മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ കാണുക സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്ന വിശേഷണം; പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണെന്ന് പറഞ്ഞ് ഊരിപോരും; ഓട്ടോ ഡ്രൈവർ ഫാജിദിനെ കള്ളക്കേസിൽ കുടുക്കിയ തിരൂർ കാരാത്തോടിലെ ക്വാറി ഉടമ പക വന്നാൽ എന്തും ചെയ്യും; ലീഗ് ടൗൺ കമ്മിറ്റി നേതാവ് കൂടിയായ ക്വാറി ഉടമയെ തനിക്കറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
ആർ പീയൂഷ്
തിരൂർ: ഓട്ടോ ഡ്രൈവറെ ലീഗ് ടൗൺ കമ്മിറ്റി നേതാവ് കഞ്ചാവ് കേസിൽ കുടുക്കിയത് പകപോക്കലിന്റെ പേരിൽ. മലപ്പുറം എംപിയും മുസ്ലിം ലീഗിന്റെ നാഷണൽ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകനെന്ന വ്യാജേന ക്വാറി നടത്തുന്ന വൃക്തിയാണ് കാരാത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കഞ്ചാവ് കേസിൽ കുടുക്കി ജയിലിലടച്ചതെന്നാണ് സൂചന. ഏറനാട് താലൂക്കിൽ കാരാത്തോട് ഊരകം മേൽമുറിയിൽ ഞരക്കാടൻ വീട്ടിൽ ഫാജിദിനെയാണ് ഓട്ടോറിക്ഷയിൽ കഞ്ചാവു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത്. ക്വാറി ഉടമ അസമയത്ത് ഒരു വീട്ടിൽ കയറി പോയ വിവരം നാട്ടിൽ പറഞ്ഞ് പരത്തിയതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ക്വാറി ഉടമ മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി നേതാവാണ്. ഇയാളുടെ ഭാര്യ വാർഡ് മെമ്പറുമാണ്. നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ ഇത്തരത്തിലുള്ള പ്രചാരണം നടത്തിയതാണ് ഫാജിദിനെ കഞ്ചാവ് കേസിൽ കുടുക്കാനുണ്ടായ കാരണം.
കഴിഞ്ഞ ജൂൺ 22ന് കാരാത്തോട് ഠൗണിൽ വച്ചാണ് വേങ്ങര പൊലീസ് ഫാജിദിനെ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി രണ്ടേകാൽ കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. കാരാത്തോട് ടൗണിലെ യുണൈറ്റഡ് ക്ലബിന്റെ പ്രസിഡന്റ് കൂടിയായ ഓട്ടോ ഡ്രൈവർ ഫാജിദിന് കഞ്ചാവുമായി ബന്ധമുണ്ടാകില്ലെന്ന് നാടാകെ ഉറപ്പിച്ചു. ഫാജിദ് സ്ഥലത്തെ സാമൂഹിക പ്രവർത്തകനുമാണ്. പൊലീസ് ഫാജിദിനെ പിടികൂടിയതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും ഫാജിദ് നിരപരാധിയാണെന്നും മറ്റാരെങ്കിലും വാഹനത്തിൽ കൊണ്ടുവച്ചതാകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പൊലീസ് ഫാജിദിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഫാജിദ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. തുടർന്നാണ് കോടതിയെ അറിയക്കുകയും ജാമ്യം അനുവദിക്കാൻ അപേക്ഷ നൽകിയതും.
അറസ്റ്റിലായ സംഭവം വലിയ വാർത്താ പ്രാധാന്യത്തോടെ പത്രങ്ങൾ നൽകിയിരുന്നു. ഇത് മൂലം ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഫാജിദിന്. അതിനാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. കുറ്റക്കാരനല്ല എന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും കേസിൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. എന്നാൽ യഥാർത്ഥ പ്രതികളായവരെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്യുന്നില്ല. കാരണം. ചതി ആസ്ത്രൂണം ചെയ്ത ക്വാറി ഉടമയ്ക്ക് വേങ്ങര പൊലീസിൽ വലിയ സ്വാധീനമാണുള്ളത്. ഇയാൾക്ക് മണൽ കടത്താനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതും ഇവിടുത്തെ പൊലീസ് ആണ്. എസ്ഐ പോലുമറിയാതെ കാര്യങ്ങൾ ചെയ്യുന്നത് സ്റ്റേഷനിലെ കൈക്കൂലിക്കാരായ പൊലീസുകാരാണ്. ക്വാറി ഉടമയുടെ തൊഴിലാളികൾ ഫാജിദിന്റെ ഓട്ടോയിൽ കഞ്ചാവ് വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അവരെ ഇതുവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല. സ്റ്റേഷനിലെ എസ്ഐക്ക് മുകളിൽ നിന്നും വലിയ സമ്മർദ്ദമുള്ളതിനാലാണ് തയ്യാറാകാത്തതെന്നാണ് വിവരം.
ക്വാറി ഉടമ പികെ കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ആളാണ്. ഈ കള്ളക്കളികളൊന്നും അദ്ദേഹത്തിന് അറിയില്ല. ക്വാറി ഉടമയുടെ പിതാവിന്റെ പേരും കുഞ്ഞാലിക്കുട്ടി എന്നുതന്നെയാണ്. ഇയാൾ മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസിൽ സമയം രേഖപ്പെടുത്താതെ മണൽ കടത്തുമ്പോൾ പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണ് എന്ന് പറഞ്ഞ് ഊരിപോവുകയാണ് ചെയ്തു വരുന്നത്. അതേ സമയം ഫാജിദ് കുറ്റക്കാരനല്ല എന്ന് കാട്ടി നാട്ടുകാരായ മുന്നോറോളം പേർ എസ്പി ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇവർക്കൊക്കെ ക്വാറി ഉടമ വൻതുക മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണ്.
കഞ്ചാവുകേസിൽ പ്രതിയായ ഫാജിദിന് പുറത്തിറങ്ങാൻ കഴിയാതായി. അപമാനഭാരം മൂലം മക്കളെ സ്കൂളിൽ വിടാനാവാതെ ഭാര്യയും കുടുംബവും വിഷമത്തിലായി. ആകെയുള്ള വരുമാനമായ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഫാജിദിന് നീതി നൽകണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് പേർ ഒപ്പിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. പ്രാദേശിക തർക്കങ്ങളുടെ പേരിൽ ചില ശത്രുക്കൾ ചേർന്ന് കുടുക്കിയതാണന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് വച്ചവരെക്കുറിച്ച് നാട്ടുകാർ തന്നെ പൊലീസിന് സൂചന നൽകിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകുകയാണ്.
അതേ സമയം ഇയാളെപറ്റി ഒന്നും അറിയില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നാട്ടുകാർ ആരോപിക്കുന്ന പോലെ തന്റെ പേര് ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചാൽ പരാതി നൽകുമെന്നും അറിയിച്ചു. ഫാജിദ് നിരപരാധിയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇയാൾക്ക് മേൽ ചാർത്തിയ കുറ്റം എടുത്തു കളയാൻ പൊലീസ് തയ്യാറാവാത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഫാജിദിന്റെ ഓട്ടോ റിക്ഷപോലും തിരിച്ചു നൽകാത്തതിനാൽ ഉപജീവനം വരെ വഴിമുട്ടി നിൽക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഫാജിദ്.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ട്രംപിനെ വെട്ടാൻ ബൈഡന്റെ കഞ്ചാവ് രാഷ്ട്രീയം!
- ഇബ്രാഹിം ദക്ഷിണേന്ത്യയിലെ കഞ്ചാവ് കടത്തിലെ മൊത്ത വിതരണക്കാരൻ
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍