പവനായി വീണ്ടും ശവമായി! കൊട്ടിഘോഷിച്ച് ഐക്യകാഹളം മുഴക്കിയ മുജാഹിദ് സംഘടന വീണ്ടും പിളർന്നു; സംഘടനയിലെ പൊട്ടിത്തെറി പിളർപ്പിലേക്ക് എത്തിയത് മടവൂർ വിഭാഗം നേതാക്കളായ ഉമർ സുല്ലമിയെയും, ജമാലുദ്ദീൻ ഫാറൂഖിയെയും സംഘടനയിൽ നിന്നും പുറത്താക്കിയതോടെ; വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി മർകസുദ്ദഅവ വിഭാഗം
എം പി റാഫി
കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടന, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വീണ്ടും പിളർന്നു. ഐക്യത്തിനു ശേഷവും തൗഹീദ് (ഏക ദൈവ ആരാധന) , ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ നേരത്തെ പുലർത്തി വന്നിരുന്ന വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്നതോടെയാണ് ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ സംഘടന രണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര പൊട്ടിത്തെറി രൂക്ഷമായിരുന്നു. തുടർന്ന് രാജിയും പുറത്താക്കലുമെല്ലാം അരങ്ങേറുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങൾ വെവ്വേറെ സമ്മേളനങ്ങളും കാമ്പയിനുകളും സംഘടിപ്പിച്ചു.
ഒടുവിൽമർക്കസുദ്ദഅവ(മടവൂർ വിഭാഗം)യുടെ നേതാക്കളായ ഉമർ സുല്ലമി,ജമാലുദ്ദീൻ ഫാറൂഖി എന്നിവരെ പുറത്താക്കിയതോടെ പൊട്ടിത്തെറി പിളർപ്പിൽ എത്തുകയായിരുന്നു. ഐക്യ കെ.എൻ.എമ്മിന്റെ വർക്കിങ് പ്രസിഡന്റായിരുന്നു ഉമർ സുല്ലമി. ജമാലുദ്ദീൻ ഫാറൂഖി
സെക്രട്ടറിയുമായിരുന്നു. പിളർപ്പിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി വരികയാണിപ്പോൾ മർകസുദ്ദഅവ വിഭാഗം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംഘടന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ഡോ.ഹുസൈൻ മടവൂരിന്റെ പേരിലായിരുന്നു മടവൂർ വിഭാഗം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇരു വിഭാഗം മുജാഹിദ് സംഘടനകൾ ഒന്നിച്ചതോടെ ഹുസൈൻ മടവൂർ ഒദ്യോഗിക (മൗലവി)പക്ഷത്ത് ഇരിപ്പുറപ്പിച്ചു. അതേസമയം ഹുസൈൻ മടവൂരിനൊപ്പമുണ്ടായിരുന്ന പ്രമുഖ
പണ്ഡിതരെല്ലാം ഐക്യ സംഘടന വിട്ട് പിളർപ്പിലേക്കു വന്നിരിക്കുകയുമാണ്. നിലവിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ കെ.എൻ.എം(മർക്കസുദ്ദഅവ)വിഭാഗത്തിന്റെ സംഘടനാ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പുതിയ തട്ടകത്തിലെത്തുമെന്നാണ് അറിയുന്നത്. മണ്ഡലം തലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്കു പിന്നാലെ മെമ്പർഷിപ്പ് കാമ്പയിൻ നടത്തിയായിരിക്കും സംഘടനാ പ്രഖ്യാപനമുണ്ടാകുക.
പുതിയ സംഘടന പ്രഖ്യാപിക്കുന്നത് വരെ പഴയ മർക്കസുദ്ദഅവ പുനരുജ്ജീവിപ്പിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സി.പി ഉമർസുല്ലമിയെ പ്രസിഡന്റായാണ് സംഘടന താൽക്കാലികമായി പുനരുജ്ജീവിപ്പിച്ചത്. അബ്ദുൽ അലി മദനിയെ ജനറൽ സെക്രട്ടറിയായും ഡോ.ഇ.കെ അഹ്മദ്കുട്ടി, കെ.പി സകരിയ്യ, അഹ്മദ്കുട്ടി മദനി എടവണ്ണ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ തുടങ്ങിയവരുൾകൊള്ളുന്ന സഹഭാരവാഹികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ സംഘടനാ സംവിധാനം അണികൾക്ക് പരിചയപ്പെടുത്തുന്നതിനു ഈമാസവും അടുത്ത മാസവുമായി 60 കേന്ദ്രങ്ങളിൽ ഏരിയ ലീഡേഴ്സ് അംബ്ലികൾ നടന്നു വരുന്നുണ്ട്. അതിനിടെ സംഘടനയുടെ ഔദ്യോഗിക പോസ്റ്റുകളിലും പ്രസിദ്ധീകരിണങ്ങളിലും കെ.എൻ.എം (മർകസുദ്ദഅവ) എന്ന് ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥി യുവജന സംഘടനകളും പഴയ രീതിയിലേക്ക് ഇതോടൊപ്പം പിളർന്ന് പുതിയ സംഘടനാ സംവിധാനം വരും.
കേരളത്തിലെ സലഫി സംഘടനായ മുജാഹിദിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ പിളർപ്പും ഭിന്നിപ്പും അണികളെ അങ്കലാപ്പിലാക്കുകയും ചിലർ പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൂസ്ലീംലീഗ് നേതാക്കളും ചില വ്യവസായ പ്രമുഖരും മുൻകൈയെടുത്ത് ഇരു വിഭാഗം മുജാഹിദുകളെ ഒന്നിപ്പിച്ചത്. 2002ൽ പിളർന്ന മുജാഹിദ് സംഘടന 2016 ഡിസംബറിലാണ് കോഴിക്കോട് നടന്ന സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഐക്യത്തിന്റെ ഓളങ്ങൾ അടങ്ങും മുമ്പേ ആശയപരമായ ഭിന്നിപ്പ് കൂടുതൽ പൊട്ടിത്തെറിയിലേക്കും പിളർപ്പിലേക്കും എത്തുകയായിരുന്നു. 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്(ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിലാണ് മുജാഹിദ് വിഭാഗങ്ങൽക്കിടയിലെ പ്രധാന തർക്ക വിഷയം. ഇതു സംബന്ധിച്ച് 2017 ജൂണ്‍ 5ന് കെ.എൻ.എം നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കണം എന്നായിരുന്നു മർക്കസുദ്ദഅവ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മൗലവി വിഭാഗം അതിനു തയ്യാറായില്ല.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ ആരാധന), ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ അതേപടി തുടർന്നു വരികയായിരുന്നു. 'സിഹ്റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം(മർകസുദ്ദഅവ) ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.
പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം
സിഹ്റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ സിഹ്റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക
വിഭാഗം വിശ്വസിച്ചുവരുന്നത്.
മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം. നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്റ്' വിഷയത്തിൽ എന്ത്നിലപാടെടുക്കുമെന്ന് എല്ലാവരും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിഹിറ് വിഷയത്തിൽ നേരത്തേ സർക്കുലർ ഇറക്കിയതെങ്കിലും ഇപ്പോൾ സർക്കുലറും ഇതിനു ശേഷം നടന്ന കെ.എൻ.എം സമ്മേനവും പിളർപ്പിലെത്തിയിരിക്കുകയാണ്.
2017 ഡിസംബർ അവസാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ഒമ്പതാമത് മഹാ സമ്മേളനം മലപ്പുറം കൂരിയാട് നടന്നിരുന്നു. ഈ സമ്മേളനത്തിൽ മടവൂർ വിഭാഗം നേതാക്കൽ വിട്ടു നിന്നു. സമ്മേളനത്തിനു മുമ്പ് സിഹ്ര് (മാരണം) അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം
ഉണ്ടാകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ നേതാക്കൾ ഇടപെട്ട് അന്ന് സമ്മേളനം വരെ പിളർപ്പ് ഒഴിവാക്കുകയായിരുന്നു. ഈ സമ്മേനത്തിനു പിന്നാലെ കൂരിയാടു വെച്ച് മർകസുദ്ദഅവ വിഭാഗവും മറ്റൊരു സമ്മേനം നടത്തിയിരുന്നു. മാസങ്ങൽ പിന്നിട്ടപ്പോൾ പിർപ്പ് പൂർണതയിൽ എത്തി നിൽക്കുകയാണിപ്പോൾ.
പഴയ മർകസുദ്ദഅവ മടവൂർ വിഭാഗത്തിന്റെ നേതാക്കളായ ഹുസൈൻ മടവൂരും അസ്കറിലിയും ഇല്ലാതെയാണ് പുതിയ സംഘടന വരാനിരിക്കുന്നത്. ഉമർസുല്ലമിക്കും ജമാലുദ്ദീൻ ഫാറൂഖിക്കും പുറമെ അബ്ദുൽ ജലീൽ മദനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി
മൊറയൂർ, എൻ.എം ജലീൽ, റാഫി പേരാമ്പ്ര, ഇബ്രാഹീം ബുസ്താനി തുടങ്ങിയ നേതാക്കളാണ് പുതിയ സംഘടനക്കായുല്ല ചരടുവലി നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍