Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുട്‌ബോൾ കാണാനെത്തിയപ്പോൾ പരിചയക്കാരിയുമായി റോഡരികിൽ നിന്ന് സംസാരിച്ചു; നെല്ലിപ്പറമ്പിലെ സദാചാര സഹോദരന്മാർ പതിനെട്ടുകാരനെ പഞ്ഞിക്കിട്ടു; പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടും മർദ്ദനം; എല്ലാം രഹസ്യമാക്കി വച്ചിട്ടും കുഴഞ്ഞു വീണതോടെ എല്ലാം പൊലീസ് അറിഞ്ഞു; ആഷിക്കിനെ അക്രമിച്ച ഗുണ്ടാപടയെ ഇനിയും പിടിക്കാതെ അന്വേഷണം; നവോത്ഥാന മതിൽ തീർത്തവരറിയാൻ മംഗലൂരു ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിടുന്ന കണ്ണൂരിലെ യുവാവിന് നേരിടേണ്ടി വന്ന ക്രൂരത ഇങ്ങനെ

ഫുട്‌ബോൾ കാണാനെത്തിയപ്പോൾ പരിചയക്കാരിയുമായി റോഡരികിൽ നിന്ന് സംസാരിച്ചു; നെല്ലിപ്പറമ്പിലെ സദാചാര സഹോദരന്മാർ പതിനെട്ടുകാരനെ പഞ്ഞിക്കിട്ടു; പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടും മർദ്ദനം; എല്ലാം രഹസ്യമാക്കി വച്ചിട്ടും കുഴഞ്ഞു വീണതോടെ എല്ലാം പൊലീസ് അറിഞ്ഞു; ആഷിക്കിനെ അക്രമിച്ച ഗുണ്ടാപടയെ ഇനിയും പിടിക്കാതെ അന്വേഷണം; നവോത്ഥാന മതിൽ തീർത്തവരറിയാൻ മംഗലൂരു ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിടുന്ന കണ്ണൂരിലെ യുവാവിന് നേരിടേണ്ടി വന്ന ക്രൂരത ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: സദാചാര ഗുണ്ടാ ആക്രമത്തിൽ പരിക്കേറ്റ 18 കാരൻ അതീവ ഗുരുതരാവസ്ഥയിൽ മംഗലുരൂവിലെ ആശുപത്രിയിൽ കഴിയുന്നു. ശസ്ര്ത്രകിയക്ക് വിധേയനാക്കിയെങ്കിലും യുവാവ് രക്തം ഛർദ്ദിച്ചുവെന്നാണ് വിവരം.

രക്തം നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. പരിചയക്കാരിയായ ഒരു പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിലാണ് തളിപ്പറമ്പ് കപ്പാലത്തെ പാറോൽ മുഹമ്മദ് ആഷിക്കിന് ഇത്തരമൊരു ദുരനുഭവമുണ്ടായത്. കഴിഞ്ഞ മാസം 22 ാം തീയ്യതി വൈകീട്ടാണ് ആഷിക്കിന് നേരെ സദാചാര ഗുണ്ടകൾ അക്രമം നടത്തിയത്. നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് ഫുട്ബോൾ ടൂർണ്ണമെന്റ് കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ആഷിക്ക്. അവിടെക്കുള്ള വഴിമദ്ധ്യേ പരിചയക്കാരിയായ പെൺകുട്ടിയെ കണ്ട് സംസാരിച്ചുവെന്നതാണ് ആഷിക്കിനെ ഒരു സംഘം അക്രമിക്കുവാൻ കാരണമായതെന്ന് പറയുന്നു.

വാഹനത്തിലെത്തിയ നാലംഗ സംഘം ബലം പ്രയോഗിച്ച് ആഷിക്കിനെ കയറ്റിക്കൊണ്ടു പോവുകയും പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ട് അടിവയറിന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ തന്നെ തട്ടിക്കളയുമെന്നും വീട്ടിന് തീയിടുകയും ചെയ്യുമെന്ന് തട്ടിക്കൊണ്ടു പോയ സംഘം പറഞ്ഞിരുന്നു. എന്നാൽ സ്വന്തം വീട്ടിലെത്തിയ ആഷിക്ക് വിവരം ആരോടും പറഞ്ഞില്ല. വീണ് പരിക്കേറ്റുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്. പിറ്റേ ദിവസം പുറത്തിറങ്ങാൻ ശ്രമിച്ച ആഷിക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ ഡോക്ടരോട് യഥാർത്ഥ വിരങ്ങൾ വെളിപ്പെടുത്തിയില്ല.

മൂന്ന് ദിവസം സഹകരണ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും വയർ വീങ്ങി. ഇതേ തുടർന്ന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയക്കായി മംഗലാപുരത്തെ യേനപ്പൊയ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അസാധാരണമായ ഭയം മൂലം ആഷിക്ക് അവിടേയും കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ഫുട്ബോൾ കളിക്കിടെ വിണതെന്നായിരുന്നു അവിടേയും ഡോക്ടരോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെ വിദഗ്ദ പരിശോധനയിൽ ക്രൂരമായ മർദ്ദനത്തിനിരയായിട്ടുണ്ടെന്ന് അടിവയറ്റിൽ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ അതിനു ശേഷവും ആഷിക്കിന്റെ നില മെച്ചപ്പെട്ടില്ല.

തുടർ പരിശോധനയിൽ യുവാവിന്റെ കരൾ ചവിട്ടേറ്റ് കലങ്ങിയ നിലയിലായിരുന്നുവെന്നാണ് കണ്ടത്. നെഞ്ചിനും പരിക്കേറ്റ അവസ്ഥയിലാണ്. അതോടെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ഇപ്പോൾ രക്തം കയറ്റിക്കൊണ്ടിരിക്കയാണ്. വാഹനത്തിലെത്തിയ നാലംഗ സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നെല്ലിപ്പറമ്പിൽ താമസിക്കുന്ന ഇർഷാദ്, ഫാറൂക്ക് നഗറിലെ സിനാൻ, മൊയ്തു, മുസ്തഫ, എന്നിവരുൾപ്പെട്ട സംഘമാണ് ആഷിക്കിനെ അക്രമിച്ചതെന്ന് വെളിവായിട്ടുണ്ട്.

ഇവർക്ക് നാലുപേർക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഷിക്കിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും തിരിച്ചറിഞ്ഞിട്ടുണ്ട്.തളിപ്പറമ്പ് സിഐ. കെ.ജെ. വിനോദിനാണ് അന്വേഷണ ചുമതല. കേസിലുൾപ്പെട്ട പ്രതികൾ സമ്പന്നരുടെ മക്കളാണ്. അതിനാൽ തന്നെ ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമവും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP