കരിയർ കാക്കാൻ വനിതാ കൂട്ടായ്മയിൽ നിന്നു രാജി വച്ചെങ്കിലും ഉറച്ച പിന്തുണയോടെ മഞ്ജു വാര്യർ അണിയറയിൽ തന്നെയുണ്ടെന്ന് റിപ്പോർട്ടുകൾ; പാർവ്വതിയും നടിക്കൊപ്പം തന്നെ ഉറച്ചു നിൽക്കും; കുഴപ്പത്തിലായത് ഭിന്നത പരിഹരിക്കാൻ വേണ്ടി മനസ്സില്ലാ മനസോടെ പദവി ഏറ്റെടുത്ത മോഹൻലാൽ; സ്ഥാനമൊഴിയാൻ ലാലിന്റെ മേൽ കടുത്ത സമ്മർദ്ദം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാവരേയും ഒരുമിപ്പിക്കാനാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഏറ്റെടുത്തത്. ആരെങ്കിലും മത്സരിക്കാനുണ്ടെങ്കിൽ താൻ പ്രസിഡന്റാകാനില്ലെന്ന സന്ദേശം ലാൽ എല്ലാവർക്കും നൽകിയിരുന്നു. ആഗ്രഹിച്ചത് പോലെ സംഭവിച്ചപ്പോൾ ലാൽ സംഘടനയുടെ തലപ്പത്തുമെത്തി. ഇതോടെ മലയാള സിനിമയുടെ കരുത്ത് കൂടുമെന്നും വിലയിരുത്തി. പക്ഷേ ദിലീപിനെ സംഘടനയുടെ ഭാഗമാക്കാനുള്ള ജനറൽ സെക്രട്ടറിയുടെ തീരുമാനം പൊല്ലാപ്പായി എന്ന് തിരിച്ചറിയുകയാണ് മോഹൻലാൽ. മഞ്ജുവാര്യരെ അമ്മയുമായി അടുപ്പിച്ച് നിർത്താനായിരുന്നു ലാലിന്റെ ശ്രമം. വ്യക്തിബന്ധങ്ങളിലൂടെ അതിന് കഴിഞ്ഞു. ഡബ്ല്യൂസിസിയിൽ നിന്ന് മഞ്ജു രാജിവച്ചു. ഇതോടെ കളിയിൽ മേധാവിത്വം നേടിയെന്നും ലാലും കരുതി. അതിനിടെയാണ് ഇടിതീ പോലെ അക്രമത്തിനിരയായ നടിയുടെ ഉൾപ്പെടെയുള്ളവരുടെ രാജി. ഇതിൽ അക്രത്തിന് ഇരയായ നടിയുടെ രാജിയാണ് മോഹൻലാലിനെ കുഴക്കുന്നത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ലാൽ പൂർണ്ണ പരാജയവുമായി. ഇതോടെ അമ്മയുടെ നേതൃസ്ഥാനം മോഹൻലാൽ രാജിവയ്ക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. അതുണ്ടായാൽ സംഘടന കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്യും.
നാണക്കേട് കാരണം ലാലിന് രാജിവയ്ക്കണമെന്നുണ്ട്. എന്നാൽ അത് സംഘടനയെ തകർക്കുമെന്ന ഉപദേശമാണ് ലാലിന് സുഹൃത്തുക്കൾ നൽകുന്നത്. അതിനിടെ അമ്മയ്ക്കൊപ്പമാണെന്ന് മഞ്ജു പറയുമ്പോഴും മനസ്സ് നിറയെ സുഹൃത്തുക്കളാണെന്നാണ് വിലയിരുത്തൽ. അക്രമിത്തിനിരയായ നടിക്കൊപ്പം നിയമനടപടികൾക്ക് മഞ്ജു സജീവമായുണ്ടാകും. കേസിൽ സാക്ഷിപറയാനുമെത്തും. അമ്മയിൽ നിന്ന് രാജിവച്ച ആരേയും കുറ്റപ്പെടുത്തില്ല. ഡബ്ല്യൂസിസിയിൽ നിന്നുള്ള മഞ്ജുവിന്റെ രാജിയും അമ്മയിൽ നിന്നുള്ള നാല് നടിമാരുടെ രാജിയും ഒരുമിച്ചെടുത്ത തീരുമാനമാണ്. മഞ്ജുവും പാർവ്വതിയും സിനിമയിൽ സജീവമാണ്. സൂപ്പർതാരങ്ങളെ പിണക്കിയാൽ കരിയർ നഷ്ടമാകും. അതുകൊണ്ട് സിനിമയിൽ നിൽക്കാനാഗ്രഹിക്കുന്ന മഞ്ജുവും പാർവ്വതിയും അമ്മയിൽ തുടരും. രാജിവച്ച നാലുപേർക്കും അമ്മയെന്ന സംഘടനയെ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അഭിനയ രംഗത്ത് സജീവമായുള്ള റിമാ കല്ലിങ്കൽ ന്യൂജെൻ സിനിമയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവർക്ക് അമ്മയുടെ തീരുമാനങ്ങളൊന്നും ഒരു ഘട്ടത്തിലും ബാധകമാകാറില്ല.
ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹൻദാസും അഭിനയം ഏതാണ് ഉപേക്ഷിച്ച മട്ടിലാണ്. ഗീതു മോഹൻദാസ് സംവിധായകയായി മാറികഴിഞ്ഞു. ഇതുകൊണ്ട് തന്നെ ഇവർക്ക് അമ്മയുമായി അടുപ്പം സൂക്ഷിക്കേണ്ട കാര്യവുമില്ലെ. ഈ സാഹചര്യത്തിലാണ് ഇവർ കടുത്ത നിലപാട് എടുക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കുന്ന തരത്തിൽ ഒരുകാലത്തും ദിലീപിന് ആരേയും സ്വാധീനിക്കാൻ കഴിയില്ലെന്നാണ് അക്രമത്തിനിരയായ നടിയും നൽകുന്ന സൂചന. കേസിന്റെ വിചാരണയിലും മറ്റും മഞ്ജുവും കുഞ്ചാക്കോ ബോബനും പൂർണ്ണമായും സഹകരിക്കുകയും ചെയ്യും. സിനിമാക്കാരുടെ വനിതാ കൂട്ടായ്മയിൽ പ്രശ്നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന സൂചന. ദിലീപിനെതിരായ നീക്കങ്ങളിൽ എല്ലാവരും ഒരുമിച്ചു തന്നെ മുന്നോട്ട് പോകും. ഒരു സമ്മർദ്ദത്തിനും വഴങ്ങുകയുമില്ല.
അതിനിടെ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമ്മയുടെ മുൻ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് മാധ്യമങ്ങളെ ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അമ്മയുടെ പുതിയ ജനറൽസെക്രട്ടറി ഇടവേള ബാബുവും തയ്യാറായില്ല. നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽനിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം ആരാഞ്ഞത്. ഇവരോട് തൽകാലം പ്രതികരണം വേണ്ടെന്ന് മോഹൻലാലും നിർദ്ദേശിച്ചിട്ടുണ്ട്. വിവാദങ്ങളിൽ ലാലും പ്രതികരിക്കില്ല. അതിനിടെ ദിലീപിനെതിരായ നടപടി അമ്മ വീണ്ടും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷൻ നൽകാൻ സാധ്യതയുണ്ട്. മുഖം രക്ഷിക്കാൻ ഇത്തരമൊരു തന്ത്രം മോഹൻലാലും ആലോചിക്കുന്നുണ്ട്. പുതിയ ഭരണ സമിതിക്കൊപ്പം മമ്മൂട്ടിയില്ലെന്നതും ലാലിനെ അസ്വസ്ഥനാക്കുന്നു. കൂട്ടായ തീരുമാനമായി നടപടി വ്യാഖ്യാനിക്കില്ലെന്നതാണ് ഇതിന് കാരണം.
മോഹൻലാലിന്റെ പുറത്തിറങ്ങാനുള്ള ചിത്രമായ ഒടിയനിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജുവും മോഹൻലാലുമായി നല്ല സൗഹൃദത്തിലാണ്. മോഹൻലാലിനോടുള്ള അടുപ്പം കാരണമാണ് മഞ്ജു അമ്മയ്ക്കൊപ്പം നിൽക്കാൻ തയ്യാറായത്. അമ്മയുടെ അധ്യക്ഷ സ്ഥാനം ഇന്നസെന്റ് ഒഴിയുമ്പോൾ ഈ പദവി ഏറ്റെടുക്കാൻ മോഹൻലാലിന് താൽപ്പര്യം ഒട്ടുമില്ലായിരുന്നു. എന്നാൽ മോഹൻലാൽ നയിച്ചാലേ ശരിയാകൂവെന്ന താരങ്ങളുടെ നിർബന്ധത്തിനാണ് മോഹൻലാൽ വഴങ്ങിയത്. എന്നാൽ ദിലീപിന് വേണ്ടി എല്ലാവരും ഒരുമിച്ചപ്പോൾ പേരുദോഷമുണ്ടായത് മോഹൻലാലിനും. രാജിവച്ച് പേരുദോഷം ഒഴിവാക്കണമെന്ന ആഗ്രഹം ലാലിനുണ്ട്. എന്നാൽ അത് പുതിയ വിവാദങ്ങളിലേക്ക് പോകും. സംവിധായകൻ ശ്രികുമാർ നായരാണ് തനിക്കെതിരെ കരുനീക്കം നടത്തുന്നതെന്ന് ദിലീപ് ആരോപിക്കുന്നുണ്ട്. ഈ സംവിധായകന്റെ ആദ്യ സിനിമയായ ഒടിയനിലെ നായകൻ മോഹൻലാലും. അങ്ങനെ ബന്ധങ്ങളുടെ കുരുക്കിലെ സങ്കീർണ്ണതയും മോഹൻലാലിന് പിന്നിലുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് നടൻ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ പുനഃസംഘടനാ യോഗത്തിൽ വെച്ച് ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടിമാർ രാജിവെച്ചത്. അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചതെന്നും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ദിലീപിന്റെ കേസോടെ താരസംഘടന കടുത്ത ഭിന്നതയിലേക്ക് പോയിരുന്നു. പൃഥ്വിരാജിന്റെ നിർബന്ധമാണ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്തു നിർത്തിയത്. ഇതോടെയാണ് ഇന്നസെന്റ് സ്ഥാനം ഒഴിയുന്ന സ്ഥിതിയുണ്ടാക്കിയത്. പൃഥ്വിരാജ് അമ്മ പിടിച്ചെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മോഹൻലാലിനെ തന്നെ നേതാവായി അവതരിപ്പിച്ചത്. ഇടവേള ബാബുവിനെ മുന്നിൽ നിർത്തി കളിക്കുകയായിരുന്നു ദിലീപ്. മോഹൻലാലും ഇടവേള ബാബുവും തമ്മിലെ അടുപ്പവും മുതലെടുത്തു. നിയമോപദേശമെന്ന പേരിൽ ദിലീപിനെ സംഘടനയുടെ ഭാഗമാക്കാൻ നീക്കവും നടത്തി. അമ്മയിൽ ഇത് ചർച്ച ചെയ്തില്ലെങ്കിൽ പോലും കുഴപ്പമില്ലായിരുന്നു. ദിലീപ് അമ്മയ്ക്കെതിരെ നിയമ നടപടിക്ക് പോകുമെന്ന വ്യാഖ്യാനവുമായാണ് ഇടവേള ബാബു തീരുമാനങ്ങൾ അമ്മയുടെ യോഗത്തിൽ പ്രഖ്യാപിച്ചത്.
ഊർമിളാ ഉണ്ണി വിഷയം അവതരിപ്പിച്ചു. ദിലീപിന്റെ പുറത്താക്കൽ ചട്ടപ്രകാരമല്ലെന്ന് പ്രഖ്യാപിച്ച് അംഗത്വം നൽകി ഇടവേള ബാബു ആദരിച്ചു. ഇടവേള ബാബുവിന്റെ ജനറൽ സെക്രട്ടറി പദത്തെ ദിലീപ് അംഗീകരിച്ചതിന് പ്രതിഫലമായിരുന്നു ഇത്. ഇടവേള ബാബുവിനെ മമ്മൂട്ടിയുടെ പിൻഗാമിയാക്കി ജനറൽ സെക്രട്ടറിയാക്കുന്നതിനെ അമ്മയിൽ എതിർ്പ്പുയർന്നിരുന്നു. ഇതിനെ മറികടന്നത് സംഘടനയിൽ ദിലീപിനുള്ള സ്വാധീന ശക്തി ഉപയോഗിച്ചായിരുന്നു.
Stories you may Like
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- എനിക്കത് സമ്മാനിച്ചത് എക്കാലത്തേക്കുമുള്ള അടുപ്പത്തിന്റെ വലിയൊരു തൂവൽക്കൊട്ടാരമാണ്!
- 'ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും'; നടനെതിരെ സൈബർ ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്