ഹോട്ട്സ്പോട്ടായി മാറിയതോടെ മൂന്നാർ ദുരിതത്തിൽ; അവശ്യ സാധനങ്ങളുടെ കടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന്; ടാറ്റാ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശം വന്നെങ്കിലും സാധനങ്ങളില്ല, ഉള്ളതിന് തീവിലയും; തമിഴ്നാട് ബന്ധം പറഞ്ഞാണ് നിയന്ത്രണങ്ങൾ എങ്കിലും അതിർത്തി ജില്ലകളിലെ ഇളവുപോലും മൂന്നാറിലില്ലെന്നു നാട്ടുകാർ; നിയന്ത്രണം അത്യാവശ്യമെന്ന് മൂന്നാർ എസ്പി മറുനാടനോട്
എം മനോജ് കുമാർ
മൂന്നാർ: കൊറോണയിൽ ഹോട്ട്സ്പോട്ടായി മാറിയതോടെ നിയന്ത്രണങ്ങളിൽ കുരുങ്ങി മൂന്നാർ ശ്വാസംമുട്ടുന്നു. ആളനക്കമില്ലാതെ ടൗണയി മൂന്നാർ മാറിക്കഴിഞ്ഞു. കഴിഞ്ഞ പതിനാറ് മുതൽ മൂന്നാർ ടൗണിൽ പെട്രോൾ പമ്പ്, എടിഎം, മെഡിക്കൽ ഷോപ്പുകൾ ഒഴികെ ഒരു കടയും തുറക്കുന്നില്ല. മറ്റു ജില്ലകളിൽ അനുവദിക്കപ്പെട്ട അവശ്യസാധനകടകൾ പോലും മൂന്നാറിലില്ല. എന്തുകൊണ്ടാണ് ഈ രീതിയിൽ മുന്നാർ മുന്നോട്ടു പോകുന്നതെന്ന് കാര്യത്തിൽ ജനങ്ങൾക്ക് ഒരു പിടിയുമില്ല. പതിനായിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികളുടേയും അയ്യായിരത്തോളം വരുന്ന ജനങ്ങളുടെയും ഏക ആശ്രയമാണ് മൂന്നാർ ടൗൺ.
ഇടുക്കി ജില്ല ഗ്രീൻ സോണിൽ തുടരുമ്പോഴും മൂന്നാറിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്യാതിരുന്ന സമയത്തും മൂന്നാർ ടൗണിന്റെ സ്ഥിതി ഇതാണ്. വലിയ ആശങ്കയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. സാമാന്യം വലിയ, സാധനങ്ങൾ സ്റ്റോക്കുള്ള കടകൾ തുറക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ടാറ്റായുടെ കടകളിൽ പോയി വാങ്ങാൻ പറയും. ഈ കടകൾ തന്നെ തുറക്കുന്നില്ല. തുറന്ന കടകളിൽ വൻ തിരക്ക്. സാധനങ്ങൾക്ക് തീപ്പിടിച്ച വിലയും. ഇതുവരെയില്ലാത്ത അനുഭവങ്ങളിൽ പകച്ചു നിൽക്കുകയാണ് മൂന്നാർ ടൗൺ. തുടർന്നു വ്യാപകമായ പ്രതിഷേധം വന്നപ്പോൾ അവശ്യസാധനകടകൾ തുറക്കാൻ പൊലീസ് അനുമതി നൽകി. അങ്ങനെ തുറന്നത് രണ്ടു ദിവസം മാത്രം. ഏപ്രിൽ 29 നു കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൂന്നാർ ഹോട്ട് സ്പോട്ടായി. തുടർന്നു സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് അമരുകയും ചെയ്തു. ടാറ്റാ ടീ എസ്റ്റേറ്റ് കടകളിൽ സാധനങ്ങൾ തീർന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാർ ടൗണിൽ നിന്നാണ് ടാറ്റായുടെ ഷോപ്പുകളിലേക്ക് സാധനങ്ങൾ എത്തുന്നത്. മൂന്നാർ ടൗൺ ലോക്ക് ഡൗണിലാണ്. ഇതോടെ സാധനങ്ങൾക്ക് ക്ഷാമവും തീവിലയുമായി മാറിയിരിക്കുകയാണ്.
ഇടുക്കിയിൽ പൊതുവേ ഇളവുകൾ വന്നെങ്കിലും ഒന്നും മൂന്നാറിൽ ബാധകമാക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നും ജനങ്ങൾ എത്തുന്നത് മൂന്നാറിലേക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാർ കടുത്ത നിയന്ത്രണങ്ങളിൽ തുടരുന്നത്. അതുകൊണ്ട് തന്നെ ഒരു ഇളവും മൂന്നാറിന് ബാധകമാക്കുന്നുമില്ല. ഇതോടെ ജനങ്ങൾ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. വിചിത്രമായ കാര്യം തമിഴ്നാടുമായി മൂന്നാർ അതിർത്തി പങ്കിടുന്നില്ല എന്നാണ്. കുമളി, കരുണാപുരം, ഉടുമ്പൻചോല, മറയൂർ എന്നിവയാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നത്.
എന്നാൽ ഇവിടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കരുണാപുരം ഹോട്ട് സ്പോട്ട് മേഖല കൂടിയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മൂന്നാറിൽ തുറന്നു കൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതിനു ഇതേവരെ ഉത്തരവുമായിട്ടില്ല. മൂന്നാറിനെക്കാൾ കൊറോണ കൂടുതലുള്ള കോട്ടയത്ത് വരെ ഇളവുകളുണ്ട്. ഈ ഇളവുകൾ എന്തുകൊണ്ട് മൂന്നാറിൽ മാത്രം നടപ്പാക്കുന്നില്ലാ എന്നാണ് നാട്ടുകാരുടെ ചോദ്യം. എംഎൽഎയും എംപിയും അടക്കമുള്ള ജനപ്രതിനിധികളും മൗനം പാലിക്കുന്നതിൽ നാട്ടുകാർക്ക് രോഷമുണ്ട്. തങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ഹോട്ട്സ്പോട്ട് മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സമയബന്ധിതമായാണ് ഇവ തുറക്കുന്നത്. ഇതേ സൗകര്യം മാത്രം മൂന്നാരിനും നൽകിയാൽ മതി-നാട്ടുകാർ പറയുന്നു.
എന്നാൽ ലോക്ക് ഡൗൺ ആയതിനാലും മൂന്നാർ ഹോട്ട്സ്പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ കൂടിയേ തീരൂ എന്നാണ് ഇടുക്കി എസ്പി പി.കെ.മധു മറുനാടനോട് പറഞ്ഞത്. നിലവിലെ നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് തീരുമാനിക്കുന്നത് അതാത് ദിവസത്തെ കൊറോണ രോഗികളുടെ അവസ്ഥയും രോഗികളുടെ കണക്കുമൊക്കെ നോക്കി തിരുവനന്തപുരത്ത് നിന്നാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പൊലീസിന് റോളില്ല. ലോക്ക് ഡൗൺ ആയതിനാലും ഹോട്ട് സ്പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് മാറിയാൽ അതിനനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും മൂന്നാറിലും നൽകും-ഇടുക്കി എസ്പി പറയുന്നു.
മൂന്നാറിലെ മിക്ക വ്യാപാരികളും ടൂറിസം മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരാണ്. ടൂറിസം നിലച്ചതിനാൽ കടകൾ തുറക്കാൻ അവർ താത്പര്യം കാട്ടുന്നുമില്ല. പക്ഷെ അവശ്യസാധനങ്ങളുടെ കടകൾ തുറക്കാത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ടൂറിസം ജീവവായുവായ ഈ മേഖലയിൽ നിന്ന് ടൂറിസം അകന്നു പോയിട്ട് തന്നെ രണ്ടു മാസത്തോളമായി. റ്റീ കൗണ്ടി റിസോർട്ടിലെത്തിയ ബ്രിട്ടീഷ് സ്വദേശിക്ക് മാർച്ച് പതിനാറിന് കൊറോണ സ്ഥിരീകരിച്ചതോടെ മൂന്നാറിൽ നിന്നും ടൂറിസം അകന്നു. ഇതോടെയാണ് മൂന്നാർ കൊറോണ ഹോട്ട്സ്പോട്ടിന്റെ രീതി കൈവരിച്ചത്. ജീവവായുവായ ടൂറിസം അകന്നതോടെ വന്ന അമ്പരപ്പിൽ നിന്ന് മൂന്നാർ ജനത ഇപ്പോഴും കരകയറിയിട്ടില്ല. ബ്രിട്ടീഷ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച് ശേഷം മൂന്നാർ ഗ്രീൻ സോണിലേക്ക് വന്നതായിരുന്നു. മൂന്നാറിലും ദേവികുളത്തും കൊറോണ സ്ഥിരീകരിച്ചതോടെയാണ് മൂന്നാർ കർശന നിയന്ത്രണങ്ങളിലേക്കും ഹോട്ട്സ്പോട്ടിലേക്കും വന്നത്. ഇതോടെ മൂന്നാറിന് അപരിചിതമായ കർശന നിയന്ത്രണങ്ങൾ തലങ്ങും വിലങ്ങും വന്നു. അവശ്യ സാധനകടകൾ കൂടി തുറക്കാൻ അനുമതി ലഭിക്കാത്ത അവസ്ഥയായി. പുതുക്കിയ ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത് ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകളാണ്. എസ്റ്റേറ്റ് മേഖലകളിൽ നിന്ന് നിർദ്ദേശങ്ങൾ പാലിക്കാതെ മൂന്നാർ ടൗണിലെത്തിയവരെ പൊലീസ് ഇടപ്പെട്ട് മടക്കി അയക്കുകയാണ്. കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മൂന്നാറിന്റെ ടൂറിസം നിലച്ചു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന റിസോർട്ടുകളും കോട്ടേജുകളും പൂർണമായി അടച്ചു. പ്രധാന ടൂറിസ്റ്റ് മേഖലയായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ കച്ചവടക്കാരും മൂന്നാർ ടൗണിലെ വ്യാപാരികളും എല്ലാം ദുരിതത്തിൽ തുടരുകയാണ്.
മൂന്നാറിലെ ചിന്നക്കനാൽ, ദേവികുളം, പള്ളിവാസൽ, ആനച്ചാൽ, ചെങ്കുളം, വട്ടവട, മാങ്കുളം, പോതമേട് എന്നിവടങ്ങളിൽ 1800 ലധികം ചെറുതും വലുതുമായ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയുണ്ട്. സുഗന്ധവ്യജ്ഞനകടകൾ, തേയില, ചോക്ലേറ്റ് കടകൾ, കരകൗശല ഉത്പന്ന ശാലകൾ തുടങ്ങിയവയുമുണ്ട്. എല്ലാം അടഞ്ഞു കിടക്കുകയാണ്. ഇവയിലെല്ലാം പതിനായിരത്തിലധികം ജീവനക്കാരുമുണ്ട്. കൂടാതെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ, വഴിയോര കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങി എല്ലാവരും ദുരിതത്തിൽ തുടരുകയാണ്. നിപ്പായും രണ്ടുവർഷത്തെ പ്രളയവും കാരണം തകർന്ന മൂന്നാറിലെ ടൂറിസം പച്ച പിടിച്ചു വരുന്നതിനിടയിലാണ് കൊറോണ പടർന്നത്. ഇനി എന്ന് തിരിച്ചുവരവുണ്ടാവുകയെന്ന് ആർക്കും നിശ്ചയമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍