കേണലും പത്മഭൂഷൻ ജേതാവുമായ നടന് നാടിനോട് ഉത്തരവാദിത്വമുണ്ട്; സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല; ചർക്കയിൽ നൂൽനൂൽക്കുന്നതായി ലാൽ അഭിനയിക്കുന്നത് ഖാദിബോർഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും; പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാൾ അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്; 50 കോടി നൽകാനുള്ള ശേഷി ഞങ്ങൾക്കില്ല; ചർക്ക വിവാദത്തിൽ മോഹൻലാലിനോട് ശോഭനാ ജോർജിന് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഖാദി ബോർഡിനെതിരെ മാനനഷ്ട കേസ് കൊടുത്ത മോഹൻലാലിനെതിരെ വീണ്ടും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്. പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ളയാളാണ് നടൻ മോഹൻലാലെന്നും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ശോഭനാ ജോർജ് ആവശ്യപ്പെട്ടു. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും ശോഭനാ ജോർജ് പറയുന്നു.
മോഹൻലാൽ വെറുമൊരു നടനല്ല. കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത് ഖാദിബോർഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും. പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ ഖാദി ബോർഡിനും നോട്ടീസ് അയച്ചിരുന്നു. ഇതുനൽകാനുള്ള ശേഷി ബോർഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന പറയുന്നു.
ചർക്കയുമായി സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചതിനെ ശോഭനാ ജോർജിനെ വിമർശിച്ചത് മോഹൻലാലിന് പിടിച്ചിരുന്നില്ല. എംസിആർ മുണ്ടിന്റെ പരസ്യ ചിത്രത്തിന് എതിരെ ശക്തമായ പ്രതികരിച്ച നേതാവ് ശോഭനാ ജോർജിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത് ഈ സാഹചര്യത്തിലാണ്. ചർക്കയിൽ കൈകൊണ്ട് നൂൽ നൂൽക്കുന്നതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തിൽ ചർക്ക ഉപയോഗിച്ച് മോഹൻലാൽ അഭിനയിക്കുന്നതിനെ കഴിഞ്ഞ വർഷം ശോഭാനാ ജോർജ് ശക്തമായി വിമർശിക്കുകയായിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കി എന്നും പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ അമ്പതുകോടി നഷ്ടപരിഹാരം വേണമെന്നുമാണ് മോഹൻലാലിന്റെ ആവശ്യം.
ഖാദി ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം നടന്ന പരിപാടിക്കിടെയാണ് കഴിഞ്ഞവർഷം ശോഭനാ ജോർജിന്റെ പരാമർശം വന്നത്. ഖാദി ഉൽപന്നങ്ങൾ മാത്രമാണ് ചർക്ക ഉപയോഗിച്ച് നിർമ്മിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശോഭനാ ജോർജ് ലാലിന്റെ പരസ്യ ചിത്രത്തെ വിമർശിച്ചത്. ദേശീയതയുടെ അടയാളങ്ങളിൽ ഒന്നാണ് ചർക്കയെന്നും ഖാദിയുമായോ ചർക്കയുമായോ ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ സജീവമാകുന്നുണ്ട്. ഇതുകൂടെ പരിഗണിച്ചുവേണം ഇത് വിലയിരുത്തേണ്ടതെന്ന് കോഴിക്കോട് ഓണം-ബക്രീദ് മേളയുടെ ഉദ്ഘാടന വേളയിൽ ശോഭനാ ജോർജ് വിമർശിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരമൊരു പരസ്യത്തിൽ അഭിനയിച്ചതിന് ലാലിനും പരസ്യം പിൻവലിക്കണണെന്ന് ആവശ്യപ്പെട്ട് പരസ്യ സ്ഥാപനത്തിന്റെ എംഡിക്കും വക്കീൽ നോട്ടീസ് അയച്ചതായും അന്ന് ശോഭന വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് നിരവധി ന്യായങ്ങൾ നിരത്തി മോഹൻലാൽ രംഗത്ത് എത്തിയത്. താൻ സംസ്ഥാന സർക്കാരിനാലും കേന്ദ്രസർക്കാരിനാലും വിദേശങ്ങളിൽ നിന്നുമെല്ലാം നിരവധി പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണെന്നും തനിക്ക് അപകീർത്തിയുണ്ടാക്കി ശോഭനാ ജോർജിന്റെ പരാമർശങ്ങളെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. ചർക്ക ഒരു തൊഴിലുപകരണം മാത്രമാണെന്നും അതിന് മറ്റാർക്കും പേറ്റന്റ് ഇല്ലെന്നുമാണ് താരം വാദിക്കുന്നത്. അതേസമയം, യന്ത്രത്തറികൊണ്ട് ഉണ്ടാക്കുന്ന മുണ്ടുകളുടേയും മറ്റും പരസ്യത്തിൽ എന്തിനാണ് ചർക്കയുമായി വന്നതെന്ന കാര്യമാണ് അന്ന് ശോഭനാ ജോർജ് ചോദ്യം ചെയ്തത്. ഇത് ന്യായമെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധം ഭയന്ന് എംസിആർ ആ പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു.
ശോഭനാ ജോർജിന്റെ പരസ്യ പരാമർശങ്ങളിലൂടെ അപകീർത്തി ഉണ്ടായെന്നും നിരവധി താരങ്ങളും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരും സുഹൃത്തുക്കളുമെല്ലാം ഇക്കാര്യം അന്വേഷിച്ചെന്നും എല്ലാം പറഞ്ഞ് മോഹൻലാലിന്റെ നോട്ടീസ്. ഒരു നടൻ എന്ന നിലയിൽ ആ പരസ്യ ചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നാണ് താരം പറയുന്നത്. ചർക്കയെ അപമാനിച്ചിട്ടില്ല. നൂൽനൂറ്റ് വസ്ത്രം നെയ്യുന്ന തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. അത് നിങ്ങൾക്ക് മനസ്സിലായില്ല. വീഡിയോയിലോ പരസ്യ ചിത്രത്തിലോ ഖാദി ഉൽപന്നങ്ങൾക്ക് എതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കൈത്തറിയുടെ പ്രചാരണാർത്ഥമാണ് താരത്തിന്റെ വാക്കുകളെന്നും യന്ത്രത്തറികൾക്ക് വേണ്ടിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ലാലിന്റെ നോട്ടീസിൽ.
ഖാദിയുടെ പേരിൽ വ്യാജ തുണിത്തരങ്ങൾ വിപണിയിൽ നിർലോഭം എത്തുന്നത് യഥാർത്ഥ ഖാദി തൊഴിലാളികൾക്ക് വൻ ഭീഷണിയായിരുന്നു. ഖാദിയെന്ന വ്യാജേന നിരവധി സ്ഥാപനങ്ങൾ പരസ്യങ്ങളുമായി വിലസുകയും ചെയ്യുന്നുമുണ്ട്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ ഖാദി മേഖലയുടെയും കൈത്തറി തൊഴിലാളികളുടേയും എല്ലാം അന്നം മുട്ടിക്കുന്നതാണെന്ന് കണ്ടാണ് ശോഭനാ ജോർജ് ഇത്തരമൊരു പ്രതികരണം നടത്തിയതും കമ്പനിക്കും പരസ്യത്തിനും എതിരെ രംഗത്തുവന്നതും. ഖാദിയുടെ പരസ്യത്തിലാണ് അതുവരെ ചർക്ക ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചർക്കയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥാപനത്തിന് വേണ്ടിയാണ് എംസിആർ ഗ്രൂപ്പ് മോഹൻലാലിനെ വച്ച് പരസ്യം നിർമ്മിച്ചിരിക്കുന്നത്. ഇതിനെയാണ് ഖാദി ബോർഡ് ചോദ്യം ചെയ്തതെന്നും ആയിരുന്നു ശോഭനയുടെ പ്രതികരണം.
മാത്രമല്ല, ഖാദി തൊഴിലാളികൾക്ക് വെറും 500 രൂപപോലും വേതനം കിട്ടാത്ത സ്ഥിതിയാണെന്നും അവരെ രക്ഷിക്കാനാണ് ബോർഡിന്റെ എല്ലാ ശ്രമങ്ങളെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ശോഭനാ ജോർജിന്റെ പ്രതികരണം വന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍