എംആർഎഫിലെ ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ മനോരമയ്ക്ക് മാത്രമല്ല മാതൃഭൂമിക്കും ടയർ കമ്പനി ജീവനക്കാരൻ! യന്ത്രത്തിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുക്കാനെടുത്തത് അരമണിക്കൂറിൽ അധികം സമയം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നൂറു കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ അപകടം ഉണ്ടാവുകയും ജീവനക്കാർ മരിക്കുകയും ചെയ്താൽ സ്ഥാപനത്തെ കുറ്റം പറയേണ്ട കാര്യമില്ല. സുരക്ഷാവീഴ്ച ഉണ്ടെങ്കിൽ പോലും അത് ചൂണ്ടിക്കാണിക്കുകയല്ലാതെ, അത് സ്ഥാപനത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കാൻ ആരും തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും കേരളത്തിലെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനിയായ എംആർഎഫിൽ ഉണ്ടായ അപകടത്തിൽ ഒരു ജീവനക്കാരൻ മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ പേര് പറയാൻ മാദ്ധ്യമങ്ങൾക്ക് മടി. എംആർഎഫിൽ അപകടം നടന്നു എന്ന് റിപ്പോർട്ട് ചെയ്താൽ എന്തോ സംഭവിക്കുമെന്ന രീതിയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന എം.ആർ.എഫിനെ വെറും ടയർ കമ്പനിയാക്കിയത് മനോരമ മാത്രമല്ല. മുത്തശ്ശി പത്രങ്ങളുടെ ഗണത്തിൽ വരുന്ന മാതൃഭൂമിയും ഇക്കൂട്ടത്തിൽ വരും.
12 വർഷമായി എം.ആർ.എഫിലെ ജീവനക്കാരനായിരുന്ന കെ എസ് രമേശിന്റെ മരണമാണ് ടയർ കമ്പനി ജീവനക്കാരനെന്നും റബർ ഫാക്ടറി ജീവനക്കാരനെന്നും പേരിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എംആർഎഫ് അധികൃതർ പറഞ്ഞിട്ടാണോ, അതോ എംആർഎഫിനോട് മാദ്ധ്യമങ്ങൾക്കഉള ഭയഭക്തി ബഹുമാനം കൊണ്ടാണോ കമ്പനിയുടെ പേര് വിഴുങ്ങിയതെന്നറിയില്ല. തങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടം സംഭവിച്ചത് എന്നതിനാൽ സ്വാഭാവികമായും മനോരമ ഈ വാർത്ത അധികം പ്രാധാന്യം നൽകാതെ തന്നെയാണ് പ്രസിദ്ധീകരിച്ചത്. ജനറൽ പേരിൽ ഒരു കോളം വാർത്തയായി പടം സഹിതമാണ് മനോരമ ഈ വിഷയം റിപ്പോർട്ട് ചെയ്തത്. ഏതോ ഒരു ഫാക്ടറിയിൽ ഏതോ ഒരാൾ മരിച്ചൂവെന്നേ മനോരമയുടെ വാർത്ത കണ്ടാൽ തോന്നുകയുള്ളൂ.
അതേസമയം മനോരമയെ പോലെ തന്നെയാണ് മാതൃഭൂമിയും നിലപാട് സ്വീകരിച്ചത്. വായനക്കാരുടെ അറിവിലേക്കായി റബർ ഫാക്ടറിയാലാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കി. വടവാതൂരിലെ ഫാക്ടറിയിലാണെന്ന് വ്യക്തമാക്കിയതോടെ പത്രം വായിക്കുന്ന കോട്ടയംകാർക്കങ്കിലും അപകടം എംആർഎഫിലാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു മാതൃഭൂമി റിപ്പോർട്ട്. എന്നാൽ എം ആർഎഫിന്റെ പേര് പറയാനുള്ള മാതൃഭൂമിയുടെ മടി അവിടെയും പ്രതിഫലിച്ചു. കേരളത്തിലെ മുതിർന്ന പത്രങ്ങൾ ആണെങ്കിലും പരസ്പര സഹായം വേണ്ടേ എന്ന നിലപാടായിരുന്നു ഇക്കാര്യത്തിൽ മാതൃഭൂമിക്കും.
അതേസമയം രമേശിന്റെ മരണം കുടുംബത്തിന് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. 12 വർഷമായി കോട്ടയം എംആർഎഫിൽ ജോലി ചെയ്യുന്ന രമേശിന് ഒരിക്കലും അശ്രദ്ധ മൂലം ജോലിക്കിടയിൽ ഒരു ചെറിയ പരുക്ക് പോലും പറ്റിയിരുന്നില്ല. കോട്ടയം പ്ലാന്റിലെ റബ്ബർ മിക്സിങ് യൂണിറ്റിൽ ജീവനക്കാരനായ രമേശിന്റെ മരണം സഹപ്രവർത്തകർക്ക് പോലും വിശ്വസിക്കാനാകുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞുള്ള സെക്കന്റ് ഷിഫ്റ്റിലാണ് രമേശ് ജോലിക്കു കയറിയത്.
പതിവു പോലെ സഹപ്രവർത്തകരുമായി തമാശകൾ പങ്കിട്ടും ഒരുമിച്ച് ചായകുടിച്ചും ജോലി മുന്നോട്ട് പോകുന്നതിനിടയിലാണ് ആ ദാരുണ സംഭവം ഉണ്ടായത്. വലിയ റബർ ഷീറ്റുകളടങ്ങിയ കെട്ട് ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് മുറിച്ചെടുക്കുന്ന വിഭാഗത്തിലായിരുന്നു രമേശിന് ഇന്നലെ ഡ്യൂട്ടി. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രം, റബർ മുറിച്ച ശേഷം തിരിച്ച് അകത്തേക്ക് കയറി പോകും. പിന്നീട് ഇത് പ്രവർത്തിക്കാനാവശ്യമായ മർദ്ദത്തിലെത്തിയ ശേഷമാണ് വീണ്ടും പുറത്തേക്ക് വരുക.
റബർ ഷീറ്റുകൾ മുറിച്ച ശേഷം അകത്തേക്ക് പോയ യന്ത്രഭാഗത്തിൽ രമേശിന്റെ വസ്ത്രത്തിന്റെ ഭാഗം കുടുങ്ങുകയായിരുന്നു. രമേശിന്റെ ഇടുപ്പ് വരെ യന്ത്രത്തിന്റെ ഉള്ളിലേക്ക് കയറി പോയി. യന്ത്രത്തിന്റെ ഉള്ളിൽ കുടുങ്ങിയ രമേശിന്റെ ശരീരം ചതരഞ്ഞ അവസ്ഥയിലായിരുന്നു. 35 മിനുട്ടോളം രമേശിന്റെ ശരീരം യന്ത്രത്തിന്റെ ഉള്ളിൽ കുടുങ്ങി കിടന്നു. കുടുങ്ങിയ അവസ്ഥയിലായിരുന്നതിനാൽ ശരീരം യന്ത്രത്തിനുള്ളിൽ എടുക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പിന്നീടാണ് യന്ത്രം അഴിച്ചാണ് രമേശിന്റെ ശരീരം പുറത്തെടുത്തത്. സുരക്ഷാസംവിധാനങ്ങളിൽ എതെങ്കിലും തരത്തിലുള്ള പാളിച്ചകൾ സംഭവിച്ചുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ തന്നെ സംഭവിച്ചെന്നന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സൗത്ത് പാമ്പാടി പൂതക്കുഴി അമ്പലത്തിനാൽ സോമശേഖരൻനായരുടെ മകനാണ് രമേശ്. ഗ്രീഷ്മയാണ് ഭാര്യ. ഏകമകൾ കീർത്തന. കമ്പനി നിയമങ്ങളനുസരിച്ചുള്ള എല്ലാവിധ ആനുകൂല്യങ്ങളും രമേശിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് നൽകുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍