വിമർശനങ്ങളെ അഭിനന്ദനങ്ങളാക്കി മാറ്റാൻ കെൽപ്പുള്ള മാന്ത്രികൻ; പ്രതിനായകനിൽ തുടങ്ങി നായകനായി അവതരിച്ച വിസ്മയം; അഭിനയം അനായാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രതിഭ; കോടികളുടെ കിലുക്കം മലയാളത്തിന് സമ്മാനിച്ച താരം; ജാതിമത ഭേദമന്യേ മലയാളികൾ നെഞ്ചേറ്റിയ ഒരേ ഒരു വികാരം; മലയാളത്തിന്റെ സ്വന്തം ലാലേട്ടന് 59 വയസു തികയുമ്പോൾ; കംപ്ലീറ്റ് ആക്ടറിലേക്കുള്ള യാത്ര
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം; ദൈവത്തിന് അഭിനയിക്കണമെന്ന മോഹം തോന്നി.ദൈവം ഭൂമിയിൽ അവതരിച്ചു. അയാളെ ലോകം മോഹൻലാൽ എന്ന് വിളിച്ചു. അങ്ങനെ തുടങ്ങി ഈ വിസ്മയത്തെ വിശേഷിപ്പിക്കുന്ന വാക്കുകൾ തന്നെ ധാരാളം മോഹൻലാൽ എന്ന നടനെ വിലയിരുത്താൻ. നാലു പതിറ്റാണ്ട് നീണ്ട മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത നടനായി വളരുമ്പോഴും എന്ന പ്രതിഭ ഇപ്പോഴും വീഞ്ഞുപോലെയാണ്. കാരണം പഴകും തോറും ഇയാളുടെ പുതിയ ഭാവങ്ങൾ ആരാധകർക്കായി കാത്തിരിക്കുന്നു എന്ന് വ്യക്തം. ഇന്ന് 59ാം ജന്മദിനം ആഘോഷിക്കുന്ന ലാലേട്ടൻ എന്ന മോഹൻലാൽ വിശ്വനാഥൻ നായർ ആരാധകർക്ക് ഇന്നും വിസ്മയമാണ്. അഭിനയത്തെ ഇത്ര അനായാസമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭ ഈ ലോകത്ത് തന്നെ ചുരുക്കം.
1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ... തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് ് സാധിച്ചു. 1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. അശോക് കുമാർ സംവിധാനം ചെയ്ത 'തിരനോട്ടം' ആണ് ആദ്യ ചിത്രം. ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.
വില്ലനായി തുടങ്ങി നായകനായി അവതരിച്ച വിസ്മയം
1978ൽ മഞ്ഞിൽ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ ലാൽ സ്വത സിദ്ധമായ അഭിനയം കൊണ്ട് മലയാളികളെ അമ്പരപ്പിച്ചപ്പോൾ പേരിനെ ചുരുക്കി മലയാളികൾ സ്‌ഹേഹപൂർവം ഏട്ടനെന്ന് വിളിച്ചു. ജനിച്ചു വീണ കുട്ടിമുതൽ യൗവനങ്ങൾ വരെ സ്‌നേഹവും ആരാധനയും ഇഴ കലർന്ന് മോഹൻലാലിനെ ലാലേട്ടാ എന്ന് ആരാധനയോടെ നീട്ടിവിളിക്കും. തന്റെ സംസാരശൈലിയും വേറിട്ട അഭിനയരീതിയും ആരാധകരോടുള്ള ലാലിന്റെ കരുതലും തന്നെയാണ് മലയാളത്തിന്റെ ശക്തനായ നടനായി വളർന്നുവരാൻ മോഹൻലാലിനെ പ്രാപ്തനാക്കിയ പ്രധാനഘടകം.
നടൻ പിന്നിട്ട വഴികളിൽ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇനിന് പുറമേ.തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷമാണ് ലാലിനെ മലയാള സിനിമയിൽ ആദ്യം മുഖ്യാധാരറോളിൽ അവസരം നൽകിയതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കരിയർ ബ്രേക്ക് ചിത്രമായി മാറാൻ സാധിച്ചത് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമായിരുന്നു.
ശക്തനായ വില്ലനായി മാത്രമല്ല നായകനായി മാറുകയായിരുന്നു വിൻസെന്റ് ഗോമസിലൂടെ. പിന്നീട് ഭൂമിയിലെ രാജാക്കന്മാർ, അതിരാത്രം തുടങ്ങി നിരവധി വേഷങ്ങൾ താരത്തിന് താരമൂല്യം നേടിക്കൊടുത്തു. പ്രിയദർശൻ, ജോഷി ചിത്രങ്ങളിലെ കോമഡികളിൽ തീർത്ത വേഷങ്ങൾ മോഹൻലാലിന് സമ്മാനിച്ചത് ഒരു മലയാളത്തിന്റെ ഒരു ചോക്ലേറ്റ് ബോയി പരിവേഷമായിരുന്നു. ബോയിങ് ബോയിങ്ങ് ഉൾപ്പടെയുള്ള ചിത്രങ്ങളിൽ താരം മലയാളികളെ ചിരിപ്പിച്ചു. എങ്കിലും റൊമാന്റിക് സീനുകളിൽ വിസ്മയിപ്പിച്ചവ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, അരം പ്ലസ് അരം കിന്നരം, തുടങ്ങിയ 80 കളിലെ വിജയങ്ങളായിരുന്നു.
86ന് ശേഷം മോഹൻലാലിന് നടൻ എന്നതിനേക്കാൾ ഉപരി മലയാളത്തിലെ താരരാജക്കന്മാരിൽ ഒരാൾ എന്ന അംഗീകാരം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരേ കാലഘട്ടത്തിൽ തന്നെ മോഹൻലാലിനും മമ്മൂട്ടിക്കും മലയാള സിനിമാ ലോകം കീഴടക്കാൻ സാധിച്ചു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളും, സർവകാലാശാലയുമെല്ലാം 80കളുടെ അവസാനത്തിൽ മോഹൻലാലെന്ന നടനെ ഇമോഷണൽ ഷെയിഡുള്ള നായകറോളിൽ തിളക്കം നൽകിയപ്പോൾ കെ. മധുവിന്റെ സംവിധാനത്തിലിറങ്ങിയ ഇരുപതാം നൂറ്റാണ്ട് മലയാളികൾ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയും ചെയ്തു.
പിന്നീട് ചിത്രം, താളവട്ടം, ആര്യൻ അധിപൻ, വെള്ളാനകളുടെ നാട്, ടിപി ബാലഗോപാലൻ എംഎ തുടങ്ങി എൺപതുകളുടെ അവസാനം സ്വർണനേട്ടം കൊയ്യുകയായിരുന്നു ലാൽ. വേണു നാഗവള്ളി പത്മരാജൻ, കെ മധു, പ്രിയദർശൻ ജോഷി തുടങ്ങി കേരളത്തിലെ മികച്ച സംവിധായകരെല്ലാം തിരഞ്ഞെടുക്കുന്ന പ്രിയനടനായി 90കളുടെ ആരംഭത്തോടെ ലാൽ മാറി.
ടി.പി ബാലഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ൽ തന്റെ 26ാം വയസിൽ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം താരം സ്വന്തമാക്കി. പിന്നീട് 90കൾക്കിപ്പുറം മോഹൻലാലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ ഒൻപത് കേരള സംസ്ഥാന പുരസ്‌കാരം, ഒൻപത് ഫിലിം ഫെയർ അവാർഡുകൾ ഇന്ത്യൻ ഫിലിം അക്കാദമി അവർഡ്. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ താരത്തിനെ തേടിയെത്തി.
ഭരതത്തിലെ അഭിനയത്തിന് ആദ്യ ദേശീയ പുരസ്‌കാരം നേടി. കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും വാനപ്രസ്ഥം, ജനതാ ഗ്യാരേജ് പുലിമരുകൻ എന്നിവയുടെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും മോഹൻലാലിന് ലഭിച്ചു. 2001ൽ പത്മശ്രി, 2009ൽ ലഫ്റ്റണന്റ് കേണൽ, 2010ൽ ഡി.ലിറ്റ്, 2019ൽ പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയിൽ ഇലന്തൂരിൽ ലാലിന്റെ ജനനം. അച്ഛൻ വിശ്വനാഥൻ നായർ, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദർശൻ, സുരേഷ് കുമാർ എന്നിവരുമായി ചേർന്ന് സിനിമാ പ്രവർത്തനം ആരംഭിച്ചു. 1988ൽ നിർമ്മാതാവ് സുരേഷ് ബാലാജിയുടെ മകളായ സുചിത്രയുമായി മോഹൻലാലിന്റെ വിവാഹം നടന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താരനിറവിലുള്ള വിവാഹം നടന്നത്. രണ്ടുമക്കളിൽ പ്രണവ് മോഹൻലാൽ 21ാം നൂറ്റാണ്ട്, ആദി എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ചു. മകൾ വിസ്മയ ഇപ്പോളും പഠനത്തിലാണ്.
പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ടൊവിനോ തോമസ്, മണിയൻപിള്ള രാജു, ഉണ്ണി മുകുന്ദുൻ,സൗബിൻ തുടങ്ങി, മഞ്ജു വാര്യർ മുതൽ ദുർഗാ ലക്ഷ്മി, ഹണി റോസ് തുടങ്ങി മുൻനിര താരങ്ങളെല്ലാം ലാലേട്ടന് ജന്മദിന ആശംസകൾ നേർന്ന് രംഗത്തെത്തുകയും ചെയ്തു. നന്ദി ലൂസഫർ നന്ദി സ്റ്റീഫൻ എന്നാണ് പൃഥ്വി ഇൻസ്റ്റയിൽ കുറിച്ചത്. മലയാളത്തിന്റെ നടന വിസ്മയത്തിന് ജന്മദിനാശംസകൾ എന്ന് ഉണ്ണി മുകുന്ദനും കുറിക്കുന്നു.
ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മണിയൻ പിള്ള രാജുവും ആശംസകൾ നേർന്നു. മോഹൻലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആൾ കേരള മമ്മൂട്ടി ഫാൻസിന്റെ ഫേസ്‌ബുക്ക് പേജിൽ ലാലേട്ടന്റെ ചിത്രം കവർ ചിത്രമാക്കിയാണ് മമ്മൂട്ടി ഫാൻസ് തകർപ്പൻ ജന്മദിന ആശംസകൾ ചെയ്തത്. മലയാളത്തിന്റെ പ്രിയതാരം നസ്‌റിയ ഫഹദിനും കുടുംബത്തിനുമൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ മോഹൻലാൽ ഫാൻസ് പേജുകൾ അടക്കം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.
കോടി ക്ലബുകളുടെ തമ്പുരാൻ
ജനകോടികളുടെ ആവേശവും ആരാധ്യപുരുഷനുമാണ് മോഹൻലാൽ. ഒപ്പം കോടിക്ലബുകളുടെ തമ്പുരാനും. 50, 100, 150, 200 അങ്ങനെ കോടികളുടെ വാതിലുകൾ തുറന്ന് മോഹൻലാൽ മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. നാല് കോടിഅഞ്ചുകോടി മുതൽ മുടക്കിൽ സിനിമ എടുത്തിരുന്ന മലയാളം ഇൻഡസ്ട്രിക്ക് ദൃശ്യത്തിലൂടെ 50 കോടിയും പുലിമുരുകനിലൂടെ 150 കോടിയും ലൂസിഫറിലൂടെ 200 കോടിയും മോഹൻലാൽ മലയാള സിനിമയ്ക്കു സമ്മാനിച്ചു.
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് മോഹൻലാൽ. ഓരോ വർഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ താരമൂല്യവും ഉയരുകയാണ്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ്, ഓവർസീസ് (വിദേശരാജ്യങ്ങളിൽ ചിത്രത്തിന്റെ വിതരണം) റൈറ്റ്‌സ്, റീമെയ്‌ക്ക് റൈറ്റ്‌സ്, ഡബ്ബിങ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് ഇവയിലൂടെയെല്ലാം മോഹൻലാൽ സിനിമകൾക്കു ലഭിക്കുന്നത് കോടികളാണ്. സാറ്റ്?ലൈറ്റ് തുകകളിൽ കുടുങ്ങി കിടന്നിരുന്ന സിനിമാ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതും മോഹൻലാൽ സിനിമകളുടെ വാണിജ്യ വിജയം തന്നെ.
ലൂസിഫറും മലയാള സിനിമയുടെ വലുപ്പവും
ലൂസിഫറിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ച സമയത്തു തന്നെ ചിത്രത്തിന്റെ സാറ്റ്?ലൈറ്റ് അവകാശം വിറ്റുപോയിരുന്നു. പതിനഞ്ച് കോടിക്ക് മുകളിൽ നൽകിയാണ് റിലീസിനു മുമ്പേ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം കമ്പനി സ്വന്തമാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഓഡിയോ വിഡിയോ (ട്രെയിലർ, ഗാനങ്ങൾ) അവകാശവും വൻതുകയ്ക്കാണ് ഗുഡ്വിൽ എന്റർടെയ്ന്മെന്റ് സ്വന്തമാക്കിയത്. ചുരുക്കത്തിൽ മുടക്കുമുതലിനെക്കൾ കൂടുതൽ പണം റിലീസിനു മുമ്പ് തന്നെ നിർമ്മാതാവിന്റെ പെട്ടിയിൽ വീണെന്നു ചുരുക്കം.
കോടികൾ വാരിയ സിനിമകൾ
ദൃശ്യം: ജിത്തു ജോസഫും മോഹൻലാലും ഒന്നിച്ച ദൃശ്യം മലയാളത്തിൽ ആദ്യ 50 കോടി ക്ലബിൽ ഇടംനേടുന്ന ചിത്രമായിരുന്നു. മലയാളത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ കലക്ഷൻ റെക്കോർഡുകളെയും പഴങ്കഥയാക്കിയ ചിത്രം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമെയ്‌ക്ക് അവകാശം വിറ്റുപോയ സിനിമകളിലൊന്നാണ്. കേരളത്തിൽ മാത്രം 20,000 ഷോകളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഏകദേശം 6 കോടി രൂപ ചെലവിൽ നിർമ്മിച്ച സിനിമ 66.25 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നിന്നും േനടിയത്.
പുലിമുരുകൻ: മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രം. വൈശാഖ് സംവിധാനം ചെയ്ത പുലിമുരകനിലൂടെ ബ്രഹ്മാണ്ഡസിനിമകൾ മലയാളത്തിനും സാധ്യമാകും എന്നു തെളിയിച്ചു. ഇന്ത്യയ്ക്കു പുറമേ യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ ചെലവേറിയ ചിത്രവും കൂടിയായിരുന്നു. വെറും 14 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി കലക്ഷൻ നേടിയത്. 25 കോടി രൂപ ചെലവിൽ ടോമിച്ചൻ മുളകുപാടമായിരുന്നു നിർമ്മാണം.
ഒപ്പം: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ഒപ്പം. മോഹൻലാൽ അന്ധനായി അഭിനയിച്ച ഈ ചിത്രം 40 ദിവസം കൊണ്ട് 50 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. 6.8 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം 50.47 കോടി രൂപയാണ് നേടിയത്.
അന്യഭാഷ സ്വാധീനം
ദൃശ്യത്തിനു ശേഷം ചെറുതും വലുതുമായി മോഹൻലാൽ അഭിനയിച്ചത് 23 സിനിമകളിലാണ്. മൈത്രി (കന്നഡ), വിസ്മയം (െതലുങ്ക്), ജനത ഗാരേജ് (തെലുങ്ക്), ജില്ല (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലൂടെ അവിടെയുള്ള ആരാധകരെയും അദ്ദേഹം സ്വന്തമാക്കി. സൂര്യ നായകനാകുന്ന കാപ്പാൻ എന്ന തമിഴ് ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മോഹൻലാലിന്റെ പ്രതിഫലവും കോടികളാണെന്നാണ് റിപ്പോർട്ട്.
പുതിയ സിനിമകൾ
നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന കോമഡി ചിത്രമാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ട്. നൂറുകോടി ബജറ്റിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മറ്റൊരു മെഗാ സിനിമ. ചിത്രീകരണം പൂർത്തിയാക്കിയ മരക്കാർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇട്ടിമാണിക്കു ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാകും മോഹൻലാൽ അഭിനയിക്കുക. അതിനു പിന്നാലെ ഒക്ടോബറിൽ തന്റെ സ്വന്തം സംവിധാന സംരംഭത്തിലേക്കും താരം കടക്കും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍