മോഹൻലാലിന് ആനക്കൊമ്പു കിട്ടിയത് തൃശൂരിൽ നിന്നും ചെന്നൈയിൽ നിന്നുമല്ല; നരസിംഹം ചിത്രീകരിച്ച മാനവ നിലയം വീട്ടിൽനിന്ന്; സൂപ്പർതാരം ആനക്കൊമ്പ് വാങ്ങിയത് രണ്ടര ലക്ഷം രൂപയ്ക്ക്
കൊച്ചി:മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് അടുത്ത മാസം ഒമ്പതിന് ഹൈക്കോടതിയിൽ അന്തിമ വാദം കേൾക്കാനിരിക്കെ മോഹൻലാൽ ആനക്കൊമ്പ് വാങ്ങിയതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ. തൃശൂരിലും ചെന്നൈയിലും നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് മോഹൻലാൽ പറഞ്ഞിരുന്നത്.
എന്നാൽ ഷൂട്ടിംഗിനെത്തിയ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്നാണ് മോഹൻലാൽ രണ്ട് ആനക്കൊമ്പുകൾ വാങ്ങിയതെന്നതിനു തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. നിരവധി സിനിമകൾ ചിത്രീകരിക്കുന്ന ലൊക്കേഷനായ ഒറ്റപ്പാലത്ത് ഷൂട്ടിങ് ആവശ്യത്തിനായി മോഹൻലാൽ പലപ്പോഴും വരാറുണ്ട്. ദേവാസുരം മുതൽ നരസിംഹം വരെയുള്ള സിനിമകൾക്ക് ലൊക്കേഷനായ ഒറ്റപ്പാലം കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിൽ നിന്നാണ് മോഹൻലാൽ ഈ ആനക്കൊമ്പ് വാങ്ങിയത്. ദേവാസുരം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലത്തെ മനിശേരിയിലെ വരിക്കശേരി മനയിലായിരുന്നെങ്കിലും കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിലും ചിത്രീകരണം നടന്നിരുന്നു.
ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾക്കും ഈ വീട് പ്രധാന ലൊക്കേഷനായിരുന്നു. മാനവനിലയം വീട്ടിൽ മുൻഭാഗത്ത് സന്ദർശക മുറിയിൽ കാഴ്ച്ചക്കായി വച്ചിരുന്ന ആനക്കൊമ്പാണ് മോഹൻലാൽ വാങ്ങിയതെന്ന് ഇക്കാര്യങ്ങൾ അറിയുന്ന ഒറ്റപ്പാലത്തെ മധു മറുനാടൻ മലയാളിയോട് പറഞ്ഞു. മാനവനിലയം വീട്ടിലെ ഗൃഹനാഥനായിരുന്ന എ.വി.മേനോനാണ് രണ്ടരലക്ഷം രൂപക്ക് മോഹൻലാലിന് ഇത് വിറ്റ കാര്യം മധുവിനോട് പറഞ്ഞത്. ഏകദേശം 20 വർഷം മുമ്പാണ് വിൽപ്പനയും മറ്റും നടന്നത്. നിലമ്പൂർ കോവിലകവുമായി ബന്ധമുള്ള കുടുംബമാണ് ഒറ്റപ്പാലത്തെ മാനവി നിലയം. നിലമ്പൂരിൽ നിന്നാണ് ഈ ആനക്കൊമ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടു വന്നത്.
മാനവനിലയം എന്ന വീടിനടുത്ത് നേരത്തെ വാടകക്ക് താമസിച്ചിരുന്ന സമയത്ത് മധു മിക്ക ദിവസവും മാനവനിലയം വീട്ടിൽ വരാറുണ്ടായിരുന്നു. എ.വി.മേനോനുമായി അടുത്ത സൗഹൃദമാണ് മധുവിനുണ്ടായിരുന്നത്. എ.വി മേനോന്റെ യാത്രകളിൽ സഹായിയായി മിക്കവാറും മധുവും ഉണ്ടാകാറുണ്ട്. നേരത്തെ ആനക്കൊമ്പ് വിൽപ്പനയും മറ്റും നിയമപരമായി ഇത്ര പ്രശ്നങ്ങളില്ലാത്ത സമയത്തുതന്നെ പലരും ആനക്കൊമ്പ് വാങ്ങാനായി മേനോനെ സമീപിച്ചിരുന്നെങ്കിലും കുടുംബ സ്വത്തായതിനാൽ വിൽക്കില്ല എന്നാണ് മേനോൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു രാവിലെ മാനവനിലയം വീട്ടിലെത്തിയ മധു ആനക്കൊമ്പ് കാണാതായപ്പോൾ അന്വേഷിച്ചപ്പോഴാണ് മോഹൻലാലിന് വിറ്റ കാര്യം പറഞ്ഞത്. ആനക്കൊമ്പിന്റെ രൂപവും മധു പറഞ്ഞു.
നല്ല വീട്ടി കൊണ്ടുള്ള മേശയിൽ മധ്യ ഭാഗത്തായാണ് ആനക്കൊമ്പ് സ്ഥാപിച്ചിട്ടുള്ളത്.വെള്ളിയിലോ പിച്ചളയിലോ ആണ് അടിഭാഗം ഉറപ്പിച്ചിട്ടുള്ളത്്. കൊമ്പുകൾ മുകളിലേക്ക് ചേർന്നാണ് നിൽക്കുന്നത്. കൊമ്പുകൾക്ക് നടുവിൽ കോഴിമുട്ടയുടെ ആകൃതിയിൽ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. കൊമ്പുകൾ ചേർന്നു നിൽക്കുന്നതിനാൽ കോഴി മുട്ടയുടെ രൂപത്തിലേ കണ്ണാടി നിർമ്മിക്കാൻ കഴിയു. കണ്ണാടി മേലോട്ടും താഴേക്കും ചലിപ്പിക്കാൻ കഴിയും. ചന്ദ്രോദയം സിനിമയിൽ ഈ കണ്ണാടിക്ക് മുമ്പിൽ മോഹൻലാൽ ഇരിക്കുന്ന രംഗമുണ്ട്. വർഷങ്ങൾക്ക് മുമ്പ് എ.വി മേനോൻ മരിച്ചു പോയി. പക്ഷെ സഹോദരങ്ങളുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന ചിലർക്കും ഈ കാര്യങ്ങൽ അറിയുന്നതാണെന്ന് മധു പറഞ്ഞു. റെയ്ഡ് നടത്തി പിടിക്കപ്പെട്ടപ്പോൾ താനൊക്കെ ആരാധിക്കുന്ന മഹാനടനായ മോഹൻലാൽ നുണ പറഞ്ഞതിലെ വിഷമം കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തു വിടുന്നതെന്നും മധു പറഞ്ഞു. എന്നോ തീർന്നെന്നു കരുതിയ കേസ്സിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിലൂടെ പുറത്തു വന്നപ്പോഴാണ് കേസിന്റെ കാര്യങ്ങൾ അറിഞ്ഞതെന്നും അതുകൊണ്ടാണ് കാര്യങ്ങൾ പറയുന്നതെന്നും മധു പറഞ്ഞു.
2012 ൽ ആദായ വകുപ്പ് അധികൃതർ മോഹൻലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് ചെയ്തപ്പോൾ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസൻസുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചത് പിടികൂടിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടൻ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകൾ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാൽ പ്രതി മോഹൻലാൽ ആയതിനാൽ അറസ്്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ആനക്കൊമ്പ് മോഹൻലാലിന്റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹൻലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതൽ പ്രതിയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുമതി കൊടുക്കുകയും വനംവകുപ്പ് ചെയ്തിട്ടുണ്ട. എറണാകുളം ജില്ലയിലെ പോളനാട് റെയ്്ഞ്ച് ഓഫീസിൽ മോഹൻലാലിനെതിരെ ഒ.ആർ.14/2012 ആയി കേസ് നിലവിലുണ്ട്.
തൃശൂരിലും, ചെന്നൈയിലുമുള്ള സ്വകാര്യ വ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞതേ. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റ് നടപടികളോ മോഹൻലാലിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി, തുടങ്ങിയല സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ആൾ കേരള ആന്റി കറക്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. മൂന്ന് വർഷമായി ഹൈക്കോടതിയിൽ കിടക്കുന്ന കിടക്കുന്ന കേസ് മനപ്പൂർവം നീട്ടിക്കൊണ്ടു പോകുന്നതിനാണ് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചത്.
പലപ്പോഴും അഡ്വക്കേറ്റ് ജനറലോ മോഹൻലാലിന്റെ വക്കീലോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ നീട്ടിവച്ചു കൊണ്ടിരുന്ന സംഭവങ്ങളും ആവർത്തിച്ചിരുന്നു. മൂന്ന് വർഷമായി കിടക്കുന്ന കേസ്സിൽ അന്തിമ വാദം ഡിസംബർ 9 ന് കേൾക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകാനും ജസ്റ്റിസ് രാമക്യഷ്ണന്റെ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍