`ജോലിക്ക് കയറിയാൽ കൈയും കാലും വെട്ടും`; ജീവനക്കാർക്ക് ജോലിക്കെത്താൻ ആഗ്രഹമുണ്ടായിട്ടും കഴിയാത്തത് ഭീഷണി കാരണം; കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ലാഭം; മുത്തൂറ്റ് ഫിനാൻസിലെ എല്ലാ കുഴപ്പത്തിനും കാരണം സിഐടിയു എന്ന് മാനേജ്മെന്റ് വിശദീകരണം; അനാവശ്യ സമരം കാരണം കേരളത്തിൽ ബിസിനസ് തകർന്നെന്നും വിശദീകരണക്കുറിപ്പ്; സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും കാരണമുള്ള തകർച്ച ഞങ്ങളുടെ തലയിലിടേണ്ടെന്ന് തൊഴിലാളി സംഘടനയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് മാനേജ്മെന്റ്. ഈ മാസം 20 മുതൽ കേരളത്തിൽ നിരവധി ശാഖകൾ അടഞ്ഞ് കിടക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് എന്നും ഇത് കമ്പനിക്ക് ഒപ്പം തന്നെ ജീവനക്കാരെയും ബാധിക്കുന്നതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇപ്പോൾ അടഞ്ഞ് കിടക്കുന്ന ശാഖകളിലെ ഭൂരിഭാഗം ജീവനക്കാർക്കും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തന്നെയാണ് താൽപര്യം എന്നും എന്നാൽ സിഐടിയു ഇവരെ ഭീഷണിപ്പെടുത്തിയാണ് സമര രംഗത്ത് നിർത്തിയിരിക്കുന്നത് എന്നും മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് വിശദീകരണത്തിൽ പറയുന്നു
സമര അനുകൂലികൾ പ്രചരിപ്പിക്കുന്നത് പലതും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എന്നും കമ്പനി വിശദീകരണത്തിൽ പറയുന്നു. കേരളത്തിൽ ഇപ്പോൾ 611 ശാഖകൾ ഉള്ളതിൽ 458 ശാഖകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇങ്ങനെ സിഐടിയു സമരം കാരണം കേരളത്തിൽ മാത്രം മുത്തൂറ്റ് ഫിനാൻസ് തിരിച്ചടി നേരിടുകയാണ്. കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കമ്പനി വളർച്ചയുടെ പാതയിലാണ്. എന്നാൽ സിഐടിയു സമരം കാരണം കേരളത്തിൽ മോശം അവസ്ഥയുണ്ടായി. ഇച് കാരണം ബുദ്ധിമുട്ട് സഹിക്കുന്നതാകട്ടെ പാവപ്പെട്ട ജീവനക്കാരും ഇടപാടുകാരുമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സമരം കാരണം കേരളത്തിലെ ബിസിനസ് 11% എന്ന കണക്കിൽ നിന്ന് നാല് ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വളർച്ച കമ്പനിക്ക് മൊത്തത്തിൽ ഗുണം ചെയ്തുവെന്നും 24,000 കോടിയിൽ നിന്നും 36,000 കോടിയായി ഉയർന്നുവെന്നും കമ്പനി വിശദീകരിക്കുന്നു. ശാഖകൾ അടച്ച് പൂട്ടേണ്ട അവസ്ഥ വന്നപ്പോൾ പോലും ജീവനക്കാരെ പിരിച്ച് വിടാതിരിക്കാൻ കമ്പനി ശ്രദ്ധിച്ചിരുന്നുവെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. മിനിമം വേതനത്തെക്കാൾ വലിയ ശമ്പളം തന്നെയാണ് ജീവനക്കാർക്ക് നൽകുന്നത് എന്നും എന്നാൽ ഇപ്പോൾ നടക്കുന്ന കുപ്രചരണങ്ങൾ കമ്പനിക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.ജീവനക്കാരും ഇടപാടുകാരും ആഗ്രഹിക്കുന്നതനുസരിച്ച് സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ താൽപര്യം ഉണ്ടെന്നും എന്നാൽ അതിനുള്ള സാഹചര്യമാണ് ഇല്ലാത്തത് എന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
അതേസമയം കമ്പനിക്ക് കേരളത്തിലുണ്ടായ നഷ്ടങ്ങൾ മുഴുവൻ സമരക്കാരുടെ തലയിൽ ഇടാനാണ് ഇപ്പോൾ മാനേജ്മെന്റ് ശ്രമിക്കുന്നത് എന്ന് ആണ് സിഐടിയും ആരോപിക്കുന്നത്.മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് സിഐടിയു പ്രതിനിധി. കേരളത്തിൽ വിവിധയിടങ്ങളിൽ മുത്തൂറ്റിന് ലോൺ നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്നും സിഐടിയു ആരോപിക്കുന്നു.തങ്ങളുടെ സമരം ന്യായമായ ആവശ്യങ്ങൾക്കാണ്. രണ്ട് വർഷം മുൻപ് തൊഴിൽ മന്ത്രിയുടേയും ലേബർ കമ്മീഷന്റേയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പ് ഉടമ്പടി തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ല.
രണ്ടു വർഷത്തിനിടെ പത്തോളം മന്ത്രിമാരുടെ സാന്നിധ്യത്തിലും ലേബർ കമ്മീഷന്റെ നേതൃത്വത്തിലും ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ലെന്നും പ്രതിനിധി പറഞ്ഞു.കേരളത്തിൽ 650 ഓളം ബ്രാഞ്ചുകളിലായി മൂവായിരത്തോളം ജീവനക്കാരാണ് ഉള്ളത്. ഇതിൽ 90 ശതമാനം പേരും സംഘടനയിൽ അംഗങ്ങളാണ്. പത്ത് ശതമാനം ജീവനക്കാർ മാത്രമാണ് മാനേജ്മെന്റിന്റെ കൂടെ നിൽക്കുന്നത്. ഇക്കാര്യം കമ്പനിക്ക് തന്നെ പരിശോധിക്കാവുന്നതാണ്. അതൊന്നും ചെയ്യാതെ ട്രേഡ് യൂണിയൻ പ്രവർത്തനം സ്ഥാപനത്തിൽ അനുവദിക്കില്ല എന്ന മാനേജ്മെന്റിന്റെ ദാർഷ്ട്യമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സിഐടിയു കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതിയാണ്. സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ സെപ്റ്റംബർ 2 ന് അടയ്ക്കാനാണ് തീരുമാനം. മാനേജ്മെന്റ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി കഴിഞ്ഞു. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ഇടപാടുകൾ നിർത്തുന്നതെന്നാണ് മുത്തൂറ്റിന്റെ വിശദീകരണം.
നിരന്തര സമരം കാരണം കഴിഞ്ഞ മൂന്നു വർഷമായി മുത്തൂറ്റ് ഫിനാൻസ് തകർച്ചയിലാണെന്ന് മുത്തൂറ്റ് അധികൃതരും സമ്മതിക്കുന്നു. ഇപ്പോൾ ഒമ്പത് ദിവസമായി തുടരുന്ന സമരം കാരണം മുത്തുറ്റിൽ നിന്നും ഇടപാടുകാർ അതിവേഗം അകന്നുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. സെപ്റ്റംബർ രണ്ടിന് ശേഷവും ഈ സ്ഥിതി തുടരുകയാണെങ്കിൽ മുത്തുറ്റിന്റെ കേരളത്തിലെ ഇടപാടുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം വരുമെന്നാണു മുത്തൂറ്റ് അധികൃതർ മറുനാടനോട് വ്യക്തമാക്കിയത്.
കേരളത്തിലെ നിരന്തരമായ സമരം മുത്തൂറ്റ് ഫിനാൻസിനെ തകർത്തിരിക്കുകയാണെന്നും സിഐടിയു പോലുള്ള സംഘടന നേതൃത്വം നൽകുന്ന സമരം അവസാനിപ്പിക്കാൻ തങ്ങൾക്ക് കഴിയാത്ത അവസ്ഥയിലാണെന്നുമാണ് മുത്തൂറ്റ് അധികൃതർ വ്യക്തമാക്കുന്നത്. മുത്തൂറ്റ് സമരം തുടരുമ്പോൾ ഇടപാടുകാർ ആശങ്കയിലാണ്. അവർ നിരന്തരം വിളിക്കുകയാണ്. അവരുടെ പണയ ഉരുപ്പടികൾ തിരികെ വേണം എന്നാണ് അവരുടെ ഡിമാൻഡ്. സമരം തുടരുമ്പോൾ ഇതിനുള്ള വഴികൾ മുന്നിലില്ല-മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ജനറൽ മാനേജർ ബിജുമോൻ വ്യക്തമാക്കുന്നു.
Stories you may Like
- മുത്തൂറ്റ് ഫിനാൻസിനെതിരേ പരാതി
- മുത്തൂറ്റ് ഫിനാൻസ് മാനേജർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് ആറന്മുള പൊലീസ്
- ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു, നാളെ തൊഴിൽ മന്ത്രിയുമായി ചർച്ച
- ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം തീർക്കാൻ നാളെ യോഗം
- ബസിൽ കൊടികുത്തി സമരം; ഉടമയും നേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ അണിയറ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- യുവതി ഗർഭിണിയാണെന്ന് യുവാവിന് അറിയാമായിരുന്നു; ഇരുവരും പിണങ്ങിയിട്ട് രണ്ട് മാസം; കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി; ഫ്ളാറ്റിൽ അവശയായി കണ്ട പെൺകുട്ടിയിൽ വനിതാ പൊലീസിന് തോന്നിയ സംശയം യഥാർത്ഥ്യമായി; ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- കോടതി ഇടപെട്ടതോടെ പൊലീസ് സട കുടഞ്ഞെണീറ്റു; കെ എസ് ആർ ടി സി ബസ് വഴിയിൽ തടഞ്ഞ മേയറും സച്ചിൻ ദേവ് എംഎൽഎയും അടക്കം അഞ്ചുപേർക്ക് എതിരെ കേസ്; കേസ് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍