അന്തസ്സ് ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നതെന്ന് ഖദീജ നർഗീസ്; പ്രശ്നം കുടുസ്സായ ചിന്തകളെന്ന് അഡ്വ. നൂർബീന; പൊതുവേദികളിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്ലിം വനിതാ നേതാക്കൾ; മതപൗരോഹിത്യത്തിനെ നേർക്കും കടുത്ത വിമർശനം
കെ സി റിയാസ്
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും മുസ്ലിം സ്ത്രീകളെ പൊതുവേദികളിൽ നിന്ന് വെട്ടിമാറ്റുന്ന മത, രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ വിവിധ മുസ്ലിം വനിതാ നേതാക്കൾ രംഗത്ത്. ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഇസ്ലാം; സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് വിവിധ വനിതാ നേതാക്കൾ തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയത്.
കോഴിക്കോട്ട് നടന്ന യൂത്ത്ലീഗ് സമ്മേളനത്തിലും ശേഷം നടന്ന മുസ്ലിം ലീഗിന്റെ പോഷക വിഭാഗമായ കെ എം സി സിയുടെ പ്രവാസി സംഗമത്തിലും വനിതാ നേതാക്കളെ ചില പുരുഷ നേതാക്കൾ അധിക്ഷേപിച്ചിരുന്നു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജിയും വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദിനെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരുമാണ് അവഹേളിച്ചത്. അതിനു പിന്നാലെ ഈയിടെ കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യസമ്മേളനത്തിൽ പതിനായിരക്കണക്കിന് വനിതകൾ സദസ്സുകളിലേക്ക് ഒഴുകിയപ്പോഴും അവരെ പ്രതിനിധീകരിക്കാൻ പേരിനു പോലും ഒരൊറ്റ വനിതയെ പോലും വേദിയിൽ ഇടം നൽകാൻ സംഘാടകർ തയ്യാറായിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിൽ ഊറ്റംകൊള്ളുന്ന, മുസ്ലിം പരിഷ്കരണ പ്രവർത്തനങ്ങൾക്കു മുന്നിൽ നടന്ന മുജാഹിദുകൾക്കു പോലും മഹിളാ രത്നങ്ങളെ വേദിക്കു പിറകിലേക്കു മാറ്റേണ്ടിവന്നത് വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃ സമീപനങ്ങൾക്കെതിരെ പരസ്യ പ്രതിഷേധവുമായി വനിതാ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും കേരള വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന നേതാവും പണ്ഡതയും സാമൂഹ്യ പ്രവർത്തകയുമായ ഖദീജ നർഗീസും രംഗത്തെത്തിയത്.
കോഴിക്കോട്ട് ഈയിടെ വലിയൊരു മഹാസമ്മേളനം നടന്നെങ്കിലും അതിന്റെ വേദിയിൽ ഒരു സ്ത്രീയെ പോലും ഇരുത്താനായില്ലെന്നും ഇതിൽ ഏറെ വേദനയുണ്ടെന്നും മനസ്സ് തട്ടിയാണ് എം ജി എം സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഖദീജ നർഗീസ് അഭിപ്രായപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഖദീജ നർഗീസിന്റെ ഓരോ വാക്കുകളെയും സദസ്സ് സ്വീകരിച്ചത്. മാന്യമായ വസ്ത്രധാരണം നടത്തുന്ന, അർഹതയും പ്രാപ്തിയും കഴിവുമുള്ള വനിതകൾക്ക് എന്താണ് സമ്മേളനങ്ങളുടെ മുൻനിരയിൽ ഇരുന്നാലെന്നും അവർ ചോദിച്ചു. ഒരു ബഹുസ്വര സമൂഹത്തിൽ നമ്മുടെ അന്തസ്സ് ജീവിതംകൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നത്. ലോകവും പ്രപഞ്ചവുമെല്ലാം വളരെ സന്തുലിതമായാണ് സർവ്വശക്തൻ സംവിധാനിച്ചിട്ടുള്ളത്. എന്നാൽ അത്തരമൊരു സന്തുലിതമായ നിലപാട് സ്വീകരിക്കാൻ അതിന്റെ വക്താക്കൾക്കു സാധിക്കാതെ വരുന്നത് സങ്കടകരമാണ്. വിശ്വാസ സ്വാതന്ത്ര്യം, ധാർമിക സുരക്ഷ, കുടുംബ ഭദ്രത തുടങ്ങി ഓരോ വിഷയങ്ങളിലും ഇസ്ലാമിന് കൃത്യവും കണിശവുമായ നിലപാടുകളുണ്ട്. അതനുസരിച്ച് തന്നെയാണ് മുസ്ലിം വനിതാ സംഘടനകൾ പ്രവർത്തിക്കുന്നത്.
പ്രവാചകന്റെ കാലത്ത് യുദ്ധവേളകളിൽ പോലും സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നു. ഖലീഫ ഉമറിന്റെ ഭരണത്തിൽ ഇൻകം ടാക്സ് ഓഫീസർ ഒരു വനിതയായിരുന്നു. പ്രവാചക പത്നി ആഇശ പള്ളിയിൽ വച്ച് സ്ത്രീകൾക്ക് മതാധ്യാപനങ്ങൾ പഠിപ്പിച്ചിരുന്നു. വനിതകൾ ഒട്ടേറെ ഹദീസുകൾ ഉദ്ധരിച്ചതടക്കം ഇസ്ലാമിക ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം ആർക്കാണ് മനസ്സിലാവാത്തത്? പർദ്ദയും മഫ്തയും ധരിച്ച് സ്ത്രീകൾ വോട്ടു ചോദിച്ചാൽ മാത്രം മതിയോ? സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനപ്പുറം മാന്യമായ വേഷവിധാനങ്ങളോടെതന്നെ ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. സ്കൂളിലും പള്ളികളിലും പോകുന്നതോടൊപ്പം ജോലി നിർവഹണങ്ങളിലും തെരഞ്ഞെടുപ്പുകളിലും പങ്കാളിയാകാൻ അവർക്കു സാധിക്കണം. അതിനെ ആരും മതവിരുദ്ധമായി (ഹറാം) പ്രഖ്യാപിക്കേണ്ടതില്ല. മതം അനുവദിച്ച സീമകളെ കൊട്ടിയടക്കുകയാണ് മതപൗരോഹിത്യം. സ്വന്തം നിലപാട് പോലും മനസ്സിലാക്കാത്തതാണ് അരക്ഷിതാവസ്ഥയ്ക്കു കാരണമെന്നും അല്ലാഹുവും അവന്റെ പ്രവാചകനും അനുവദിച്ചുതന്നതിനെ ആരും മതവിരുദ്ധമാക്കേണ്ടതില്ലെന്നും അവർ ഓർമിപ്പിച്ചു.
സമൂഹത്തിൽ പടരുന്ന ഇരുട്ടിന് പ്രകാശമാകാൻ മതപ്രചാരണങ്ങൾക്കു സാധിക്കേണ്ടതുണ്ടെന്നു വനിതാ ലീഗ് നേതാവും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായ അഡ്വ. നൂർബീന റഷീദ് ചൂണ്ടിക്കാട്ടി. ഇസ്ലാമിലെ സ്ത്രീകൾക്ക് പൊതുവേദികളിൽ മുൻനിരയിൽ ഇരിക്കാൻ പറ്റില്ലെന്ന വിലക്കുകൾ അത്ഭുദപ്പെടുത്തുന്നതാണ്. അറിവുണ്ടായിട്ടും തിരിച്ചറിവില്ലാതെ പോകുന്നതിന്റെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി. വളരെ വ്യാപ്തിയുള്ള ഒരു വിഷയത്തെ എത്ര കുടുസ്സായാണ് ചിലർ പിൻനിരകളിലേക്കു മാറ്റുന്നത്. സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കുമൊന്നും തെല്ലും കുറവില്ലെങ്കിലും മനുഷ്യ ഹൃദയങ്ങളിൽ വെളിച്ചം പകരുന്നില്ല. അസമത്വങ്ങളും ജീർണതകളും അരങ്ങു വാഴുമ്പോഴും അതിരുകടന്ന ഒരു സ്വാതന്ത്ര്യവും നാമാരും ആഗ്രഹിക്കുന്നില്ലെന്നും നൂർബീന ചൂണ്ടിക്കാട്ടി. നമസ്കാരവും സുന്നത്ത് നോമ്പുകളുമടക്കം ഇസ്ലാമിലെ ആരാധനകളെല്ലാം നിർവഹിക്കുമ്പോഴും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകുന്നുവോ എന്ന് പുനപ്പരിശോധിക്കണം. പൊതുവേദികളിൽ അടക്കം തെറ്റായ സമീപനങ്ങളാണ് വിമർശങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും അത് തിരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
എനിക്കു എന്റെ മതം, നിങ്ങൾക്കു നിങ്ങളുടെ മതം എന്ന വിശുദ്ധാധ്യാപനങ്ങൾ പഠിപ്പിക്കുന്ന മുസ്ലിംകൾക്ക് തീവ്രവാദത്തെയും ഭീകരവാദത്തെയും ഒരിക്കലും തുണയ്ക്കാനാവില്ലെന്നും തിന്മയെ ചെറുക്കാനും നന്മയെ പോഷിപ്പിക്കാനും സാധിക്കണമെന്നും മുസ്ലിം വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. കെ പി മറിയുമ്മ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി.
ഇസ്ലാം പുരുഷ പക്ഷമോ സ്ത്രീ പക്ഷമോ അല്ലെന്നും മനുഷ്യ പക്ഷവും നീതിയുടെ പക്ഷവുമാണെന്ന് വിഷായാവതരണം നടത്തിയ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ഉപാധ്യക്ഷ എ റഹ്മത്തുന്നിസ പറഞ്ഞു. അരക്ഷിതാവസ്ഥയും ബന്ധനങ്ങളുമല്ല, സ്വാതന്ത്ര്യവും സുരക്ഷയുമാണ് ഇസ്ലാം നൽകുന്നതെന്നും മുസ്ലിം സ്ത്രീകൾക്കും ഇസ്ലാമിനുമെതിരെയുള്ള വിവിധ വിമർശങ്ങളെ എണ്ണിയെണ്ണി അവർ സമർത്ഥിച്ചു.
തെറ്റിദ്ധാരണകളുടെ വേലിക്കെട്ടുകളിൽ തളച്ച് മുസ്ലിം സ്ത്രീകളെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് നീക്കിവെക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന കൂടിയാലോചനാസമിതി അംഗം പി വി റഹ്മാബി അഭിപ്രായപ്പെട്ടു. ഇസ്ലാം സന്തുലിതമാണ്. വളരെ എളുപ്പമായ മതത്തെ വളരെ കുടുസ്സാക്കാൻ സമുദായത്തിനകത്തും ശ്രമങ്ങളുണ്ടാവുന്നു. ലോകത്തെയും കാലഘട്ടത്തെയും വായിച്ചറിയാനും അടുത്തറിയാനും സ്ത്രീകൾക്കാവണം. അന്ധമായ ദേശീയത വളർത്തി, മതേതരത്വവും സോഷ്യലിസവും തകർക്കാൻ ഒരുഭാഗത്തുകൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്്. ഇല്ലാത്ത ഭീകരത ഉണ്ടെന്നു സ്ഥാപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് പൊലീസ് ഭയപ്പെടുത്തുകയാണ്.
ഉത്തരേന്ത്യയിലും മറ്റും അനുഭവിച്ച ഭീതിയുടെ അന്തരീക്ഷം ഇന്ന് കേരളത്തിലേക്കും പടരുകയാണ്. മതന്യൂനപക്ഷങ്ങളും സാംസ്കാരിക പ്രവർത്തകരും യു എ പി എ എന്ന കരിനിയമത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയാണ്. മുത്വലാഖിന്റെ മറപിടിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ മോദി ഭരണകൂടം ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. നോട്ട് പ്രതിസന്ധിയിൽ നാട് നട്ടം തിരിയുമ്പോഴും വോട്ടുബാങ്കിൽ കണ്ണുനട്ട് യു പിയിൽ പ്രത്യേക നാടകമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭീകരവാദികളെ തകർക്കാൻ ഇസ്രായാലെന്ന ജാര സന്തതിയുമായാണ് മോദിയുടെ കൂട്ടുകൂടെലെന്നും ഇത്തരം അപകടങ്ങളെല്ലാം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും അവർ ഓർമിപ്പിച്ചു. കെ ടി നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സുലൈഖ പൂത്തൂർ, ആർ സി സാബിറ, വി പി ജമീല, സഫിയ്യ ടീച്ചർ, അസ്മാ മൻഅം, സഫ നൂറ തുടങ്ങിയവരും പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്