പിഎം മനോജിനെ ഉത്തരം മുട്ടിച്ച് നിഷാ ജെബി; മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ച് നികേഷ് കുമാർ; റിപ്പോർട്ടർമാരെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം നടത്തി തൊഴിലാളികൾ; എങ്ങും തൊടാതെ പീപ്പിൾ ടിവി; മൂന്നാർ തീപ്പന്തമായപ്പോൾ ടെലിവിഷൻ ചാനലുകളിൽ കണ്ട അസാധാരണ കാഴ്ചകൾ
മൂന്നാറിൽ സമരത്തിനിറങ്ങിയ പെൺകൂട്ടത്തിലാരുടെയെങ്കിലും കൈയിൽ ഒരു ചാനൽറിപ്പോർട്ടറുടെ പോലും ഫോൺനമ്പറുണ്ടാകില്ല. അത്രയ്ക്ക സാധാരണക്കാരായ സ്ത്രീകളാണ് അസഹനീയ ദുരിതത്തിന്റെ കയത്തിൽ നിന്ന് വിജയം അല്ലെങ്കിൽ മരണം എന്ന നിലപാടെടുത്ത് സമരത്തിനിറങ്ങിയത്. ആദ്യ മൂന്ന് ദിവസങ്ങളിൽ സമരത്തെ രാഷ്ട്രീയ നേതാക്കൾ പോയിട്ട് ചാനലുകൾ പോലും കണ്ടതേയില്ല. അവർക്ക് ഈ സമരം ഇത്രകണ്ട് വളരുമെന്ന തിരിച്ചറിവുണ്ടായില്ല എന്ന് പറയുന്നതാകും ശരി. എന്നാൽ മൂന്നാംദിവസം മുതൽ ചാനലുകൾ അതേറ്റെടുക്കാൻ തീരുമാനിക്കുകയും ഒബി വാനുകൾ അട്ടമുള്ള സാങ്കേതിക സൗകര്യങ്ങളും ഒന്നിലധികം റിപ്പോർട്ടർമാരും ക്യാമറാക്രൂവും മൂന്നാറിലേക്ക് മലകയറി. വാർത്തകളിലെ തൽസമയ റിപ്പോർട്ടിംഗിനിപ്പുറത്ത് റിപ്പോർട്ടർ ചാനൽ ഉച്ചനേരങ്ങളിൽ അരമണിക്കൂർ പ്രത്യേക ചർച്ചകളും സംഘടിപ്പിച്ചു. ചില റിപ്പോർട്ടർമാർ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താതെ സമരക്കാരിലൊരാൾ എന്ന പോലെ റിപ്പോർട്ടിംഗിലും ആവേശം കലർത്തി.
ഒടുവിൽ സമരം അവസാനിക്കുമ്പോൾ സമരക്കാരുടെ ഏറ്റവും വലിയ നന്ദിപ്രകടനം ഏറ്റുവാങ്ങിയതും ചാനലുകളായിരുന്നു. സമരം വിജയിച്ചതായി പ്രഖ്യാപിച്ച് വിജയാഹ്ലാദത്തിന്റെ തൽസമയ റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർചാനൽ റിപ്പോർട്ടർ യദുനാരായണനെ സമരക്കാർ എടുത്തുയർത്തി മുദ്രാവാക്യം വിളിച്ചു. അസാധാരണമായ സാഹചര്യത്തിൽ സ്തംഭിച്ചുപോയ റിപ്പോർട്ടറുടെ അസാധാരണറിപ്പോർട്ടിംഗാണ് അപ്പോൾ അവിടെ കണ്ടത്. സാധാരണ സമരക്കാരുടെ സമീപനത്തിനപ്പുറത്ത് പ്രാദേശിക ട്രേഡ് യൂണിയൻ നേതാക്കളൊഴികെ സകലരെയും സ്നേഹിക്കുന്ന സമരക്കാരുടെ കാഴ്ചയാണ് മൂന്നാറിൽ കണ്ടത്. അതേസമയം സമരത്തെ കുറിച്ചുള്ള രാത്രിചർച്ചയും ആവേശഭരിതമായി.
മനോരമയിൽ വിജയോന്മാദത്തിൽ തൊഴിലാളികളുടെ നിഷ്കളങ്കമായ ചിരിക്കിടെ പിഎം മനോജും ജോസഫ് സി മാത്യുവും പങ്കെടുത്ത ചർച്ചയിൽ അവതാരക നിഷാജെബിയുമായുണ്ടായ തർക്കവും രസകരമായി. എസ് രാജേന്ദ്രന്റെ സമരത്തിനടുത്തേക്ക് പോകാതെ വി എസ് അച്യുതാനന്ദൻ എന്തുകൊണ്ട് സ്ത്രീതൊഴിലാളികളുടെ സമരമുഖത്ത് പോയി ഇരിപ്പുറപ്പിച്ചുവെന്നതായിരുന്നു നിഷയുടെ ചോദ്യം. എന്നാൽ അതിൽ അസ്വാഭാവികതയൊന്നും തോന്നാത്ത പിഎം മനോജ് മനോരമയെ പരിഹസിക്കുകയാണ് ചെയ്തത്.
വി എസ് ഞങ്ങളുടെ നേതാവാണ്, സിപിഐഎമ്മുകാരല്ലേ അങ്ങോട്ടേക്ക് പോയുള്ളൂ എന്നായി മനോജ്. എന്നാൽ അപ്പോഴും ഈ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ ഒരു അസാധാരണത്വവും കാണുന്നില്ലേയെന്ന് നിഷ വീണ്ടും ചോദ്യമുതിർത്തു. മറുപടി പറയാൻ അനുവദിക്കാതെ ഉത്തരംമുടിച്ച് വിനോദിക്കുന്ന ഏർപ്പാട് ശരിയല്ലെന്ന് പിഎം മനോജ് ആവർത്തിച്ചു. എന്നാൽ ഉത്തരം മുട്ടിച്ചിട്ടില്ലല്ലോ നിങ്ങൾക്ക് പറയാമല്ലോയെന്നായി നിഷ. അപ്പോഴും ഉത്തരംമുട്ടിക്കലാണ് നിങ്ങളുടെ ലക്ഷ്യമെന്നും അതിവിടെ വേണ്ടെന്നും ഉള്ള വാശിയിലായി പിഎം മനോജ്. ഒടുവിൽ ഉത്തരം മുട്ടുന്നത് എന്റെ കുറ്റമല്ലെന്ന് പറഞ്ഞ് നിഷ ചർച്ച മറ്റൊരുവഴിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ചുരുക്കത്തിൽ വിഎസിന്റെ യാത്രയുമായി ബന്ധപ്പെട്ട് സിപിഎമ്മുകാർക്ക് പ്രത്യേകിച്ച വിശദീകരണങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല എന്നതാണ് ശരി.
അതേ സമയം റിപ്പോർട്ടർ ടിവിയിൽ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് സമരക്കാരുടെ പ്രതികരണങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടർ യദുനാരയണൻ റിപ്പോർട്ട് ചെയ്യുന്നതിനിടെ സമരക്കാരുടെ സ്നേഹപ്രകടനം അസാധാരണമായി. തൽസയമ റിപ്പോർട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെ യദുവിനെ എടുത്തുപൊക്കി മുദ്രാവാക്യം വിളിക്കുകയാണ് സമരക്കാർ ചെയ്തത്. ഏറെ നേരം നീണ്ടപ്പോഴും ചാനൽ അതുസംപ്രേഷണം ചെയ്തുവെന്ന് മാത്രമല്ല, തുടർവാർത്തകളിൽ റിപ്പോർട്ടറെ എടുത്തുപൊക്കി ആഹ്ലാദപ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയും ചെയ്തു.
സമരക്കാരിലൊരാളെന്നപോലെ റിപ്പോർട്ട് ചെയ്യാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നതിന് ചില സമരക്കാർ മൈക്കിലൂടെ നന്ദി പറയുന്നുമുണ്ടായിരുന്നു. അതേ സമയം തൽസമയ ചർച്ചയ്ക്കെത്തിയ നികേഷ്കുമാർ ചാനലിലിരുന്ന് കൊണ്ട് സമരക്കാർക്ക് മുഷ്ടിചുരുട്ടി അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ചർച്ച അവസാനിപ്പിച്ചത്. മാത്രമല്ല, ചർച്ചയിൽ പങ്കെടുത്ത എംഎൻ പിയേഴ്സണോട് നിങ്ങൾക്ക് തോന്നുന്നില്ലേ, ഒന്ന് അഭിവാദ്യമർപ്പിക്കാൻ എന്ന് ചോദിക്കുകയും ചെയ്തു. പിയേഴ്സണും നികേഷിനൊപ്പം വാക്കാൽ അഭിവാദ്യമർപ്പിക്കുകയായിരുന്നു.
എല്ലാ ചാനലുകളും സ്ത്രീതൊഴിലാളികളുടെ സമരത്തെ അങ്ങേയറ്റം പിന്തുണച്ചപ്പോൾ പിപ്പീൾ ടിവി ചർച്ചകളിൽ എസ് രാജേന്ദ്രൻ ശരിയെന്ന് വരുത്തിത്തീർക്കാനുള്ള ചില ചർച്ചകൾ നിരന്തരം ഉയർത്തിവിടുന്നത് കണ്ടു. സമരക്കാർ ഓടിച്ചുവിടുകയും മാനം രക്ഷിക്കാൻ സ്വന്തം നിലയിൽ നിരാഹാര സമരം ആരംഭിക്കുകയും ചെയ്ത രാജേന്ദ്രന്റെ സമരപ്പന്തലിൽ നിന്നുള്ള തൽസമയ ദൃശ്യങ്ങളും ചാനൽ കാണിച്ചുകൊണ്ടേയിരുന്നു. സമരം മാദ്ധ്യമശ്രദ്ധയിൽ വന്ന ആദ്യ ദിവസം തന്നെ ഈ സമരത്തിൽ തമിഴ് തീവ്രവാദിസംഘടനകളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി രാജേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. ഈ പ്രസ്താവന ബൈറ്റ് സഹിതം ചാനലുകൾ സംപ്രേഷണം ചെയ്യുകയും ചെയ്തു. രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ചർച്ചകളും സംഘടിപ്പിച്ചു.
എന്നാൽ നിരാഹാരം ആരംഭിച്ചതിന് ശേഷം പീപ്പിൾ ടിവിയിൽ ഡോ എസ് ലാൽ നടത്തിയ ചർച്ചയിലും രാജേന്ദ്രന്റെ സമരം സാമാധാനപരമാണെന്നും സ്ത്രീതൊഴിലാളികളുടെ സമരം ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നും ആവർത്തിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. മാത്രമല്ല എസ് രാജേന്ദ്രൻ പീപ്പിൾ ടിവിയിൽ ചർച്ചയ്ക്കെത്തി റിപ്പോർട്ടർ ചാനൽ സമരക്കാരെ പ്രകോപിപ്പിക്കുന്നുവെന്ന ആരോപണവും ഉന്നയിച്ചു. താൻ നടത്താത്ത ഒരു പ്രസ്താവനയുടെ പേരിൽ റിപ്പോർട്ടർ ടിവി വേട്ടയാടുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അകറ്റി നിർത്തുന്ന സമരക്കാരുടെ തീരുമാനത്തെയും ചാനൽ ചോദ്യം ചെയ്തു. എന്നാൽ നേതാക്കൾ ടാറ്റുടെ കൈയിൽ നിന്ന് അച്ചാരം പറ്റുന്നുവെന്ന ആക്ഷേപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം പോലും ചർച്ചയെക്കെടുക്കാതിരിക്കുകയും ചെയ്യാൻ പീപ്പിൾ പ്രത്യേകം ശ്രദ്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ടാറ്റ പണിയിച്ചുകൊടുത്ത നേതാക്കളുടെ വീടുകളിൽ പോയി പ്രത്യേക വാർത്തയും നൽകിയിരുന്നു. സമരത്തിന്റെ അവസാന ദിനത്തിൽ എസ് രാജേന്ദ്രന്റെ പുതുക്കിപ്പണിയുന്ന വീടിന്റെ ദൃശ്യം സഹിതം ആ വാർത്ത സംപ്രേഷണം ചെയ്തിരുന്നു. ടാറ്റയുടെ കൈയിൽ നിന്ന് വാങ്ങിയ വീട് ആഴ്ചകൾക്ക് മുമ്പ് രാജന്ദ്രൻ ഒഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീടിനെ കുറിച്ചുള്ള വാർത്ത ഏഷ്യാനെറ്റ് നൽകിയത്. സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന കോൺഗ്രസ് നേതാവ് എകെ മണിയുടെ വീടും സിപിഐ നേതാവ് സിഎ കുര്യന്റെ ഇടാപാടുകളും ചാനൽ വാർത്തയ്ക്കൊപ്പം നൽകി. ടാറ്റയുടെ കൈയിൽ നിന്ന് അച്ചാരം വാങ്ങി ബംഗ്ലാവുകൾ പണിയുന്ന ഇവർ എങ്ങനെയാണ് ലായങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിക്കുകയെന്ന് വിനുവി ജോൺ ചർച്ചയ്ക്കിടെ ചോദിക്കുകയും ചെയ്തു.
എന്തായാലും മൂന്നാർ സമരം അവസാനിക്കുമ്പോൾ ജനാധിപത്യത്തിന്റെ ഒരുമയുടെ വിജയം എന്നതിനൊപ്പം വൈകിയാണെങ്കിലും പിന്നീട് സജീവമാവുകയും സമൂഹത്തിന്റെയൊന്നാകെ ശ്രദ്ധയെ ആകർഷിക്കും വിധത്തിൽ വളരുകയും ചെയ്ത മാദ്ധ്യമവിവേകത്തിന്റെ പുത്തൻ അധ്യായം കൂടി എഴുതിച്ചേർക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, മാദ്ധ്യമങ്ങൾക്കും ഇത്തരംസംഭവങ്ങളെ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാനുള്ള ഒരു ജാഗ്രതപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. ചുരുക്കത്തിൽ സമീപകാലത്തൊന്നും കാണാത്തത്രയും നീണ്ട സമയം തുടർച്ചയായ ചർച്ചകളും തൽസമയ സംപ്രേഷണവും ആയി ചാനലുകളും സമരക്കാർക്കൊപ്പം നിന്നുവെന്നത് ശ്രദ്ധേയം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്