ലേഡി ഡോക്ടർ പരാതി നൽകിയത് ലൈംഗികാതിക്രമത്തിന്റെ അസ്വസ്ഥതകൾ തിരിച്ചറിഞ്ഞ്; സിഐയ്ക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞത് തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമമെന്നും; കെജിഎംഒഎ ഡോക്ടറോട് അപ്പോയിന്റ്മെന്റ് എടുത്തത് കാര്യം പറയാതെ; സ്വാധീന കരുക്കൾ നീക്കാൻ പോലും അവസം നൽകാതെ നീങ്ങിയപ്പോൾ ഡോക്ടർ നേതാവ് ഞൊടിയിടയ്ക്കുള്ളിൽ അഴിക്കുള്ളിലും; നടപ്പാക്കിയത് വാളയാറിലെ പിഴവ് സംഭവിക്കരുതെന്ന നിർദ്ദേശം; ഡോ സനൽ കുമാറിനെ തുറന്ന് കാട്ടി മ്യൂസിയം സിഐയുടെ ഹീറോയിസം
എം മനോജ് കുമാർ
തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സനൽകുമാറിന്റെ അറസ്റ്റിനു വഴി തെളിച്ചതിന് പിന്നിൽ മ്യൂസിയം സിഐ യു.ബിജുവിന്റെ ജാഗ്രതയേറിയ നീക്കങ്ങൾ. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡനറും ജില്ലാ പ്രസിഡന്റുമായ സർക്കാർ ഡോക്ടറെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ നീക്കങ്ങളെക്കുറിച്ച് ഒരു സൂചനയും സിഐ നൽകിയില്ല. സിഐയുടെ തന്ത്രപരമായ നീക്കങ്ങൾ ഡോക്ടറെ അഴിക്കുള്ളിൽ എത്തിക്കുകയും ചെയ്തു. പരാതി കിട്ടിയപ്പോൾ തന്നെ കേസിൽ ഡോക്ടറെ പ്രതി ചേർത്തു. അറസ്റ്റ് ഉടനെ രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് വിവരം ലീക്കായാൽ പ്രതിയായ ഡോക്ടർ ഒളിവിൽ പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നു. ഉടൻ അറസ്റ്റ് വന്നപ്പോൾ ഡോക്ടർക്കും ഉന്നതല ബന്ധങ്ങൾ ഉള്ളവർക്കും അനങ്ങാൻ സാധിച്ചില്ല. ഡോക്ടർ അഴിക്കുള്ളിലാകുകയും ചെയ്തു.
വാളയാറിലെ സഹോദരികളുടെ മരണത്തിനു ശേഷം കേരളാ പൊലീസ് കൈക്കൊണ്ട തീരുമാനം തന്നെയാണ് മ്യൂസിയം സിഐ നടപ്പിലാക്കിയതും. പോക്സോ, ബലാത്സംഗക്കെസുകളിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വാളയാർ കേസിൽ സർക്കാർ കൂടി പ്രതിക്കൂട്ടിലായ സാഹചര്യം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ കാര്യത്തിലുള്ള ശക്തമായ നിർദ്ദേശം ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് നേരിട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഉയർന്ന ശക്തമായ വികാരം ഉൾക്കൊണ്ടാണ് കേരളാ പൊലീസ് ഈ നിലപാട് സ്വീകരിച്ചത്. കേരളമാസകലമുള്ള മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എത്തിയിരിക്കുന്ന ഈ നിർദ്ദേശം തന്നെയാണ് മ്യൂസിയം സ്റ്റേഷനിൽ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടത്.
വനിതാ ഡോക്ടറുടെ പരാതി വന്നപ്പോൾ പരാതിയുടെ ഗൗരവം ഉൾക്കൊണ്ട് മ്യൂസിയം സിഐ തന്നെ നേരിട്ടാണ് ഈ പരാതി കൈകാര്യം ചെയ്തത്. അന്വേഷണത്തിൽ തെളിഞ്ഞത് പ്രതിസ്ഥാനത്തുള്ള കെജിഎംഒയിലെ ഈ ഡോക്ടറുടെ ഉന്നത തല ബന്ധങ്ങളും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന രീതിയിൽ സിഐ കരുതി നീങ്ങി. പരാതിയുടെ വിവരങ്ങൾ മുഴുവൻ രഹസ്യമായി സൂക്ഷിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ടു എല്ലാ കരുതൽ നടപടികളും മുൻകൂർ തന്നെ കൈക്കൊണ്ടു. മ്യൂസിയം പൊലീസിലെ പലരും അറസ്റ്റ് വിവരം അറിഞ്ഞതുപോലുമില്ല. മെഡിക്കൽ വൃത്തങ്ങളിലെ ഉന്നതനെ പൊക്കുമ്പോൾ ഒരു വിവരങ്ങളും പുറത്തേക്ക് പോയില്ല.
അതുകൊണ്ട് തന്നെ പ്രശ്നത്തിൽ ഇടപെടാൻ ആർക്കും കഴിഞ്ഞതുമില്ല. അറസ്റ്റ് സൂചന ആരോപണ വിധേയനായ ഡോക്ടർ സനൽകുമാറിനും നൽകിയില്ല. ഒരു ലേഡി ഡോക്ടറുടെ പരാതി കിട്ടി. അത് അന്വേഷിക്കുന്നു എന്ന രീതിയിലാണ് പൊലീസ് നീങ്ങിയത്. അതുകൊണ്ട് തന്നെ തന്നെ തേടിയുള്ള മ്യൂസിയം സിഐയുടെ വരവിനു പിന്നിലും ഡോക്ടർ അപകടം മണത്തതേയില്ല. ബലാത്സംഗ ശ്രമത്തിനു പരാതി നൽകിയപ്പോൾ പരാതിയിലെ വിശദാംശങ്ങൾ ചികഞ്ഞ സിഐയ്ക്ക് പരാതിയിലെ വാസ്തവം ബോധ്യമായി. അതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
രണ്ടു ദിവസം മുൻപാണ് ലേഡി ഡോക്ടർ പരാതിയുമായി എത്തുന്നത്. ബലാത്സംഗശ്രമം ചൂണ്ടിക്കാട്ടിയാണ് വനിതാ ലേഡി ഡോക്ടർ സിഐയ്ക്ക് പരാതി നൽകിയത്. തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ അസ്വസ്ഥതകളുമായാണ് ലേഡി ഡോക്ടർ സിഐയെ കണ്ടത്. ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക നടത്തേണ്ട പരിശോധനയെക്കുറിച്ച് ധാരണകൾ ഉള്ളതിനാൽ ഡോക്ടറുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകളും ലൈംഗിക അതിക്രമവുമാണ് വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടിയത്. തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമം തന്നെയെന്നു വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടുകയും ചെയ്തു. വാസ്തവം സിഐ ഉറപ്പു വരുത്തുകയായിരുന്നു. കേസിൽ ഗൈനക്കോളജിസ്റ്റിനെ പ്രതിചേർക്കുകയായിരുന്നു. പൊലീസ് അറസ്റ്റിലേക്കും നീങ്ങി. ആർക്കും ഇടപെടാനുള്ള ഒരു പഴുതും ഇതിനിടയിൽ നൽകിയതുമില്ല. ഇത് ഡോക്ടർക്ക് വിനയാവുകയും ചെയ്തു.
പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മരിയൻ കോളെജ് വിദ്യാർത്ഥി അറസ്റ്റിലാകുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഇതേ മ്യൂസിയം സിഐയുടെ കരുനീക്കങ്ങൾ തന്നെയായിരുന്നു. വാളയാർ സംഭവങ്ങളെ തുടർന്ന് പൊലീസിന് ലഭിച്ച കർശനമായ നിർദ്ദേശം തന്നെയാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശി ജെറി പോക്സോ കേസിൽ അറസ്റ്റിലാകാനും കാരണമായത്. പരാതി നൽകി ആഴ്ചകൾ കഴിഞ്ഞാണ് ജെറി പിടിയിലായത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ജെറി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ജെറിയെ രക്ഷിക്കാൻ വൻ സമ്മർദ്ദമാണ് പൊലീസിന് മേൽ വന്നത്. പക്ഷെ ബിജു കർശനമായ സമീപനം തന്നെയാണ് ഈ കേസിലും കൈക്കൊണ്ടത്. ഇതോടെയാണ് ജെറി പോക്സോ കേസിൽ അകത്തായത്.
പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയാണ് കഴിഞ്ഞ ഓണക്കാലത്ത് ജെറി പീഡിപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. എതിന്നിടയിലാണ് പെൺകുട്ടിയുമായി ജെറി സൗഹൃദം തുടങ്ങുന്നത്. ഇത് പീഡനത്തിനുള്ള അവസരമാക്കി ജെറി മാറ്റുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ സ്കൂളിനു മുന്നിൽ നിന്ന് കൂട്ടിക്കൊണ്ടു പോയാണ് ജെറി പീഡനത്തിനു വിധേയമാക്കിയത്. എന്നിട്ടും സ്വാധീനത്തിന്റെ ബലത്തിൽ പ്രതി രക്ഷപ്പെട്ടു നടക്കുകയായിരുന്നു. സ്കൂൾ അധികൃതർ സംഭവം അറിഞ്ഞതോടെ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തി വിവരം പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പീഡനം നടന്നത് മ്യൂസിയം പൊലീസ് പരിധിയിൽ ആയതിനാൽ തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. മ്യൂസിയം പൊലീസാണ് പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജെറിയെ അറസ്റ്റ് ചെയ്യുന്നത്.
ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ സിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.
പക്ഷെ വാളയാർ പീഡനങ്ങളുടെ പാശ്ചാത്തലത്തിൽ പൊലീസിന്റെ സമീപനം ജെറിക്കും വിനയായി. ഇതോടെയാണ് ജെറി റിമാൻഡിലായത്. ജെറിക്ക് പിന്നാലെ ഇപ്പോൾ മ്യൂസിയം സിഐ സ്വീകരിച്ച കടുത്ത നിലപാട് കാരണം കെജിഎംഒഎയിലെ ഒരുന്നതൻ കൂടി ബാലാത്സംഗക്കേസിൽ അഴിക്കുള്ളിലാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്