കലാമിനെ അപമാനിച്ച റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെതിരെ വാർത്ത എഴുതിയതോടെ വീണ്ടും മൗലികവാദികൾ മറുനാടനെതിരെ ഫോട്ടോഷോപ്പ് പ്രചരണവുമായി രംഗത്ത്; ഗ്രൂപ്പിന്റെ പോക്കിൽ മനംമടുത്ത് അനേകം പടിയിറങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇടപെട്ട് ഇസ്ലാമിക ആശങ്ങൾ പ്രചരിപ്പിക്കാൻ രംഗത്തുള്ള റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ അണിയറക്കാർ വീണ്ടും മറുനാടനെതിരെ രംഗത്തിറങ്ങി. ഐസിസിന് എതിരെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മുമ്പ് മറുനാടനെ ഇസ്ലാമിക വിരുദ്ധമാക്കാൻ വ്യാജപ്രചരണം നടത്തിയവർ തന്നെയാണ് ഇത്തവണയും രംഗത്തുള്ളത്. അവരുടെ യഥാർത്ഥ സംസ്ക്കാരം വ്യക്തമാക്കുന്ന പദപ്രയോഗങ്ങളുമായി വ്യാജഫോട്ടോഷോപ്പ് പോസ്റ്റുകൾ പുറത്തിറക്കിയാണ് ഇക്കൂട്ടർ ഉറഞ്ഞു തുള്ളുന്നത്.
അബ്ദുൾ കലാമിനെതിരെ റൈറ്റ്തിങ്കേസ് ഗ്രൂപ്പിൽ വന്ന പോസ്റ്റിനെതിരെ മറുനാടൻ വാർത്ത എഴുതിയതാണവരെ ഇപ്പോൾ ഇവരെ കലിപ്പിച്ചിരിക്കുന്നത്. മറുനാടൻ വാർത്തയെത്തുടർന്നാണ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തവർ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടേയില്ലെന്ന നിലപാടിലാണ് ഇപ്പോൾ. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ ഇവരുമായി ബന്ധപ്പെട്ട പല പ്രമുഖരും നടത്തിയിരുന്നെന്നും ജനവികാരം എത്തിയപ്പോഴാണ് കുറ്റം മുഴുവൻ മറുനാടന്റെ പുറത്ത് വച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ തന്നെ പറയുന്ന അഭിപ്രായം.
ഇന്നലെ കലാം മരിച്ച വാർത്ത വന്നതിന് ശേഷം രാത്രിയോടെ ആയിരുന്നു സമീർ അലിയെന്ന ആൾ കലാമിനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എ.പി.ജെ കലാം മഹാനായിരക്കാം, പക്ഷേ ജീവിതകാലം മുഴുവൻ ഇസ്ലാം എന്തെന്ന് അറിയാതെയാൺ അദ്ദേഹം ജീവിച്ചതെന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്ന പോസ്റ്റായിരുന്നു ആദ്യം വന്നത്. ചെറുപ്പംമുതലെ ക്ഷേത്രങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്നതുകൊണ്ടാവം വിഗ്രഹാരാധനയും ആൾദൈവങ്ങളെ ആരാധിക്കയും ഒന്നും അങ്ങേക്കുവിഷയമായിരുന്നില്ലല്ലോ? എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഒപ്പം ദുർഗാപൂജചെയ്യുന്ന എ.പി.ജി യുടെ ചിത്രവും കൊടുത്തിരുന്നു.
എന്നാൽ ഇന്ത്യകണ്ട ഏറ്റവും മികച്ച നേതാവിനെ അവഹേളിക്കുന്ന വിധത്തിൽ പോസ്റ്റ് വന്നതോടെ തങ്ങളുടെ തീവ്രവാദ നിലപാട് നഗ്നമായി വെളിച്ചത്തുവരുമെന്ന് കണ്ട് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ഗ്രൂപ്പിൽ അംഗങ്ങളായ നിരവധി പേർ ഗ്രൂപ്പ് അഡ്മിനെ ഇതുമായി ബന്ധപ്പെട്ട് പരാതി പറഞ്ഞു. ഇതിന് ശേഷം ഇയാൾ ഇത് സ്വന്തം ഫേസ്ബുക്ക് വാളിലും പോസ്റ്റ് ചെയ്തു. മഹാനായ കലാമിനെ അപമാനിച്ചതിലൂടെ പുലരും ഗ്രൂപ്പ് അഡ്മിനുമായി പിണങ്ങി ഇതോടെയാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് കുറ്റം മറുനാടന്റെ മേൽ കെട്ടിവച്ച് രക്ഷപെടാൻ ശ്രമിച്ചത്.
റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലെ അഡ്മിനായ ആളാണ് ഫോട്ടോഷോപ്പുമായി മറുനാടനെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. റൈറ്റ് തിങ്കേഴ്സിലല്ല സമീർ അലിയുടെ പോസ്റ്റ് വന്നതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. മറുനാടൻ മലയാളിയെ കള്ള മറുനാടാ.. എന്ന് വിളിച്ചുകൊണ്ടാണ് ഫോട്ടോഷോപ്പിൽ ആക്രമിക്കാൻ മൗലികവാദികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ അംഗമല്ല സമീർ അലിയെന്നും പണ്ടേ ബാൻ ചെയ്യപ്പെട്ട ആളാണെന്നുമാണ് ഗ്രൂപ്പ് അഡ്മിന്റെ വാദം. എന്നാൽ ഗ്രൂപ്പ് അഡ്മിന്റെ ഈ വാദം തീർത്തും തെറ്റാണെന്ന് ഗ്രൂപ്പിലെ തന്നെ പ്രമുഖരായ വ്യക്തികൾ മറുനാടനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ ലോകമാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് പണ്ടുകാലത്ത് മറുനാടൻ മലയാളിയിൽ വന്ന റിപ്പോർട്ടുകളുടെ പേരു പറഞ്ഞും ഈ മൗലികവാദികൾ അന്ന് മറുനാടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റ് പേസ്റ്റിറ്റ് എന്ന വെബ്സൈറ്റിലാണ് മറുനാടനെതിരെ തീവ്രവാദികളുടെ കൊലവിളി നടക്കുന്നത്. മുമ്പ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ നിരോധിക്കാൻ ഒരുങ്ങിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ഈ സൈറ്റും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പു കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ ചിലത് ഇന്റലിജന്റ്സ് നിരീക്ഷിക്കുന്നുമുണ്ട്.
അതേസമയം റൈറ്റ് തിങ്കേഴ്സിൽ അംഗങ്ങളായവർ തന്നെ ഗ്രൂപ്പിലെ തെറ്റിനെ മറിക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. റൈറ്റ് തിങ്കേഴ്സിലെ പ്രമുഖനായ നവാസ് ജാൻ കലാമിനെ അവഹേളിച്ച ചിത്രം മണിക്കൂറുകളോളം എന്തുകൊണ്ട് ഗ്രൂപ്പിൽ ഇട്ടു എന്ന ചോദ്യം നിരവധിപേർ ഉന്നയിച്ചു. മനുഷ്യാവകാശ വിഷയങ്ങൾ അടക്കം ഉന്നയിച്ചിരുന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെ തീവ്രനിലപാടുള്ള മൗലികവാദികൾ കീഴടക്കുന്നതിലുള്ള അതൃപ്തിയാണ് അംഗങ്ങളായ ഭൂരിപക്ഷവും ഉന്നയിച്ചത്. പോസ്റ്റിനെതിരെ ഇസ്ലാമിക ലോകത്തുനിന്നുതന്നെ കടുത്ത എതിർപ്പാണ് ഉണ്ടായത്. ലോകം മുഴുവൻ ആദരിക്കുന്ന ഒരു വ്യക്തിയെ ഈ രീതിയിൽ ചിത്രീകരിക്കുന്നത് തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ജനസ്വാധീനമുള്ളവർ സത്യം പറയുമ്പോൾ നുണപ്രചരണം നടത്തുക റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ പതിവ് സംഭവമാണ്. മുമ്പ് പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്നിനെതിരെ ഇവർ ഒരുകാലത്ത് ഉറഞ്ഞുതുള്ളുകയായിരുന്നു. അതും ഐസിസിനെതിരെ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു എന്നതാണ് ശ്രദ്ധേയം. ലോകത്തെ ബാധിച്ച കാൻസറായി മാറിയ കഴുത്തറക്കുന്ന ഭീകരരെ ചെറുക്കണം എന്ന വിധത്തിലായിരുന്നു അന്ന് ബഷീർ വള്ളിക്കുന്ന് ലേഖനം എഴുതിയത്. എന്നാൽ, തീവ്രവാദത്തെ പിന്തുണച്ചു കൊണ്ട് ലേഖനത്തിന്റെ പേരിൽ വള്ളിക്കുന്നിനെ കടന്നാക്രമിക്കുകയായിരുന്നു അന്ന് ഈ ഗ്രൂപ്പുകാർ ചെയ്തത്. ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് നവാസ് ജാൻ അടക്കമുള്ള കടുത്ത മൗലികവാദികൾ ആയിരുന്നു.
ഇതാദ്യമായല്ല മുസ്ലിം നാമധാരിയായ ഒരാൾ മരിച്ചാൽ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് അവഹേളിക്കുന്നത്. നേരത്തെ കോഴിക്കോട്ടെ യുക്തിവാദിയായ ഒരു ഡോക്ടർ മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനംചെയ്തപ്പോൾ ആ മരണത്തെപോലും പരിഹസിച്ചുകൊണ്ട് ആർ.ടി ഗ്രൂപ്പിൽ പോസ്റ്റ് വന്നിരുന്നു. അന്ന് ഗ്രൂപ്പിലെ പ്രമുഖനായ നവാസ് ജാനെയായിരുന്നു മുന്നിൽ. മതത്തിന്റെ തിമിരം ബാധിച്ച് നവാസ് ജാന്റെ പോസ്റ്റിൽ പ്രതിഷേധിച്ച് അന്നും നിരവധിപേർ ഗ്രൂപ്പ് വിട്ടിരുന്നു. ഇപ്പോൾ അബ്ദുൾകലാമിനെയും അവഹേളിച്ച് രംഗത്തെത്തിയതോടെ മത നിരപേക്ഷ നിലപാടുള്ള പലരും ഇതോടെ ഗ്രൂപ്പ് വിട്ടിരിക്കയാണ്.
Stories you may Like
- ദുശ്ശാസനനാകരുത്, ചരിത്രം ആവർത്തിക്കും: ടി പത്മനാഭൻ
- കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം
- എംടിക്കു പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.മുകുന്ദനും
- മുഹമ്മദ് റിയാസിനെ വിമർശിച്ചതിന് ഗണേശ്കുമാർ വലിയ വില കൊടുക്കേണ്ടി വരുമോ?
- സത്യത്തെ വേട്ടയാടാൻ അന്നും ഇന്നും ഭരണകൂടത്തിന് ആവേശം കുറഞ്ഞിട്ടില്ല
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍