ദേശീയത ഇസ്ലാമിക വിരുദ്ധം; ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളത്; ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും; ഇന്ത്യ സംസ്ക്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡി; വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ലഘുലേഖയ്ക്കും ദേശീയതക്കുമെതിരായ മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്സിൻ ഐദീദിന്റെ വാദങ്ങൾ വിവാദത്തിൽ
എം പി റാഫി
കോഴിക്കോട്: ഇന്ത്യയുടെ ദേശിയതയെ ചോദ്യം ചെയ്യുന്ന ലഘുലേഖ പുറത്തിറക്കി മുജാഹിദ് പണ്ഡിതൻ വിവാദത്തിൽ. ദേശീയതയെന്ന സങ്കൽപ്പം ഇസ്ലാമിൽ ഇല്ലെന്നും ദേശീയത അനിസ്ലാമികവുമാണെന്ന വാദവുമായാണ് മുജാഹിദ് പണ്ഡിതൻ അബ്ദുൽ മുഹ്സിൻ ഐദീദ് രംഗത്തെത്തിയിരിക്കുന്നത്.
നാല് അധ്യായങ്ങളിലായി 'അൽ അസ്വലാ' എന്ന മുഹ്സിൻ ഐദീദിന്റെ വെബ്സൈറ്റിലാണ് ദേശീയതെക്കെതിരെയുള്ള ലേഖനങ്ങൾ എഴുതി പുത്തൻ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പ് ഇറക്കിയ രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖയ്ക്കെതിരെയാണ് ഐദീദ് ദേശീയതയെ ചോദ്യം ചെയ്യുന്ന ലഖുലേഖയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുജാഹിദ് വിസ്ഡം വിഭാഗം കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖകളിലും കൈപുസ്തകങ്ങളിലും ദേശീയതക്കും രാജ്യസ്നേഹത്തിനും അനുകൂലമായി പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് അക്കമിട്ടാണ് ലേഖനത്തിലുടനീളം ദേശിയതയ്ക്കെതിരെ അബ്ദുൽ മുഹ്സീൻ ഐദീദിന്റെ മറുപടി. നാല് ദിവസങ്ങളിലായി തുടർച്ചയായാണ് ലേഖനങ്ങൾ പുറത്തുവിട്ടത്. ലേഖനമടങ്ങുന്ന വെബ് പേജ് തന്റെ ഫേസ്ബുക്ക് പേജിൽ മഹ്സിൻ ഐദീദ് പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നും പറയൽ അനിസ്ലാമികമാണെന്ന വാദമാണ് ഐദീദ് ഉന്നയിക്കുന്നത്. ഇസ്ലാമിക കാഴ്ചപ്പാടിൽ ഒറ്റക്കെട്ടാണെന്നും ഒറ്റ ജനതയാണെന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ഖുർആനിൽ വിശ്വസിച്ചവരെ മുസ്ലിം എന്നും അല്ലാത്തവരെ മുശ്രിക്കും കാഫിറുമായാണ് വേർതിരിച്ചിട്ടുള്ളതെന്നും ഐദീദ് പറയുന്നു. ഇതിന് തെളിവായി ഖുർആൻ സൂക്തങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
ജനങ്ങളെ പൊതുവായി വിഭജിക്കാൻ ഇസ്ലാമിലുള്ള ഏക മാനദണ്ഡം മുസ്ലീമും കാഫിറും എന്നതാണ്. അല്ലാതെയുള്ള ദേശീയതാ വിവാദങ്ങൾക്കോ ദേശാതിർത്തികൾ തിരിച്ചുള്ള ഐക്യ ക്രമങ്ങൾക്കോ ഇസ്ലാം പ്രാധാന്യവും പരിഗണനയും കല്പിക്കുന്നില്ല എന്നാണ് മുഹ്സിൻ ഐദീദ് ലേഖനത്തിൽ പറഞ്ഞു വെയ്ക്കുന്നത്.
രാജ്യവും ദേശവും ഭാഷയും വേർതിരിച്ചതിൽ ജനങ്ങൾക്ക് തിരിച്ചറിയുക എന്നല്ലാതെ അള്ളാഹുവിൽ യാതൊരു ശ്രേഷ്ഠതയുമില്ല. ഇന്ത്യൻ ദേശീയതയെ മാത്രമല്ല, അറബ് രാഷ്ട്രങ്ങളിലെ ദേശീയ വാദങ്ങളെ എതിർക്കപ്പെട്ടിട്ടുണ്ടെന്നും പിന്നെ എങ്ങിനെയാണ് അനിസ്ലാമിക രാജ്യങ്ങളുടെ ദേശീയതക്ക് വേണ്ടി ഒരു മുസ്ലിംസിന്ദാബാദ് വിളിക്കുക?. - മുഹ്സിൻ ലേഖനത്തിൽ പറയുന്നു. ഇതിന് തെളിവായി സലഫി പണ്ഡിതൻ അബ്ദുൽ അസീസ് ബ്നു ബാസിന്റെ ഉദ്ദരണികൾ തെളിവായി ലേഖനത്തിൽ കാണിക്കുന്നുണ്ട്.
ദേശീയതാ വാദം ഇസ്ലാമിൽ ഇല്ലെന്ന സംഘൽപ്പമാണ് ഐഎസ് (ഇസ്ലാമിക്ക് സ്റ്റേറ്റി)നും ഉള്ളത്. ഫലസ്തീനിലെ പോരാട്ടങ്ങൾ ദേശീയതയുടെ ഭാഗമാണെന്നും ഇസ്ലാമിനു വേണ്ടിയല്ലെന്നും പറയുന്ന ഐ.എസ് ദേശീയത ഇസ്ലാമിക വിരുദ്ധമാണെന്ന് പലതവണ ആവർത്തിച്ച് വ്യക്തമാക്കുന്ന കാര്യമാണ്. രാജ്യ അതിർത്തികളില്ലാതെ, മനുഷ്യനിർമ്മിത നിയമവും ഭരണ ഘടനയും ഇല്ലാത്തതാണ് ഐ.എസിന്റെ രാഷ്ട്ര സംഘൽപ്പം. ഖുർആൻ ഭരണഘടനയായി ലേകത്തെ ഒരേയൊരു രാഷ്ട്ര സംഘൽപ്പം, ഇസ്ലാമിക രാഷ്ട്രമാണെന്നാണ് ഇവരുടെ വിശ്വാസം.
മുഹ്സിൻ ലേഖനത്തിൽ പറയുന്നതിങ്ങനെയാണ്: 'ചുരുക്കത്തിൽ ഇന്ത്യൻ ദേശീയത എന്നല്ല ;ഒരുദേശീയതയെയും ഇസ്ലാം അംഗീകരിക്കുന്നില്ല. കാരണം മനുഷ്യർ നിർമ്മിച്ചെടുത്ത ഇത്തരം അതിർവരമ്പുകൾ ഒരു പടികൂടി അടിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അകറ്റുകയും ഭിന്നിപ്പിക്കുകയും ആണ് ചെയ്യുന്നത് '.
അനേകം മത-വർഗ - വർണങ്ങളെ വരച്ചുകാട്ടാൻ ഇന്ത്യ ഒരു പൂന്തോപ്പ് എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റില്ലെന്നും ശിർക്കും കുഫ്റും ഇടകലർന്ന രാജ്യം എങ്ങിനെ പൂന്തോപ്പ് ആകും എന്നുമാണ് മുഹ്സിൽ ഐദീദിന്റെ ചോദ്യം. ഇസ്ലാം അല്ലാത്ത മതങ്ങൾ മനുഷ്യന്റെ കൈകടത്തലുകൾ കടന്നു കൂടിയ ചെളിക്കുണ്ടുകളും വൃത്തികേടുകളുമാണ്. ഇതിനെ എങ്ങനെ യാണ് ഭംഗിയുള്ള പൂന്തോട്ടത്തോട് ഉപമിക്കാൻ പറ്റുക. - മുഹ്സിൻ ചോദിക്കുന്നു.
ബഹുദൈവാരാധകരുടെ ഹൃദയത്തിലെ വിശ്വാസം മാലിന്യമുള്ളതാണെന്നാണ് മുഹ്സിൻ ഐദീദിന്റെ വിചിത്രമായ കണ്ടുപിടുത്തം. അതിന്റെ കാഠിന്യത്താൽ അവർ തന്നെ മാലിന്യമായിരിക്കുകയാണ്. എങ്ങിനെയാണ് മാലിന്യങ്ങളെ പുന്തോട്ടത്തിൽ കയറ്റുക എന്നും ഐദീദ് ചോദിക്കുന്നു. ഇന്ത്യ സംസ്കാര സമ്പന്നമാണെന്ന വാക്ക് തന്നെ ഏറ്റവും വലിയ കോമഡിയാണെന്ന് ഇയാൾ പറയുന്നു.
ഗാന്ധിജിയും അബുൽ കലാം ആസാദും തോളോടുതോൾ ചേർന്നു നിന്നുവെന്ന് ലഘുലേഖയിൽ പറയുന്നുണ്ട്. എന്നാൽ ഇത് ചരിത്രപരവും ഇസ്ലാമികവുമായി തെറ്റാണെന്നാണ് മുഹ്സിൻ ഐദീദിന്റെ വാദം. 'രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെ'ന്ന് പ്രചരിപ്പിക്കപ്പെട്ട ഹദീസ് (പ്രവാചക വചനം) പ്രവാചകന്റെ മേൽ കെട്ടിച്ചമക്കപ്പെട്ടതാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നും ഐദീദ് ലേഖന പരമ്പരയുടെ നാലാം ഭാഗത്തിൽ പറയുന്നു. ഇതിനായി മറ്റു ഉദ്ധരണികളും മുന്നോട്ടു വെയ്ക്കുന്നു. രാജ്യസ്നേഹം കാത്തു സൂക്ഷിക്കണമെന്ന് അള്ളാഹു പറഞ്ഞിട്ടില്ല. രാജ്യസ്നേഹത്തിന് ദീനുമായി ബന്ധം ഉണ്ടാകാത്തിടത്തോളം കാലം അതുണ്ടെങ്കിലും ഇല്ലെങ്കിലും ദീനിന് യാതൊരു കോട്ടവും പറ്റില്ല.
'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ' എന്ന മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ കാമ്പയിനിന്റെ ഭാഗമായി ഇറക്കിയ ലഘുലേഖയ്ക്കെതിരെയാണ് മുഹ്സിൻ ഐദീദിന്റെ ലേഖന പരമ്പര. നാലാം ഭാഗം എഴുതിയതിന് ശേഷം തുടരും എന്ന് ചുവടെ എഴുതിയിരുന്നെങ്കിലും പിന്നീട് ലേഖനം തുടർന്നില്ല. ഇതിനിടെയായിരുന്നു പരവൂരിൽ ഈ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം വിഭാഗം ആക്രമിക്കപ്പെട്ടത്. എന്നാൽ മുഹ്സിൻ ഐദീദിന്റെ ലേഖനങ്ങൾ ന്യൂനപക്ഷമാണെങ്കിലും ചിലർ ഷെയർ ചെയ്യുകയും ലൈക്കടിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെയും വിവാദ പ്രസംഗം നടത്തി മുഹ്സിൻ വാർത്തയിൽ ഇടം പിടിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞു വിടുന്നത് അനിസ്ലാമികമാണെന്നും സ്കൂളുകളിൽ ശിർക്കും കുഫ്റുമാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു മുഹ്സിൻ മുമ്പ് പ്രസംഗിച്ചത്. മുഹ്സിൻ മുമ്പ് മറ്റൊരു പേജിൽ എഴുതിയ ലേഖനം ഐ.എസിന്റെ മലയാളം വെബ്സൈറ്റായിരുന്ന നിരോധിക്കപ്പെട്ട അൽ മുഹാജിറൂൻ ബ്ലോഗിൽ വന്നിരുന്നു. ഇതിനു പിന്നാലെ മൂന്നു തവണ എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികൾ മുഹ്സിൻ ഐദീദിനെ ചോദ്യം ചെയ്തിട്ടുണ്ട്. നിലവിൽ കല്ലായി മർക്കസ് ഇബ്നു ഖയ്യൂം എന്ന മുജാഹിദ് സ്ഥാപനത്തിൽ അദ്ധ്യാപകനാണ് മുഹ്സിൻ ഐദീദ്.
രാജ്യസ്നേഹവും മതേതരത്വവും പറയുന്ന ലഘുലേഖ പ്രചരിപ്പിച്ചതിന്റെ പേരിൽ എറണാകുളം പരവൂരിൽ മുജാഹിദ് പ്രവർത്തകർക്ക് നേരെയുണ്ടായ ആർഎസ്എസ് കയ്യേറ്റവും തുടർന്നുണ്ടായ പൊലീസ് അറസ്റ്റുമെല്ലാം ഏറെ ചർച്ചയായ പശ്ചാത്തലത്തിലാണ് പുതിയ ലേഖനവുമായി ഐദീദിന്റെ കടന്ന് വരവ്.
2002ൽ രണ്ടായി പിളർന്ന ശേഷം മുജാഹിദ് മൗലവി (ഔദ്യോഗികം) വിഭാഗത്തിൽ നിന്ന് തീവ്രതയുടെ തോതനുസരിച്ച് വീണ്ടും നിരവധി പിളർപ്പുകളുണ്ടായി. 2012 ലാണ് വിസ്ഡം ഗ്രൂപ്പായി മറ്റൊരു സംഘം രൂപപ്പെട്ടത്. സംഘടനയേ അനിസ്ലാമികമാണെന്നും സംഘടനയ്ക്ക് നിരവധി ശർത്തുകൾ ( നിബന്ധനകൾ) ഉണ്ടെന്നും വാദിച്ച് ഇതിൽ നിന്ന് വീണ്ടും വിഘടിച്ച സംഘത്തിൽപ്പെട്ട ആളാണ് അബ്ദുൽ മുഹ്സിൻ ഐദീദ് എന്ന യുവ മുജാഹിദ് പണ്ഡിതൻ. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ 21 അംഗ സംഘത്തിലെ പുരുഷന്മാർ മിക്കവരും ഈ അവസാന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. ഇവരാണ് യഥാർത്ഥ സലഫികളാണെന്നാണ് ഇവരുടെ വാദം. യഥാർത്ഥ സലഫിയ്യത്തിനെതിരാണ് വിസ്ഡം വിഭാഗത്തിന്റെ രാജ്യസ്നേഹമെന്നാണ് മുഹ്സിൻ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്