Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അറസ്റ്റ് ഒരു ആഘാതമായിരുന്നു; പുറത്താക്കിയതിന് ശേഷമാണ് നിയമപ്രശ്നം മനസിലായത്; ആ തീരുമാനം എടുത്തത് തത്രപ്പാടിലും; എഎംഎംഎ പിളരുന്ന സാഹചര്യം വരെ ഉണ്ടായി; അക്രമത്തിനിരയായ നടിക്കൊപ്പം നിൽക്കുമ്പോഴും പ്രാർത്ഥിക്കുന്നത് ദിലീപിന് വേണ്ടിയും; തെറ്റുകാരനല്ലെങ്കിൽ തിരിച്ച് സ്വീകരിക്കും; നടിയെ ആക്രമിച്ച കേസിലെ പ്രതി സംഘടനയ്ക്ക് പുറത്തെന്ന് മോഹൻലാൽ പറഞ്ഞത് മനസ്സില്ലാ മനസോടെ; ചർച്ചയാകുന്നത് പൃഥ്വിരാജും കൂട്ടരുമെടുത്ത ഉറച്ച നിലപാട് തന്നെ

അറസ്റ്റ് ഒരു ആഘാതമായിരുന്നു; പുറത്താക്കിയതിന് ശേഷമാണ് നിയമപ്രശ്നം മനസിലായത്; ആ തീരുമാനം എടുത്തത് തത്രപ്പാടിലും; എഎംഎംഎ പിളരുന്ന സാഹചര്യം വരെ ഉണ്ടായി; അക്രമത്തിനിരയായ നടിക്കൊപ്പം നിൽക്കുമ്പോഴും പ്രാർത്ഥിക്കുന്നത് ദിലീപിന് വേണ്ടിയും; തെറ്റുകാരനല്ലെങ്കിൽ തിരിച്ച് സ്വീകരിക്കും; നടിയെ ആക്രമിച്ച കേസിലെ പ്രതി സംഘടനയ്ക്ക് പുറത്തെന്ന് മോഹൻലാൽ പറഞ്ഞത് മനസ്സില്ലാ മനസോടെ; ചർച്ചയാകുന്നത് പൃഥ്വിരാജും കൂട്ടരുമെടുത്ത ഉറച്ച നിലപാട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പുറത്താക്കാനുള്ള എഎംഎംഎയുടെ മുൻതീരുമാനം താരസംഘടനയിലെ പിളർപ്പൊഴിവാക്കാനുള്ള വെറും തന്ത്രമാത്രമായിരുന്നുവെന്ന വിലയിരുത്തൽ സജീവമാക്കി പ്രസിഡന്റ് മോഹൻലാലിന്റെ വാർത്താ സമ്മേളനം. ദിലീപിന്റെ അറസ്റ്റ് സംഘടനയ്ക്ക് ആഘാതമായിരുന്നുവെന്നും പുറത്താക്കിയത് തത്രപ്പാടിലായിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു കഴിഞ്ഞു. പുറത്താക്കിയ ശേഷമാണ് നിയമപ്രശ്‌നം മനസ്സിലാക്കിയത്. ദിലീപ് വിഷയത്തിൽ എഎംഎംഎ പിളരുന്ന സാഹചര്യം വരെ ഉണ്ടായിയെന്നും മോഹൻലാൽ സമ്മതിക്കുമ്പോൾ പൃഥ്വിരാജിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ദിലീപിനെ പുറത്താക്കിയതെന്ന് സമ്മതിക്കുക കൂടിയാണ് മോഹൻലാൽ.

ദിലീപ് തെറ്റുകാരനല്ലെങ്കിൽ തിരിച്ചു സ്വീകരിക്കുമെന്നുമ മോഹൻലാൽ പറയുന്നു. താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എന്നാൽ ദിലീപിന് വേണ്ടി പ്രാർത്ഥിക്കുമെന്നും താര സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ പറയുന്നു. ഇതിൽ നിന്ന് തന്നെ ദിലീപ് കുറ്റക്കാരനല്ലെന്ന ധ്വനിയാണ് മോഹൻലാൽ പങ്കുവയ്ക്കുന്നത്. ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാർത്താസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞു.

ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?-ഇങ്ങനെയാണ് മോഹൻലാൽ ചോദിക്കുന്നത്. ദിലീപിനെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടുകളുമായി മോഹൻലാൽ വാർത്താ സമ്മേളനത്തിന് എത്തിയത് സംഘടനയിലെ മറ്റുള്ളവരുടെ വികാരം കൂടി മനസ്സിലാക്കിയാണ്. ദിലീപിനെ പുറത്താക്കിയത് സമ്മർദ്ദത്തിന്റെ ഫലമാണമെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴും സംഘടനയിൽ ഇതു സംബന്ധിച്ച ഭിന്നതയുണ്ടെന്ന തുറന്ന് സമ്മതിക്കൽ കൂടിയാണ് ഇത്. എന്നാൽ ഭൂരിപക്ഷം ദിലീപിനൊപ്പമാണ്. അതുകൊണ്ട് താൻ നിസ്സഹായനാണെന്ന് മോഹൻലാൽ തുറന്ന് സമ്മതിക്കുന്നു.

ഇന്ന് രാവിലെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ ചേർന്നു. അതീവ രഹസ്യമായി ചേർന്ന യോഗത്തിനൊടുവിലാണ് മോഹൻലാൽ മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. ദിലീപ് പുറത്താണെന്ന് പ്രഖ്യാപിക്കാനും ധാരണയായി. ഇതിനൊപ്പം അമ്മ നടത്തുന്ന സാമൂഹിക ഇടപെടൽ ചർച്ചയാക്കാനും ശ്രമിച്ചു. ആരുമറിയാതെ വളരെയധികം സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇത്രയും കാര്യങ്ങൾ ചെയ്യുന്ന ഒരു സംഘടന ഒരിക്കലും പിരിച്ചു വിടാൻ പാടില്ല. അക്ഷരവീടെന്ന പേരിൽ 52പേർക്ക് വീടുവച്ച് നൽകുന്നുണ്ട്. നിർധനരായ ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. 133 പേർക്ക് മാസം 5000 രൂപ കൈനീക്കം.. 5 ലക്ഷം രുപയുടെ ഇൻഷുറൻസ്. സംഘടനയിൽ 248 പുരുഷന്മാരും 236 സ്ത്രീകളും-അങ്ങനെ അമ്മയുടെ ഗുണഗണങ്ങൾ മോഹൻലാൽ വാഴ്‌ത്തി. ഇതിനിടെയാണ് ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നത്. ദിലീപിനെ തള്ളുന്നതിനൊപ്പം പിന്തുണ നൽകുന്ന പ്രഖ്യാപനവും.

താരസംഘടനയുടെ നിലപാടിനെതിരെ ശക്തമായ നിലപാടെടുക്കുന്നത് പൃഥ്വിരാജ് മാത്രമായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നാല് നടിമാർ രാജിവെച്ത്. ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവർത്തകരടക്കം നിരവധി പേർ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികൾ മൗനത്തിലാണ്. ഇതിനിടെയാണ് തന്റെ നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജും രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് പത്രസമ്മേളനം വിളിക്കേണ്ടി വന്നത്. ഇതു സംബന്ധിച്ച് രേവതിയും പത്മപ്രിയയും പാർവ്വതിയും പരാതി നൽകുകയും ചെയ്തിരുന്നു.

ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് പൃഥ്വിരാജ് പ്രതികരിക്കാത്തത് സൈബർ ലോകത്ത് ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ ഉള്ളതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് കരുതലെടുത്തത്. എന്നാൽ അതിശക്തമായ ഭാഷയിൽ തന്നെ തീരുമാനം തെറ്റാണെന്ന് മോഹൻലാൽ അടക്കമുള്ളവരോട് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനിടെ സൈബർ ലോകത്ത് പൃഥ്വി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം ഉയർന്നതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. പൃഥ്വിരാജ് തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് നേരത്തെ ലിബർട്ടി ബഷീർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ താര സംഘടന പിളരുമെന്ന സൂചനയാണ് നടൻ നൽകിയത്. ചർച്ച തുടങ്ങിയപ്പോൾ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയർത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങൾ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു.

ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണെങ്കിൽ ഭരണഘടനയനുസിരിച്ച് പല പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകൾ കൂവി തോൽപ്പിച്ചതും ഡിസ്ട്രിബ്യൂട്ടർമാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയർത്തി. നിങ്ങൾ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാൻ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാമെന്നും പൃഥ്വി തുറന്നടിച്ചു.

ഇതോടെ തർക്കത്തിൽ ഇടപ്പെട്ട മോഹൻലാൽ, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ദിലീപ് വിഷയത്തിൽ ഉടൻ പ്രസ്താവന ഇറക്കാനും തീരുമാനിക്കുകയായിരുന്നു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. തുടർന്ന് മമ്മൂട്ടിയും മോഹൻലാലും സ്ഥലത്തെത്തി പ്രസ്താവന നടത്തുകയാണ് ഉണ്ടായത്. ദിലീപിനെ പുറത്താക്കിയില്ലെങ്കിൽ താൻ ചിലത് തുറന്ന് പറയുമെന്ന് പൃഥ്വി നിലപാട് വിശദീകരിച്ചിരുന്നു. ഇത് നൽകിയത് പിളർപ്പിന്റെ സൂചനയാണ്. ഇതൊഴിവാക്കാൻ മാത്രമായിരുന്നു ദിലീപിനെ പുറത്താക്കിയ പ്രഖ്യാപനമെന്ന് സമ്മതിക്കുക കൂടിയാണ് മോഹൻലാൽ.

വിവാദങ്ങളെ ഭയന്ന് നടിയെ പിന്തുണയ്ക്കുന്നു. അല്ലങ്കിൽ താരസംഘടനയുടെ മനസ്സ് ദിലീപിനൊപ്പമാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മോഹൻലാൽ എന്നാണ് സിനിമയിലെ വനിതാ കൂട്ടായ്മയും മറ്റും വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP