കല്യാട്ട് മൂന്ന് മാസം മുമ്പ് വരെ മുഷ്ക് കാട്ടി നടന്നത് കോൺഗ്രസുകാർ; അന്യാധീനമായ ഓഫീസ് പുതുക്കി പണിതത് സ്വാധീനം തിരിച്ചു പിടിക്കാൻ; മന്ത്രി എംഎം മണിയെ എത്തിയതോടെ അടിക്ക് തിരിച്ചടി തുടങ്ങി; ബസ് സ്റ്റാൻഡിലെ അടിപിടിയിൽ കൈയ്ക്ക് സ്വാധീനം പോയത് ലോക്കൽ കമ്മറ്റി അംഗം പീതാംബരനും; പെരിയയിലേത് സംഘടനാ പരിമതികൾ മറികടക്കാനുള്ള സിപിഎം ആസൂത്രണമോ? വാളെടുത്തവൻ വാളാലേ എന്ന് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന ഇരട്ട കൊലപാതകത്തിന്റെ പിന്നണി ഒരുങ്ങിയത് ഇങ്ങനെ
എം മനോജ് കുമാർ
കാസർകോട്: മൂന്നു മാസം മുൻപുള്ള മന്ത്രി എം.എം.മണിയുടെ കല്യാട്ട് സന്ദർശനത്തിനു ശേഷമാണ് കാസർകോട് പെരിയയിലെ സിപിഎം-കോൺഗ്രസ് അക്രമം ശക്തിപ്രാപിക്കുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കല്യാട്ട് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ നിർജ്ജീവമായ അവസ്ഥയിലാണ് മന്ത്രി എം.എം.മാണി പെരിയ കല്ല്യാട്ടേയ്ക്ക് എത്തുന്നത്. മണിയുടെ വരവോടെ കല്ല്യാട്ട് സിപിഎം സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുകയും ചെയ്തു. ഇതോടെ കോൺഗ്രസ്-സിപിഎം സംഘർഷം കല്യാട്ട് ശക്തിപ്രാപിക്കുകയായിരുന്നു. ഈ സംഘർഷം പിന്നീട് കലാപകലുഷിതമായ അവസ്ഥയിലേക്ക് മാറുകയും ചെയ്തു. .
കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട് സിപിഎം ഓഫീസി ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. കല്യാട്ട് സിപിഎമ്മിന് സംഘടനാ പ്രവർത്തനം സുഗമമമല്ല. കണ്ണൂരിൽ സിപിമ്മിന്റെ മുഷ്ക്ക് കാസർകോട് പല സ്ഥലങ്ങളിലും കോൺഗ്രസ് പകർത്തുന്നുണ്ട്. അത്തരം ഒരു സ്ഥലം കൂടിയാണ് കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട്. ഇവിടെ സിപിഎമ്മിന്റെ ഓഫീസ് അന്യാധീനമായ അവസ്ഥയിലായിരുന്നു. കോൺഗ്രസ് ശക്തമായതിനാൽ സംഘടനാ പ്രവർത്തനം തന്നെ സിപിഎമ്മിന് പലപ്പോഴും നടത്താനും കഴിയാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് കല്ല്യാട്ട് സിപിഎം ഓഫീസ് പുതുക്കിപ്പണിയുന്നത്. ഈ ഓഫിസിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. പക്ഷെ മന്ത്രിയുടെ സന്ദർശനം കഴിഞ്ഞതോടെ സ്ഥിതി മാറി.
കല്ല്യാട്ട് സിപിഎം പ്രവർത്തനം സജീവമായി. കോൺഗ്രസിനെതിരായ എതിർ സ്വരം കൂടി സിപിഎമ്മിൽ നിന്നും ഉയരാനും തുടങ്ങി. ഇത് പലപ്പോഴും സിപിഎം-കോൺഗ്രസ് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് വ്യാപിപ്പിക്കുന്നതിന്റെ സൂചനായിരുന്നു സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളിൽ നിന്നും മർദ്ദനമേറ്റ സംഭവം. സിപിഎമ്മിന്റെ പെരിയാ ലോക്കൽ കമ്മറ്റി അംഗം എ.പീതാംബരൻ അടക്കമുള്ളവർക്ക് ഈയിടെ മർദ്ദനമേറ്റത്. കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ.സുരേന്ദ്രനും മർദ്ദനം ഏറ്റിരുന്നു. കടുത്ത മർദ്ദനമാണ് പീതാംബരൻ അടക്കമുള്ളവർക്ക് ലഭിച്ചത്. കല്ല്യാട്ട് ബസ് സ്റ്റാൻഡിനു സമീപം വച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തിൽ പീതാംബരന്റെ രണ്ടും കയ്യും പൊട്ടിത്തകർന്നിരുന്നു. തലയ്ക്കും പരുക്കേറ്റിരുന്നു. സുരേന്ദ്രന്റെ തലയും ഇടത് ഷോൾഡറും അടിയേറ്റു തകർന്നിരുന്നു. ആ മർദ്ദനത്തിന്റെ ഇരയായ പീതാംബരന് എപ്പോഴും ഒരു കയ്യിൽ സ്വാധീനക്കുറവ് പ്രകടമാണ്. ഈ കേസിലെ പ്രതിയായിരുന്നു ഇന്നലെ കുത്തേറ്റു മരിച്ചവരിൽ ഒരാളായ ശരത്ലാൽ. ശരത്ലാൽ അടക്കമുള്ള ആറു കോൺഗ്രസുകാരാണ് ഈ കേസിൽ പ്രതിചേർക്കപ്പെടുകയും റിമാൻഡിൽ ആവുകയും ചെയ്തത്. ഇപ്പോഴത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇരട്ടക്കൊലപ്പാതകങ്ങളിൽ കലാശിക്കുകയും ചെയ്തു.
കണ്ണൂരിലേത് പോലുള്ള രാഷ്ട്രീയ സാഹചര്യമല്ല കാസർകോട് നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കാസർകോട് രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒൻപത് സിപിഎം പ്രവർത്തകരാണ് രാഷ്ട്രീയ കൊലക്കത്തികൾക്ക് ഇരയായത്. കണ്ണൂരിലേതുപോലുള്ള തിരിച്ചടികൾ കാസർകോട് സിപിഎമ്മിന് നടത്താൻ കഴിഞ്ഞിരുന്നില്ല. സംഘടനപരമായ പരിമിതികൾ ഈ ജില്ലയിൽ സിപിഎമ്മിനെ അലട്ടുന്നുമുണ്ട്. സിപിഎമ്മിനെ അപേക്ഷിച്ച് കാസർകോട് ബിജെപിയും കോൺഗ്രസും ശക്തമാണ്. അതുകൊണ്ട് തന്നെ സിപിഎം ഒരു ഭാഗത്ത് വരുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ പലപ്പോഴും സിപിഎമ്മിന്റെ സജീവ പ്രവർത്തകർക്ക് ജീവൻ നഷ്ടമാകാറുണ്ട്.
ഈ കൊലപാതകങ്ങൾക്ക് കണക്കു തീർക്കുന്ന വിധത്തിലുള്ള നിഷ്ടൂര രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോൾ കാസർകോട് അരങ്ങേറിയിരിക്കുന്നത്. വളരെ പ്രൊഫഷണൽ രീതിയിലുള്ള പാർട്ടി സർജന്മാർക്ക് നടത്താൻ കഴിയുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണ് നടന്നിരിക്കുന്നതും. സിപിഎം ശക്തമായ രീതിയിൽ ഈ കൊലപാതകങ്ങൾ നിഷേധിക്കുകയാണ്. സിപിഎമ്മിന് കൊലപാതകവുമായി ഒരു ബന്ധവും ഇല്ലാ എന്നാണ് കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇന്നലെ ഇടതുമുന്നണി മേഖലാ ജാഥയുടെ തിരക്കിലായിരുന്നു കാസർകോട് സിപിഎം നേതാക്കൾ.
പെരിയ ഉൾപ്പെടുന്ന ഉദുമയിൽ ഇന്നലെയാണ് സിപിഐ ജില്ലാ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന മേഖലാ ജാഥ എത്തിയത്. ഒരു നിയോജകമണ്ഡലത്തിൽ ഒരു സ്ഥലത്താണ് മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. അതുകൊണ്ട് തന്നെ ജാഥയ്ക്കും ഒരുക്കങ്ങൾക്കും സജ്ജരായി നിൽക്കുമ്പോൾ എങ്ങിനെ ഒരു രാഷ്ട്രീയ തിരിച്ചടിക്ക് ഞങ്ങൾക്ക് സമയം ലഭിക്കും. ഈ കൊലപാതകങ്ങൾ പൊലീസ് സജീവമായി അന്വേഷിച്ച് പ്രതിയാരെന്നു കണ്ടെത്തട്ടെ. ബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നലെയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. . പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു വീഴ്ത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചും ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയുമാണ് മരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍