കേരളത്തെ പ്രളയത്തിൽ മുക്കിയിട്ടും തമിഴ്നാടിന്റെ അത്യാർത്തി തീരുന്നില്ല; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി നിർത്തണമെന്ന് വാദിച്ച് വീണ്ടും; കേരളത്തിന്റെ കടുത്ത എതിർപ്പിൽ നിലപാട് മാറ്റി കേന്ദ്രം; 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തിയ മുല്ലപ്പെരിയാറിലെ തമിഴ്നാടിന്റെ ചതിയാണ് പ്രളയത്തിന് കാരണമെന്ന് കാണിച്ച് സുപ്രീംകോടതിൽ കേരളത്തിന്റെ സത്യവാങ്മൂലം; പ്രളയം മനുഷ്യനിർമ്മിതമെന്ന ഗാഡ്ഗിലിന്റെ വാദത്തെ എതിർക്കുമ്പോഴും ഡാം തുറക്കുന്നതിലെ വീഴ്ച്ച അംഗീകരിച്ച് സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിലെ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് പറഞ്ഞ മാധവ് ഗാഡ്ഗിലിനെ പ്രതിരോധിക്കാൻ മന്ത്രിമാർ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ രാഷ്ട്രീയമായി ഈ ആരോപണത്തെ പ്രതിരോധിക്കുമ്പോഴും ഡാം തുറക്കുന്ന കാര്യത്തിൽ വീഴ്ച്ച വന്നെന്ന് സമ്മതിച്ചു കൊണ്ടാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. ഇന്നലെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്നാടിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച പ്രളയക്കെടുതിക്ക് ഇടയാക്കിയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. അതിനിടെ കേരളത്തെ പ്രളയത്തിൽ മുക്കിയ സംഭവങ്ങൾക്കിടയിലും തമിഴ്നാടിന്റെ അത്യാർത്തി തീരുന്നില്ല. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന ആവശ്യമാണ് തമിഴ്നാട് ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യം കേരള സർക്കാറിന്റെ ശക്തമായ എതിർത്തിൽ തട്ടി ഇല്ലാതായി.
ഇപ്പോഴത്തെ മഴ സീസൺ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139-140 അടിയായി നിലനിർത്താൻ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു.. ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു. സുപ്രീം കോടതി കഴിഞ്ഞ 17നു നൽകിയ നിർദ്ദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേർന്നത്. മുല്ലപ്പെരിയാർ പ്രശ്നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിക്കും. ഉപസമിതി തീരുമാനം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.
കേരളത്തിന്റെ നിലപാടു ശരിവച്ച് ജലവിഭവ മന്ത്രാലയ സെക്രട്ടറി യു.പി. സിങ് വ്യക്തമാക്കിയതിങ്ങനെയാണ്: പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് അണക്കെട്ടിലെ ജലനിരപ്പു തീരുമാനിക്കേണ്ടത്. ജനങ്ങൾ വിഷയത്തെ എങ്ങനെ സമീപിക്കുന്നുവെന്നതും പരിഗണിക്കേണ്ട വിഷയമാണ്. ജലനിരപ്പ് ഉയർത്തുന്നതിന് മുമ്പ് കേരളം ഉന്നയിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണ്. ജലനിരപ്പു താഴ്ത്തിനിർത്തുന്നതു തങ്ങളുടെ സംസ്ഥാനത്തു ശുദ്ധജല ലഭ്യതയുടെ കാര്യത്തിലുൾപ്പെടെ പ്രശ്നമാകുമെന്നു തമിഴ്നാടിന്റെ കാവേരി സാങ്കേതികസമിതി അധ്യക്ഷൻ ആർ.സുബ്രഹ്മണ്യൻ വാദിച്ചു. എന്നാൽ ഈ വാദം വസ്തുതകളുമായി ഒത്തുപോകുന്നതല്ലെന്നു കേരളം ചൂണ്ടിക്കാട്ടി. തമിഴ്നാട് പ്രതിനിധി വിഡിയോ കോൺഫറൻസിങ്ങിലൂടെയാണു യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിനുവേണ്ടി ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാനാന്തര നദീജല ഉപദേശകസമിതി സ്പെഷൽ ഓഫിസർ ജെയിംസ് വിൽസൺ എന്നിവർ പങ്കെടുത്തു. കേന്ദ്ര ജല കമ്മിഷൻ അധ്യക്ഷൻ, ഊർജ, പരിസ്ഥിതി, വാർത്താവിനിമയ മന്ത്രാലയ പ്രതിനിധികൾ ദേശീയ ദുരന്ത മാനേജ്മെന്റ് അഥോറിറ്റി പ്രതിനിധി എന്നിവരും സംബന്ധിച്ചു. ഇപ്പോഴത്തെ മഴ സീസൺ അടുത്ത മാസം 15 വരെയാണെന്നാണു കണക്കാക്കിയിരിക്കുന്നത്. ജലനിരപ്പു വിഷയം ഉപസമിതി അതിനുശേഷം വീണ്ടും പരിഗണിക്കും.
തമിഴ്നാടിന്റെ വീഴ്ച്ച ചൂണ്ടിക്കാട്ടി കേരളം
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു പെട്ടെന്നു വെള്ളം തുറന്നുവിട്ടപ്പോൾ, ഇടുക്കി അണക്കെട്ടിൽനിന്നു കൂടുതൽ വെള്ളം ഒഴുക്കാൻ കേരളം നിർബന്ധിതമായെന്നും പ്രളയത്തിന് ഇതും കാരണമായെന്നും സുപ്രീം കോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം. ഇതോടെ അണക്കെട്ട് തുറന്നതിൽ വീഴ്ച്ചയുണ്ടെന്ന ആരോപണത്തെ സർക്കാർ ഔദ്യോഗികമായി തന്നെ ശരിവെക്കുകയാണെന്ന ആക്ഷേപം ശക്തമായി. ഇടുക്കിയിൽ നേരത്തെ തന്നെ ഉയർന്ന ജലനിരപ്പ് ഉണ്ടായിരുന്നതിനാൽ വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വരികയും അത് പ്രളയത്തിന് വഴിവെക്കുകയായിരുന്നുമായി.
പരമാവധി ജലനിരപ്പിലേക്ക് എത്തുംമുൻപേ നിയന്ത്രിത തോതിൽ വെള്ളം പുറത്തേക്കുവിടണമെന്നു തമിഴ്നാടിനോടും മേൽനോട്ട സമിതിയോടും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, പ്രളയം ഒഴിവാക്കാൻ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ക്രമേണ തുറക്കാൻ സംസ്ഥാനം തീരുമാനിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ പെട്ടെന്നു വെള്ളം പൊങ്ങിയ ചരിത്രമുള്ളതിനാൽ കേരളം ജാഗ്രത പാലിച്ചു. 14നു രാവിലെ നാലിനു ജലനിരപ്പ് 136 അടി കടന്നു. ഉച്ചയ്ക്കു രണ്ടോടെ ഒഴുക്ക് ഇരട്ടിയായി; ജലനിരപ്പ് 137 അടിയും. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുത്തു. നിയന്ത്രിത തോതിൽ മുൻകൂട്ടി വെള്ളമൊഴുക്കണമെന്ന ആവശ്യത്തിൽ നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിൽ, ഇടുക്കിയിലെ സ്പിൽവേകളിലൂടെയുള്ള ജലമൊഴുക്കു കൂട്ടി. 14നു രാത്രി ഏഴിനും 15ന് എട്ടിനുമിടയ്ക്കു ജലമൊഴുക്ക് സെക്കൻഡിൽ 21,188 ഘനയടിയിൽനിന്ന് 35,315 ഘനയടിയായി കൂട്ടി. 15ന് അർധരാത്രിയാകട്ടെ, മുല്ലപ്പെരിയാറിലെ 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തുകയും ചെയ്തു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി കേന്ദ്ര ജലകമ്മിഷൻ ചെയർമാനെ തലവനാക്കി പുനഃസംഘടിപ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രളയമുൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ സമിതിക്ക് അധികാരം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരളത്തെ മുക്കിയ തമിഴ്നാടിന്റെ ചതി ഇങ്ങനെ
മുല്ലപ്പെരിയാറിൽ മാത്രമല്ല, കേരളത്തിലെ മറ്റു ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കിയതിലും തമിഴ്നാടിനു പങ്കെന്ന് ആരോപണമാണ് കേരളം ഇപ്പോൾ ശക്തമായി ഉന്നയിക്കുന്നത്. പറമ്പിക്കുളം ഡാമിൽനിന്നു പെരിങ്ങൽക്കുത്തിലേക്കു തമിഴ്നാട് അളവിൽ കൂടുതൽ വെള്ളമൊഴുക്കിയതും ചാലക്കുടിയിലെ പ്രളയത്തിന്റെ കാരണമാണെന്നു വിലയിരുത്തലുണ്ട്. സെക്കൻഡിൽ 19,500 ഘനയടി വെള്ളം തുറന്നു വിടുമെന്നാണു തമിഴ്നാട് 16നു രാത്രി ഒന്നിന് അറിയിച്ചത്. എന്നാൽ രണ്ടു മണിയോടെ ഇരച്ചെത്തിയതു 40,000 ഘനയടി വെള്ളം. ഇതാണു ചാലക്കുടിപ്പുഴ കരകവിയാൻ കാരണമെന്നു വൈദ്യുതി വകുപ്പ് വിലയിരുത്തുന്നു.
തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിൽ നിന്നുള്ള വെള്ളവും പെരിങ്ങൽക്കുത്ത് ഡാമിലൂടെ ചാലക്കുടിപ്പുഴയിലേക്കൊഴുകി. ഇടമലയാർ ഡാമിലേക്കു തമിഴ്നാടിന്റെ നീരാർ, വച്ചുമരം ഡാമുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി. ഈ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്ററാണ്. കഴിഞ്ഞ ഒൻപതിനു ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ഡാം തുറന്നു. അതിന്റെ ഫലമായി പെരിയാറിലെ ജലനിരപ്പ് ഉയർന്നു.
മാട്ടുപ്പെട്ടി ഡാം തുറന്നതിലും മുന്നറിയില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആരോപണം. ജില്ലയിലെ ചെറുകിട ഡാമുകൾ തുറക്കുന്നതിനു മുൻപു ജില്ലാ ഭരണകൂടം, തഹസിൽദാർ എന്നിവരെ വിവരം അറിയിക്കും. മാധ്യമങ്ങൾ വഴി പൊതുജനങ്ങളെയും. മാട്ടുപ്പെട്ടിയിൽ ഷട്ടറുകൾ ഉയർത്തുമ്പോൾ മുന്നറിയിപ്പു നൽകാറില്ല. ഇത്തവണ, പക്ഷേ, തലേന്നുതന്നെ മാധ്യമങ്ങൾ വഴി അറിയിക്കുകയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും മൈക്ക് പ്രചാരണം നടത്തുകയും ചെയ്തു. ഓഗസ്റ്റ് ഒൻപതിന് ഇടമലയാർ ഷട്ടറുകൾ തുറന്നിരുന്നു. അതിനും മുൻപു ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും പൂർണമായി ഉയർത്തി. പിന്നീടാണ്, ചെറുതോണി ഡാം തുറന്നത്. ഡാമുകളിൽനിന്നു വെള്ളമെത്തും മുൻപേ മഴമൂലം പെരിയാർ പലയിടത്തും കരകവിഞ്ഞിരുന്നു.
തമിഴ്നാടുമായി നിലനിൽക്കുന്ന ഭിന്നത കേരളം നൽകിയ സത്യവാങ്മൂലത്തിലും പ്രകടമാണ്. കേന്ദ്ര ജലക്കമ്മീഷൻ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർ വൈസറി കമ്മിറ്റിക്ക് രൂപം നൽകണമെന്നും കേരളം നിർദ്ദേശം വെച്ചു. അണക്കെട്ടിന്റെ മാനേജുമെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്