മൂക്കുന്നിമല അന്വേഷണം അട്ടിമറിച്ചു; ക്വാറി പൂട്ടണമെന്ന വിജിലൻസ് റിപ്പോർട്ട് തുണച്ചത് മാഫിയയെ തന്നെ; ജില്ലാ കളക്ടർ നടപടി വൈകിപ്പിക്കുമ്പോൾ പാറമട ഉടമകൾക്ക് കൊയ്ത്തുകാലം; നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവില
തിരുവനന്തപുരം: മൂക്കുന്നിമലയിലെ അനധികൃത ക്വാറികൾക്ക് എതിരായ വിജിലൻസ് അന്വേഷണം നിലച്ചു. ക്വാറികൾ പൂട്ടണമെന്ന റിപ്പോർട്ടിൽ ജില്ലാ കളക്ടർ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇത്. ഇതോടെ യഥേഷ്ടം പ്രവർത്തിക്കാൻ ക്വാറികൾക്കും അവസരമൊരുങ്ങി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മൂക്കുന്നിമല സംരക്ഷണ സമിതി. വിജിലൻസ് പരിശോധന കാര്യക്ഷമമാക്കാൻ സഹായം നൽകണമെന്ന ആവശ്യവുമായി 19 ന് കളക്ടറേറ്റിലേക്ക് സമര സമിതി മാർച്ചു നടത്തും.
മൂക്കുന്നിമലയെ തകർക്കുന്നത് അനധികൃത ക്വാറികളാണെന്ന് വിജിലൻസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാ ക്വാറിയും പൂട്ടണമെന്ന് വിജിലൻസ് റിപ്പോർട്ടും നൽകി. പൊലീസിന്റെ മറ്റൊരു അന്വേഷണ വിഭാഗമാണ് വിജിലൻസ്. അതുകൊണ്ട് തന്നെ എസ്പിയുടെ നേതൃത്വത്തിൽ വിജിലൻസ് നടത്തുന്ന പരിശോധനയ്ക്ക് തിരുവനന്തപുരത്തെ പൊലീസ് സേന ഒന്നടങ്കം പിന്തുണ നൽകേണ്ടതുമാണ്. എന്നിട്ടും അതൊന്നും സംഭവിക്കുന്നില്ല. വിജിലൻസ് അന്വേഷണത്തിന് എല്ലാം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘമാത്രമേ ഉള്ളൂ. അവരും ഇതിൽപ്പെട്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ക്വാറികൾ പൂട്ടിയാലേ പരിശോധന നടത്താനാകൂ എന്ന് വിജിലൻസ് കളക്ടറെ അറിയിച്ചത്.
നിതിമാനായ കളക്ടറെന്ന് പേരെടുത്ത വ്യക്തിയാണ് ബിജു പ്രഭാകർ. അതുകൊണ്ട് തന്നെ വിജിലൻസിന്റെ നിർദ്ദേശം ഉടൻ അംഗീകരിക്കുമെന്നും കരുതി. പക്ഷേ ബിജു പ്രഭാകറെന്ന തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പോലും ക്വാറികൾ പൂട്ടാൻ കഴിയുന്നില്ല. അത്രയും സ്വാധീനത്തിന് ഉടമകളാണ് മൂക്കുന്നിമലയിലെ ക്വാറി മാഫിയ എന്നാണ് മൂക്കുന്നിമലയിലെ സമര സമിതി പറയുന്നത്. എന്നാൽ അന്വേഷണം അട്ടിമറിക്കാനുള്ള ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെ ഗൂഡാലോചനയാണ് മൂക്കുന്നിമലയിലെ സംഭവമെന്നും ആക്ഷേപമുണ്ട്. ക്വാറികൾ പൂട്ടിയില്ലെങ്കിലും പൊലീസിനെ ഉപോയോഗിച്ച് പരിശോധന നടത്താവുന്നതേ ഉള്ളൂ. ഇതിന് വിജിലൻസ് തയ്യാറാകാത്തതും വിമർശനത്തിന് ഇടനൽകുന്നു.
കളക്ടർക്ക് ക്വാറികൾ പൂട്ടണമെന്ന റിപ്പോർട്ട് നൽകിയ ശേഷം വിജിലൻസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. അതുകൊണ്ട് തന്നെ പാറ ഖനനം സുഗമമായി. ഈ വിഷയത്തിൽ തീരുമാനമാകും വരെ രാവും പകലും പാറകൾ കൊണ്ട് പോവുകയാണ് മാഫിയ. പത്തനംതിട്ടയിൽ എസ് പിയായിരുന്ന രാഹുൽ ആർ നായർ അഴിമതിക്കേസിൽ സസ്പെൻഷനിലായി. രഹസ്യന്വേഷണ വിഭാഗത്തിന്റേയും വിജിലൻസിന്റേയും റിപ്പോർട്ടിന്മേൽ സസ്പെൻഷനിലുമായി. രാഹുൽക്കേസിൽ ഉയർന്നുക്കേട്ട ക്വാറി ഉടമകൾ തന്നെയാണ് മൂക്കുന്നിമലയേയും വാഴുന്നത്. അതുകൊണ്ട് തന്നെ ചതിക്കുഴികൾ മുന്നിൽ കണ്ട് കരുതലോടെ മാത്രമേ ഉദ്യോഗസ്ഥർക്ക് നീങ്ങാനുമാകുന്നുള്ളൂ. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് മൂക്കുന്നിമല സംരക്ഷണ സമിതിയുടെ തീരുമാനം. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല. ഇതിനെ നശിപ്പിക്കാനുള്ള നീക്കത്തിനാണ് ഭരണകൂടം രഹസ്യ പിന്തുണ നൽകുന്നത്.
വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അവരുടെ തീരുമാനം. രാഷ്ട്രീയക്കാരെ മാറ്റിനിർത്തിയാണ് തദ്ദേശവാസികൾ സമരവുമായി മുന്നോട്ട് പോകുന്നത്. നേതാക്കൾക്കെല്ലാം ജീവന് ഭീഷണിയുമുണ്ട്. അതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയാണ് സമരസമിതി നേരിടുന്നത്. ഗ്രീൻ ട്രൈബൂണൽ ഉൾപ്പെടെ വിവിധകോടതികളിൽ കേസുകൾ നിലനിൽക്കുന്നു. കൂടാതെ സമാധാന സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. തീവ്രവാദികളുമായി ബന്ധമുണ്ടെന്നു വരെ ആക്ഷേപം ഉയർത്തി. എന്നാൽ ഇച്ഛാശക്തി കൈമുതലായ ഒരു ജനത അതിജീവനത്തിനായി നടത്തുന്ന സമരം വിജയം കാണുമെന്ന പ്രത്യാശയാണ് അവർക്കുള്ളത്. മലക്കുഴിയായി മാറുമ്പോൾ സർക്കാർ ഇടപെടൽ ആരംഭിക്കും. പക്ഷേ അപ്പോഴും ഈ വലിയ മല മുഴുവൻ കുഴിയായി തീരുമോ എന്നാണ് കണ്ടറിയേണ്ടതെന്ന് സമരസമിതി നേതാക്കൾ പറയുന്നു.
എല്ലാ ക്വാറികളും വിജിലൻസിലെ രു എസ്പി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടിക്കാൻ കഴിയില്ലെന്നാണ് ജില്ലാ കളക്ടറുടെ അഭിപ്രായം സർക്കാരോ, വിജിലൻസ് ഡയറക്ടറോ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മുഴുവൻ ക്വാറികൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സർക്കാർ അതിനുള്ള ആർജവം കാണിക്കുകയില്ല. അനധികൃത ക്വാറികൾ അടച്ചുപൂട്ടുന്നതിന് എന്തിനാണ് സർക്കാരിന്റെ അനുവാദം എന്ന ചോദ്യവും ബാക്കി. അനധികൃതക്വാറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് സർക്കാരിന് രേഖാമൂലം കളക്ടറോട് ആവശ്യപ്പെടാൻ കഴിയുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പിന്നെയെന്തിനാണ് സർക്കാരിന്റെ ആവശ്യപ്പെടലിനായി ഇത്തരം നിയമവിരുദ്ധ പ്രവർത്തന്തിന് ജില്ലാ കളക്ടർ കൂടി കൂട്ടുനിൽക്കുന്നതെന്നാണ് വിമർശനം.
മൂക്കുന്നിമലയിൽ പ്രവർത്തിക്കുന്ന 64 ക്വാറികളിൽ 5 എണ്ണത്തിനു മാത്രമേ പ്രവർത്തനാനുമതിയുള്ളു. അതായത് 59 എണ്ണം അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഈ ക്വാറികളുടെ ഉടമസ്ഥരെ കേരളത്തിനാകെ ഭയമാണ്. ഏറ്റവും കൂടുതൽ ക്വാറികൾ കണ്ണന്താനം ആൻഡ് കമ്പനിയുടെ സതേൺ ഗ്രാനൈറ്റ് ആൻഡ് ഇൻഡസ്ട്രിയും മെട്രോ ഗ്രാനൈറ്റ് ആൻഡ് ഇൻഡസ്ട്രീസിനും ആണ്. മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ചുള്ള ഈ കമ്പനികളും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം പ്രസിദ്ധമാണ്. അവരുടെ ഇംഗിതത്തിന വഴങ്ങാത്ത രാഷ്ട്രീയ നേതൃത്വം കേരളത്തിൽ ഇല്ലായെന്നുതന്നെ പറയാം. മറ്റു കമ്പനികളും അത്ര ചെറുതല്ലാത്ത സ്വാധീനം ഉള്ളവതന്നെയാണ്. പത്തനംതിട്ട എസ്പിക്ക് എതിരെ കൈക്കൂലി പരാതി നൽകിയതും ഇതേ ഗ്രൂപ്പിനോട് ചേർന്ന വ്യക്തിയാണ്.
1960 - ലെ സ്പെഷ്യൽ ലാന്റ് അസെസ്മെന്റ് ആക്ട് പ്രകാരം കൃഷിചെയ്യാൻ വേണ്ടി മാത്രം 80 കുടുംബങ്ങൾക്ക്് പതിച്ചുനൽകിയ ഭൂമിയാണ് മൂക്കുന്നിമലയിൽ അനധികൃതമായി ക്വാറി മാഫിയ കൈയടക്കിയത്. കൃഷിക്കല്ലാതെ പ്രസ്തുത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടില്ലായെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. മറിച്ചായാൽ ഈ ഭൂമി സർക്കാരിന് തന്നെ തിരിച്ചെടുക്കാൻ വ്യവസ്ഥയുണ്ട്. 1980 ലാണ് ചെറിയ തോതിൽ പാറഖനനം ഇവിടെ ആരംഭിച്ചത്. 2002 - ഓടുകൂടി യന്ത്രവൽകൃതഖനനം ആരംഭിക്കാൻ തുടങ്ങി. 2007 - ൽ 2 ഏക്കറിൽ തുടങ്ങിയ കണ്ണന്താനം ഗ്രൂപ്പിന്റെ ഖനനം ഇപ്പോൾ 30 ഏക്കറിൽ വ്യാപിച്ചിരിക്കുന്നു. 2005 - ൽ 100 ഏക്കർ ഭൂമിയിൽ പാറഖനനം ആരംഭിച്ച മെട്രോ ഗ്രാനൈറ്റിന്റെ ഇപ്പോഴത്തെ ആസ്തി 250 ഏക്കർ ആണെന്ന് മൂക്കുന്നിമല സമര സമിതി പറയുന്നു.
ഒരു ദിവസം ഈ മേഖലയിൽ നിന്ന് ഏകദേശം 2000 ലോഡാണ് പോകുന്നതെന്നാണ് സമരസമിതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലോഡിന് 6000 രൂപ വച്ചായാൽ തന്നെ ദിനംപ്രതി ഏകദേശം 1 കോടി 20 ലക്ഷത്തിന്റെ പ്രകൃതി വിഭവമാണ് അന്യായമായും നിയമവിരുദ്ധമായും കൊണ്ടുപോകുന്നത്. ഇതിൽ ഒരു ലക്ഷത്തിനുതാഴെ മാത്രമാണ് സർക്കാരിന് ലൈസൻസ് ഫീസ് ഇനത്തിൽ ലഭിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്തിലെ 1, 2, 20, 23 വാർഡുകളിലാണ് ഈ അനധികൃത പാറഖനനം നടക്കുന്നത്.
ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായതുമുതലാണ് ജനങ്ങൾ ഇതിനെതിരെ തിരിഞ്ഞു തുടങ്ങിയത്. ആദ്യകാലങ്ങളിലുണ്ടായ ചെറിയ ചെറിയ പ്രതിഷേധത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്താലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഒതുക്കിത്തീർക്കുകയാണ് പതിവ്. എന്നാൽ നിവൃത്തിയില്ലാത്ത പ്രാദേശികവാസികൾ 2014 ജനിവരി 26 ന് ഒത്തുകൂടി സംഘടിത സമരം ആരംഭിക്കാൻ തീരുമാനിച്ചതോടുകൂടിയാണ് സമരത്തിന്റെ ഗതി മാറിയാത്. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ സമരസമിതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ നാട്ടുകാർ ഒന്നിച്ച് തീരുമാനവുമെടുത്തു.
സമരത്തിനെ തകർക്കാൻ സംഘടിത ശ്രമ പലരീതിയിലും നടന്നു. എന്നാൽ ജനം ഒറ്റക്കെട്ടായിതന്നെ ഇതിനെ നേരിട്ടു. മുഖ്യധാരാരാഷ്ട്രീയ പാർട്ടികളുടെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാത്ത ഒരു സമരമായതിനാലാണ് ഇതിന്റെ വിജയം. ജയ്പൂർ യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ഡോ.കെ.മോഹൻകുമാർ എല്ലാ പിന്തുണയുമായി മുന്നിൽ നിന്നു. അങ്ങനെ രാഷ്ട്രീയക്കാരുടെ അഭാവത്തിലും സമരം ശക്തമായി. പിന്നീട് പ്രാദേശികരായ ജനങ്ങളും ഒപ്പം കൂടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എത്തി. ഇതോടെ സമരം കനത്തു. സമരത്തെ പൊളിക്കാൻ കുതന്ത്രങ്ങളുമായി ക്വാറി മാഫിയ എത്തി. പൊലീസും ഭരണകൂടവും അവർക്കൊപ്പമായിരുന്നു. സമരസമിതിയിൽ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചു. അതൊന്നും ഫലിച്ചില്ല.
ഇപ്പോൾ ക്വാറിമാഫിയ പ്രദേശവാസികളുടെ ഇടയിൽ അരാചകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. യുവാക്കളെ സ്വാധീനിച്ച് മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ നൽകി അവരെ സമരത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സമരസമിതി ആരോപിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരത്തെ നിഷ്ക്രിയമാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് ഇങ്ങനെയൊരു മാർഗ്ഗം ഇവർ സ്വീകരിക്കാൻ തുടങ്ങിയതെന്നും പറയുന്നു. ഇത് മൂക്കുന്നിമല പ്രദേശത്ത് പുതിയ സാമൂഹികാവസ്ഥ ഉണ്ടാക്കുകയാണെന്നതും സമരസമിതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
Stories you may Like
- നെടുമല ഗുഹാ സമുച്ചയം തകർക്കുന്ന പാറമട ലോബിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- പാറമട ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും അറസ്റ്റിൽ
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- ഇടപെടൽ അന്വേഷിക്കുമെന്ന് സിപിഎം; പരാതിയില്ലാതെ കരിങ്കൽ ക്വാറിക്ക് 2 കോടി!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്