ആക്ഷൻ ഹീറോയെ പേടിച്ച് സ്റ്റീഫൻ നെടുമ്പള്ളി നാടുവിട്ടു! 100 കോടി ക്ലബ്ബിലെ ലൂസിഫറിന്റെ ആഘോഷം നടക്കുന്നത് കുടുംബവുമൊത്ത് ജമൈക്കയിൽ; രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാൻ തിരിച്ചെത്തുക ഈ മാസം 20ന് മാത്രം; പ്രചരണത്തിൽ വലിച്ചിഴയ്ക്കാതിരിക്കാൻ അഭിനയത്തെ പ്രണയിക്കുന്ന താരാജാവ് എടുക്കുന്നത് വമ്പൻ മുൻകരുതലുകൾ; പത്തനാപുരം മോഡൽ തൃശൂരിൽ നടത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥി കെബി ഗണേശ് കുമാറിന് വേണ്ടി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷും ബിജെപിയുടെ ഭീമൻ രഘുവമായിരുന്നു ഗണേശിന്റെ എതിരാളികൾ. വോട്ട് ചോദിക്കാൻ പത്തനാപുരത്ത് ലാൽ എത്തിയതോടെ പ്രചരണത്തിൽ ഗണേശിന് മുൻതൂക്കം കിട്ടി. തനിക്ക് രാഷ്ട്രീയമില്ലെന്നും ഗണേശ് സുഹൃത്താണെന്നും മോഹൻലാൽ വിശദീകരിക്കുകയും ചെയ്തു. ഇതേ രീതിയിൽ തൃശൂരിൽ വോട്ട് ചോദിക്കാൻ മോഹൻലാലിനെ എത്തിക്കാനായിരുന്നു ബിജെപിയുടെ പരിപാടി.
തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി മോഹൻലാൽ വോട്ട് ചോദിക്കാനെത്തിയാൽ അതിന്റെ ഗുണം കേരളത്തിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥിക്കും കിട്ടുമെന്നും വിലയിരുത്തലെത്തി. സുരേഷ് ഗോപിയുടെ പ്രചരണ വേദികളിൽ എല്ലാം വലിയ ആൾക്കൂട്ടമുണ്ട്. ഇത് സിനിമാ താരത്തിന് കിട്ടുന്ന പരിഗണനയാണ്. ഇത് വോട്ടാകും എന്ന് ബിജെപിയും കരുതുന്നില്ല. എന്നാൽ മോഹൻലാൽ എത്തിയാൽ കാര്യങ്ങൾ മാറിമറിയുമെന്നും തൃശൂരിൽ ബിജെപിയുടെ സാധ്യത കൂടുമെന്നും പാർട്ടി വിലയിരുത്തുകയും ചെയ്തു. ഈ സാധ്യതകൾക്കാണ് മോഹൻലാലിന്റെ വിദേശ യാത്രകൾ അട്ടിമറി സൃഷ്ടിക്കുന്നത്.
ലൂസിഫറിന്റെ ആദ്യ പ്രദർശനം കണ്ട ശേഷം ലാൽ വിദേശത്തേക്ക് പറന്നു. അമേരിക്കൻ പര്യടനത്തിന് ശേഷം തിരിച്ചെത്താനായിരുന്നു പദ്ധതി. എന്നാൽ ഇത് മാറ്റി സൂപ്പർതാരം കുടുംബവുമൊത്ത് ഇപ്പോൾ ജമൈക്കിയിലാണ് ഉള്ളത്. ലൂസിഫറിന്റെ നൂറു കോടി ക്ലബ്ബിലെ ആഘോഷമെല്ലാം താരം നടത്തുന്നത് ജമൈക്കയിലാണ്. മലയാളികൾ കുറവുള്ള സ്ഥലമെന്ന രീതിയിലാണ് ജമൈക്കയെ തിരഞ്ഞെടുത്തത്. കുടുംബവുമായി ആർത്തലുസിക്കുകയാണ് ലാൽ. ലൂസിഫറിലൂടെ മലയാള സിനിമയിലെ താരസിംഹാസനം ലാൽ ഉറപ്പിച്ചു കഴിഞ്ഞു. എട്ട് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിലെത്തിയതും പ്രഖ്യാപിച്ചത് മോഹൻലാലാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ അതിവേഗം നേട്ടമാണ് ലൂസിഫർ കൈവരിക്കുന്നത്. സിനിമ 200 കോടിയുടെ കളക്ഷൻ ഭേദിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ശുഭപ്രതീക്ഷ. ലൂസിഫറിന്റെ നേട്ടത്തോടെ ലാലിനുണ്ടായ ആരാധക പിന്തുണ ബിജെപിക്ക് അനുകൂലമാക്കാൻ ബിജെപി ആഗ്രഹിച്ചിരുന്നു. ഇതിനുള്ള ചർച്ചകളും സജീവമായി. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണ വേദിയിൽ എത്തിക്കാനായിരുന്നു നീക്കം. ഇതാണ് ലാലിന്റെ വിദേശത്തെ കറക്കം പൊളിക്കുന്നത്.
മറുനാടന് ലഭിച്ച വിവരം അനുസരിച്ച് ഈ മാസം 20ന് മാത്രമേ മോഹൻലാൽ ഇന്ത്യയിൽ എത്താൻ വഴിയുള്ള. ജമൈക്കൻ ആഘോഷത്തിന് ശേഷം ന്യൂയോർക്കിലെത്തുന്ന ലാൽ അവിടേയും കുറച്ചു ദിവസം താമസിക്കും. 23നാണ് കേരളത്തിൽ വോട്ടെടുപ്പ്. പരസ്യ പ്രചരണം 21നേ തീരൂ. ഇതെല്ലാം മനസ്സിലാക്കിയാണ് മോഹൻലാൽ വിദേശത്ത് തുടരുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയേയും തൽകാലം പിണക്കാൻ ലാലിന് കഴിയില്ല. സംഘപരിവാർ നേതാക്കളുമായി ലാലിന് അടുത്ത ബന്ധമുണ്ട്, ലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരിലെ സന്നദ്ധ സംഘടനയെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം മോഹൻലാലാണ്. ഈ സൗഹൃദം ഉപയോഗിച്ച് തൃശൂരിൽ ലാലിനെ എത്തിക്കാനായിരുന്നു നീക്കം. സുരേഷ് ഗോപിയുടെ സുഹൃത്തെന്ന രീതിയിൽ രാഷ്ട്രീയത്തിന് അതീതമായി എത്തിക്കാനായിരുന്നു നീക്കം. നേരത്തെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി ലാലിനെയാണ് ബിജെപി പരിഗണിച്ചത്. പത്മഭൂഷണും കേന്ദ്ര സർക്കാർ നൽകി. പ്രധാനമന്ത്രി മോദിയെ കണ്ട് ലാൽ ചർച്ച നടത്തിയതും ഏറെ ചർച്ചയായി. ഇതിലൊന്നും രാഷ്ട്രീയമില്ലെന്ന് ലാൽ വിശദീകരിക്കുകയും ചെയ്തു.
എങ്കിലും ലാലിനെ തൃശൂരിൽ ഇറക്കി വോട്ട് പിടിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ പ്രത്യേക സാഹചര്യത്തിൽ തൃശൂരിലെ വോട്ട് പിടിത്തം ഗുണം ചെയ്യില്ലെന്ന് താരം തിരിച്ചറിയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ വോട്ട് പിടിക്കാനെത്തുന്നത് മറ്റ് ആരാധകരെ വേദനപ്പിക്കും. ഇത് സിനിമകൾക്ക് ഗുണം ചെയ്യില്ല. ലൂസിഫറിന് കളക്ഷനിൽ ഇനിയും മുന്നേറേണ്ടതുണ്ട്. ഇതിനൊപ്പം നിരവധി ബിഗ് ബജറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാ വിധ ആരാധകരേയും തന്നിലേക്ക് അടുപ്പിക്കാനാണ് മോഹൻലാലിന്റെ ആഗ്രഹം. ഇത് മനസ്സിലാക്കിയാണ് ഇടത്-വലത് ആരാധകരെ നിരാശരാകാതെ മുന്നോട്ട് പോകാനുള്ള തീരുമാനം. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളുടെ വേദിയിലൊന്നും ലാൽ എത്തില്ല. തൃശൂരിൽ ഇന്നസെന്റിനായും വോട്ട് ചോദിക്കില്ല. ഇത്തവണ വ്യക്തമായ അകലം പാലിക്കാനാണ് താരത്തിന്റെ തീരുമാനം. വോട്ട ചെയ്യുന്നതിലും തീരുമാനമായിട്ടില്ല. നേരത്തെ തിരുവനന്തപുരത്ത് എത്തിയപ്പോൾ കുമ്മനം രാജശേഖരൻ ലാലിനെ കണ്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിലും മറ്റും ബിജെപി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും ലാൽ വ്യക്തമായ അകലം പാലിക്കുന്നത്.
രാഷ്ട്രീയം തനിക്ക് താൽപര്യമില്ലാത്ത മേഖയാണെന്നും, എന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹമെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. അഭിനേതാവായിട്ടിരിക്കുന്നതിലാണ് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. അത് നഷ്ടപ്പെടുത്താൻ താൽപര്യമില്ല. 'ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയായേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണം. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തെരഞ്ഞടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. 'രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല, എനിക്കെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹം, അതിൽ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞാൻ ഇഷ്ടപ്പെടുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് വ്യക്തികൾ നിങ്ങളെ ആശ്രയിച്ചു നിൽക്കും. അത് എളുപ്പമല്ല. അതുപോലെ തന്നെ അത് എനിക്ക് അധികം അറിയുന്ന വിഷയവുമല്ല. അതുകൊണ്ട് ഏതാണെങ്കിലും എനിക്ക് താത്പര്യമില്ല'. മോഹൻലാൽ പറഞ്ഞിരുന്നു. രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളിൽ അഭിനയിക്കുമ്പോഴും താൻ കഥാപാത്രത്തിനാണ് ശ്രദ്ധ നൽകാറുള്ളത്. അതിനപ്പുറം മോഹൻലാൽ എന്ന വ്യക്തി ഒരു രാഷ്ട്രീയ തത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുല്ലെന്നും ലാൽ വിശദീകരിച്ചിട്ടുണ്ട്.
ലാൽ സലാമിലെ സഖാവ് നെട്ടൂരാനായപ്പോഴും ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്ര വർമ്മയായപ്പോഴും ഒന്നും ഉയരാത്ത ചോദ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാലിന് നേരെ പാഞ്ഞത്. കക്ഷി രാഷ്ട്രീയം നോക്കാതെ ലാലിന് കയ്യടിച്ച പലരും അദ്ദേഹം ബിജെപിയിൽ ചേരും എന്ന് വിധിയെഴുതി. കൂടാതെ , ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ചന്ദ്രകാന്ത് വർമ്മയെന്ന പ്രധാനമന്ത്രി കഥാപാത്രമായി ലാൽ തമിഴ് ചിത്രം കാപ്പാനിൽ വേഷമിടുന്നതും. ബിജെപി. നേതാവിന്റെ പരാമർശം കൂടിയായപ്പോൾ ഊഹാപോഹങ്ങൾ ശരവേഗത്തിൽ പാഞ്ഞു. ഇതിനെയെല്ലാം ലൂസിഫർ സിനിമയുടെ ഫെയ്സ് ബുക്ക് ലൈവിലും ലാൽ തള്ളിക്കളഞ്ഞിരുന്നു. 41 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ നിന്നും പെട്ടെന്ന് കയറി ചെല്ലാവുന്നയിടമല്ല രാഷ്ട്രീയം. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. അറിയാവുന്ന കാര്യങ്ങൾ ചെയ്യാനേ താത്പ്പര്യമുള്ളൂ. സിനിമയിൽ അഭിനയിച്ചു എന്നതുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ സാധിക്കില്ല. മോഹൻലാൽ വിശദീകരിച്ചു.
ലൂസിഫർ എന്ന ചിത്രം മോഹൻലാൽ എന്ന താരത്തെ അഭിനയജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒന്നുകൂടിയാണ്. ഒരു നായകൻ തന്നെ ഒരു കുടുംബത്തിലെ രണ്ട് തലമുറകൾക്കൊപ്പം എത്തിയ അപൂർവത കൂടിയാണ് ലൂസിഫർ. 31 വർഷം മുമ്പ് മോഹൻലാലിനെ നായകനാക്കി ഭരത്ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉൽസവപിറ്റേന്ന്. അതിൽ സുകുമാരനായിരുന്നു മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ചത്. കാലങ്ങൾക്കിപ്പുറം അതേ നായകനെ തന്നെവെച്ച് രണ്ട് കുടുംബത്തിലെയും പുതിയ തലമുറ ഒരുക്കിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ സംവിധാനം പൃഥ്വിരാജ് നിർവഹിച്ചപ്പോൾ തിരക്കഥ എഴുതിയത് മുരളീഗോപിയാണ്. ഉത്സവപ്പിറ്റേന്നിൽ സുകുമാരൻ മാത്രമാണ് മോഹൻലാലിനൊപ്പം അഭിനയച്ചത്. ലൂസിഫറിലെത്തിയപ്പോൾ പൃഥ്വിരാജും ഇന്ദ്രജിത്തും മോഹൻലാലിനൊപ്പം വെളിത്തിരയിലെത്തി. പൃഥ്വിരാജ് എന്ന മകനെ സംബന്ധിച്ച് ഏറെ വൈകാരികമായ ദിവസം കൂടിയാണിത്.
മോഹൻലാലിന്റെ ഹിറ്റാകുന്ന സ്റ്റീഫൻ കഥാപാത്രങ്ങളിൽ രണ്ടാമത്തേതാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി. ഇതിന് മുമ്പ് ലാൽസലാം എന്ന ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്കാരനായ നെട്ടൂർ സ്റ്റീഫൻ പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രമാണ്. സ്റ്റീഫൻ നെടുമ്പള്ളിയാകട്ടെ കോൺഗ്രസ് കുടുംബത്തോട് ആഭിമുഖ്യം പുലർത്തുന്ന കഥാപാത്രമാണ്. നെട്ടൂർ സ്റ്റീഫൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്