മൂന്നാർ പ്രക്ഷോഭത്തിനു മുന്നോടിയായത് ദേശീയ പണിമുടക്കു ദിനത്തിൽ സി എ കുര്യനെതിരായ തൊഴിലാളി സ്ത്രീകളുടെ പ്രതിഷേധം; മാദ്ധ്യമങ്ങൾ പോലും തിരസ്കരിച്ച സമരം ശ്രദ്ധനേടിയത് സ്ത്രീകളുടെ സംഘശക്തിയാൽ: മറ്റൊരു മുല്ലപ്പൂ വിപ്ലവമെന്നു രാഷ്ട്രീയ നിരീക്ഷകർ
മൂന്നാർ: സെപ്റ്റംബർ രണ്ട്. രാജ്യത്താകെയുള്ള സംഘടിത തൊഴിലാളി വർഗം ഒറ്റക്കെട്ടായി തങ്ങൾ പണിയെടുക്കില്ലെന്ന് പ്രഖ്യാപിച്ച ദിവസം. അധികാര വർഗത്തിന്റെ മർക്കട മുഷ്ടിക്ക് മുകളിൽ പണിയെടുക്കുന്നവന്റെ മുദ്രാവാക്യം അൽർച്ചയായി കേട്ട ദിവസം.
കൊടിയുടെ നിറം മറന്ന് തൊഴിലാളി ഐക്യം ഒന്നായി മൂന്നാറിൽ പ്രകടനം നടത്തി. കേരളത്തിലെമ്പാടുമുള്ള പ്രതിഷേധങ്ങൾ പോലെ മൂന്നാർ ടൗണിലും ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായാണ് പ്രകടനം നടത്തിയത്.
സി എ കുര്യൻ എന്ന എഐടിയുസി നേതാവ് പ്രകടനത്തിന് സമീപത്തേക്ക് 60 ഓളം വരുന്ന തൊഴിലാളി സ്ത്രീകൾ കടന്ന് വരുന്നത് കണ്ടപ്പോൾ അഭിവാദ്യം ചെയ്യാനെത്തിയതായിരിക്കും എന്നാണ് കരുതിയത്. ആവേശം മൂത്ത് തൊഴിലാളി ഐക്യത്തെ കുറിച്ച് വീണ്ടും വാ തോരാതെ പ്രസംഗിച്ച കുര്യനെന്ന സഖാവിന് മുൻപിലേക്ക് പാഞ്ഞടുത്ത തോട്ടം തൊഴിലാളി സ്ത്രീകൾ തങ്ങളുടെ ബോണസെവിടെ എന്ന് ഉറക്കെ ചോദിച്ചപ്പോഴാണ് കാര്യം അദ്ദേഹത്തിന് ഏതാണ്ട് മനസിലായത്.
പിന്നെ വാക്കേറ്റമായി, ഒടുവിൽ ചില നേതാക്കൾ പിന്തിരിപ്പിക്കാനെത്തിയെങ്കിലും അവർ ബഹളം തുടർന്നു. ഏതാണ്ട് 15 മിനിട്ടോളം അവിടെ വച്ച് തങ്ങളുടെ അവകാശങ്ങൾ നേതാക്കൾക്ക്മുൻപിൽ ഉറക്കെ ചോദിച്ച് തൊഴിലാളികൾ അവിടെ തന്നെ തുടർന്നു. പണിമുടക്കായതിനാൽ ആളുകൾ നന്നേ കുറവായ മൂന്നാർ ടൗണിൽ വലിയ ബഹളമാണ് ഇത് സൃഷ്ടിച്ചതെന്ന് ദൃക്സാക്ഷികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
സി എ കുര്യനടക്കമുള്ള ട്രേഡ് യൂണിയനുകൾ നേതാക്കൾ തൊഴിലാളി പ്രതിഷേധത്തെ തുടർന്ന് പതിയെ അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നെയും ഒരുപാട് നേരം അവിടെ തുടർന്ന് നേതാക്കളെ വെല്ലുവിളിച്ചാണത്രെ തോട്ടം തൊഴിലാളികൾ സ്ഥലം വിട്ടത്.
ഇതിന്റെ അലയൊലി വീണ്ടും മൂന്നാറിൽ ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ തങ്ങളെ വഞ്ചിച്ച തൊഴിലാളി സംഘടനകൾക്കെതിരായി പ്രതിഷേധം തോട്ടം തൊഴിലാളികൾ ശക്തമാക്കി. എഐടിയുസി, ഐഎൻടിയുസി ഓഫീസുകളിലേക്ക് മാർച്ച് നടത്തി തങ്ങളെ വഞ്ചിച്ച യൂണിയനുകൾക്കെതിരെ കലാപം പ്രഖ്യാപിക്കുകയായിരുന്നു പിന്നീട്. ഇതും അവിടത്തെ മാദ്ധ്യമങ്ങൾ ഒന്നും തന്നെ കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നാണ് വസ്തുത.
ഇടുക്കിയിലും മൂന്നാറിലും കയ്യേറ്റങ്ങൾ മുതൽ ഉറുമ്പരിച്ചാൽ വരെ ആദ്യമറിയുന്ന ചാനലുകളും തൊഴിലാളികളുടെ വിഷയം മിണ്ടിയില്ല. ചില ചാനലുകളുടെ ഓഫീസുകളിലേക്ക് വിഷയം പറഞ്ഞ് ഫോൺകോളുകൾ പോയെങ്കിലും അവർ മൈൻഡ് ചെയ്യാൻ പോലും തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതോടെയാണ് കമ്പനിക്കെതിരെ പണിമുടക്കി പ്രതിഷേധം നടത്തുന്ന സ്ത്രീ പോരാളികൾ തങ്ങളുടെ വിപ്ലവം ദേശീയപാതയോരത്തേക്ക് വ്യാപിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മറുനാടൻ മലയാളി ഇക്കാര്യങ്ങളൊക്കെ റിപ്പോർട്ടു ചെയ്തിരുന്നു.
പണിമുടക്കിനെ ഏതു വിധേനെയും നേരിടാമെന്ന് കരുതിയ ടാറ്റ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. വർഷങ്ങളായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് ഇവിടെ തൊഴിലാളി സംഘടനകളിൽ ശക്തർ. കോൺഗ്രസ്സിന്റെ തൊഴിലാളി വിഭാഗമായ ഐഎൻടിയുസിക്കും കാര്യമായ സ്വാധീനമാണ് തോട്ടം തൊഴിലാളികൾക്കിടയിലുള്ളത്. ഇവർക്ക് പുറകിലായി മാത്രമാണ് തമിഴ് മണക്കുന്ന മൂന്നാറിൽ സിപിഐ(എം) തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സ്വാധീനം. വെറും രണ്ട് വർഷം മുൻപാണ് സിഐടിയു തോട്ടം തൊഴിലാളികൾക്കായി യൂണിയൻ രൂപീകരിച്ചത്. എന്നാൽ ഇപ്പോഴും അതിൽ നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് അംഗത്വം ഉള്ളത്.
പണി മുടക്കിന്ഏതാണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ തൊഴിലാളികൾ തങ്ങളുടെ ബോണസുൾപ്പെടെയുള്ള കാര്യങ്ങൾ നേടി തരണമെന്ന് കാണിച്ച് നേതാക്കളെ കണ്ടിരുന്നു. എന്നാൽ അന്നൊക്കെ എല്ലാം തങ്ങൾ മാനെജ്മെന്റിനോട് സംസാരിച്ച് നേടിയെടുക്കാമെന്ന് മാത്രമാണത്രെ നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഓണത്തിന് പോലും തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാൻ കമ്പനി തയ്യാറാവാതെ വന്നതോടെയാണ് മാനേജ്മെന്റിനും സംഘടനകൾക്കുംഒരു പോലെ എതിരായി തൊഴിലാളിസംഘശക്തി ഉണർന്നത്.
ഇതിനിടെ മൂന്നാറിൽ നിന്ന് പുറത്ത് പോയി പഠിച്ച ചെറുപ്പക്കാരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ പേരിൽ നേതാക്കളിൽ ചിലർ വാങ്ങിയെടുത്ത സ്വത്തിന്റേയും വീടുകളുടേയും കണക്കും തൊഴിലാളികൾ ശേഖരിച്ചു. ഇതോടെ ഇവരെല്ലാം തങ്ങളെ ചതിക്കുകയായിരുന്നു എന്ന് തൊഴിലാളികൾക്ക് ബോധ്യമായി. തോട്ടം തൊഴിലാളി കുടുംബമായതിനാൽ മാത്രമാണ് ഇ എസ് ബിജിമോൾക്ക് സമരത്തിൽ ഇരിക്കാനായത്. തൊഴിലാളി സംഘടന നേതാക്കൾക്ക് പലർക്കും ടാറ്റ നൽകിയ വീടുകളുടെ രേഖകളും തൊഴിലാളികളുടെ പക്കലുണ്ട്. എന്നാൽ സമരത്തിന് ഇങ്ങനെ ഒരു സംഘടനാ രൂപം എങ്ങിനെ കൈവന്നു എന്നതിനെ കുറിച്ച് പൊലീസിന് പോലും വ്യക്തമായ ധാരണയില്ല. ഏത് തൊഴിലാളിയോട് ചോദിച്ചാലും നേതാക്കൾക്കും മാനേജ്മെന്റിനും എതിരായി മാത്രമേ മറുപടി ലഭിക്കുന്നുള്ളൂ. സംഘടിതമായ ഒരു നേതൃത്വമില്ലാതെ ഇത് എങ്ങിനെ സാധ്യമായി എന്നതിനും ഭരണകൂടത്തിന് ഉത്തരമില്ല. ആരാണ് സമര നേതൃത്വം എന്നതും പൊലീസ് ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. രാവിലെ പത്ത് മണിയോടെ വീടുകളിൽ നിന്ന് എത്തുന്ന സ്ത്രീ തൊഴിലാളികൾ വൈകീട്ട് അഞ്ച് മണിയോടെ മാത്രമാണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്.
സ്ത്രീകൾ മാത്രമാണ് സമരത്തിൽ ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഇവരുടെ ഭർത്താക്കന്മാരും മക്കളും മൂന്നാറിൽ സമരവേദിക്ക് സമീപത്ത് തന്നെയുണ്ടെങ്കിലും ആരും മുന്നണിയിലേക്ക് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. സമരത്തിന്റെ മുദ്രാവാക്യം പോലും തമിഴ് നാടൻപാട്ടിന്റെ ശൈലിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പോസ്റ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. എന്തായാലും അറബ് മുന്നേറ്റമായി വന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ മറ്റൊരു മൂന്നാർ മാതൃകയാണ് ഈ സ്ത്രീ പോരാളികളുടെ ഐതിഹാസിക സമരത്തെ വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍