മകൾ എതിർത്തിട്ടും വാശിയോടെ സൗദിയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചു; കാമുകിയുമായുള്ള ചാറ്റുകൾ വരന് കൈമാറി വരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു; വിവാഹം വിളിക്കാൻ ബന്ധു വീട്ടിൽ ചെന്നപ്പോൾ വരന്റെ വീട്ടുകാർ അറിഞ്ഞെന്ന് ബോധ്യമായി; മുളന്തുരുത്തി കൂട്ട ആത്മഹത്യക്ക് പിന്നിൽ പിതാവിന്റെ പിടിവാശി തന്നെ; വിവരം അറിഞ്ഞ് തലകറങ്ങി വീണ മകളെ ആശുപത്രിയിലാക്കി
മറുനാടൻ മലയാളി ബ്യൂറോ
മുളന്തുരുത്തി: മുളന്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം, പാഞ്ഞുവന്ന ഗുവാഹട്ടി എക്സ്പ്രസിനു മുമ്പിലേക്ക് ഇറുമ്പയം കോളനിയിൽ ഞാറ്റുവീട്ടിൽ സച്ചിദാനന്ദനും (55) ഭാര്യ സുജാതയും (45) ഇളയ മകൾ ശ്രീലക്ഷ്മിയും (20) കൈകോർത്തുപിടിച്ചാണ് ചാടി ജീവനൊടുക്കിയത്. സച്ചിദാനന്ദനെ പിടിവാശിയായിരുന്നു ഇതിന് കാരണം. മൂത്തമകൾ ജ്യോതിലക്ഷ്മിയുടെ പ്രണയത്തോടുള്ള എതിർപ്പാണ് സച്ചിദാനന്ദനെ ഈ കൊടുക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സച്ചിദാനന്ദന്റെ മൂത്ത മകൾ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സച്ചിദാനന്ദന്റെ ആത്മഹത്യാക്കുറിപ്പിലും ഇത് വിശദീകരിക്കുന്നുണ്ട്. അച്ഛനമ്മമാരുടെയും അനിയത്തിയുടെയും മരണ വാർത്തയറിഞ്ഞ് തല കറങ്ങി വീണ ജ്യോതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ഈ മാസം 30നാണ് സച്ചിദാനന്ദന്റെ മൂത്ത മകൾ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇറുമ്പയം കോളനി, ഞാറ്റയിൽ വീട്ടിൽ അതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചിലർ വരനെ അറിയിച്ചു. ഇതുമൂലം വിവാഹം മുടങ്ങുമോ എന്ന ആശങ്കയിലായി ഈ കുടുംബം. സൗദിയിൽ ജോലി ചെയ്യുന്ന ആളായിരുന്നു ചേർത്തല സ്വദേശിയായ വരൻ. വിവാഹം മുടങ്ങാനുള്ള സാധ്യതയും കാമുകനെ മറക്കാനുള്ള ജ്യോതി ലക്ഷ്മിയുടെ വിമുഖതയുമാണ് സച്ചിദാനന്ദനെ മാനികസ പ്രശ്നങ്ങളിലെത്തിച്ചത്. ഭാര്യയേയും ഇളയ മകളേയും കൂട്ടി അങ്ങനെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി. സച്ചിദാനന്ദന്റേയും ഭാര്യയുടേയും ഇളയ മകളുടേയും മൃതദേഹം ഉദയംപേരൂർ ആമേടയിലെ കുടുംബ വീട്ടിലും ഇറുമ്പയത്തെ ഇവരുടെ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം ഞായറാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ശവസംസ്കാരം നടത്തി.
ശനിയാഴ്ച രാത്രിയാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ മൂന്നംഗ കുടുംബം ട്രയിനിടിച്ച് മരിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് ലഭിച്ചത്. സുഹൃത്തായ വേണുവിന്റെ പേരിൽ സച്ചിദാനന്ദൻ എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഈ വിവരങ്ങൾ പൊലീസിന് കിട്ടിയത്. റെയിൽവെ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന സച്ചിദാനന്ദന്റെ ബൈക്കിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. തന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരന് കൈമാറണമെന്നും കത്തിൽ സച്ചിദാനന്ദൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ച സച്ചിദാനന്ദൻ കൊച്ചിൻ തുറമുഖത്തും ഇന്ത്യൻ ഓയിൽ കോർപറേഷനിലും കരാർ തൊഴിലാളിയായി ജോലി നോക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ കോട്ടയത്തെ ബന്ധുവിനെ വിരുന്നു വിളിക്കാൻ ഭാര്യ സുജാതയുമൊത്ത് സച്ചിദാനന്ദൻ പോയിരുന്നു. കോട്ടയത്തുനിന്ന് വൈകീട്ട് 6 മണിയോടെ ബന്ധുവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ വേണുഗോപാലിന്റെ വീട്ടിലെത്തി. അവിടെ വച്ച്, വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചർച്ചയായി. ഈ പ്രശ്നത്തിൽ മുമ്പും ഇടപെട്ടിട്ടുള്ളയാളായിരുന്നു വേണുഗോപാൽ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൗദിയിൽ നിന്ന് വരന്റെ സുഹൃത്ത് തന്നെ വിളിച്ചിരുന്ന കാര്യം വേണു സൂചിപ്പിച്ചു. ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ചില മോശം മെസേജുകൾ സൗദിയിൽ ജോലിചെയ്യുന്ന വരനും സുഹൃത്തിനും അയച്ച കാര്യമായിരുന്നു അത്.
ഇക്കാര്യം ജ്യോതിയോട് ചോദിക്കരുതെന്നും അടുത്ത ദിവസം താനെത്തി സംസാരിക്കാമെന്നും വേണു പറഞ്ഞു. രാത്രി ഏഴേകാലോടെയാണ് അവർ വേണുവിന്റെ അടുത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ വരൻ കാര്യങ്ങൾ എല്ലാം അറിഞ്ഞെന്ന് സച്ചിദാനന്ദൻ മനസ്സിലാക്കി. വീട്ടിലെത്തി ജ്യോതിലക്ഷ്മിയുമായി സംസാരിച്ചു. അപ്പോഴും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ജ്യോതി ലക്ഷ്മി ആവർത്തിക്കുകയും ചെയ്തു. ഇതോടെ വഴക്ക് മൂത്തു. ബാഗുമെടുത്ത് ജ്യോതിലക്ഷ്മി വീടുവിട്ടിറങ്ങി. കാമുകനൊപ്പം പോകാനുള്ള ശ്രമം തടയാൻ സച്ചിദാനന്ദൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജ്യോതിലക്ഷ്മി പോയതോടെ മരണത്തിലേക്ക് നടക്കാൻ സച്ചിദാനന്ദൻ തീരുമാനിക്കുകയായിരുന്നു.
സൗദിയിൽ നിന്ന് 8.51 ന് വരന്റെ സുഹൃത്ത് വേണുവിനെ വീണ്ടും വിളിച്ചു. സച്ചിദാനന്ദനും ഭാര്യയും ഇളയ മകളും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ജ്യോതി ഫോൺ ചെയ്ത് അറിയിച്ചെന്നായിരുന്നു സന്ദേശം. പിന്നെ വേണു സച്ചിദാനന്ദനെ വിളിച്ചതിനൊന്നും മൊബൈലിൽ മറുപടി കിട്ടിയില്ല. വീട്ടിൽ വച്ച് അമ്മയും ജ്യോതിയുമായി വഴക്കുണ്ടായെന്നും സൗദിയിലെ സുഹൃത്ത് പറഞ്ഞിരുന്നു. മുമ്പൊരിക്കൽ ഇതുപോലെ ജ്യോതിയോട് പിണങ്ങി, വീടുവിട്ട് വെളിയനാട്ടിലെ ബന്ധുവിന്റെ വീട്ടിൽ പോയി ഇവർ താമസിച്ചിട്ടുണ്ട്. അന്ന് ജ്യോതി അച്ഛനമ്മമാരുടെ ഇഷ്ടത്തിനു വഴങ്ങി പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.
ഉദയംപേരൂർ ആമേട സ്വദേശികളായ ഈ കുടുംബം രണ്ടു വർഷം മുമ്പാണ് ഇറുമ്പയത്ത് താമസിക്കാനെത്തിയത്. ഇൻഫോ പാർക്കിലായിരുന്നു ജ്യോതിലക്ഷ്മിയുടെ ജോലി. ശ്രീലത കോട്ടയം കെ.ഇ.കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്. കൊച്ചിൻ ഷിപ്പ്യാർഡിലെ വെൽഡിങ് തൊഴിലാളിയായിരുന്നു സച്ചിദാനന്ദൻ. ഭാര്യ സുജാത വീടിനു സമീപം പെട്ടിക്കട നടത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍