നൽകാമെന്നാണ് രാജാക്കാട് സഹകരണ ബാങ്കിന്റെ വാഗ്ദാനം. ടെൻഡർ ഈ സഹകരണ ബാങ്കിനു തന്നെ നൽകാൻ തീരുമാനിച്ചത് മന്ത്രി കൂടി അധ്യക്ഷനായി പങ്കെടുത്ത ഫെബ്രുവരി രണ്ടിനു നടന്ന യോഗത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP