Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ നിന്ന് പറന്നുയരുന്നത് ഫ്രാൻസിലേക്ക്; മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയാക്കാൻ ഒപ്പം നിന്നതിന് നന്ദി അറിയിച്ചെത്തുക അബുദാബിയിൽ; യുഎഇയുടെ പരമോന്നത പരുസ്‌കാരം ഏറ്റുവാങ്ങി പറന്നെത്തുക ബഹറിനിൽ; ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തും മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊഴ്ത് വീണ്ടും പാരീസിലേക്ക്; ജി-7നിൽ നടക്കുക അതിനിർണ്ണായക നയതന്ത്ര ചർച്ചകൾ; നാല് ദിവസം കൊണ്ട് മോദി സന്ദർശിക്കുക നാല് രാജ്യങ്ങൾ

ഡൽഹിയിൽ നിന്ന് പറന്നുയരുന്നത് ഫ്രാൻസിലേക്ക്; മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയാക്കാൻ ഒപ്പം നിന്നതിന് നന്ദി അറിയിച്ചെത്തുക അബുദാബിയിൽ; യുഎഇയുടെ പരമോന്നത പരുസ്‌കാരം ഏറ്റുവാങ്ങി പറന്നെത്തുക ബഹറിനിൽ; ഇന്ത്യാക്കാരെ അഭിസംബോധന ചെയ്തും മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൊഴ്ത് വീണ്ടും പാരീസിലേക്ക്; ജി-7നിൽ നടക്കുക അതിനിർണ്ണായക നയതന്ത്ര ചർച്ചകൾ; നാല് ദിവസം കൊണ്ട് മോദി സന്ദർശിക്കുക നാല് രാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: നാലുദിവസത്തെ വിദേശപര്യടനത്തിനിടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. നാല് ദിവസം കൊണ്ട് മോദി സന്ദർശിക്കുന്നത് നാല് രാജ്യങ്ങളാണ്. തിരക്കിട്ട ഈ പരിപാടിക്കിടയിൽ ജി-7 ഉച്ചകോടിയും ഉൾപ്പെടുന്നു. ഫ്രാൻസിലും യുഎഇയിലും ബഹറിനിലുമാണ് മോദി എത്തുക. ഇതിൽ ഫ്രാൻസിൽ നാല് ദിവസത്തിനിടെ രണ്ട് തവണ മോദി എത്തും.

വ്യാഴാഴ്ചയാണ് മോദിയുടെ ഈ പര്യടനത്തിന്റെ തുടക്കം. ഡൽഹിയിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ടോടെ ഫ്രാൻസിലെത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണുമായി ചർച്ച നടത്തും. പ്രതിരോധം, സമുദ്രപാതകളിലെ സുരക്ഷിതത്വം, ഭീകരപ്രസ്ഥാനങ്ങൾക്ക് എതിരേയുള്ള നടപടികൾ എന്നിവയൊക്കെ ഇരുവരുടെയും ചർച്ചയിൽ വിഷയമാകും. മോദിക്കായി വ്യാഴാഴ്ച മക്രോൺ അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ചാൾസ് ഫിലിപ്പുമായി മോദി കൂടിക്കാഴ്ച. പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യൻസമൂഹം ഒരുക്കുന്ന ചടങ്ങിലും മോദി പങ്കെടുക്കും. പാക് ഭീകരൻ മൗലാനാ മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി യുഎൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഏറ്റവും സഹായം ചെയ്തത് ഫ്രാൻസാണ്. അതുകൊണ്ട് തന്നെ മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്.

ഫ്രാൻസിൽ നിന്ന് ഭീകരതയെ ചെറുക്കാൻ കൂടുതൽ സഹായം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മോദി ഈ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതിന് ശേഷം പ്രധാനമന്ത്രി യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലേക്ക് യാത്രതിരിക്കുന്നത്. അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ നടക്കുന്ന സായിദ് മെഡൽ സ്വീകരിക്കുന്ന ചടങ്ങിനുശേഷം ശനിയാഴ്ച ഉച്ചയോടെ അദ്ദേഹം ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്ക് യാത്രതിരിക്കും. ബഹ്റൈനിലെ പരിപാടികൾക്ക് ശേഷം ഫ്രാൻസിലേക്ക് വീണ്ടും എത്തും. ബിയാറിട്സിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഇത്. ഏറെ പ്രധാന്യമുള്ള നയതന്ത്ര ചർച്ചകൾ ഇവിടെ നടക്കും.

യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ സ്വീകരിക്കാനായാണ് മോദി അബുദാബിയിൽ എത്തുന്നത്. യു.എ.ഇ യിലെ പരിപാടികൾക്ക് ശേഷം മോദി ബഹ്റൈനും സന്ദർശിക്കും. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്. ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രിൽ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാർത്ഥമുള്ളതാണ് സായിദ് മെഡൽ. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ശനിയാഴ്ച ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചർച്ചകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.

പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റിൽ നരേന്ദ്ര മോദി യു.എ.ഇ സന്ദർശിച്ചിരുന്നു. 35 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി അന്ന് യു.എ.ഇ യിലെത്തുന്നത്. തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായിൽ നടന്ന ലോക ഗവർമെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദർശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. ഈ ബന്ധം കൂടുതൽ പുതിയ തലത്തിലേക്ക് എത്തിക്കാനാണ് മോദി വീണ്ടും യുഎഇയിൽ എത്തുന്നത്.

കാശ്മീർ അടക്കമുള്ള നിർണ്ണായ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നൽകിയത്. ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദം എത്തിക്കാൻ ഗൾഫിനേയും പാക്കിസ്ഥാൻ സമർത്ഥമായി ഉപയോഗിക്കാറുണ്ട്. യുഎഇയിൽ ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയും സജീവം. ഇതെല്ലാം വേരോടെ അറുക്കുകയെന്ന ലക്ഷ്യം മോദിക്കുണ്ട്. അബുദാബി സന്ദർശനത്തിലും ഇത്തരം വിഷയങ്ങൾ മോദി ചർച്ചയാക്കും. എങ്ങനേയും ദാവൂദിനെ പിടികൂടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനുള്ള സാധ്യതയും തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP