ബിജെപിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ തമ്മിൽ ഭേദം സിപിഎമ്മെന്നു മലബാറിലെ പ്രമുഖ മുസ്ലിം സംഘടനകൾ; ഇകെ സമസ്തയുമായി സിപിഎമ്മിന്റെ കൊണ്ടുപിടിച്ച ചർച്ചകൾ; കൂടിക്കാഴ്ച്ചകൾക്ക് ഒത്താശ ചെയ്ത് കുഞ്ഞാലിക്കുട്ടിയും
എം പി റാഫി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ പ്രതിരോധിക്കാൻ ലീഗ്-സിപിഐ(എം) കൂട്ടുകെട്ട് മാത്രമല്ല, മലബാറിലെ പ്രമുഖ മുസ്ലിം സംഘടനകളുമായും സിപിഐ(എം) ചർച്ചയും കൂടിക്കാഴ്ചയും നടത്തി. മുസ്ലിം ലീഗിനു പുറമെ, ലീഗുമായി ചേർന്നുനിൽക്കുന്ന ഇ.കെ സമസ്തയുടെയും പിന്തുണ തേടിയായിരുന്നു സിപിഎമ്മിലെ പ്രമുഖ നേതാക്കൾ ചർച്ച നടത്തിയത്.
കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സമസ്തയുമായും ഇതേ ആവശ്യവുമായി സിപിഐ(എം) ചർച്ചകൾ നടത്തിയിരുന്നു. മുമ്പും പല തവണ ഇടതു നേതാക്കളുമായി ചർച്ച നടത്തിയിരുന്ന കാന്തപുരം ഇടതുപക്ഷത്തെ പലതവണ പിന്തുണയും നൽകിയിരുന്നു. എന്നാൽ ആദ്യമായാണ് ലീഗുമായി അടുത്തുനിൽക്കുന്ന ഇകെ സമസ്തയുടെ നേതാക്കളുമായി സിപിഐ(എം) രാഷ്ട്രീയ ചർച്ച നടത്തുന്നത്.
സമസ്ത-സിപിഐ(എം) നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയുടെ വിവരം മറുനാടൻ മലയാളിക്കു ലഭിച്ചു. ചർച്ചക്കു പിന്നാലെയായിരുന്നു കഴിഞ്ഞദിവസം, ഫാഷിസത്തിനെതിരായുള്ള പോരാട്ടത്തിൽ ന്യൂനപക്ഷം ഇടതിനൊപ്പം നിൽക്കണമെന്നും സിപിഎമ്മിന്റെ മതേതര നിലപാടുകൾ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള പ്രസ്താവനയുമായി സമസ്ത നേതാവും സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ സമസ്ത നേതാക്കൾ തന്നെ സിപിഎമ്മിനെ പിന്തുണച്ച് പരസ്യമായ രംഗത്തെത്തിയിരിക്കുന്നത് അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇ.കെ സുന്നികൾ ലീഗിനും ലീഗ് പറയുന്ന സ്ഥാനാർത്ഥികൾക്കും മാത്രമായിരുന്നു വോട്ട് ചെയ്തിരുന്നത്. എന്നാൽ സി.പിഎമ്മിന്റെ മതേതര നിലപാടുകളെ വാഴ്ത്തി പിന്തുണ അറിയിച്ച് സമസ്ത നേതാക്കൾ തന്നെ എത്തിയതാണ് ലീഗിലും ഇ.കെ സമസ്തക്കിടയിലും ഭിന്നത പ്രകടമായിരിക്കുന്നത്. സംഘപരിവാർ നടത്തുന്ന ഫാഷിസത്തിനെതിരേയും അസഹിഷ്ണുതക്കെതിരെയും ഇടതുപക്ഷം നടത്തുന്ന പോരാട്ടങ്ങൾക്ക് ന്യൂനപക്ഷങ്ങൾ ശക്തമായ പിന്തുണ നൽകണമെന്നും, ഫാഷിസത്തിനെതിരായ ചെറുത്തുനിൽപ്പ് ആര് നടത്തുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പരിഗണിക്കേണ്ടതെന്നുമായിരുന്നു ഹമീദ് ഫൈസിയുടെ പ്രസ്താവന. ഇക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും സംഘപരിവാർ ഫാഷിസത്തിനെതിരെ കോൺഗ്രസ് ഒരിക്കലും ശക്തമായ നിലപാട് എടുത്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടത്.
എന്നാൽ സിപിഎമ്മുമായി നടത്തിയ ചില രഹസ്യധാരണയുടെ ഒരുഭാഗം മാത്രമാണ് ഹമീദ് ഫൈസിയിലൂടെ പുറത്തു വന്നതെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി യെ പ്രതിരോധിക്കാൻ ലീഗ്-സിപിഐ(എം) ചർച്ചകൾക്ക് തൊട്ടുപിന്നാലെയായിരുന്നു സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നിരുന്നത്. ഏകദേശം ഒരു മാസം മുമ്പ് പിണറായി വിജയന്റെയും രണ്ട് ഇടത് എംഎൽഎമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു അമ്പലക്കടവ് ഹമീദ് ഫൈസി അടക്കമുള്ള സമസ്തയുടെ സമുന്നതരായ നേതാക്കൾ ചർച്ച നടത്തിയത്. എന്നാൽ ഇത്തരം ചർച്ചക്ക് വഴിയൊരുക്കിയതാകട്ടെ സാക്ഷാൽ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി ആണെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത. വർഗീയതയ്ക്കും ഫാഷിസത്തിനുമെതിരെ എല്ലാവരും ഒരുമിക്കണമെന്നതാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞത്. പരമ്പരാഗതമായി ലീഗിനെ പിന്തുണച്ചു വരുന്നതിനാൽ ഭാഗികമായി സിപിഎമ്മിന് പിന്തുണ നൽകാമെന്ന ഉറപ്പും സമസ്ത നേതാക്കളിൽ നിന്നും ലഭിച്ചതായാണ് അറിയുന്നത്.
നേരത്തെയും ഇടതുപക്ഷമായിരുന്നു ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നതെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ സിപിഎമ്മായിരുന്നു ആദ്യം ഇതിനെതിരെ രംഗത്തിറങ്ങിയതെന്നും സമസ്ത നേതാക്കൾ പറയുന്നു. എന്നാൽ ബാബരി മസ്ജിദ് തകർത്തപ്പോൾ അന്ന് ഭരണം കയ്യാളിയിരുന്ന കോൺഗ്രസിനും പിന്തുണയുള്ള ലീഗിനും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. വടക്കേ ഇന്ത്യയിലടക്കം ഫാഷിസം തളിർത്തുവളരാൻ വളമായത് കോൺഗ്രസ് തന്നെയാണെന്നാണ് സമസ്ത നേതാക്കൾ പറയുന്നത്. ഈ തിരിച്ചറിവാണ് വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനേ സാധിക്കുകയുള്ളൂവെന്ന് മനസിലാക്കിയതിനു പിന്നിലെന്നാണ് പല നേതാക്കളും ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചത്. എന്നാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകാമെന്ന രഹസ്യ ധാരണ നിലവിലുണ്ടെങ്കിലും ഇത് അണികളോട് ഇക്കാര്യം പറയാതെ പറയാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. മിക്ക പ്രവർത്തകരും ലീഗ് പ്രവർത്തകരും ലീഗ് അനുഭാവികളും ആണെന്നതിനാൽ ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുമെന്നതാണ് വിലയിരുത്തൽ.
എന്നാൽ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ സമസ്ത-സിപിഐ(എം) കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതിനു പിന്നിലും ചില അജണ്ടകളുണ്ട്. ലീഗ് പറയുന്നതനുസരിച്ചേ സമസ്ത തീരുമാനമെടുക്കുകയുള്ളൂവെന്ന് വരുത്തി തീർക്കലും സമസ്തയുടെ പിന്തുണ പൂർണമായി സിപിഎമ്മിന് പോകാതിരിക്കലുമാണ് ഇതിന്റെ പിന്നിൽ. എന്നാൽ കൂടെ നിൽക്കുന്ന ഇകെ സുന്നികൾക്ക് ഹജ്ജ്, വഖഫ് ബോർഡുകളും മറ്റു സമിതി അംഗത്വം തുടങ്ങിയ പദവികളെല്ലാം മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി നൽകി വരുന്നുണ്ട്. ഇതെല്ലാം ഇട്ടെറിഞ്ഞ് സിപിഎമ്മിന് പൂർണമായും പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. ചർച്ചകളുടെയെല്ലാം ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷണാടിസ്ഥാനത്തിലാകും പുതിയ അടവുനയം പയറ്റുക. ആദ്യമായാണ് ഇടതുപക്ഷവുമായി സമസ്ത നേതാക്കൾ രാഷ്ട്രീയ പിന്തുണ നൽകുന്നത്. നേരത്തെ കാന്തപുരം ഇടതുപക്ഷത്തിനു പിന്തുണ നൽകിയത് ഇ.കെ സമസ്തയുടെ നേതാക്കൾ തന്നെ പരസ്യമായി എതിർത്തുരംഗത്തെത്തിയിരുന്നു. സമസ്ത നേതാവിന്റെ പ്രസ്താവന ഇന്നലെ പുറത്തു വന്നതോടെ സോഷ്യൽ മീഡിയകളിലും ചർച്ചകൾ സജീവമായിരിക്കുകയാണ്. എ.പി സുന്നികളെ വിളിച്ചിരുന്ന അരിവാൾ സുന്നി പ്രയോഗം ഇപ്പോൾ ഇ.കെ വിഭാഗത്തെ കൂടി പിന്തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍