Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ച ജീവനോടെ കത്തിയിട്ടും അഗ്നികുണ്ഡം പോലെ അവൾ ഓടിയത് ജീവൻ രക്ഷിക്കാൻ; രണ്ടു കിലോമീറ്ററോളം ഓടിയെത്തി പൊലീസിനെ അറിയിച്ചതും എങ്ങനെയും മരണത്തെ അതിജീവിക്കാൻ; ബാല്യകാലത്തേ പ്രണയത്തിലായിരുന്നവൻ ഉന്നാവിലെ യുവതിയെ ചുട്ടു കൊന്നത് അന്ധമായ ജാതിവെറിയുടെ പേരിൽ

പച്ച ജീവനോടെ കത്തിയിട്ടും അഗ്നികുണ്ഡം പോലെ അവൾ ഓടിയത് ജീവൻ രക്ഷിക്കാൻ; രണ്ടു കിലോമീറ്ററോളം ഓടിയെത്തി പൊലീസിനെ അറിയിച്ചതും എങ്ങനെയും മരണത്തെ അതിജീവിക്കാൻ; ബാല്യകാലത്തേ പ്രണയത്തിലായിരുന്നവൻ ഉന്നാവിലെ യുവതിയെ ചുട്ടു കൊന്നത് അന്ധമായ ജാതിവെറിയുടെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ഉന്നാവിലെ പെൺകുട്ടി മരണപ്പെട്ടത് അതിദാരുണമായാണ്. മർദ്ദിച്ചവശയാക്കി കത്തിവെച്ച് കുത്തിയതിനുശേഷം പെട്രോളൊഴിച്ച കത്തിച്ചു.. തീകൊളുത്തപ്പെട്ട അവൾ പൊള്ളി നീറുന്ന ദേഹത്തോടെ രണ്ടു കിലോമീറ്ററോളം ദൂരം ഓടി. ഓടിയോടി തിരികെ സ്വന്തം വീട്ടിനടുത്തെത്തിയപ്പോൾ കണ്ട ആളിൽ നിന്നും ഫോൺവാങ്ങി 112ഡയൽ ചെയ്ത് പൊലീസിനെ വിളിച്ചുവരുത്തി. സ്റ്റേഷൻ ഇൻചാർജായ സബ് ഇൻസ്‌പെക്ടർ അജയ് കുമാർ ത്രിപാഠി നേരിൽ വന്നാണ് അവളെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ശരീരത്തിന്റെ 90 ശതമാനവും കത്തിക്കഴിഞ്ഞിരുന്നു. തന്റെ മരണത്തിലേക്ക് അവൾ അടുത്തുകഴിഞ്ഞിരുന്നു. എയർ ലിഫ്റ്റ് ചെയ്ത് ഡൽഹി AIIMS-ലേക്ക് എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പംമുതൽ പ്രണയത്തിലായിരുന്ന ബാല്യകാല സുഹൃത്തായിരുന്ന കാമുകനും കൂട്ടരും അവളെ ചുട്ടുകൊന്നത് ജാതിയുടെ വെറിയിലായിരുന്നു..

ഹിന്ദു നഗറിലെ പഞ്ചായത്ത് പ്രസിഡന്റായ സാവിത്രി ദേവിയുടെ മകനായ ശുഭം ത്രിവേദി, അനന്തരവൻ ശിവം ത്രിവേദി എന്നിവരായിരുന്നു ഉന്നാവിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ. ശിവം ത്രിവേദിയും പെൺകുട്ടിയും പ്രണയത്തിലായിരുന്നു വിവാഹം കഴിക്കാനവർ ആഗ്രഹിച്ചിരുന്നു, ഇരുവർക്കുമിടയിൽ വില്ലനായി വന്നവതരിച്ചത് ജാതിയുടെ പേരിലുള്ള വിഭാഗീയതയായിരുന്നു ..ത്രിവേദികൾ ഉത്തർപ്രദേശിലെ ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നവരാണ്. യുവതിയുടെ കുടുംബം പരമ്പരാഗതമായി കൊല്ലപ്പണിക്കാരും. അവർക്കിടയിൽ വിവാഹം നടക്കുക ഗ്രാമത്തിലെ ജാതിവേർതിരിവു വെച്ച് നടക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ശിവം താത്കാലികമായി യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുപോന്നിരുന്നത്.

വിവാഹം കഴിച്ചുകൊള്ളാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഏറെക്കാലത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കേണ്ട സമയം വന്നപ്പോൾ യുവാവ് സാഹചര്യങ്ങളുടെ പേരും പറഞ്ഞുകൊണ്ട് വിവാഹം സാധ്യമാകില്ല എന്ന് യുവതിയോട് തുറന്നുപറഞ്ഞു.യുവതിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമേറിയപ്പോൾ ശിവം നോട്ടറൈസ് ചെയ്ത അമ്പതുരൂപയുടെ മുദ്രപത്രത്തിൽ വിവാഹ ഉടമ്പടി ഒപ്പുവെച്ചു എങ്കിലും, നാലാളറിയെ യുവതിയെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നില്ല. അവർക്കിടയിലെ ധാരണ ശിവം ത്രിവേദി തെറ്റിച്ചതോടെ യുവതി നിയമത്തിന്റെ വഴി തേടി. അയാൾക്കെതിരെ കഴിഞ്ഞ മാർച്ചിൽ പൊലീസ് കേസുമായി നീങ്ങി.

മാർച്ച് നാലാം തീയതിയാണ് ശിവത്തിനും കൂട്ടർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി പല പട്ടണങ്ങളിലും തന്നെ കൂട്ടിക്കൊണ്ടുപോയി ശിവം ത്രിവേദി ബലാത്സംഗം ചെയ്തുകൊണ്ടിരുന്നു എന്നായിരുന്നു യുവതി എഫ്‌ഐആറിൽ ആരോപിച്ചിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്, അതായത് ശിവം ത്രിവേദിയുടെ അമ്മ,സാവിത്രിദേവി കേസ് പിൻവലിക്കാൻ വേണ്ടി യുവതിയുടെ കുടുംബത്തെ നിർബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിൻവലിച്ചില്ലെങ്കിൽ ജീവനോടെ കൊളുത്തിക്കളയും എന്നുതന്നെയായിരുന്നു ഭീഷണി. അത് അവർ പ്രാവർത്തികമാക്കുകയായിരുന്നു..

എന്നാൽ ഈ സംഭവത്തിന് ശേഷം പഞ്ചായത്തു പ്രസിഡന്റ് പൊലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞിരിക്കുന്നത്, സംഭവം നടന്നു എന്ന് പറയപ്പെടുന്ന സമയത്ത് മകനും, മരുമകനും തന്റെ കണ്മുന്നിൽ സ്വന്തം വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നും, യുവതിയുടെ കുടുംബക്കാർ പറയുന്നതത്രയും പച്ചക്കള്ളമാണ് എന്നുമാണ്. തന്റെ മരണമൊഴിയിൽ യുവതി ശിവം ത്രിവേദി, ശുഭം ത്രിവേദി, ശിവത്തിന്റെ അച്ഛൻ രാംകിഷോർ, ഹരിശങ്കർ, ഉമേഷ് ബാജ്പെയീ എന്നിങ്ങനെ അഞ്ചുപേരുടെ പേര് പറഞ്ഞിട്ടുണ്ട്. അതിൻപ്രകാരം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തുകഴിഞ്ഞു.

പൊലീസ് തെളിവു ശേഖരണത്തിനായി ഡിഎൻഎ ടെസ്റ്റും മറ്റും നടത്തുമെന്ന് അറിയിച്ചിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത അഞ്ചുപേരും തങ്ങൾ നിരപരാധികളാണ് എന്നാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. യുവതി സ്വയം തീക്കൊളുത്തിയതാണ് എന്നുതന്നെ അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കിട്ടിയ തെളിവുകൾ പ്രതികളെ പൂട്ടാൻ ധാരാളമാണ് എന്നാണ് ഉത്തർപ്രദേശ് പൊലീസ് മേധാവി ഒപി സിങ് പറയുന്നത്. അതോടൊപ്പം പരമാവധി തെളിവുകൾ ഇനിയും ശേഖരിച്ച് കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ ഉള്ള അവസാനത്തെ ലൂപ്പ് ഹോളും അടയ്ക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP