കാന്തപുരത്തിന്റ പരസ്യാഹ്വാനം ഗൗനിക്കാതെ മണ്ണാർക്കാട്ട് ഷംസുദീനെ ഇരട്ടി ഭൂരിപക്ഷത്തിനു വിജയിപ്പിച്ചത് എ പി സുന്നികൾക്ക് തിരിച്ചടിയായി; ബിജെപിയുമായി ലീഗ് വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണം; മണ്ണാർക്കാട് എപി- ഇ.കെ പോര് അവസാനിക്കുന്നില്ല
എം പി റാഫി
മണ്ണാർക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിനായി സംസ്ഥാനം ഉറ്റുനോക്കിയ ഒരു മണ്ഡലമായിരുന്നു പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആഹ്വാനമുണ്ടായതോടെയാണു മണ്ണാർക്കാട് മണ്ഡലം ശ്രദ്ധാകേന്ദ്രമായി മാറിയത്.
ഏപ്രിൽ 24ന് കോഴിക്കോട് നടന്ന മർക്കസ് അലുംനി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മുസ്ലിംലീഗ് സ്ഥാനാർത്ഥി എൻ ഷംസുദ്ദീൻ എംഎൽഎയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടു നടത്തിയ പ്രസ്താവനയാണ് മണ്ണാർക്കാട്ടെ പോരാട്ടചിത്രം മാറ്റിമറിച്ചത്. ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന അണികളോടുള്ള കാന്തപുരത്തിന്റെ ആഹ്വാനം പിന്നീട് കത്തിപ്പടരുകയും സോഷ്യൽ മീഡിയയിൽ വൻചർച്ചയാവുകയും ചെയ്തു.
ഇതോടെ ലീഗ് ചേരിയിൽ നിലയുറപ്പിച്ച ഇ.കെ സുന്നികൾ ഷംസുദ്ദീനെ വിജയിപ്പിക്കുകയെന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് രംഗത്തുവരികയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയണ്ടായി. ഇതോടെ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വീര്യം കൂടി. എന്നാൽ എപി സുന്നികളെ നിരാശപ്പെടുത്തി കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഇരട്ടി വർധിപ്പിച്ചായിരുന്നു സിറ്റിങ് എംഎൽഎ കൂടിയായ ഷംസുദ്ദീന്റെ വിജയം.
ഫലം ഷംസുദ്ദീന് അനുകൂലമായതോടെ കാന്തപുരത്തിന്റെ ആഹ്വാനത്തിന് കനത്ത പ്രഹരമേറ്റെങ്കിലും വാദപ്രതിവാദങ്ങൾ അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയകളിലും ലീഗിന്റെ വിജയാഘോഷങ്ങളിലും കാന്തപുരത്തെ കടന്നാക്രമിച്ചതോടെ മണ്ണാർക്കാട്ടെ എ.പി -ഇ.കെ തമ്മിലടി മണ്ഡലത്തിന്റെ അതിർവരമ്പ് ഭേദിച്ചിരിക്കുകയാണ്. മുസ്ലിം പണ്ഡിതനെതിരെ മുസ്ലിംലീഗുകാർ കടന്നാക്രമണം ശക്തമാക്കിയതോടെ ലീഗിന്റെ വോട്ടു കച്ചവടവും കല്ലാംകുഴിയിലെ ഇരട്ടകൊലപാതകവും വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. കോടികൾ മുടക്കി ബിജെപിയിൽനിന്നു മുസ്ലിം ലീഗ് വോട്ടുകച്ചവടം നടത്തിയതായാണു എ.പി സുന്നികളുടെ പ്രധാന ആരോപണം. കണക്കുകളും ഇതു വ്യക്തമാക്കുമ്പോൾ ആരോപണത്തിൽ നിന്നും ലീഗ് ഒളിച്ചോടുകയാണ് ചെയ്യുന്നത്.
നേരിയ ഭൂരിപക്ഷത്തിന് വിജയം ഉറപ്പിച്ച എ.പി സുന്നികൾക്ക് ഓർക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു മണ്ണാർക്കാട്ടെ തോൽവി. എ.പി സുന്നികൾ പിന്തുണച്ച ഭൂരിപക്ഷം സ്ഥാനാർത്ഥികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയിച്ചെങ്കിലും മണ്ണാർക്കാട്ടെ തോൽവി എല്ലാ വിജയത്തെയും നിരാശപ്പെടുത്തുകയായിരുന്നു. ആദ്യമായിട്ടായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്യുന്നത്. സുന്നി പ്രവർത്തകരും മർക്കസ് പൂർവ്വ വിദ്യാർത്ഥിയുമായ മണ്ണാർക്കാട് കല്ലാംകുഴിയിലെ ഒരേ വീട്ടിലെ രണ്ടു സഹോദരങ്ങളെ മൂന്ന് വർഷം മുമ്പ് വെട്ടി നുറുക്കി കൊലപ്പെടുത്തുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം ലീഗ്- ഇ.കെ സുന്നി പ്രവർത്തകരും നേതാക്കളുമായിരുന്നു. എന്നാൽ ഈ പ്രതികൾക്ക് സ്ഥലം എംഎൽഎയായ ഷംസുദ്ദീൻ സംരക്ഷണം ഒരുക്കുകയും കേസിൽ നിന്നും ഊരാൻ സഹായിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു ഷംസുദ്ദീനെ പരാജയപ്പെടുത്താൻ കാന്തപുരം അണികളോട് ആഹ്വാനം ചെയ്തത്.
ഉസ്താദിന്റെ ആഹ്വാനം ഏറ്റുപിടിച്ച് തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി തന്നെ അണികൾ ഇറങ്ങുകയുണ്ടായി. മുൻ വർഷങ്ങളിൽ വോട്ടു ചെയ്യാൻ വരാതിരുന്ന 50 ശതമാനത്തിലധികം എപി സുന്നികളെയും ഇത്തവണ വോട്ടു ചെയ്യിക്കുകയും ചെയ്തു. കണക്കുകൾ പരിശോധിച്ച് ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഐയുടെ സുരേഷ് രാജ് വിജയിക്കുമെന്ന് എ.പി സുന്നികൾ സുനിശ്ചിതമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ചു പരിചയമില്ലാത്ത ഉസ്താദിന്റെ അനുയായികൾക്ക് തന്ത്രങ്ങളിൽ പാളിച്ച പറ്റുകയായിരുന്നു. അതേസമയം വലിയ ആത്മവിശ്വാസമായിരുന്നു ലീഗ് കേന്ദ്രങ്ങളും എൻ ഷംസുദ്ദീനും വോട്ടെണ്ണുന്നതിനു മുമ്പേ പങ്കുവച്ചത്.
വോട്ട് എണ്ണിത്തുടങ്ങിയതോടെ ഇടതു കോട്ടകളിൽ നിന്നൊഴിച്ചാൽ ബാക്കിയെല്ലാം ലീഗ് ലീഡ് നേടുന്ന കാഴ്ചയായിരുന്നു. 24,000 ൽ കുറയാത്ത വോട്ടുകളുള്ള ബിജെപിയുടെ സ്വാധീന കേന്ദ്രങ്ങളിൽ നിന്നും ഷംസുദ്ദീൻ തന്നെ ലീഡ് ചെയ്തു. അന്തിമഫലം പ്രഖ്യാപിച്ചപ്പോൾ 12,325 വോട്ടിന്റെ ലീഡിൽ ഷംസുദ്ദീൻ വിജയിക്കുകയും ചെയ്തു. ആര് തോറ്റാലും എൻ. ഷംസുദ്ദീൻ, അബ്ദുറഹിമാൻ രണ്ടത്താണി, കെ.എം ഷാജി എന്നിവർ തോൽക്കരുതെന്നാണ് ലീഗ് ആഗ്രഹിച്ചിരുന്നത്. എന്നാൽ താനൂർ ഒഴികെ മറ്റു രണ്ടിടത്തെ വിജയവും ലീഗ് അണികൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഷംസുദ്ദീന്റെ ഭൂരിപക്ഷം വർധിപ്പിച്ചുള്ള വിജയം ലീഗിന് ഇരട്ടി മധുരമാണ് നൽകുന്നത്.
മണ്ണാർക്കാട്ടെ പരാജയം കാന്തപുരത്തിന്റെ പരാജയമായാണ് ലീഗും ഇ.കെ സുന്നികളും കാണുന്നത്. തെറിവിളിയും അപഹാസ്യ വർഷങ്ങളുമായി കാന്തപുരത്തിനെതിരെ ലീഗും ഇതര മുസ്ലിം സംഘടനകളും സോഷ്യൽ മീഡിയയിൽ ആഘോഷം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ കാന്തപുരത്തിന്റെ പ്രസ്താവനയിൽ പിന്നോട്ടില്ലെന്നും ലീഗിന്റെ കൊലപാതക രാഷ്ട്രീയം തുറന്നു കാണിച്ച് ലീഗിനെതിരെ പ്രചാരണം ശക്തമാക്കാനുമാണ് എ.പി സുന്നികളുടെ തീരുമാനം.
എന്നാൽ ലീഗിനെതിരെ വോട്ടു കച്ചവട ആരോപണങ്ങളും വിടാതെ പിന്തുടരുകയാണ്. മണ്ണാർക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടുകൾ കോടികൾ നൽകി വിലക്കു വാങ്ങിയെന്നാണ് പ്രചാരണം. ബിജെപിക്കും ബിഡിജെഎസിനും സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വോട്ടിൽ വലിയ വർധന ഉണ്ടാക്കിയിരുന്നു. ബിജെപിയുടെ കണക്കു പ്രകാരം 30,000 വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. മാത്രമല്ല, പാലക്കാട് ജില്ലയിലെ സമീപ മണ്ഡലങ്ങളായ കോങ്ങാട് 23,800 ഉം മലമ്പുഴയിൽ 45,000 വും എൻ.ഡി.എ സ്ഥാനാർത്ഥികൾ നേടിയപ്പോൾ മണ്ണാർക്കാട് നേടിയതാവട്ടെ 10,170 വോട്ടുകൾ മാത്രം. ബിജെപി വോട്ടുകളിലെ വൻ ഇടിവ് ഷംസുദ്ദീന് ലഭിച്ചതായാണ് എതിരാളികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് ലീഗിനെയും ബിജെപിയെയും പ്രതിസന്ധിയിലാക്കുന്നു.
Stories you may Like
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- മുഹമ്മദ് റഫീഖിനെ കാത്തത് എ എസ് ഐ സഞ്ജീവ് കുമാറിന്റെ മിന്നൽ നടപടി
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് പത്തു വയസ്സുകാരന് ക്രൂര മർദനം
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍