ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും ഏകാന്തതടവ്; ഉറങ്ങിയത് വെറും നിലത്ത് പുതപ്പുപോലുമില്ലാതെ; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ല; പട്ടിണിക്കിട്ടോ വിഷം കുത്തിവെച്ചോ കൊലപ്പെടുത്തിയതെന്നും സംശയം; തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ 'തേൾ' തടവറയിൽ മുർസി നേരിട്ടത് നരകപീഡനം; മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളും; മുല്ലപ്പൂവിപ്ലവനായകന് യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്നതിൽ ഇപ്പോഴും ദുരൂഹത
മറുനാടൻ ഡെസ്ക്
വെളിപ്പെടുത്താൻ രഹസ്യങ്ങളേറെയെന്ന് പറഞ്ഞു' തൊട്ടു പിന്നാലെ മരണവും. ഈജിപ്തിന്റെ മുല്ലപ്പൂ വിപ്ലവനായകനായി അറിയപ്പെട്ടിരുന്ന മുഹമ്മദ് മുർസി തടവറയിൽ നേരിട്ടതുകൊടുംക്രൂരത. കഴിഞ്ഞ ജൂൺ 17നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ മരണം. ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി(67) 2011ലെ മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരനാണ് ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കേടതിമുറിയിലെ ചില്ലുകൂട്ടിൽ കഴഞ്ഞുവീണു മരിച്ചത്. മുർസിക്കു നേരിടേണ്ടി വന്നതുകൊടും ക്രൂരതയാണ്. തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ 'തേൾ' തടവറയിൽ മുർസി നേരിട്ടത് നരകപീഡനമായിരുന്നു. കെട്ടിച്ചമച്ച തെളിവുകളും സാക്ഷികളുമായി ജുഡീഷ്യറിയെ പരിഹസിച്ചു കൊണ്ടായിരുന്നു ഓരോ ശിക്ഷാനടപടികളെന്നും മുർസിയുടെ കുടുംബവും അണികളും പറയുന്നു.
ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും അദ്ദേഹത്തിന് ഏകാന്തതടവായിരുന്നു. ഐക്യരാഷ്ട്ര സംഘടന 'പീഡന'മായി നിർവചിച്ചിട്ടുള്ള ശിക്ഷയാണത്. ഇതുവരെ മൂന്നു തവണ മാത്രമേ അദ്ദേഹത്തിനു കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകിരുന്നുള്ളൂ. 2013ന് ശേഷം 2017ലാണ് മുർസയെ കാണാൻ കുടുംബാംഗങ്ങളെയും അഭിഭാഷകനെയും ഭരണകൂടം അനുവദിച്ചത്. അവസാനമായി കണ്ടത് 2018 സെപ്റ്റംബറിലും. വെറും നിലത്ത് പുതപ്പു പോലുമില്ലാതെ കിടന്നതിനാൽ കഠിനമായ ശരീരവേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായിട്ടും ഡോക്ടറെ കണ്ടിട്ടു മാസങ്ങളായെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. മറ്റു തടവുകാരോട് സംസാരിക്കാൻ പോലും മുർസിയെ അനുവദിച്ചിരുന്നില്ല. കോടതിയിലെത്തിയാലാകട്ടെ ആർക്കും സംസാരിക്കാൻ പറ്റാതവിധം ചില്ലുകൂട്ടിലും. എന്നാൽ മുർസിയുടെ മരണം എങ്ങനെയായിരുന്നു എന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ചില കോണുകളിൽ നിന്ന് ഉയരുന്നത് അദ്ദേഹത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതോ ആകാമെന്നാണ്. ചിലർ പറയുന്നത് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയാണ് എന്നായിരുന്നു.
എന്നാൽ ഈ മരണം ജിപ്തിൽ മാത്രം വലിയ ഞെട്ടലുണ്ടാക്കിയില്ല. സർക്കാരിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾ മുർസിയുടെ മരണവാർത്തയ്ക്കു കാര്യമായ പ്രാധാന്യം നൽകിയില്ല. മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്നു. ഈജിപ്ഷ്യൻ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.സി ചാനലിലെ അവതാരക മരണവാർത്ത പറഞ്ഞവസാനിപ്പിച്ചതിങ്ങനെ 'sent from a samsung device'' സർക്കാരിനു കീഴിലുള്ള അൽ-അഹ്റം പത്രം ഏഴു വരികളിൽ വാർത്തയൊതുക്കിയത് ക്രൈം പേജിൽ.മുൻ പ്രസിഡന്റാണ് മുർസിയെന്നത് ഒരിടത്തും പരാമർശിച്ചില്ല.
പട്ടാള ഭരണകൂടം ഭംഗിയായി തയാറാക്കിയ തിരക്കഥയുടെ ആവിഷ്ക്കാരമായിരുന്നു മുർസിയുടെ മരണവും അതേതുടർന്ന് മാധ്യമങ്ങളിൽ വന്ന ഏഴുവരി വാർത്തകളും. മരണ ശേഷവും മുർസിക്കെതിരെയുള്ള ഭരണകൂടത്തിന്റെ പീഡനം അവസാനിച്ചില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് തൊട്ടുപിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ആരോഗ്യപരമായി മുർസിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലാ എന്നായിരുന്നു അത്. അതോടെ ഭരണകൂടത്തിനും ക്ലീൻ ചിറ്റ് ലഭിച്ചു. ഷർഖിയയിലെ കുടുംബ കബർസ്ഥാനിൽ കബറടക്കണമെന്ന ആഗ്രഹത്തിനു ചെവികൊടുത്തില്ലെന്നു മാത്രമല്ല, അടുത്തു കുടുംബാംഗങ്ങളും അഭിഭാഷകരും ഉൾപ്പടെ 10 പേർക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെപ്പറ്റിയുള്ള ചേദ്യത്തിനെതിരെ ഉദ്യോഗസ്ഥർ മുഖം തിരിച്ചതിനെ തുടർന്നാണ് മുർസിയുട മരണത്തിന്റെ ദുരൂഹത ആരംഭിച്ചത്.
ഈജിപ്തിന്റെ ജനാധിപത്യ മുഖമാകുമെന്ന് തോന്നിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് മുർസി. 1951 ആഗസ്ററ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985-ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ഏറ്റവും പഴക്കം ചെന്നതും സുസംഘടിതവുമായ രാഷ്ടീയ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും. സംഘടനയാകട്ടെ ഏകാധിപതി ഹുസ്നി മുബാറക്കിന്റെ കണ്ണിലെ കരടും.മുർസിയുടെ ഇസ്ലാമിക താൽപര്യങ്ങൾക്ക് എതിരായിരുന്നെങ്കിലും അദ്ദേഹത്തിനു കീഴിൽ ജനാധിപത്യം സുരക്ഷിതമായിരക്കുമെന്ന് മുസ്ലിം ബ്രദർഹുഡിന്റെ എതിർപക്ഷത്തുള്ളവർ കരുതി.
60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25-നാണ് മുർസി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേൽക്കുന്നത്.ഹുസ്നി മുബാറകിനെ പരാജ്യപ്പെടുത്തിയിണ് മുർസി അധികാരത്തിൽ വന്നത്. അധികാരത്തിലേറിയ ശേഷം മുർസി ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. അന്ന് ആ ജനക്കൂട്ടത്തിനു നടുവിൽ നിന്ന് സ്വന്തം ജാക്കറ്റ് ഊരിമാറ്റി അദ്ദേഹം പറഞ്ഞു-' ഈ ജനത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലും ധരിക്കേണ്ട ആവശ്യമില്ല.അത്രയേറെ വിശ്വാസമാണ് എനിക്കു നിങ്ങളെ..'അതോടെ മുർസിയെ ഈജിപ്ഷ്യൻ ജനതയുംവിശ്വാസത്തിലെടുക്കുകയായിരുന്നു.
പക്ഷേ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിലന്നത് വെറും ഒരുവർഷം മാത്രം. 2013 ജൂലൈയിൽ ഈജിപ്തിൽ ജനകീയ പ്രക്ഷോഭം അരങ്ങേറി. കെയ്റോയിലെ തെരുവുകൾ മുർസി വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. തുടന്ന് കുറച്ച് ദിവസം കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു മുർസിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളിൽ ഒന്ന്. ഇതേ തുടർന്ന് അദ്ദേഹത്തെ പട്ടാളഭരണകൂടം പിടിച്ചുകെട്ടി തടങ്കലിൽ പാർപ്പിക്കുകയും പിന്നീട് നിഷ്ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍