Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പോൾ ആ 'കുരിശു കൃഷി' നടത്തിയത് ആരാണ്? നാഥനില്ലാത്ത കുരിശ് മാറ്റാൻ കളക്ടർ ആരെയാണ് ഭയക്കുന്നത്? സ്വർഗ്ഗത്തിലെ മുത്തിനും സംഘത്തിനും ബന്ധമില്ലെന്ന് പറഞ്ഞ് വക്കീൽ നോട്ടീസ്; സർക്കാർ ഭുമി തിരിച്ചു പിടിക്കാനിറങ്ങിയ ശ്രീറാമിനെ ആരു സഹായിക്കും?

അപ്പോൾ ആ 'കുരിശു കൃഷി' നടത്തിയത് ആരാണ്? നാഥനില്ലാത്ത കുരിശ് മാറ്റാൻ കളക്ടർ ആരെയാണ് ഭയക്കുന്നത്? സ്വർഗ്ഗത്തിലെ മുത്തിനും സംഘത്തിനും ബന്ധമില്ലെന്ന് പറഞ്ഞ് വക്കീൽ നോട്ടീസ്; സർക്കാർ ഭുമി തിരിച്ചു പിടിക്കാനിറങ്ങിയ ശ്രീറാമിനെ ആരു സഹായിക്കും?

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മൂന്നാർ ചിന്നക്കനാലിലെ ചാപ്പാത്തി ചോലയിൽ സർക്കാർ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത് ആരാണ്? കുരിശ് കയ്യേറ്റ ഭൂമിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നടപടിയെടുത്ത ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ എം കെ ഷാജിക്ക് വക്കീൽ നോട്ടീസ് ലഭിച്ചതാണ് ചർച്ചകൾ സജീവമാക്കുന്നത്. സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ ചുമതലക്കാരനായ ടോമി സ്‌കറിയ അഡ്വ. ദീപ മുഖേനയാണ് തഹസിൽദാർക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ ചുമതലക്കാരനായ ടോമിയാണ് സർക്കാർ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് റവന്യു സംഘം കയ്യേറ്റ ഭൂമിയിൽ പതിച്ചത്. എന്നാൽ സംഭവത്തിൽ സംഘടനക്ക് ബന്ധമില്ലെന്നും നോട്ടീസ് പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ആത്മീയ കുരിശ് കൃഷിയുടെ മറവിൽ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് ഡെപ്യൂട്ടി തഹസിൽദാറുടെ നടപടിയോടെ പൊളിഞ്ഞത്. ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. സ്ഥലം തിരിച്ചു പിടിക്കാൻ റവന്യൂ സംഘം എത്തുകയും ചെയ്തു. എന്നാൽ കുരിശ് മാറ്റേണ്ടതില്ലെന്ന നിർദ്ദേശമാണ് കളക്ടർ നൽകിയത്. ഇത് വിവാദമാവുകയും ചെയ്തു. ജീസസ് ഓഫ് ക്രൈസ്റ്റിന് വേണ്ടിയാണ് കളക്ടറുടെ ഇടപെടൽ എന്ന വാദവുമെത്തി. ഇതിനിടെയാണ് കുരിശുമായി ബന്ധമില്ലെന്ന് ജീസസ് ഓഫ് ക്രൈസ്റ്റ് വിശദീകരിക്കുന്നത്. സ്ഥാപിച്ച കുരിശ് മാറ്റണമെന്ന് റവന്യു സംഘം ആവശ്യപ്പെട്ടത് വർഗ്ഗീയവൽക്കരിക്കാൻ ഗൂഢ നീക്കം നടക്കുന്നു. കുരിശ് നീക്കണമെന്നാവശ്യപ്പെട്ട് ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ നോട്ടീസ് പതിച്ചിരിന്നു. ഇതിനെതിരെയാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന വിശ്വാസികളെ സംഘടിപ്പിച്ച് റവന്യു സംഘത്തിന്റെ നടപടി വർഗ്ഗീയ വൽക്കരിക്കാൻ ശ്രമം നടത്തുന്നത്.

ഇതിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്ന് വിശ്വാസികളെന്ന് അവകാശപ്പെടുന്നവരെ സംഘടിപ്പിച്ച് സംഘർഷമുണ്ടാക്കാനുള്ള ശ്രമവും സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇത് ഏറെ വിവാദമാവുകയും ചെയ്തു. ഇതിനിടെയാണ് വക്കീൽ നോട്ടീസിലൂടെ സംഭവത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമം. കഴിഞ്ഞ 12നാണ് വക്കീൽ നോട്ടീസ് തഹസിൽദാർക്ക് ലഭിച്ചത്. നോട്ടീസ് ലഭിച്ച വിവരം തഹസിൽദാർ ജില്ലാകളക്ടറെയും സബ് കളക്ടറെയും അറിയിച്ചിട്ടുണ്ട്. അവരുടെ നിർദ്ദേശ പ്രകാരം മേൽ നടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. എല്ലാ പഴുതുകളും അടച്ചുള്ള കയ്യേറ്റമൊഴിപ്പിക്കലാവും നടക്കുക. നോട്ടീസിൽ പറഞ്ഞിരിക്കുന്ന ദിവസത്തിനുള്ളിൽ കുരിശ് നീക്കം ചെയ്തില്ലെങ്കിൽ റവന്യു സംഘം കുരിശ് നീക്കം ചെയ്യുമെന്നും തഹസിൽദാർ പറഞ്ഞു. ഇതോടെയാണ് കുരിശ് തങ്ങളുടേതല്ലെന്ന വക്കിൽ നോട്ടീസ് ലഭിക്കുന്നത്. അതിനിടെ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രീറാം വെങ്കിട്ടറാമിന്റെ നീക്കത്തെ കളക്ടർ പിന്തുണയ്ക്കുന്നില്ലെന്നും സൂചനകളെത്തുന്നു. നിവേദിതാ പി ഹരൻ റിപ്പോർട്ട് തള്ളാൻ കളക്ടർ ശുപാർശ നൽകിയത് ഇതിന് വേണ്ടിയാണ്.

പാപ്പാത്തിച്ചോലയിലെ റവന്യൂഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച് ആത്മീയ ടൂറിസം സംഘടിപ്പിക്കാനാണ് ഭൂ മാഫിയ സംഘം ശ്രമിക്കുന്നത്. അന്യജില്ലകളിൽ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോർട്ടുകളിൽ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂർ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോർട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താൽ റിസോർട്ടുകൾക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികൾ എത്തുന്നതോടെ സർക്കാർ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. ഇതാണ് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തിരിച്ചറിഞ്ഞതും നടപടികളെടുത്തതും. കുരിശിന്റെ പിതൃത്വം ജീസസ് ഓഫ് ക്രൈസ്റ്റ് നിഷേധിച്ചതോടെ ഈ കുരിശ് എടുത്തുമാറ്റുകയും ചെയ്യും. ഇതു സംബന്ധച്ച് കളക്ടർക്കും ഡെപ്യൂട്ടി തഹസിൽദാർ റിപ്പോർട്ട് നൽകി. ഇത് മറുനാടൻ പുറത്തുവിട്ടതോടെയാണ് കുരിശ് കൃഷിയിലെ വിവാദം തുടങ്ങുന്നത്.

മതസംഘടനയുടെ മറവിൽ മൂന്നാർ ചിന്നക്കന്നാലിലെ അതീവ പാരിസ്ഥിതികവും ടൂറിസം പ്രാധാന്യവുമുള്ള പാപ്പാത്തിച്ചോലമേട്ടിലെ രണ്ടായിരത്തോളം ഏക്കർ സ്ഥലം കൈയേറാൻ ഭൂമാഫിയയുടെ ശ്രമം ശ്രീറാം വെങ്കിട്ടരാമന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനായി 'സ്പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടനയുടെ പേരിൽ ഇവിടെ കുരിശ് സ്ഥാപിച്ചു. പ്രദേശത്തെ ഒരു വമ്പൻ കൈയേറ്റക്കാരന്റെ സഹോദരനാണ് നീക്കത്തിനു പിന്നിൽ. ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ താവളത്തിൽ സർവേ നമ്പർ 341ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരിൽ കൈയേറ്റ ശ്രമം നടക്കുന്നതെന്ന റിപ്പോർട്ടും തയ്യാറായി. യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്.

വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഇടപെടൽ. ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു.

കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. കഴിഞ്ഞ 17-നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസീൽദാർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കലിനുള്ള ശ്രമം. എന്നാൽ ഭൂമി ഒഴിപ്പിക്കുമ്പോഴും കുരിശ് പൊളിച്ച് മാറ്റേണ്ടെന്ന വിചിത്ര ഉത്തരവും കളക്ടർ നൽകി. ഇതോടെയാണ് സംശയങ്ങൾ തുടങ്ങുന്നത്. റോഡിൽ നിന്ന് നാലര കിലോമീറ്റർ നടന്നു ചെന്നാലേ കൈയേറ്റ സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ കണ്ണൂർ, തൃശൂർ മേഖലയിൽ നിന്ന് വിശ്വാസികളെ എത്തിക്കുകയും എല്ലാ മാസങ്ങളിലും ആദ്യവെള്ളിയാഴ്‌ച്ചയിൽ സ്പിരിച്ച്വൽ ടൂറിസം എന്ന പേരിൽ കുരിശിനു സമീപം പ്രാർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സമീപം 30 അടി നീളത്തിലും 15 അടി വീതിയിലും ഇരുമ്പു തൂണുണ്ടാക്കി പ്രാർത്ഥനാലയത്തിന്റെ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇതെല്ലാമാണ് അഡീഷണൽ തഹൽസിദാറിന്റെ റിപ്പോർട്ടിലുമുള്ളത്.

കത്തോലിക്ക സഭ നഖ ശിഖാന്തം എതിർക്കുന്ന സംവിധാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് വർഗ്ഗീയതയും വളർത്തുന്നുവെന്നാണ് ആക്ഷേപം. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം സ്പിരിറ്റ് ഇൻ ജീസസ് രംഗത്തിറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം ത്രിശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP