ചരിത്രത്തിലാദ്യമായി മൂന്നാറിലെ ചൂട് 35 ഡിഗ്രി കടന്നത് ഈ സീസണിൽ; ഈ പോക്കുപോയാൽ പത്ത് വർഷത്തിനുള്ളിൽ മൂന്നാറിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമാകും; സ്റ്റോപ് മെമോ നൽകിയ കെട്ടിടങ്ങൾപോലും പിന്നീട് റിസോർട്ടുകളായി; ശ്രീറാം വെങ്കിട്ടരാമനെ ചെറ്റയെന്ന് വിളിക്കുന്നവരറിയാൻ ചില വസ്തുതകൾ
ഇടുക്കി: കേരളത്തിന്റെ കാശ്മീർ, മലയാളികളുടെ ഊട്ടി എന്നൊക്കെ വിളിപ്പേരുണ്ട് മൂന്നാറിന്. വിദേശത്തുനിന്നുൾപ്പെടെ പ്രതിദിനം പതിനായിക്കണക്കിന് സഞ്ചാരികൾ മൂന്നാറിന്റെ കുളിര് അന്വേഷിച്ച് എത്താറുണ്ട്.
അതൊന്നുമല്ല ഇപ്പോൾ ചർച്ച. എല്ലാം കൈയേറ്റത്തിൽ മുങ്ങുകയാണ്. മൂന്നാറിന്റെ കൈയേറ്റം എന്നു തുടങ്ങിയെന്നുള്ള അന്വേഷണത്തിന് ചിലപ്പോൾ കൃത്യമായ ഉത്തരം കണ്ടെത്താൽ വളരെ ബുദ്ധിമുട്ടും. കാരണം കൈയേറ്റത്തിന്റെ പഴക്കം മാത്രമല്ല, കൈയേറുന്നവരും അത്രയ്ക്ക് ശക്തരാണ്. എല്ലായിടത്തുമുണ്ട് അവരുടെ ആളുകൾ. എങ്കിലും മറുനാടൻ മലയാളിക്കുവേണ്ടി നടത്തിയ ചെറിയൊരു അന്വേഷണം പേരുപറയാൻ ആഗ്രഹിക്കാത്ത ഒരു വിവരാവകാശ പ്രവർത്തകന്റെ വിവരണ രൂപത്തിൽ ഇവിടെ ചേർക്കുന്നു.
'എന്റെ പ്രായം നാൽപതിനോടടുക്കുന്നു. മൂന്നാർ പ്രദേശങ്ങളിലെ ചൂട് 35 ഡിഗ്രിവരെ ഉയരുന്നത് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. എന്റെ അന്വേഷണത്തിലും ആദ്യമാണ്. അതിനു കാരണം ഇവിടെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാണ്. ഈ പോക്കുപോയാൽ പത്തുവർഷത്തിനുള്ളിൽ മൂന്നാർ മലനിരകൾ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ഒരു ശവപ്പറമ്പായി മാറും'.
അദ്ദേഹം തുടരുന്നു:-കൈയേറ്റത്തിന്റെ യഥാർത്ഥ വ്യാപ്തി എത്രയെന്ന് സർക്കാരിനോ, റവന്യൂ വകുപ്പിനോ അറിയില്ല. വി എസ് അച്യുതാനന്ദൻ സർക്കാരാണ് മൂന്നാർ കൈയേറ്റം ഒഴിപ്പിക്കാനുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയത്. അതോടെയാണ് മൂന്നാറിന്റെ ശരീരം പലരും കവർന്നെടുത്തുകൊണ്ടിരിക്കുന്ന വിവരം പുറം ലോകമറിയുന്നത്.
പഞ്ചായത്തോ, ടൗൺപ്ലാനറോ അംഗീകരിച്ച് നൽകുന്ന രീതിയിലല്ല ഭൂരിഭാഗം റിസോർട്ടുകളും കെട്ടിടങ്ങളും പണിതിരിക്കുന്നത്. അവർ സ്വന്തം ഇഷ്ടപ്രകാരമാണ് നിർമ്മാണം നടത്തുന്നത്. ചെങ്കുത്തായ മലനിരകളിൽപോലും ഇപ്പോൾ എട്ടും പത്തും നിലകളുള്ള റിസോർട്ടുകൾ ഉയർന്നിരിക്കുന്നു. ഒരുമാസം മുമ്പാണ് ചെങ്കുത്തായ മലയിൽ നിർമ്മിച്ച റിസോർട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. അതിന്റെ വാർത്ത പത്രങ്ങളും ചാനലുകളും മുക്കി. പകരം മലയിൽനിന്ന് കല്ലുവീണ് കാർ തകർന്നുവെന്ന വാർത്തയാണ് പ്രചരിച്ചത്. സത്യത്തിൽ ഈ റിസോർട്ടിന്റെ ഒരുഭാഗം പൊളിഞ്ഞതിനെത്തുടർന്നാണ് കൂറ്റൻ കല്ലുരുണ്ടുവന്ന് താഴെ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പതിച്ചത്. ഡ്രൈവർ അൽഭുതകരമായിട്ടാണ് അന്നു രക്ഷപ്പെട്ടത്.
കേരളത്തിൽ തനതുവരുമാനം ഏറ്റവും കൂടുതലുള്ള ഏക പഞ്ചായത്താണ് മൂന്നാർ. എന്നാൽ ഇവിടെ നടക്കുന്ന കള്ളത്തരങ്ങൾ ആരും അന്വേഷിക്കുന്നില്ല. മൂന്ന് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാൻ പഞ്ചായത്തിന് അധികാരമില്ല. തഹസിൽദാർ, ടൗൺപ്ലാനർ എന്നിവരുടെ അനുവാദത്തോടെയാണ് മൂന്നിൽകൂടുതൽ നിലകളുള്ള കെട്ടിടങ്ങൾ നിർമ്മിക്കേണ്ടത്. കെട്ടിടനിർമ്മാണത്തിന് ഇവിടെ ഒരു മാനദണ്ഡവും പാലിക്കുന്നില്ല. റവന്യു, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകൾ ഇവിടെ കൃത്യമായ പരിശോധനകൾ നടത്തിയാൽ ഇവയൊക്കെ കണ്ടുപിടിക്കാവുന്നതേയുള്ളു.
പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണം പാടില്ല. പക്ഷേ അവിടെയാണ് പ്രധാന റിസോർട്ടുകളെല്ലാം പടുത്തുയർത്തിയിരിക്കുന്നത്. സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങൾപോലും പൂർത്തീകരിച്ച് റിസോർട്ടുകളായും ഹോട്ടലുകളായും പ്രവർത്തിക്കുന്നുണ്ട്.
ഇടതു-വലത്- ബിജെപി വ്യത്യാസമില്ലാതെ എല്ലാ പാർട്ടിയിലേയും നേതാക്കൾക്ക് മൂന്നാറിൽ അനധികൃത കെട്ടിടങ്ങളുണ്ട്. യുഡിഎഫിന്റെ പ്രധാനിയും എൽഡിഎഫിന്റെ എംപിയും ബിജെപിയുടെ ജില്ലാ നേതാവുമെല്ലാം ഇക്കൂട്ടത്തിൽപെടും.
ടൂറിസത്തിന്റെ പേരിൽ കടന്നുകയറ്റമാണ് മൂന്നാറിന്റെ മറ്റൊരു ശാപം. മനുഷ്യ ശരീരത്തിന്റെ അവയവങ്ങൾപോലെ സംരക്ഷിക്കപ്പെടേണ്ട ലോല പ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഈ മേഖലളിലേക്ക് സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ പ്ലാസ്റ്റിക്ക് മാലിന്യംകൊണ്ട് ഈ മലനിരകൾ നശിക്കും. സഞ്ചാരികൾ ഇപ്പോൾ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങൾവിട്ട് കാട്ടിനുള്ളിലേക്ക് കയറിത്തുടങ്ങിയിരിക്കുന്നു. വനസമ്പത്തിനും മൃഗങ്ങൾക്കുമാണ് ഇതുമൂലം ദോഷം സംഭവിക്കുക. ചാർളി എന്ന മലയാള സിനിമയിലൂടെ ലോകമറിഞ്ഞ 'മീശപ്പുലിമല' ഇപ്പോൾ സഞ്ചാരികളുടെ കേന്ദ്രമായി മാറി. ഇതോടെ ഈ പ്രദേശത്തിന്റെ സ്വാഭാവിക നൈസർഗീകത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ശ്രീറാം വെങ്കിട്ടരാമൻ എന്ന സബ്കളക്ടർ ശരിയായിരുന്നുവെന്ന് വിവരാവകാശപ്രവർത്തകരും പ്രകൃതി സ്നേഹികളും സമ്മതിക്കുന്നുണ്ട്. എന്നാൽ വി എസ് സർക്കാർ നടത്തിയതുപോലെയുള്ള ഒരു നീക്കമാണ് മൂന്നാറിൽവേണ്ടത് എന്നാണ് അവരുടെയും പക്ഷം. ഭരണത്തിലിരിക്കുന്ന രണ്ടുപാർട്ടികൾ നടത്തുന്ന വടംവലിക്കിടയിൽ ചതഞ്ഞരയുന്ന ഒരു ഉദ്യോഗസ്ഥനും മൂന്നാറിനെ രക്ഷിക്കാനാകില്ല. പകരം എത്ര വമ്പനായാലും അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ പിടിച്ചിറക്കി വിടാൻ ധൈര്യമുള്ള,
ഒറ്റക്കെട്ടായി തീരുമാനിക്കാൻ നട്ടെല്ലുള്ള മന്ത്രിസഭ വന്നാൽമാത്രമേ മൂന്നാർ സ്വതന്ത്രയാകുകയുള്ളുവെന്നും അവർ പറയുന്നു. അല്ലെങ്കിൽ വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന കഥകളിൽ 'മൂന്നാർ എന്നൊരു സ്ഥലമുണ്ടായിരുന്നു' എന്നു തിരുത്തേണ്ടിവരും.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍