കേരളത്തോട് കലിപ്പ് തീർക്കാൻ ഷട്ടറുകൾ തുറക്കുന്നത് വച്ച് താമസിച്ചത് കേരളത്തിന് വിനയായി; കുത്തൊഴുക്ക് തുടർന്നതോടെ ഷട്ടർ ഇനിയും ഉയർത്തിയാൽ ഇടുക്കിയിലേക്കുള്ള ജലപ്രവാഹം ഇരട്ടിയാക്കും; ചപ്പാത്ത് വണ്ടിപെരിയാർ പ്രദേശങ്ങളിൽ ഭീതി മാറുന്നില്ല; സുപ്രീംകോടതി നിർദ്ദേശങ്ങൾ പോലും പാലിക്കാതെ തോന്നിയ പോലെ പ്രവർത്തിച്ച് തമിഴ്നാട്; സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം
മറുനാടൻ മലയാളി ബ്യൂറോ
വണ്ടിപെരിയാർ: കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ച് ഈ അണക്കെട്ട് ഇന്ന് കേരളത്തിന് തീരാ തലവേദനയാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിലെ ദുരിതം അനുഭവിക്കുന്നതും കേരളത്തിലെ ആളുകൾ മാത്രമാണ്. ഡാം തകർന്നാലോ തുറന്നാലോ കൊച്ചി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. എന്നാൽ ഇതൊന്നും തമിഴ്നാടിന് പ്രശ്നമില്ല. കേരളത്തിലെ ഡാം നിയന്ത്രിക്കുന്നത് മുല്ലപ്പെരിയാറാണ്. ജനങ്ങളുടെ ദുഃഖം കാണാതെ തന്നിഷ്ട പ്രകാരം തമിഴ്നാട് പ്രവർത്തിച്ചതാണ് ഇപ്പോൾ ആലുവയും കൊച്ചിയും നേരിടുന്ന ദുരിതങ്ങളുടെ കാരണം.
കനത്ത മഴയിൽ ഇടുക്കി ഡാം നിറയുമ്പോൾ തന്നെ പ്രശ്നങ്ങളുടെ ഗൗരവം കേരളത്തിന് മനസ്സിലായിരുന്നു. ഇത് തമിഴ്നാടിനേയും അറിയിച്ചു. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടില്ല. എങ്ങനേയും 142 അടിയിൽ ജലനിരപ്പ് ഉയർത്താനായിരുന്നു അവരുടെ ശ്രമം. ഇതിനായി മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ കാലതാമസമുണ്ടാക്കി. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് കേരളവും. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വമായിരുന്നു ഈ തീരുമാനം എടുത്തത്. കേരളത്തിൽ കാലവർഷം ശക്തമാണെന്നും മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്നാട്.
142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനായിരുന്നു ഇത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പതിമൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റർ ഉയർത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയർത്താൻ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകൾ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്സ് വെള്ളമാണ്. ഇത് താങ്ങാൻ മുല്ലപ്പെരിയാറിന് കഴിയില്ല, അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരും. ഇതെല്ലാം എത്തുന്നത് ഇടുക്കി ഡാമിലാണ്. നിറഞ്ഞു തുളുമ്പുന്ന ഡാമിൽ മുല്ലപ്പെരിയാർ വെള്ളമെത്തുമ്പോൾ ചെറുതോണിയിലെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. ഇത് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു.
കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് കൂടുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയപരിധിയായ 142 അടിയിൽ എത്തി. ഇതോടെ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് വിടേണ്ടി സ്ഥിതിയാണ്. ഇപ്പോൾ പുറത്തുവിടുന്ന 10,000 കുസെക്സ് 30,000 കുസെക്സിലേക്ക് ഉയരാമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച് തമിഴ്നാട് ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. അണക്കെട്ടിൽ വെള്ളം ഉയരുന്നതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. അങ്ങനെ വന്നാൽ കൂടുതൽ വെള്ളം വണ്ടിപെരിയാർ വഴി 44 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും. ഇത് കേരളത്തിലെ പ്രളയത്തെ ഇരട്ടിയാക്കും. അതായത് ഈ ഡാം കേരളത്തിലാണ്. പക്ഷേ നിയന്ത്രണം മാത്രം കേരളത്തിനില്ല. അതുകൊണ്ട് തന്നെ ദുരിതം കൂടും.
ഇടുക്കി അണക്കെട്ടിൽ 2399 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനത്തിനായി സുപ്രീംകോടതി നിർദേശ പ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേന്ദ്രജല കമ്മിഷനിൽ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എൻജിനീയർ കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണ് സമിതി. അടിയന്തരഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിൽ ഷട്ടർ തുറക്കുമ്പോൾ ഇരു സംസ്ഥാനങ്ങളുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുമായിരുന്നു.
സുപ്രീംകോടതി നിർദേശമനുസരിച്ച് ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങൾ തമ്മിൽ കാണുന്നത് വർഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയിൽ നിർദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാൻ സമിതിക്ക് കഴിഞ്ഞില്ല. ഇതെല്ലാം പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്. 139 അടിയാക്കി കുറയ്ക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി നീരൊഴുക്ക് ശക്തമായിട്ടും ആവശ്യത്തിന് വെള്ളം തുറന്നുവിടാൻ തയാറാകാത്ത തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇടുക്കി കുട്ടിക്കാനം- കട്ടപ്പന പാതയിലെ പ്രധാന പാലമായ ഉപ്പുതറ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. രാവിലെ മുതൽ കനത്ത ജലപ്രവാഹമായിരുന്നു ഇവിടെ. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതോടെ വൈകുന്നേരം ആറുമണിയോടെയാണ് ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായത്. സമീപത്തുതാമസിച്ചിരുന്ന നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി. ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ കുട്ടിക്കാനം-കട്ടപ്പന പാതയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുന്നെങ്കിലും ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. നീരൊഴുക്കിന് അനുസരിച്ച് തമിഴ്നാട് ഇപ്പോൾ വെള്ളം തുറന്നുവിടുന്നുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഇപ്പോൾ ഒന്നരലക്ഷത്തിലേറെപ്പേർ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും തമിഴ്നാട് ആനുപാതികമായി വെള്ളം തുറന്നുവിടാത്തത് ആശങ്കയുണ്ടാക്കിയിരുന്നു. അപകടാവസ്ഥ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി ധരിപ്പിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആശയവിനിമയം നടത്തി. അവരുടെ കൂടി ഇടപെടൽ ആശങ്ക പരിഹരിക്കുന്നതിന് സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിൽ നിന്ന് ഒഴുക്കുന്നവെള്ളത്തിന്റെ അളവ് കൂട്ടേണ്ടിവരും. കൂടുതൽ വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ആലുവയിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കി. ഒന്നരലക്ഷംപേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. സ്കൂളുൾക്ക് പുറമെ കല്യാണമണ്ഡപങ്ങളിൽ ഉൾപ്പടെ ക്യാംപുകൾ പ്രവർത്തിക്കും. സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടു. പത്തനംതിട്ട് റാന്നിയിലുൾപ്പടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളെത്തിക്കും.
Stories you may Like
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- കോടതി നിയോഗിച്ച ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു
- മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും
- മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്