ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ല! ഗൾഫിലെ മലയാളികളെ എല്ലാം നാട്ടിലേക്ക് എത്തിക്കാൻ എന്നും പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന മുഖ്യമന്ത്രി; രോഗികൾക്കൊപ്പം ഒരാളെ മംഗളൂരുവിലേക്ക് കർണ്ണാടക പോലും കാസർകോട്ട് നിന്ന് കടത്തി വിടും; ഒൻപതുമാസം ഗർഭിണിയായ യുവതിക്കൊപ്പം അതിർത്തി കടക്കാൻ മൂന്നു വയസ്സുള്ള കുട്ടിക്കും സഹോദരിക്കും അനുമതിയില്ല; ബംഗളൂരുവിൽ നിന്ന് നിറവയറുമായി സ്വന്തം നാട്ടിലേക്ക് വന്ന അമ്മയോട് മുത്തങ്ങയിൽ കേരളം കാട്ടിയത് ക്രൂരത തന്നെ
മറുനാടൻ മലയാളി ബ്യൂറോ
മുത്തങ്ങ: എല്ലാ പ്രവസികളേയും സ്വീകരിക്കാൻ കേരളം ഒരുക്കമാണ്. എല്ലാ സംവിധാനവും ഒരുങ്ങി കഴിഞ്ഞു. ക്വാറന്റൈൻ കേന്ദ്രമെല്ലാം സജ്ജം. ഇങ്ങനെ വീമ്പു പറയുന്ന കേരളം പക്ഷേ മുത്തങ്ങയിലെ അമ്മയുടെ വേദന കണ്ടില്ലെന്ന് നടിച്ചു. വയനാട്-കർണാടക അതിർത്തിയിൽ കുടുങ്ങിയ പൂർണ ഗർഭിണിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുമ്പോഴും പകപോക്കൽ തുടർന്നു. മൂന്ന് വയസ്സുള്ള കുട്ടിയെ പോലും അമ്മയ്ക്കൊപ്പം അതിർത്തി കടത്തി വിട്ടില്ല. പകരം അവരെ കർണ്ണാടക അതിർത്തിയിൽ ക്വാറന്റൈനിലാക്കി. മംഗളുരൂവിലേക്ക് രോഗിക്കൊപ്പം പോകാൻ ഒരാളെ കർണ്ണാടക അനുവദിക്കാറുണ്ട് ഇപ്പോൾ. അതു പോലും മനുഷ്യാവകാശ ലംഘനമായി കണ്ട കേരളമാണ് മലയാളിയായ യുവതിക്ക് ഈ കഷ്ടകാലം സമ്മാനച്ചത്.
വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തലശ്ശേരിയിലേക്കുള്ള നിറഗർഭിണിക്ക് പോലും യാത്രാ അനുമതി നൽകിയത്. തിങ്കളാഴ്ച രാത്രിയിലാണ് മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം പൂർണ ഗർഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയ്ക്ക് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തു നിന്ന ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ നിന്നും ഇവരെ ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ തുടർന്ന് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ഷിജിലയ്ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.
മറുനാടൻ അടക്കം വാർത്ത നൽകിയതോടെ കളക്ടറേറ്റിൽ നിന്നും ഷിജിലയ്ക്ക് വിളി വന്നു. അങ്ങനെ വീണ്ടും അതിർത്തിയിലെത്തി. ഒൻപത് മാസം പ്രായമുള്ള യുവതിയെ സർക്കാർ ഒരുക്കിയ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടു പോയി. എന്നാൽ മൂന്നു വയസ്സുള്ള കുട്ടിയെ പോലും അതിർത്തി കടക്കാൻ അനുവദിച്ചില്ല. കേരളത്തിന് പുറത്തുള്ള പ്രവാസികളെ നാട്ടിലേക്ക് എത്രയും വേഗം എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് ദിവസവും കത്തെഴുതുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ കേരളത്തിലേക്ക് മലയാളികളായ രോഗികളെ പോലും കടത്തി വിടുന്നില്ല. ഇതിന് തെളിവാണ് ഗർഭിണിയുടെ ദുരവസ്ഥ. ഇവരുടെ കുട്ടിയേയും തലശ്ശേരിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കാം. കൂടെയുള്ള സഹോദരിയേയും സമാന രീതിയിൽ നിരീക്ഷണത്തിലാക്കാം. എന്നാൽ ഇതിനൊന്നും സർക്കാരോ വയനാട് ജില്ലാ ഭരണകൂടമോ തയ്യാറായില്ല.
കേരളവും കർണ്ണാടകവും കൈയൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ തുടക്കം മുതൽ അനിശ്ചിത്വമായിരുന്നു. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടർമാർ ആദ്യം മുതൽ വ്യക്തമാക്കിയത്. കണ്ണൂർ കളക്റ്റ്രേറ്റിൽ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ പറയുന്ന പട്ടികയിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ലെന്നതാണ് അനുമതി നൽകുന്നതിന് തടസമായത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്നും ടി വി സുഭാഷ് പറഞ്ഞിരുന്നു.
ബെംഗളൂരുവിൽ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒൻപത് മാസം ഗർഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയിൽ കഴിഞ്ഞത്. വയനാട് മുത്തങ്ങ ചെക്പോസ്റ്റിൽ ആറ് മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ അതിർത്തി കടത്തിവിട്ടില്ല. തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയിൽ കർണാടക പൊലീസും തടഞ്ഞു. ഇതോടെ ഇന്നലെ രാത്രി കൊല്ലഗൽ എന്ന സ്ഥലത്ത് റോഡിൽ കാറിൽ കഴിയുകയായിരുന്നു. അതിർത്തി കടത്താനുള്ള അനുമതി വയനാട് കലക്ടർ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടർന്നാണ് കേരള അതിർത്തിയിലേക്ക് എത്തിയതെന്ന് ഇവർ പറയുന്നു. ബെംഗളൂരു കമ്മീഷൻ നൽകിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിൽ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്.
എന്നാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തഹസിൽദാർ ചുമതലയിലുണ്ടായിരുന്നയാൾ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിർത്തി കടത്തിവിടാൻ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവർ ആരോപിച്ചു. അതിർത്തി കടത്തിയില്ലെന്നതിനേക്കാൾ ഗർഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതൽ വേദനിപ്പിച്ചതെന്ന് ഷിജില പറഞ്ഞു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു. ഇതു വാർത്തയായതോടെ മുഖ്യമന്ത്രി ഇടെപട്ടു. അങ്ങനെയാണ് ഷിജിലയ്ക്ക് മാത്രം അതിർത്തി കടക്കാൻ അനുമതി നൽകിയത്. മലയാളികളോട് പോലും എന്തിനാണ് ഈ ക്രൂരതയെന്നതാണ് ഉയരുന്ന ചോദ്യം.
പ്രസവത്തിന് സൗകര്യത്തിനായാണ് നാട്ടിലേക്ക് യുവതി മടങ്ങിയത്. കണ്ണൂരിലെ പ്രാദേശിക ഭരണ കൂടത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം ബംഗളൂരു പൊലീസിന്റെ പാസും വാങ്ങി. ഇന്നലെ രാവിലെ 11.45ന് അതിർത്തിയിൽ എത്തി. എന്നാൽ അതിർത്തി കടക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തു. കേരളാ പൊലീസ് മാത്രമായിരുന്നു ആശ്വാസം. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്ന ശേഷമാണ് തലശേരി സ്വദേശിനിയായ ഷിജില മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് പത്ത് മണിക്കൂർ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിൽ എത്തിയത്. എന്നാൽ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ അനുവദിച്ചില്ല.
തഹസിൽദാരായിരുന്നു ഇവരെ കയറ്റി വിടില്ലെന്ന് ഉറച്ച നിലപാട് എടുത്തത്. മുത്തങ്ങാ ചെക് പോസ്റ്റിൽ നിന്ന് പറഞ്ഞു വിട്ടു. ഇതോടെ കുറച്ചു സമയം കാട്ടിൽ വാഹനം ഒതുക്കിയിടുകയും ചെയ്തു. എന്നാൽ വീണ്ടും ഉദ്യോഗസ്ഥരെത്തി. തീർത്തും മോശമായ ഭാഷയിൽ പെരുമാറി. രണ്ട് ഷിഫ്റ്റ് ഉദ്യോഗസ്ഥരെ ഇവർ കണ്ടു. രണ്ടു കൂട്ടരും ഒരേ ഭാഷയിലാണ് സംസാരിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ കടുംപിടത്തത്തിൽ പൊലീസും നിസ്സഹായരായി. ഇതോടെ മലയാളിയായ യുവതിയും കൂടെ എത്തിയവരും പ്രതിസന്ധിയിലായി. മതിയായ യാത്രാ രേഖകൾ ഉള്ളവരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് മുത്തങ്ങയിൽ ഉണ്ടായത്.
മംഗളൂരുവിൽ കേരളത്തിലെ രോഗികളെ ചികിൽസിക്കാനാകില്ലെന്ന നിലപാട് കർണ്ണാടകം എടുത്തപ്പോൾ സുപ്രീംകോടതിയിൽ അതിനെ ചോദ്യം ചെയ്യുകയായിരുന്നു കേരളം. മാനുഷിക പരിഗണനയാണ് ഈ വിഷയത്തിൽ ചർച്ചയാക്കിയത്. ഗൾഫിലും മറ്റും പ്രതിസന്ധിയിലായ മലയാളികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ മതിയായ സഹായമൊരുക്കുന്നില്ലെന്നും കേരളം പരാതിപ്പെടുന്നു. ഇതിന് വേണ്ടി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയയ്ക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. എന്നാൽ കേരള അതിർത്തിയിൽ എത്തിയ മലയാളിയായ ബംഗളൂരുവിൽ നിന്നെത്തിയ ഗർഭിണി യുവതിയെ പോലും പ്രവേശിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്നലെ പാലക്കാട്ടെ അതിർത്തിയിലും മലയാളി ഗർഭിണിക്ക് സമാന അനുഭവം നേരിട്ടു. പിന്നീട് കളക്ടറും എസ് പിയും ഇടപെട്ട് അവരെ കടത്തി വിട്ടു.
കോവിഡ് വ്യാപനത്തെ തടയാൻ കടുത്ത നടപടികൾ എടുക്കുന്നവർ മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണുന്നില്ലെന്ന പരാതിയാണ് സജീവമാകുന്നത്. കൊറോണക്കാലത്ത് കൈക്കൂലിയുടെ സാധ്യതകളെല്ലാം അടച്ചു. അങ്ങനെ ആളുകളിൽ നിന്ന് മനുഷ്യത്വ രഹിതമായി കൈക്കൂലി വാങ്ങിയവർ തങ്ങളുടെ അമർഷം ഇത്തരം നടപടികളിലൂടെ തീർക്കുകയാണെന്ന വാദവും സജീവമാണ്. ഏതായാലും മലയാളിയോട് മനുഷ്യത്വപരമായി കോവിഡ് കാലത്ത് കേരളം ഇടപെടുന്നില്ലെന്നതിന് തെളിവാണ് മുത്തങ്ങയിലെ സംഭവം. മുംബൈയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വന്തം നാടായ തൃശൂരിലേക്ക് ആംബുലൻസിൽ എത്തിയ യുവതിയെ ലോക്ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ രണ്ടു നാൾ കർണാടക അതിർത്തിയിൽ തടുത്തിട്ടതും വിവാദമായിരുന്നു. ആദ്യ ദിവസങ്ങളിൽ അനുമതി നൽകാതിരുന്ന ജില്ലാ ഭരണകൂടം ഒടുവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതും വിവാദമായിരുന്നു.
ഗുരുവായൂർ കണ്ടാനശേരി കറുപ്പം വീട്ടിൽ ഫാത്തിമ(37)യും ഭർത്താവ് ഉസ്മാൻ ഷെയ്ക്കുമാണ് കേരള അതിർത്തിയിൽ കുടുങ്ങിയത്. മുംബൈയിൽ നിന്ന് ആംബുലൻസിൽ റോഡു മാർഗം 1200 കിലോമീറ്റർ പിന്നിട്ട് കർണാടക അതിർത്തി കടന്ന് കേരളത്തിലെ മുത്തങ്ങ ചെക് പോസ്റ്റിൽ 31 ന് രാത്രി എട്ടരയോടെ എത്തിയെങ്കിലും ഇവരെ ലോക് ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിച്ചില്ല.അതിർത്തി കടക്കാൻ കഴിയാത്തതിനാൽ ഒരു ദിവസം വനമേഖലയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഇവർ രണ്ടാം ദിവസം ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിലും കഴിഞ്ഞു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഷിജിലയ്ക്കും ഉണ്ടാകുന്നത്. മുംബൈയിലെ ആശുപത്രിയിൽ 19 നായിരുന്നു ഗർഭാശയ സംബന്ധമായ ഫാത്തിമയുടെ ശസ്ത്രക്രിയ. ലോക് ഡൗൺ വന്നതിനാൽ 21 ന് ഡിസ്ചാർജ് ചെയ്തു. ഉടൻ യാത്ര സാധ്യമല്ലാത്തതിനാൽ 3 ദിവസം ഹോട്ടലിൽ കഴിഞ്ഞു. 24 ന് ബുക്ക് ചെയ്ത ഫ്ളൈറ്റ് റദ്ദായതിനാൽ തുടർന്നും ഹോട്ടലിൽ കഴിയേണ്ടി വന്നു. ലോക്ഡൗൺ നിമിത്തം ഭക്ഷണ സാധനങ്ങൾ വരെ കിട്ടാതായതോടെ ആംബുലൻസ് വിളിച്ച് കേരളത്തിലേക്ക് പോന്നു. തമിഴ്നാട് അതിർത്തിയിലേക്കാണ് ആദ്യം പോയത്. അവർ മുത്തങ്ങ വഴി പോകാൻ പറഞ്ഞു.
എന്നാൽ മുത്തങ്ങ അതിർത്തിയിലെത്തിയപ്പോൾ കേരളത്തിലേക്കും വിട്ടില്ല. കേരളത്തിലെ ആശുപത്രിയിലോ മുറിയിലോ നിരീക്ഷണത്തിൽ കഴിയാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. തിരികെ പോയപ്പോൾ കർണാടക അതിർത്തിയിൽ മൂലഹൊളെ ചെക് പോസ്റ്റിന് സമീപം ബന്ദിപ്പുര വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചു കൂട്ടി. പിറ്റേന്നും കേരള ചെക്പോസ്റ്റിലെത്തി അപേക്ഷിച്ചെങ്കിലും കടത്തി വിട്ടില്ല. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചു. ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിൽ ഒരു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു.കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും കടത്തി വിട്ടില്ല. ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെന്ന നിലയിൽ സ്വന്തം നാട്ടിലേക്ക് യാത്ര അനുവദിക്കണമെന്നു മാത്രമായിരുന്നു ആവശ്യം.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കർണാടകയിലെ ജനവിധി മലയാളികൾക്കും നിർണായകം
- ആളെ കൊല്ലി ആനയെ വെടിവെക്കാനുള്ള ഓപ്പറേഷൻ ബേലൂർ മഖ്ന ഉടൻ
- മൂന്നാം ദിനവും പിടികൊടുക്കാതെ 'ബേലുർ മഖ്ന'
- മുത്തങ്ങ ചെക് പോസ്റ്റിലെ പരിശോധനയ്ക്കിടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്