സംഗീതത്തിലെ ജാതീയതയെ ചോദ്യം ചെയ്ത സംഗീതജ്ഞൻ; തമിഴ്നാട്ടിലെ നാടൻ പാട്ടുകാർക്കൊപ്പവും കർണാടകയിലെ മൂന്നാംലിംഗക്കാരായ നാടോടി ഗായകർക്കൊപ്പവും വേദി പങ്കിട്ട ജനകീയ കലാകാരൻ; ദേശവിരുദ്ധനെന്നു സംഘപരിവാർ മുദ്രകുത്തുമ്പോഴും നിലപാട് മാറ്റാതെ ടി എം കൃഷ്ണ; ഗായകന് എല്ലാ പിന്തുണയും നൽകി എഎപി സർക്കാരും രംഗത്ത്; സംഗീതഞ്ജൻ ടി എം കൃഷണയെ വേട്ടയാടനുള്ള സംഘപരിവാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ടി.എം കൃഷ്ണയെ വീണ്ടും വേട്ടയാടി സംഘപരിവാർ. ഡൽഹി ചാണക്യപുരി നെഹ്റു പാർക്കിൽ പ്രമുഖ കർണാടിക് സംഗീതജ്ഞൻ ടി എം കൃഷ്ണ നടത്താനിരുന്ന സംഗീത പരിപാടിയിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിന്മാറിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബിജെപിയുടെ സമ്മർദമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. സംഗീതത്തിലെ ജാതീയതയെ ചോദ്യം ചെയ്തുകൊണ്ട് വിപ്ലവകരമായ മനോഭാവം സൃഷ്ടിച്ച ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി ആം ആദ്മി പാർട്ടി സർക്കാർ പിന്നാലെ രംഗത്തെത്തി. നെഹ്റു പാർക്കിലെ പരിപാടി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ മാറ്റിവച്ചുവെങ്കിലും ടി എം കൃഷ്ണയ്ക്ക് തലസ്ഥാനത്ത് പരിപാടി നടത്താൻ എന്തു സൗകര്യവും ഒരുക്കിക്കൊടുക്കാൻ തയാറാണെന്ന് സംഗീതജ്ഞന്റെ ഓഫീസുമായി ബന്ധപ്പെട്ട് എഎപി സർക്കാർ അറിയിച്ചിട്ടുണ്ട്.
17,18 തിയതികളിലായിരുന്നു ടി എം കൃഷ്ണയുടെ പരിപാടി ചാണക്യപുരി നെഹ്റു പാർക്കിൽ നടത്താനിരുന്നത്. ടി എം കൃഷ്ണ ദേശവിരുദ്ധനാണെന്നും അർബൻ നക്സലാണെന്നുമുള്ള ട്രോളുകൾ വ്യാപകമായതോടെയാണ് പരിപാടി മാറ്റിവയ്ക്കാൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്. കേന്ദ്രമന്ത്രിമാരെയടക്കം ടാഗ് ചെയ്ത് ആയിരുന്നു കൃഷ്ണയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയുള്ള ട്രോൾ പ്രചാരണങ്ങൾ.
സംഘപരിവാർ ഭീഷണിക്ക് വഴങ്ങില്ലെന്ന് ടി എം കൃഷ്ണ പ്രതികരിച്ചിട്ടുണ്ട്. ഡൽഹിയിൽ എവിടെ പാടാനും താൻ തയാറാണെന്നും കൃഷ്ണ പറഞ്ഞു. എല്ലാ മാസവും ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ കർണാടക സംഗീതത്തിൽ തീർക്കുമെന്നും അദ്ദേഹം പ്രതികരണത്തിൽ വെളിപ്പെടുത്തി. മതേതര നിലപാടുകളാൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയ കൃഷ്ണ കഴിഞ്ഞ ഓഗസ്റ്റിൽ കർണാടക സംഗീതത്തിൽ മുസ്ലിം- ക്രിസ്ത്യൻ പാട്ടുകൾ പാടിയിരുന്നു.
സംഗീതത്തിന് മതേതര മുഖം നൽകാനുള്ള കൃഷ്ണയുടെ ശ്രമങ്ങളാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്.സംഗീതത്തിലെ ജാതി മേധാവിത്വത്തെ ചോദ്യം ചെയ്ത സംഗീതജ്ഞനാണ് ടി എം കൃഷ്ണ. സംഗീതത്തിലെ ജാതീയതയ്ക്കെതിരേയാണ് കൃഷ്ണ എന്നും ശബ്ദമുയർത്തിയിട്ടുള്ളത്. കർണാടിക് സംഗീതത്തിലെ പരമ്പരാഗത രീതികളെ ഉഴുതു മറിച്ചുകൊണ്ട് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി എം കൃഷ്ണ. കർണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പ്പാട്ടുകാരിലൊരാൾ കൂടിയാണ് നാല്പത്തി രണ്ടുകാരനായ ഈ ചെന്നൈ സ്വദേശി.
വരേണ്യസംഗീതത്തെ ചോദ്യം ചെയ്തപ്പോഴെല്ലാം തമിഴ്നാട്ടിലെ നാടൻ പാട്ടുകാരേയും തിരുക്കൂത്ത് പാട്ടുകാരേയും കുറിച്ച് പഠനം നടത്തുകയും അവർക്കൊപ്പം പരിപാടികൾ നടത്തുകയും ചെയ്തു. കൂടാതെ മരണസമയത്ത് പോടാൻ പോകുന്ന സാധാരണക്കാരും താഴ്ന്ന ജാതിക്കാരുമായ ദേശി ഗായകരെ കുറിച്ച് പഠിക്കുകയും അവർക്കൊപ്പം പാടുകയും ചെയ്തു. കർണാടകയിലെ മൂന്നാംലിംഗക്കാരായ നാടോടി ഗായകർക്കൊപ്പം വേദി പങ്കിട്ട ഏക കർണാടക സംഗീതജ്ഞനും ടി എം കൃഷ്ണയാണ്.
ഹിന്ദി ഭജനകളും മുസ്ലിം ഭക്തി ഗാനങ്ങളും കച്ചേരിയിൽ ആലപിക്കുന്ന ടി.എം കൃഷ്ണയുടെ ലക്ഷ്യം സംഗീതത്തെ ജാതിയിൽ നിന്നും മതത്തിൽ നിന്നും മുക്തമാക്കി എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കലാണ്. സംഗീതത്തെ പരിഷ്കരിക്കുന്നതിൽ മാത്രമായി ഒതുങ്ങാതെ തീവ്ര ദേശീയവാദത്തിനെതിരായും, പരിസ്ഥിതി നശീകരണത്തിനെതിരായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുന്നതിനെതിരെയും ടി.എം കൃഷ്ണ പാടുകയും എഴുതുകയും പറയുകയും ചെയ്തു. സംഗീതാസ്വാദകരുടെയിടയിൽ മാത്രം അറിയപ്പെട്ടിരുന്ന ടി.എം. കൃഷ്ണ പൊതുവിഷയങ്ങൾ സംബന്ധിച്ച് ലേഖനങ്ങളെഴുതാനും സംഗീതത്തിലെ ജാതീയതയെക്കുറിച്ച് പുറംലോകത്തോട് സംസാരിക്കാനും തുടങ്ങിയതോടെയാണ് കൂടുതൽ ജനകീയനായത്.
ബ്രാഹ്മണർക്കു വേണ്ടി ബ്രാഹ്മണരുടെ സംഗീതം എന്ന സത്വത്തെ വിമർശിച്ച കൃഷ്ണ, കർണാടക സംഗീതത്തിന്റെ ശ്രീകോവിലെന്ന രീതിയിൽ സംഗീതജ്ഞർ ബഹുമാനിച്ചാദരിക്കുന്ന ചെന്നൈ മ്യൂസിക് അക്കാദമിയിൽ ഇനി മുതൽ താൻ പാടില്ല എന്ന് കഴിഞ്ഞ മാർഗഴി സംഗീതോത്സവ സമയത്തെ കൃഷ്ണയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. കീളാഴരെ പാടിക്കില്ലെന്ന ഫെസ്റ്റിവലിന്റെ തീരുമാനമാണ് കൃഷ്ണയെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. ഒരു സ്വതന്ത്ര എഴുത്തുകാരൻ, വാഗ്മി, ആക്ടിവിസ്റ്റ്, കലാകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടിയിട്ടുള്ള കൃഷ്ണ മാഗ്സസെ അവാർഡ് ജേതാവ് കൂടിയാണ്.
ആലാപനത്തിൽ അചിന്തനീയമായ പരീക്ഷണങ്ങൾ നടത്തുന്ന കൃഷ്ണയുടെ 'എ സതേൺ മ്യൂസിക് ദ കർണാട്ടിക് സ്റ്റോറി' എന്ന പുസ്തകവും ഏറെ ചർച്ച യെയ്യപ്പെട്ട ഒന്നാണ്. കർണാടക സംഗീതം ഹിന്ദു സംഗീതമാണെന്നുള്ള സങ്കലപ്ത്തെ അദ്ദേഹം മാറ്റി മറിച്ചു. ക്ളാസിക്കൽ എന്നത് സൗന്ദര്യശാസ്ത്ര നിർമ്മിതിയല്ല, മറിച്ച് സാമൂഹിക രാഷ്ട്രീയ നിർമ്മിതിയാണെന്നും അദ്ദഹം വാദിച്ചു. ബ്രാഹ്മണ കുടുംബത്തിൽ സംഗീതപാരമ്പര്യമുള്ള മാതാപിതാക്കൾക്ക് ജനിച്ച കൃഷ്ണ ആന്ധ്രയിലെ ജിദ്ദു കൃഷ്ണമൂർത്തിയുടെ ഋഷിവാലി സ്കൂളിൽ പഠിച്ച കാലത്താണ് വിഖ്യാത സംഗീതജ്ഞനായ ശെമ്മങ്കുടി ശ്രീനിവാസയ്യർ പഠിപ്പിക്കാനായി ക്ഷണിക്കുന്നത്. കൃഷ്ണ അവതരിപ്പിച്ച കച്ചേരി കേട്ടിട്ടാണ് ശെമ്മങ്കുടി കൃഷ്ണയെ ക്ഷണിച്ചത്. ശെമ്മങ്കുടിയുടെ ശിഷ്യൻ എന്ന നിലയിലാണ് കൃഷ്ണ സംഗീതരംഗത്ത് വളരെ ചെറുപ്പത്തിൽ ന്നെ പ്രശസ്തനായത്. സംഗീത ഇതിഹാസമായ എം.എസ്. സുബ്ബലക്ഷ്മിയുടെയും ശിഷ്യനായിരുന്നു.
കർണാടിക് സംഗീതത്തിന്റെ വാർപ്പു മാതൃകളെയും പഴഞ്ചൻ രീതികളേയും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. ചെരുപ്പ് ധരിച്ച്, കസേരയിൽ ഇരുന്നു കൊണ്ട് കച്ചേരി നടത്തുന്ന, ആലാപന ശൈലിയിൽ അചിന്തനീയമായ പരീക്ഷണങ്ങൾ നടത്തുന്ന, ഹിന്ദി ഭജനകളും മുസ്ലിം ഭക്തി ഭാനങ്ങളും കച്ചേരിയിൽ ആലപിക്കുന്ന ടി.എം കൃഷ്ണയുടെ ലക്ഷ്യം സംഗീതത്തെ ജാതിയിൽ നിന്നും മതത്തിൽ നിന്നും മുക്തമാക്കി എല്ലാ ജനങ്ങൾക്കും പ്രാപ്യമാക്കലാണ്. കൃഷ്ണയുടെ വിപ്ലവകരമായ നിലപാടുകൾക്കെതിരെ സംഘപരിവാറിന്റെ കാലങ്ങളായുള്ള എതിർപ്പാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നടത്താനിരുന്ന അദ്ദേഹത്തിന്റെ കച്ചേരി റദ്ദ് ചെയ്യുന്നതിൽ കലാശിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലിയിരുത്തുന്നു.
എന്നാൽ സംഗീതത്തെ പരിഷ്കരിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല കൃഷ്ണയുടെ നിലപാടുകൾ. തീവ്ര ദേശീയവാദത്തിനെതിരായും, പരിസ്ഥിതി നശീകരണത്തിനെതിരായും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുന്നതിനെതിരെയും, വിദ്യാർത്ഥിരാഷ്ട്രീയത്തിന് അനുകൂലമായും ടി.എം കൃഷ്ണ പാടുകയും എഴുതുകയും പറയുകയും ചെയ്തു. സംഘ്പരിവാറിന് തങ്ങളുടെ ശത്രുവായും അർബൻ നക്സലായും മുദ്ര കുത്താനുള്ള എല്ലാ യോഗ്യതകളും കൃഷ്ണയുടെ നിലപാടുകൾക്കുണ്ടായിരുന്നു. ഇതോടെ കൃഷ്ണയുടെ പരിപാടികളൊക്കെ എങ്ങനെയെങ്കിലും തടയുക എന്ന നിലയിലേക്ക് സംഘപരിവാർ മാറി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍