ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിച്ച ജോസഫ്; നിർമ്മാണം നടത്തിയ ഇനത്തിൽ ലഭിക്കാനുള്ള കണക്കുമായി വീട്ടിൽ നിന്നും പോയത് രാത്രി ഏഴ് മണിക്ക് തിരിച്ചെത്താമെന്ന് പറഞ്ഞ്; ഫോൺ വൈകീട്ട് പരിധിക്ക് പുറത്തായതും ദുരൂഹത; ജോസഫിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന സംശയവുമായി കുടുംബം; മരിച്ചത് ആശുപത്രിയിലെ സാമ്പത്തിക കേസിലെ ഏക സാക്ഷി; ജോസഫിന്റെ മരണം പുറത്തുകൊണ്ടു വരുന്നത് കെ കരുണാകരന്റെ പേരിൽ നടന്ന ആശുപത്രി കൊള്ള
രഞ്ജിത്ത് ബാബു
കണ്ണൂർ: ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മൃതദേഹം കണ്ടു കിട്ടുന്നതിന് തലേ ദിവസം ഉച്ച രണ്ട് വരെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. രാത്രി 7 മണിക്ക് മുമ്പായി വീട്ടിൽ തിരിച്ചെത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ സമയമൊന്നും ജോസഫിന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ അസ്വാഭാവികതയുണ്ടായിരുന്നില്ല. എന്നാൽ രാത്രി 7 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനാൽ ഭാര്യ മിനി തിരിച്ച് വിളിച്ചിരുന്നു. അപ്പോൾ മൊബൈൾ ഫോൺ പരിധിക്ക് പുറത്തായ നിലയിലായിരുന്നു. വീട്ടിലെത്തുമെന്ന് പറഞ്ഞ സമയത്ത് ജോസഫ് എവിടെയാണ് പോയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. സെപ്റ്റംബർ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്.
ആശുപത്രി ഡയരക്ടറെ വിളിച്ചപ്പോൾ കാർ പുറത്ത് നിർത്തിയതായി കാണുന്നുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് അന്വേഷണം നടത്തിയവർ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം എത്തിയിരുന്നു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ ബന്ധപ്പെട്ട ഓഫീസുകളിലെല്ലാം തെരഞ്ഞുവെങ്കിലും ജോസഫിനെ അവിടെയെങ്ങും കണ്ടില്ല. പിറ്റേദിവസം രാവിലെയാണ് കൈകാലുകളുടെ ഞരമ്പ് മുറിച്ച നിലയിൽ ജോസഫിനെ കണ്ടെത്തിയത്. എന്നാൽ ആദ്യം കണ്ടവർ അദ്ദേഹത്തിന്റെ വസത്രങ്ങളിലൊന്നും രക്തപാടുകളുണ്ടായതായി കണ്ടിരുന്നില്ല. ഇതെല്ലാം അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ' ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാവ് നഷ്ടപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ജോസഫ്. ' ഇത് കുടുംബാംഗങ്ങളോട് മാത്രമല്ല നാട്ടുകാരോടും സുഹൃത്തുക്കളോടും ജോസഫ് പറയാറുമുണ്ട്.
അതുകൊണ്ടു തന്നെ ജോസഫിനെ അറിയുന്നവർ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നുമില്ല. പോസ്റ്റുമോർട്ടത്തിന്റെ പ്രഥമ റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പൊലീസ് നിഗമനം കുടുംബം തള്ളുകയാണ്. ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ജോസഫിന്റെ ഫോൺവിളികളും പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണം. കുടുംബം ആവശ്യപ്പെടുന്നു. കെ. കരുണാകരൻ സ്മാരക ആശുപത്രിയുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.
അതുമായി ബന്ധപ്പെട്ടവർ തന്നെയാണ് ജോസഫിനെ അപായപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോകുമ്പോൾ കൊണ്ടു പോയ രേഖകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമുല്ല. പൊലീസാണ് ഇതിന് മറുപടി പറയേണ്ടതെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് ജോസഫിന്റെ മരണം ആത്മഹത്യ എന്ന നിലയിൽ മുറുകെ പിടിച്ചാൽ മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കുടുംബം ആവശ്യപ്പെടും.
ലക്ഷക്കണക്കിന് രൂപ കയ്യിൽ നിന്നെടുത്താണ് ആശുപത്രിയും ഷോപ്പിങ് കോംപ്ലക്സും ഫ്ളാറ്റും അടക്കമുള്ള കെട്ടിടം നിർമ്മിച്ചത്. നിർമ്മിച്ച ഇനത്തിൽ ലഭിക്കാനുള്ള പണത്തിന് ഓരോ തവണ ആവശ്യപ്പെടുമ്പോഴും മാറ്റി മാറ്റി അവധി നൽകും. ഏറ്റവും ഒടുവിൽ അനുബന്ധ രേഖകളുമായി പോയ ശേഷമാണ് ജോസഫ് മരിച്ചത്. ജോസഫിന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുറുപുഴയിൽ വൻ പ്രതിഷേധ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം നടന്നത്. വിവിധ കക്ഷികൾ സംയുക്തമായി ജനകീയ പ്രതിഷേധത്തിൽ പങ്കുകൊണ്ടു. മലയോരത്ത് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ജോസഫിന് ലഭിക്കാനുള്ള 1.34 കോടി രൂപയും നഷ്ടപരിഹാരവും ചെറുപുഴ ഡവലപ്പേഴ്സ് അധികൃതർ നൽകണമെന്നും കെ. കരുണാകരന്റെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും ഭൂമി ഇടപാടിനെക്കുറിച്ചും സമഗ്ര അന്വേണം നടത്തണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. മരണപ്പെട്ട ജോസഫിന്റെ കുടുംബത്തോടൊപ്പം ആക്ഷൻ കമ്മിറ്റി പ്രക്ഷോഭരംഗത്ത് സജീവമാകാനും തീരുമാനിച്ചിട്ടുണ്ട്.
ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമാകുകയാണ്. ട്രസ്റ്റിന്റെ സ്വത്തുവകകൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി മാറ്റി എന്നാണ് പ്രധാന ആക്ഷേപം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ മറവിൽ കോൺഗ്രസ് നേതാക്കളായ കെ കുഞ്ഞികൃഷ്ണൻ നായരും റോഷി ജോസും ഭാരവാഹികളായ ചെറുപുഴ ഡവലപ്പേഴ്സ് തട്ടിയെടുത്തത് ആറുകോടിയോളം രൂപയെന്ന ആരോപണം ശക്തമാണ്. രജിസ്ട്രേഷൻ പോലുമില്ലാത്ത ഈ സ്വകാര്യ കമ്പനിയിലൂടെ ലക്ഷങ്ങളുടെ ആദായ നികുതിയും രജിസ്ട്രേഷൻ ഫീസും വെട്ടിച്ചതായും ട്രസ്റ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. കെപിസിസി നിർവാഹകസമിതി അംഗമായിരുന്ന കെ കുഞ്ഞികൃഷ്ണൻ നായർ ചെയർമാനും റോഷി ജോസ് സെക്രട്ടറിയുമായാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കിലും വൈകാതെ വേണ്ടപ്പെട്ട ചിലരെമാത്രം ഉൾപ്പെടുത്തി ചെറുപുഴ ഡവലപ്പേഴ്സിനു രൂപംനൽകി. ട്രസ്റ്റ് അംഗങ്ങൾ ഓഹരിസംഖ്യയായി സമാഹരിച്ച 30 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുണ്ടാക്കിയ രണ്ടേക്കറിൽ 70 സെന്റാണ് ട്രസ്റ്റിനായി നീക്കിവച്ചത്. ഇത് ഡവലപ്പേഴ്സിന് നൽകിയാണ് അവിടെ ഷോപ്പിങ് മാൾ പണിതത്.
കെട്ടിടത്തിലെ മുറികൾ വിൽപന നടത്തി കിട്ടുന്ന ലാഭത്തിൽ രണ്ടുകോടി രൂപ ട്രസ്റ്റിന് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് കരാറുകാരനായ ജോസഫ് മുതുപാറകുന്നേലിനെ പ്രവൃത്തി ഏൽപ്പിച്ചതെന്ന് ട്രസ്റ്റ് അംഗമായ ജെയിംസ് പന്തമാക്കൽ പറഞ്ഞു. താഴത്തെ നിലയിൽ 34 മുറികൾ നിർമ്മിച്ചു. ഓരോമുറിക്കും സ്ഥലവിലയടക്കം 3.5 ലക്ഷം രൂപയാണ് ചെലവെങ്കിലും 10 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിലൂടെ 2.10 കോടി രൂപ ലാഭം കിട്ടി. എന്നാൽ മുൻധാരണ പ്രകാരം ട്രസ്റ്റിന് നൽകേണ്ട രണ്ടുകോടി നൽകാൻ തയ്യാറായില്ല. ഒന്നാം നിലയിലെ മുറികളോരോന്നിനും ഏഴു ലക്ഷം വീതം ലഭിച്ചു. ഇതിലൂടെ ഒരുകോടിയിൽപ്പരം രൂപ ലാഭം. രണ്ടാമത്തെ നിലയിലെ ഓപ്പൺ ടെറസ് കുഞ്ഞികൃഷ്ണൻ നായരും റോഷി ജോസും തന്നെ ഭാരവാഹികളായ ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്പേഴ്സ് (സിഐഎഡി) എന്ന കമ്പനിക്ക് 30 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയത്. ആ ടെറസ്സിൽ ആറുകോട്ടേജുകൾ പണിതു. ഓരോന്നും 45 ലക്ഷം രൂപയ്ക്കാണ് വിൽപന നടത്തിയത്. മൊത്തം 2.7 കോടി രൂപ ലഭിച്ചു. രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് പേപ്പർ ഇനത്തിൽ ലക്ഷങ്ങൾ വെട്ടിച്ചായിരുന്നു ഇടപാട്. ആറുകോടിയോളം വരുന്ന ലാഭത്തിൽനിന്നുമുള്ള പണം പിൻവലിച്ച് പിന്നീട് 90 സെന്റ് സ്ഥലം 1.80 കോടിക്ക് വാങ്ങി ബിനാമികളുടെ പേരിലേക്ക് മാറ്റി. ഈ സ്ഥലത്തിന് ഇന്നത്തെ മതിപ്പുവില അഞ്ചരക്കോടി വരുമെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ ജെയിംസ് പന്തമാക്കൽ പറയുന്നു.
ആദ്യം ട്രസ്റ്റ് അഡ്വാൻസ് കൊടുത്ത രണ്ടേക്കറിൽ ബാക്കിയുള്ള 40 സെന്റ് സ്ഥലം ചെറുപുഴയിലെ സ്വകാര്യ വ്യക്തിക്ക് 2.40 കോടിക്കു മറിച്ചുവിറ്റു. അതിൽ കിട്ടിയ ലാഭവും വീതം വച്ചെടുക്കുകയായിരുന്നു. ഇതിനിടെ കാഞ്ഞങ്ങാട് സ്വദേശി രൂപീകരിച്ച ലീഡർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ചെറുപുഴയിൽ ആശുപത്രി തുടങ്ങി. ഈ ആശുപത്രിക്ക് കെ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധമൊന്നുമില്ല. ഷോപ്പിങ് മാളിന്റെ വിൽപ്പന നടക്കാത്ത ബാക്കി മുഴുവൻ ഭാഗവും സിഐഎഡി കമ്പനിയിലേക്ക് മാറ്റി എഴുതി. അതിലെ കുറച്ച് മുറികൾ കമ്പനിക്ക് 80 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്തു. ഇത്തരം ഇടപാടുകളാണ് സംശയ നിഴലിലാകുന്നത്.
കരുണാകരന്റെ സ്മരണാർഥം ആധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രി പണിയുന്നതിനായി 2011 ലാണ് ചെറുപുഴയിൽ കെ.കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ചത്. കെപിസിസി നിർവാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പദ്ധതിക്കായി കണ്ടെത്തിയ രണ്ട് ഏക്കർ ഭൂമിയിൽ 70 സെന്റ് സ്ഥലം ചെറുപുഴ ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന് 2012 ൽ കൈമാറി. അവിടെ നിർമ്മിച്ച കെട്ടിടത്തിന്റെ മുകൾഭാഗം പിന്നീട് സിയാദ് എന്ന കമ്പനിക്ക് വിറ്റു. കെ കരുണാകരന്റെ പേരിൽ പണം പിരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടിന് വകമാറ്റി എന്നാരോപിച്ച് മുൻ ട്രസ്റ്റ് അംഗം പയ്യന്നൂർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
ആശുപത്രി ഇപ്പോൾ വാടകയ്ക്ക് നടത്തുന്നത് കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കൽ സെന്ററാണ്. ഇതിന്റെ ഉടമ ഉൾപ്പെട്ട ലീഡർ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഴുവൻ കെട്ടിടവും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഫലത്തിൽ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് നാമാവശേഷമാണ്. അതേസമയം പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ രൂപീകരിച്ചതെന്നാണ് കോൺഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധി ആണെങ്കിലും നാളെ(11/09/2019) മറുനാടൻ മലയാളിയും മറുനാടൻ ടിവിയിലും പ്രധാനപ്പെട്ട വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നതാവും. എല്ലാ വായനക്കാർക്കും മറുനാടൻ ടീമിന്റെ ഓണാശംസകൾ-എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്